+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവൾ പറഞ്ഞു: ബാൻഡ്-മെയ്ഡ്!

പത്തു വർഷങ്ങൾ! സ്ത്രീകൾ മാത്രമുള്ള ഒരു ബാൻഡ് ഉണ്ടാക്കുക... അതിനെ ഇത്രയും കാലം തുടർച്ചയായി മുൻനിരയിൽ നിർത്തുക... ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുക... ജപ്പാനി
അവൾ പറഞ്ഞു: ബാൻഡ്-മെയ്ഡ്!
പത്തു വർഷങ്ങൾ! സ്ത്രീകൾ മാത്രമുള്ള ഒരു ബാൻഡ് ഉണ്ടാക്കുക... അതിനെ ഇത്രയും കാലം തുടർച്ചയായി മുൻനിരയിൽ നിർത്തുക... ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുക... ജപ്പാനിൽനിന്നുള്ള ബാൻഡ്-മെയ്ഡ് എന്ന റോക്ക് ബാൻഡ് പറയുന്നത് ഈ കഥയാണ്.

ഗായിക സൈക്കി അത്സുമി, ഗിറ്റാറിസ്റ്റും ഗായികയുമായ മികു കൊബാത്തോ, ലീഡ് ഗിറ്റാറിസ്റ്റ് കനമി തൂനോ, ബേസിസ്റ്റ് മിസ, ഡ്രമ്മർ അകാനി ഹിരോഷി- ഇവർ ചേർന്നാൽ ബാൻഡ്-മെയ്ഡ് ആയി.
എങ്ങനെയാണീ മെയ്ഡ് എന്ന പേര് ബാൻഡിനൊപ്പം വന്നത്? അതിനു പിന്നിലൊരു കഥയുണ്ട്...

മെയ്ഡ് ഇൻ ജപ്പാൻ

ജപ്പാനിൽ മെയ്ഡ് കഫേ എന്നറിയപ്പെടുന്ന ചെറിയ ഭക്ഷണശാലകളുണ്ട്. ഭൃത്യകളെപ്പോലെ വേഷമണിയുകയും അവരെപ്പോലെ പെരുമാറുകയും ചെയ്യുന്ന വെയ്ട്രസുമാരാണ് മെയ്ഡ് കഫേകളുടെ പ്രത്യേകത. ഭക്ഷണം കഴിക്കാനെത്തുന്നവരെ വീടുകളിലെ യജമാനന്മാരായി കണക്കാക്കിയാണ് അവരുടെ പരിചരണം. (ഇതിൽ പൊളിറ്റിക്കൽ കറക്ട്നെസ് ഇല്ലല്ലോ എന്നു തോന്നാം. പക്ഷേ, ജപ്പാനിൽ കാലങ്ങളായി തുടർന്നുവരുന്ന ഒരു ശൈലിയാണ്).

2013 ജൂലൈയിൽ ഗായികയും ഗിറ്റാറിസ്റ്റുമായ മികു കൊബാത്തോയ്ക്കു തോന്നി, മെയ്ഡ് ഇമേജ് ഒപ്പം ചേർത്ത് ഒരു റോക്ക് ബാൻഡ് തുടങ്ങിയാലോ എന്ന്. ഏറെ തെരച്ചിൽ നടത്തിയ ശേഷം അവർ ലീഡ് ഗിറ്റാറിസ്റ്റ് കനമി തൂനോയെ കൂട്ടിനു വിളിച്ചു. കനമി വഴി ഡ്രമ്മർ അകാനി ഹിരോഷി എത്തി.

ഹിരോഷി ബേസിസ്റ്റ് മിസയെ നിർദേശിച്ചു. നാലുപേർ ചേർന്ന് ജൂലൈ 24ന് ആദ്യ ലൈവ് പെർഫോർമൻസ് നടത്തി. പിന്നീടാണ് ഒരു ലീഡ് സിംഗർകൂടി ബാൻഡിനു വേണമെന്നു തോന്നിയത്. അങ്ങനെ സൈക്കി അത്സുമി കൂടി ഉൾപ്പെട്ട "ഫൈവ് പീസ്’ ബാൻഡ് ആയി. ബാൻഡിനു പേരു നൽകിയതും മികു ആയിരുന്നു. മൊത്തത്തിലുള്ള തീമിന് ഇണങ്ങുന്ന വിധം പേരുവന്നു: ബാൻഡ്-മെയ്ഡ്! ആദ്യ മിനി-ആൽബത്തിന്‍റെ പേര് മെയ്ഡ് ഇൻ ജപ്പാൻ എന്നായിരുന്നു.

തങ്ങളുടെ ആരാധകരെ മാസ്റ്റർ എന്നും ആരാധികമാരെ പ്രിൻസസ് എന്നുമാണ് ബാൻഡ്-മെയ്ഡ് വിശേഷിപ്പിക്കുന്നത്. സംഗീതപരിപാടികളെ സെർവിംഗ്സ് എന്നും വിളിക്കുന്നു. ബാൻഡ് അംഗങ്ങളുടെ ഓമനത്തവും വിധേയത്വവുമുള്ള രൂപഭാവങ്ങൾ അവരുടെ അഗ്രസീവ് റോക്ക് ശൈലിക്ക് നേരേ വിപരീതമായാണ് സ്വീകരിച്ചിരിക്കുന്നത്.

ലോകശ്രദ്ധയിൽ

ഇന്‍റർനെറ്റ് റേഡിയോ സ്റ്റേഷൻ ജെറോക്ക് റേഡിയോയുടെ ഫേസ്ബുക്ക് പേജിൽ ബാൻഡ്-മെയ്ഡിന്‍റെ ത്രിൽ എന്ന മ്യൂസിക് വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെയാണ് ഇവർ ലോകശ്രദ്ധയിലേക്കു വന്നത്. ഒരു മില്യണിനിലേറെ പേർ ഫേസ്ബുക്കിൽ വീഡിയോ കണ്ടു. 2015ലായിരുന്നു ഇത്.

തൊട്ടടുത്തവർഷം സിയാറ്റിലിൽ ബാൻഡ്-മെയ്ഡിന്‍റെ ആദ്യത്തെ വിദേശ പരിപാടി നടന്നു. തുടർന്ന് ഒട്ടേറെ ആൽബങ്ങളും ലൈവ് ഷോകളുമായി സംഘം സജീവമായി. കേൾവിക്കാരെ ആവേശഭരിതരാക്കുന്ന പാട്ടുകൾ പിറന്നു.

ഇക്കൊല്ലം ജനുവരിയിലാണ് ബാൻഡ് പത്താം വാർഷിക ടൂർ പ്രഖ്യാപിച്ചത്. നവംബറിൽ യോകോഹാമ അറീനയിൽ ആയിരിക്കും സമാപന പരിപാടി. ഓഗസ്റ്റിൽ രണ്ടു ഗ്രേറ്റസ്റ്റ് ഹിറ്റ്സ് ആൽബങ്ങൾ പുറത്തിറക്കുമെന്ന് ബാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

പാട്ട്, തമാശ, ആഘോഷം

ബാൻഡ്-മെയ്ഡിന്‍റെ സംഗീത പരിപാടികൾക്കിടയ്ക്ക് മിക്കവാറും ഒരു ഫണ്‍ ടൈം ഉണ്ടായിരിക്കും. പാട്ടുനിർത്തി ശ്രോതാക്കളുമായി തമാശ പങ്കിടാനുള്ള സമയമാണത്. കൊബാത്തോയാണ് മിക്കവാറും ഇതിനു മുന്നിലുള്ളയാൾ. അഞ്ചുപേരും സംഗീത്തോട് അസാമാന്യമായ സ്നേഹമുള്ളവരാണ്.

എൻക എന്ന ജാപ്പനീസ് സംഗീതത്തിലൂടെ വളർന്നുവന്നതാണ് മികു കൊബാത്തോ. കുറച്ചുകാലം സംഗീതം പഠിച്ചു. പിന്നീട് ഗിറ്റാർ വായിച്ചുതുടങ്ങി. അത്സുമി പതിനാലാം വയിൽ പാടിത്തുടങ്ങിയയാളാണ്. ഗായികയും അഭിനേത്രിയുമായ നമീ അമുറോയുടെ വലിയ ആരാധികയാണ് അത്സുമി.

ഗിറ്റാർ ഇതിഹാസം കാർലോസ് സന്താനയുടെ ആരാധികയാണ് കനമി തൂനോ. ചെറുപ്പംമുതൽ ക്ലാസിക്കൽ പിയാനോ വായനയുമുണ്ട്. ഹൈസ്കൂൾ കാലം മുതൽ ഗിറ്റാർ വായിക്കുന്നു. സന്താനയോടുള്ള ആരാധന അവരുടെ ഗിറ്റാറിൽ കേൾക്കാം. ട്രോംബോൾ, പിയാനോ എന്നിവയും വിദഗ്ധയാണ് ഹിരോഷി. ഡീപ് പർപ്പിൾ, മാക്സിമം ദ ഹോർമോണ്‍ എന്നിവയുടെ ആരാധിക.

ഡ്രമ്മർ നവോ കവാകിത്തയോട് വലിയ ഇഷ്ടം. മിസ മൂന്നുമവയസുമുതൽ പിയാനോ വായിക്കുന്നു. ട്രംപെറ്റ്, ആൾട്ടോ ഹോണ്‍, ഗിറ്റാർ എന്നിവയും സുന്ദരമായി വായിക്കും.

തുടക്കത്തിൽ കനമി പറഞ്ഞതുപോലെ, തീവ്രമായ അഭിനിവേശങ്ങൾക്കു പിന്നാലെ പോകാൻ മനസുണ്ടെങ്കിൽ ആണ്‍-പെണ്‍ ഭേദമില്ലാതെ നിങ്ങൾ സൃഷ്ടിക്കുന്നത് ചരിത്രമായിരിക്കും. ബാൻഡ്-മെയ്ഡ് അതിന്‍റെ ഏറ്റവും മുഖരിതമായ തെളിവാണ്. കേട്ടുനോക്കുക!

ഹരിപ്രസാദ്