റോസ് ഐലൻഡ് അഥവാ നേതാജി സുഭാഷ് ചന്ദ്രബോസ് ഐലൻഡ്

01:09 AM Jun 25, 2023 | Deepika.com
വശ്യമായ സൗന്ദര്യവും ഒപ്പം നിഗൂഢതകളും നിറഞ്ഞതാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും ആൻഡമാൻ സന്ദർശിക്കണമെന്ന് ആഗ്രഹിക്കാത്തവർ കുറവ്.

72 ദ്വീപുകളിൽ വിസ്തൃതമായ ആൻഡമാൻ നിക്കോബാറിലെ 32 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. കാഴ്ചകളാൽ സന്പന്നമായ ഹാവ് ലോക്ക്, നീൽ, നോർത്ത് ബേ ദ്വീപുകൾ മുതൽ ദുരൂഹതകൾ നിറഞ്ഞ നോർത്ത് സെന്‍റിനൽ ദ്വീപുവരെ ആൻഡമാന്‍റെ വിശാല പ്രകൃതിയിൽ ഉൾപ്പെടുന്നു.

സൗന്ദര്യംകൊണ്ടും നിഗൂഢതകൊണ്ടും വശീകരിക്കുന്ന ഒരിടമാണ് റോസ് ഐലൻഡ്. ഡാനിയേൽ റോസ് എന്ന മറൈൻ സർവേയറുടെ പേരിൽനിന്നാണ് റോസ് ദ്വീപ് എന്ന പേരുണ്ടായത്.

പ്രൗഢഗംഭീരമായ ഒരു ഭൂതകാലം അവകാശപ്പെടാനുള്ള ഇവിടം ഇന്നൊരു ശ്മശാനത്തെ അനുസ്മരിപ്പിക്കുംവിധം ഏകാന്തത ചൂഴ്ന്ന നിലയിലാണ്.

പോർട്ട്ബ്ലെയറിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദ്വീപ് ഒരു കാലത്ത് ആൻഡമാനിലെ ബ്രിട്ടീഷ് ഭരണകേന്ദ്രമായിരുന്നു. ചീഫ് കമ്മീഷണറുടെ ഓഫീസ്, ക്ലബ്ബുകൾ, പള്ളി, അച്ചടിശാല, പോസ്റ്റ് ഓഫീസ്, ടെന്നീസ് കോർട്ട്, നീന്തൽക്കുളം എന്നിങ്ങനെ ബ്രിട്ടീഷുകാർക്ക് വേണ്ടതെല്ലാം 75 എക്കർ ദ്വീപിൽ ഒരുക്കിയിരുന്നു.

ഇന്ത്യയിൽനിന്ന് ആൻഡമാനിലേക്ക് നാടുകടത്തിയ സ്വാതന്ത്ര്യസമര സേനാനികളുടെ അധ്വാനമാണ് ഇതിനായി ഉപയോഗിച്ചത്.

സമീപ ദ്വീപുകൾ കടലാക്രമണങ്ങൾക്കും മറ്റും വിധേയമാകുന്പോഴും ഇവിടം സുരക്ഷിതമായിരുന്നു.
സ്വാതന്ത്ര്യസമരത്തോടു ബന്ധപ്പെട്ട കഥയാണ് റോസ് ദ്വീപിനും പറയാനുള്ളത്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനം ബ്രിട്ടീഷുകാർ ഇവിടെ സെന്‍റിൽമെന്‍റ് സ്ഥാപിച്ചെങ്കിലും ദ്വീപ് സജീവമാകുന്നത് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടുകൂടിയാണ്.

സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരേ ആയുധമെടുത്ത നിരവധിപ്പേരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഇവിടേക്ക് നാടുകടത്തിയത്. അതിന്‍റെ ഭാഗമായി ഇവിടെ ‘പീനൽ കോളനി’ സ്ഥാപിക്കപ്പെട്ടു. അതാണ് പിന്നീട് കാലാപാനി എന്ന പേരിൽ പ്രസിദ്ധിയാർജിച്ചത്.

ഇവിടെയെത്തിച്ച തടവുകാരിൽ ചിലർ തുടക്കത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബ്രിട്ടീഷുകാരുടെ തോക്കിനിരയാവാനായിരുന്നു വിധി. തുടർന്നും തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരിൽ പലരും ആൻഡമാനിലെ ഗോത്രവർഗക്കാരുടെ ആക്രമണത്തിനിരയായതോടെ ബാക്കിയുള്ളവർ ജയിലുകളിലേക്കു മടങ്ങാൻ നിർബന്ധിതരായി.

1858ൽ ഇവിടെനിന്ന് രക്ഷപ്പടാൻ ശ്രമിച്ച 91 തടവുകാരിൽ ഒരാളായ ദൂത്നാഥ് തിവാരിയെ ഗോത്രവർഗക്കാർ രക്ഷിക്കുകയാണുണ്ടായത്. അയാൾ ഗോത്രവർഗക്കാരിൽ ഒരാളായി മാറി അവരുടെ ഭാഷ പഠിച്ച് അവിടെയുള്ള രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചു.

എന്നിരുന്നാലും 1859 ഒക്ടോബർ 16ന് പീനൽ കോളനിയിൽ വന്പൻ ആക്രമണം നടത്താനുള്ള ഗോത്രവർഗത്തിന്‍റെ പദ്ധതി ഇയാൾ ബ്രിട്ടീഷ് സൂപ്രണ്ടിന് ചോർത്തിക്കൊടുത്തു. അന്പും വില്ലുമായി കോളനി ആക്രമിക്കാനെത്തിയ ഗോത്രവാസികൾ അതോടകം എല്ലാവിധ തയാറെടുപ്പുകളും നടത്തിയിരുന്ന ബ്രിട്ടീഷുകാരുടെ തോക്കുകൾക്കു മുന്പിൽ നിഷ്പ്രഭരായി.

ബാറ്റിൽ ഓഫ് അബേർദീൻ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരെ മാത്രമല്ല തടവുകാരെയും ആൻഡമാനിലെ ഗോത്രജനത ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ഈ സംഭവത്തോടുകൂടി ഗോത്ര ജനതയോടുള്ള ബ്രിട്ടീഷുകാരുടെ സമീപനത്തിൽ മാറ്റമുണ്ടായി. തദ്ദേശീയരുടെ വികാരം കണക്കിലെടുക്കാതെ ദ്വീപിൽ തുടരാനാവില്ലെന്ന് വിദേശികൾക്ക് ബോധ്യമാവുകയും ചെയ്തു.

ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ലോർഡ് മേയോയുടെ കൊലപാതകമാണ് റോസ് ദ്വീപിനെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന മറ്റൊരു സംഭവം. 1872 ഫെബ്രുവരി എട്ടിന് ഷേർ അലി എന്നൊരു തടവുകാരൻ മേയോയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

1942ൽ ബ്രിട്ടീഷുകാരിൽ നിന്ന് ജപ്പാൻ ആൻഡമാൻ നിക്കോബാർ പിടിച്ചെടുത്തതോടെ ജാപ്പനീസ് സൈന്യം റോസ് ദ്വീപിലെത്തി. 1945ൽ രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതു വരെ ദ്വീപ് ജപ്പാൻകാരുടെ നിയന്ത്രണത്തിലായിരുന്നു.

1943ൽ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ ഒരു ദിവസം തങ്ങി ത്രിവർണ പതാക ഉയർത്തിയതും ചരിത്രമാണ്.

തടവുകാരെ പാർപ്പിച്ചിരുന്ന പീനൽ ദ്വീപിലെത്തിയ ജപ്പാൻകാർ നിരവധി ബ്രിട്ടീഷ് മന്ദിരങ്ങൾ ഇടിച്ചുതകർത്തു. പീനൽ കോളനി മാത്രമാണ് അവർ തകർക്കാതിരുന്നത്. ലോകയുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ ബ്രിട്ടീഷുകാർ ദ്വീപ് തിരിച്ചുപിടിച്ചെങ്കിലും പിന്നീട് അവർ യാതൊരു നവീകരണവും നടത്തിയില്ല. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ ദ്വീപ് ഉപേക്ഷിക്കപ്പെടുകയായിരുന്നു.

1979ൽ ദ്വീപിന്‍റെ നിയന്ത്രണം ഇന്ത്യാ ഗവണ്‍മെന്‍റ് നാവികസേനയെ ഏൽപ്പിച്ചു. 2018 ഡിസംബർ 30ന് റോസ് ഐലൻഡ് ‘നേതാജി സുഭാഷ് ചന്ദ്രബോസ് ഐലൻഡ്’ എന്ന് പുനർനാമകരണം ചെയ്തു.

ഇന്ന് നിരവധി സഞ്ചാരികളാണ് ഗതകാല പ്രൗഢിയുടെ അവശേഷിപ്പുകൾ കാണാൻ റോസ് ഐലൻഡിലെത്തുന്നത്. തകർന്നടിഞ്ഞ പഴയ പോസ്റ്റ് ഓഫീസ്, പ്രിന്‍റിംഗ് പ്രസ്, പഴയ ഭരണ മന്ദിരങ്ങൾ എന്നിവയെയെല്ലാം ആൽമരം വരിഞ്ഞുമുറുക്കിയിരിക്കുന്നു. കാടുകയറിയ ആശുപത്രികളും ജാപ്പനീസ് ബങ്കറുകളും കൗതുകം സൃഷ്ടിക്കുന്നു.

200 മീറ്റർ കടൽപാലവും ഇവിടെയുണ്ട്. കടൽപാലത്തിന്‍റെ അവസാനമാണ് ദ് ലോണ്‍ സെയ്‌ലർ എന്ന് അറിയപ്പെടുന്ന പ്രതിമ. കടലിനെ ധ്യാനിച്ച് ഒറ്റയ്ക്കുനിൽക്കുന്ന നാവികൻ. യുഎസിൽ നാവികർക്കുള്ള ആദരമായി സ്ഥാപിക്കുന്ന വെങ്കല പ്രതിമയാണിത്. 2010ലാണ് ഈ പ്രതിമ രാജ്യത്തിനു സമർപ്പിച്ചത്. പോർട്ട്ബ്ലയറിലെ അബേർദീൻ ബോട്ട്ജെട്ടിയിൽനിന്ന് പത്തു മിനിറ്റ് യാത്ര ചെയ്താൽ റോസ് ഐലൻഡിലെത്താം.

അജിത് ജി. നായർ