+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃദയം മിടിക്കാൻ പഠിച്ച ആ രാത്രി...

പാട്ടുപാടാൻ അവസരംതേടി ആകാശവാണി നിലയത്തിൽ എത്തുകയാണ് നായകൻ. പുതിയ പാട്ടുകളുണ്ടാക്കി പാടിക്കേൾപ്പിക്കാൻ ആവശ്യപ്പെടുന്നു അവിടത്തെ അധികാരി. പ്രചോദനം തേ
ഹൃദയം മിടിക്കാൻ പഠിച്ച ആ രാത്രി...
പാട്ടുപാടാൻ അവസരംതേടി ആകാശവാണി നിലയത്തിൽ എത്തുകയാണ് നായകൻ. പുതിയ പാട്ടുകളുണ്ടാക്കി പാടിക്കേൾപ്പിക്കാൻ ആവശ്യപ്പെടുന്നു അവിടത്തെ അധികാരി. പ്രചോദനം തേടി നഗരത്തിൽ അലയുകയാണ് നായകനപ്പോൾ.
ഇരുട്ടുവീണുതുടങ്ങി.
പൊടുന്നനെ മഴ.
നനയാതെ നിൽക്കാൻ ഒരിടംതേടിയെത്തിയപ്പോൾ അതാ, നനഞ്ഞൊട്ടി അവിടേക്കു വരുന്നു, നായിക. വസ്ത്രത്തിൽനിന്നു വെള്ളം പിഴിഞ്ഞുകളയാനുള്ള ശ്രമത്തിനിടെ അറിയാതെ നായകന്‍റെ ശരീരത്തിൽ തൊടുന്നു. അതൊരു വിളക്കുമരമല്ല, പുരുഷനാണ് എന്നു തിരിച്ചറിയുന്പോൾ അവളവിടെനിന്നു പോകുന്നു.

നായകൻ തേടിക്കൊണ്ടിരുന്ന പ്രചോദനം അവിടെ ഉദിക്കുന്നു. അയാൾ സിന്ദഗീ ഭർ നഹീ ഭൂലേഗി വോ ബർസാത് കി രാത് (ജീവനുള്ളിടത്തോളം മറക്കില്ല, ആ മഴപെയ്ത രാത്രി) എന്ന പാട്ടുണ്ടാക്കുന്നു.
ഇനിയാണ് ട്വിസ്റ്റ്. ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത ഈ പാട്ട് നായിക കേൾക്കുന്നു. പാട്ടവസാനിക്കുന്പോഴേക്കും അവൾക്കുറപ്പായി- ഈ പാട്ട് തന്നെക്കുറിച്ച് എഴുതിയതാണ്! ഈ പാട്ടുകാരന്‍റെ ശരീരത്തിലേക്കാണ് താൻ അറിയാതെ ഇടറിവീണത്!! ഭരത് ഭൂഷണും മധുബാലയും മുഖ്യ വേഷങ്ങളിലെത്തിയ ബർസാത് കി രാത് എന്ന ചിത്രത്തിലെ രംഗമാണിത്.

പാട്ടും ജീവിതവും

ഇതൊരു ഗംഭീരമായ സിനിമാറ്റിക് മുഹൂർത്തമാണ്. കഥപറയാൻ കാരണവും അതുതന്നെ. എന്നാൽ സിനിമയ്ക്കു പുറത്തും ജീവിതത്തെ തൊടുന്ന പല പാട്ടുകളുണ്ട്. വഴിത്തിരിവുണ്ടാക്കുന്ന, വഴിതന്നെയാകുന്ന പാട്ടുകൾ. ഈ പാട്ടാകട്ടെ ഒരിക്കൽകേട്ടാൽ എക്കാലവും കൈപിടിച്ചു നടക്കുന്ന ഒന്നാണ്. അതിമനോഹരമായ വരികൾ. അതിനൊത്ത ഈണവും ആലാപനവും. ഇതിൽപ്പരമെന്തുവേണം ജീവിതത്തിലൊരിക്കലും മറക്കാത്ത ഒരു പാട്ടുണ്ടാവാൻ!

യുട്യൂബിൽ ഒരു കേൾവിക്കാരൻ ഇങ്ങനെ കമന്‍റ് എഴുതുന്നു: എന്തൊരു നിത്യഹരിത ഗാനം... എനിക്ക് ഓർമവച്ച കാലംമുതൽ ഈ പാട്ടു കേൾക്കുന്നുണ്ട്. ഇപ്പോൾ ഏതാണ്ട് അറുപതു വർഷം. ഓരോതവണയും മനസുനിറഞ്ഞ് ആസ്വദിക്കുന്നു... മതി എന്ന് ഒരിക്കലും തോന്നാത്തവിധം.

സാഹിർ, റോഷൻ, റഫി, ലത

ജന്മനാടിന്‍റെ പേര് തന്‍റെ വിളിപ്പേരിനൊപ്പം ചേർത്ത കവി. സുന്ദരമായ വരികളും ശക്തമായ നിലപാടുകളുമായിരുന്നു സാഹിർ ലുധിയാൻവി എന്ന ആ കവിയുടെ പ്രത്യേകത. പഠനകാലംമുതൽ ഗസലുകളും നസ്മുകളും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചു. ഈ പാട്ടിനുവേണ്ടി അദ്ദേഹമെഴുതിയത് പ്രണയമൊഴുകിയ വരികളാണ്.

ഈണത്തിനൊപ്പിച്ച് വരികൾ എഴുതുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പാട്ടുകൾ ലതാ മങ്കേഷ്കറിനു കൊടുക്കുന്നതിനേക്കാൾ ഒരു രൂപ കൂടുതൽ തനിക്കു ലഭിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കാറുണ്ട്. (ലതയുമായുള്ള പിണക്കത്തിനും ഇതു വഴിവച്ചു). പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്പോൾ ഗാനരചയിതാക്കളുടെ പേര് നിർബന്ധമായും പറയണമെന്ന് ആകാശവാണി അധികൃതർക്കു മുന്നിൽ തലയുയർത്തിപ്പിടിച്ച് അദ്ദേഹം പറഞ്ഞു.

തന്‍റെ കരിയറിലെ ഏറ്റവും വലിയ മ്യൂസിക്കൽ ചിത്രമായിരുന്നു സംഗീതസംവിധായകൻ റോഷന് ബർസാത് കി രാത്. അദ്ദേഹത്തിന് എല്ലായ്പ്പോഴും ഹിറ്റുകൾ കൂട്ടുവരാറില്ല. എന്നാൽ അറുപതുകൾ സുവർണകാലമായിരുന്നു. ഫോക് സംഗീതത്തെ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതവുമായി കൂട്ടിയിണക്കാൻ റോഷന് അസാമാന്യമായ കഴിവുണ്ടായിരുന്നു. ഈ പാട്ടിനു നൽകിയ ഈണം അപൂർവസുന്ദരമായി.

മുഹമ്മദ് റഫിയും ലതാ മങ്കേഷ്കറും പാടിയ സോളോകൾ, ഡ്യുവറ്റ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത പതിപ്പുകളുണ്ട് ഈ പാട്ടിന്. റഫി പാടിയത് ഇഷ്ടപ്പെടുന്നവർ, ലതയുടെ വേർഷൻ കൂടുതൽ നല്ലതെന്നു പറയുന്നവർ, ഡ്യുവറ്റിനാണ് ഭംഗിയെന്നുറപ്പിക്കുന്നവർ... അന്നും ഇന്നും പാട്ടിന് കൂട്ടുകാരേറെ.

രാഗ് കല്യാണ്‍

രാത്രിയുടെ തുടക്കമാണ് കല്യാണ്‍ (യമൻ) രാഗത്തിന്‍റെ സമയം. വൈകിയ സായാഹ്നം. രാത്രി ഇതൾവിരിയുന്ന ഭാവം. ഈ രാഗത്തെ അടിസ്ഥാനമാക്കിയാണ് റോഷൻ സിന്ദഗീ ഭർ നഹി എന്ന പാട്ടൊരുക്കിയത്. സൗഭാഗ്യം എന്നാണ് കല്യാണ്‍ എന്ന വാക്കിന്‍റെ അർഥം. പ്രണയസൗഭാഗ്യം കൊണ്ടുവന്ന പാട്ടായി ഇതു മാറുന്നു.

പ്രശസ്തമായ ഒട്ടേറെ ഗാനങ്ങൾ ഈ രാഗത്തിലുണ്ട്. അഭി നാ ജാവോ ഛോഡ്കർ (ഹം ദോനോ), ആസൂ ഭരീ ഹേ ജീവൻ കേ രാഹോ (പർവരീഷ്), ചന്ദൻ സാ ബദൻ (സരസ്വതി ചന്ദ്ര), ഘർ സേ നികൽതേ ഹീ (പാപ്പാ കെഹ്തേ ഹേ), ഇസ് മോഡ് സേ ജാതേ ഹേ (ആന്ധീ), ജബ് ദീപ് ജലേ ആനാ (ചിത്ചോർ), മൻ രേ തൂ കാഹേ ന (ചിത്രലേഖ), സോച്ചേംഗെ തുമ്ഹേ പ്യാർ (ദീവാനാ), വോ ശാം കുഛ് അജീബ് ഥീ (ഖാമോഷി) തുടങ്ങിയ ഗാനങ്ങൾ കേട്ടറിയുക.

ഹരിപ്രസാദ്‌