+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധനുഷ്കോടിയിലെ സ്മാരകശിലകൾ

രാമേശ്വരത്തെ ധനുഷ്കോടി. പേമാരിയും കൊടുങ്കാറ്റും കടൽക്ഷോഭവും തൂത്തെറിഞ്ഞ പൗരാണിക തുറമുഖനഗരം. കാലം കൈയൊഴിഞ്ഞ സംസ്കൃതിയുടെ പട്ടികയിൽ ഇടംപിടിച്ച ധനു
ധനുഷ്കോടിയിലെ സ്മാരകശിലകൾ
രാമേശ്വരത്തെ ധനുഷ്കോടി. പേമാരിയും കൊടുങ്കാറ്റും കടൽക്ഷോഭവും തൂത്തെറിഞ്ഞ പൗരാണിക തുറമുഖനഗരം. കാലം കൈയൊഴിഞ്ഞ സംസ്കൃതിയുടെ പട്ടികയിൽ ഇടംപിടിച്ച ധനുഷ്കോടിയിൽ ഇക്കാലത്തും ചരിത്രശേഷിപ്പുകൾ ബാക്കിയുണ്ട്. 1964ലെ കടൽക്കൊടുങ്കാറ്റിനു പിന്നാലെ 2004ലെ സുനാമികൂടി വന്നതോടെ ധനുഷ്കോടിയുടെ പ്രതാപം അസ്തമിച്ചു. പുരാണവും വിശ്വാസവും വാണിജ്യവും ഉൾച്ചേർന്ന് സഹസ്രാബ്ദങ്ങളുടെ പാരന്പര്യമുണ്ട് ധനുഷ്കോടിക്ക്.

തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്ന് 20 കിലോമീറ്റർ അകലെ ഒരു നേർരേഖപോലെ കടലിനു മധ്യത്തിലേക്കു നീണ്ടുകിടക്കുന്ന തുരുത്താണ് ധനുഷ്കോടി. ഇരുവശവും അനന്തമായ കടൽ. വലതുവശത്ത് ഇന്ത്യൻ മഹാസമുദ്രവും ഇടതുവശത്ത് ബംഗാൾ ഉൾക്കടലും. വൻകരയുമായി തുരുത്തിനെ ബന്ധിപ്പിക്കുന്നത് പാന്പൻ പാലമാണ്.‌

ശ്രീരാമൻ സീതാദേവിയെ വീണ്ടെടുക്കാൻ കടലിൽ ചിറകെട്ടി ലങ്കയിലേക്കു പോയതു ധനുഷ്കോടിയിൽ നിന്നാണെന്ന് ഐതിഹ്യം. ധനുസിന്‍റെ അറ്റം എന്നാണ് ധനുഷ്കോടി എന്ന വാക്കിന്‍റെ അർഥം. ശ്രീരാമൻ സേതുബന്ധനത്തിനുള്ള പണി തുടങ്ങാൻ തന്‍റെ ധനുസുകൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്കോടിയുടെ തെക്കേ അറ്റമായിരുന്നു എന്നാണു പാരന്പര്യം.

പാന്പൻ ദ്വീപിനു തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 18 മൈൽ പടിഞ്ഞാറായാണ് ധനുഷ്കോടി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏക കര അതിർത്തി എന്നതാണ് ഭൂമിശാസ്ത്രപരമായി ധനുഷ്കോടിയുടെ പ്രത്യേകത. പാക് കടലിടുക്കിൽ സ്ഥിതിചെയ്യുന്ന 45 അടി വീതിയുള്ള ഒരു നേർത്ത മണൽത്തിട്ട.

ബ്രിട്ടീഷ് കാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു മത്സ്യബന്ധനത്തിനു പ്രസിദ്ധമായിരുന്നു ഈ തുറമുഖം. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും പുണ്യതീർഥാടനകേന്ദ്രമായിരുന്നു.

മുൻകാലത്ത് ശ്രീലങ്കയിലേക്കു പോയിരുന്ന ഇന്ത്യക്കാരുടെ പ്രധാന സഞ്ചാരപാതയും ധനുഷ്കോടിയായിരുന്നു. ശ്രീരാമൻ നിർമിച്ച രാമസേതു എന്നു വിശ്വസിക്കപ്പെടുന്ന ചിറയുടെ അവശിഷ്ടമായ പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ ആരംഭിക്കുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിൽ ധനുഷ്കോടിയുടെ പേര് ചുവപ്പിലും കറുപ്പിലും അടയാളപ്പെടുത്തപ്പെട്ടത് 1964 ഡിസംബർ 22നായിരുന്നു. അന്നേക്ക് ഒരാഴ്ച മുൻപ് ആൻഡമാൻ കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ദിനംപ്രതി ശക്തി പ്രാപിച്ചുവരുന്നത് ആരും കാര്യമായെടുത്തില്ല.

22നു വൈകുന്നേരം മുതൽ വീശിയടിച്ച ചുഴലിക്കാറ്റ് അർധരാത്രിയോടെ സംഹാര താണ്ഡവമാടിയപ്പോൾ ധനുഷ്കോടിയെ കടൽ വിഴുങ്ങി. ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറിൽ 280 കിലോമീറ്ററും തിരമാലകൾ ഏഴു മീറ്റർ ഉയരത്തിലുമായിരുന്നു ഉഗ്രതാണ്ഡവമാടിയത്. തീരത്ത് പാർത്തിരുന്ന മത്സ്യത്തൊഴിലാളികളും തീർഥാടകരും കച്ചവടക്കാരുമായി 1900 പേർക്കാണ് ജീവൻ നഷ്ടമായത്. 1914ൽ ബ്രിട്ടീഷുകാർ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായിരുന്നു രാമേശ്വരത്തേത്. ചുഴലിക്കാറ്റിൽ പാന്പൻപാലത്തിനു കാര്യമായ തകരാറുകൾ സംഭവിച്ചു.

സംഹാരക്കൊടുങ്കാറ്റിൽ പാന്പനെയും ധനുഷ്കോടിയെയും ബന്ധിപ്പിച്ചിരുന്ന മീറ്റർഗേജ് റെയിൽ പാത തകർക്കപ്പെടുന്നതുവരെ ചെന്നൈ എഗ്‌മൂ‌‌‌ർ മുതൽ ധനുഷ്കോടിവരെ ട്രെയിൻ സർവീസും അനുബന്ധമായി ശ്രീലങ്കയിലേക്കു ബോട്ട് മെയിൽ എക്സ്പ്രസ് സർവീസുമുണ്ടായിരുന്നു.

ഇതേ സമയം മദ്രാസിൽനിന്നു പുറപ്പെട്ട ബോട്ട് മെയിൽ എന്ന പാന്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിൻ മഴയും കാറ്റും വകവയ്ക്കാതെ യാത്ര തുടരുകയായിരുന്നു. ടിക്കറ്റെടുത്തു യാത്ര ചെയ്ത 110 യാത്രക്കാരും ടിക്കറ്റില്ലാതെ യാത്രചെയ്തവരും കൂടാതെ അഞ്ചു ട്രെയിൻ ജോലിക്കാരുമായി ട്രെയിൻ അർധരാത്രിക്ക് തൊട്ടുമുൻപ് പാന്പൻ റെയിൽവേ സ്റ്റേഷനിൽനിന്നു ധനുഷ്കോടിയിലേക്ക് നീങ്ങി.
അർധരാത്രി 11.55. ഉഗ്രരൂപിയായ ചുഴലിക്കൊടുങ്കാറ്റും ബഹുനില കെട്ടിടത്തിന്‍റെ ഉയരത്തിൽ തിരമാലകളും ആഞ്ഞടിച്ചു ധനുഷ്കോടിയെ തൂത്തെറിഞ്ഞു. തീവണ്ടിയും അതിലെ മുഴുവൻ യാത്രക്കാരും കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയി.

രാത്രി പുലർന്നപ്പോൾ ധനുഷ്കോടിയിൽ ആരും ശേഷിച്ചിരുന്നില്ല. എല്ലാ വാർത്താവിനിമയ മാർഗങ്ങളും നിശ്ചലമായതിനാൽ ദുരന്തം പുറംലോകം അറിഞ്ഞത് 48 മണിക്കൂറുകൾക്കു ശേഷമായിരുന്നു. പഴയ റെയിൽപാളത്തിന്‍റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ഇപ്പോഴും ധനുഷ്കോടിയിൽ ദുരന്ത സ്മാരകമെന്നോണം മണൽ മൂടി കിടക്കുന്നുണ്ട്. ‌‌

ജീർണാവസ്ഥയിലുള്ള റെയിൽവേ സ്റ്റേഷനും പോലീസ്‌സ്റ്റേഷനുകളും സ്കൂളും പോസ്റ്റ്‌ഓഫീസും കടകളും ക്രൈസ്തവ ദേവാലയവുമെല്ലാം ചുഴലിക്കാറ്റിൽ തുടച്ചുനീക്കപ്പെട്ടതോടെ ധനുഷ്കോടി ഒരു പ്രേതനഗരമായി മാറി. 2004 ഡിസംബറിലെ സുനാമിയിൽ ധനുഷ്കോടി തീരം 500 മീറ്ററോളം പിൻവലിയുകയും സമുദ്രത്തിലാണ്ടുപോയ പഴയ പട്ടണത്തിന്‍റെ ഭാഗങ്ങൾ കുറേ സമയം ദൃശ്യമാവുകയും ചെയ്തിരുന്നു.

1988ൽ ദ്വീപിനെ റോഡുമാർഗം ബന്ധിപ്പിക്കുന്ന പാലം വന്നത് നിവാസികൾക്ക് വലിയ ആശ്വാസമായി. മെട്രോമാൻ ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ 2009ൽ പാലം ബലപ്പെടുത്തുന്ന ജോലി നടപ്പാക്കി. പിന്നീടുള്ള ഒരു പതിറ്റാണ്ടിലധികക്കാലം ഇതിലൂടെ ട്രെയിൻ സഞ്ചരിച്ചിരുന്നെങ്കിലും ബലക്ഷയം കൂടിയതോടെ 2022 ഡിസംബർ 23ന് പാന്പൻ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം എന്നന്നേക്കുമായി അവസാനിപ്പിച്ചു.

ഉപ്പുകാറ്റിൽ ദ്രവിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ അന്തോനീസിന്‍റെ നാമത്തിലുള്ള പോർച്ചുഗീസ് പള്ളിയുടെയും തകർന്ന മറ്റു മന്ദിരങ്ങളുടെയും അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികൾ ഇപ്പോഴും എത്തുന്നുണ്ട്. കടലെടുക്കാതെ ബാക്കിവച്ച പള്ളിയുടെ അൾത്താര മഹാദുരന്തത്തിന്‍റെ മൂകസാക്ഷിയായി ഇന്നും നശിക്കാതെ കിടക്കുന്നു. ദേവാലയത്തിനു മുന്പിലുള്ള ശുദ്ധജലം വറ്റാത്ത കിണർ ഒരു വിസ്മയമാണ്. വലവലിച്ചു കയറ്റുന്ന മത്സ്യബന്ധന തൊഴിലാളികളും ചതുപ്പുനിലങ്ങളിലെ പക്ഷിക്കൂട്ടങ്ങളുമെല്ലാം സഞ്ചാരികൾക്ക് കൗതുകക്കാഴ്ചകൾ തീർക്കുന്നു.

ധനുഷ്കോടിയുടെ പ്രതാപ അവശേഷിപ്പുകൾ ചിലപ്പോഴെങ്കിലും വേദന സമ്മാനിക്കുമെങ്കിലും രാമേശ്വരം അവിടെയെത്തുന്നവരെ നിരാശരാക്കില്ല. രാമേശ്വരം ദ്വീപിന്‍റെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ രാമനാഥസ്വാമി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ജ്യോതിർലിംഗരൂപത്തിൽ ശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള പന്ത്രണ്ട് ക്ഷേത്രങ്ങളിലൊന്നാണിത്. ഏറ്റവും നീളത്തിലുള്ള ഇടനാഴി ഈ ക്ഷേത്രത്തിലാണുള്ളത്. ഹൈന്ദവാചാരപ്രകാരം കാശിതീർഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും നിർബന്ധമാണ്.

ഇന്നു കാണുന്ന ക്ഷേത്രം പണി കഴിപ്പിച്ചത് പാണ്ഡ്യരാജവംശമാണ്. ഭാരതീയ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്‍റെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. സ്കന്ദപുരാണം അനുസരിച്ച് ഈ ക്ഷേത്രത്തിലും ചുറ്റുപാടുമായി കാണുന്ന 64 തീർഥങ്ങളിൽ 24 എണ്ണം പുണ്യതീർഥങ്ങളാണ്.

രാമരാവണയുദ്ധാനന്തരം വിഭീഷണന്‍റെ പട്ടാഭിഷേകം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കോദണ്ഡരാമക്ഷേത്രം മറ്റൊരാകർഷണമാണ്. യുദ്ധശേഷം ഹനുമാൻ ശ്രീലങ്കയിൽനിന്ന് സീതയെ കൂട്ടിക്കൊണ്ടുവന്ന് പൂജ നടത്തിയതും ഇവിടെവച്ചാണെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന്‍റെ മൂന്നു ഭാഗവും കടലാൽ ചുറ്റപ്പെട്ടതാണെന്നതാണ് പ്രത്യേകത. പ്രസിദ്ധമായ രാമനാഥസ്വാമി ക്ഷേത്രവും രാമേശ്വരത്തിന്‍റെ പെരുമ അറിയിക്കുന്നു.

ഇന്ത്യയുടെ മിസൈൽമാനും മുൻ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്‍റെ സ്മാരകമാണ് രാമേശ്വരത്ത് ഏറ്റവുമധികം പേരെത്തുന്ന മറ്റൊരു കേന്ദ്രം. ഇവിടെ പ്രവേശനം സൗജന്യമാണ്. ആ മഹാമനീഷിയുടെ പ്രഭാവം പൂർണമായും പ്രതിഫലിക്കുന്ന രീതിയിലാണ് ഈ സ്മാരകം തയാറാക്കിയിട്ടുള്ളത്.

അജിത് ജി.നായർ