മണിപ്പുർ കലാപവും അഭയാർഥികളുടെ ദുരിതങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനാണു പ്രമുഖ ഇംഗ്ലീഷ് ചാനലിന്റെ ഡൽഹി ലേഖിക അഫ്രീദ ഹുസൈൻ ഇംഫാലിലെത്തിയത്. ഇംഫാലിലെ ഒരു ഹോട്ടലിലായിരുന്നു താമസം.
മെയ്തെയ് സായുധവിഭാഗമായ ആരംഭായ് ടെൻഗോൽ അർധസൈനിക വിഭാഗമായ ആസാം റൈഫിൾസിന്റെ ആയുധപ്പുരയിൽ നിന്ന് തോക്കുകളും തിരകളും തട്ടിയെടുത്തെന്നും ഇതേത്തുടർന്നു സൈന്യവുമായി ഏറ്റുമുട്ടലുണ്ടായെന്നുമുള്ള അഫ്രീദയുടെ റിപ്പോർട്ട് ചാനൽ സംപ്രേഷണം ചെയ്തു.
മേയ് 30ന് രാത്രി മെയ്തെയ് സായുധ വിഭാഗം ആരംഭായ് ടെൻഗോൽ സംഘടനയിലെ വനിതാ ആയുധധാരികൾ ഹോട്ടലിലേക്ക് അഫ്രീദയെ ഉന്നമിട്ട് ഇരച്ചുകയറി. ഹോട്ടലിനു സമീപം സൈന്യം ഉണ്ടായിരുന്നതാണ് അഫ്രീദയ്ക്കു തുണയായത്. ക്ഷണനേരംകൊണ്ട് ഹോട്ടൽ മുറിയിലെത്തിയ വനിതാ അക്രമികളെ വെടിവച്ചു തുരത്തിയശേഷം സൈനിക ഉദ്യോഗസ്ഥർ അഫ്രീദയെ സുരക്ഷിതയായി ഇംഫാൽ വിമാനത്താവളത്തിൽ എത്തിച്ചു.
മെയ്തെയ് സായുധവിഭാഗമായ ആരംഭായ് ടെൻഗോൽ അർധസൈനിക വിഭാഗമായ ആസാം റൈഫിൾസിന്റെ ആയുധപ്പുരയിൽ നിന്ന് തോക്കുകളും തിരകളും തട്ടിയെടുത്തെന്നും ഇതേത്തുടർന്നു സൈന്യവുമായി ഏറ്റുമുട്ടലുണ്ടായെന്നുമുള്ള അഫ്രീദയുടെ റിപ്പോർട്ട് ചാനൽ സംപ്രേഷണം ചെയ്തു.
മേയ് 30ന് രാത്രി മെയ്തെയ് സായുധ വിഭാഗം ആരംഭായ് ടെൻഗോൽ സംഘടനയിലെ വനിതാ ആയുധധാരികൾ ഹോട്ടലിലേക്ക് അഫ്രീദയെ ഉന്നമിട്ട് ഇരച്ചുകയറി. ഹോട്ടലിനു സമീപം സൈന്യം ഉണ്ടായിരുന്നതാണ് അഫ്രീദയ്ക്കു തുണയായത്. ക്ഷണനേരംകൊണ്ട് ഹോട്ടൽ മുറിയിലെത്തിയ വനിതാ അക്രമികളെ വെടിവച്ചു തുരത്തിയശേഷം സൈനിക ഉദ്യോഗസ്ഥർ അഫ്രീദയെ സുരക്ഷിതയായി ഇംഫാൽ വിമാനത്താവളത്തിൽ എത്തിച്ചു.