കോടാലി: വെള്ളം സിനിമയിലെ "ആകാശമായവളേ...’ എന്ന ഗാനം പാടി സമൂഹമാധ്യമങ്ങളിലൂടെ വൈറൽ താരമായ എട്ടാംക്ലാസുകാരൻ മിലന്റെ വീട്ടിലേക്ക് സമ്മാനവുമായി മുരളി കന്നുംപുറത്ത് എത്തി.
മുരളി കുന്നുംപുറത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം സിനിമ. അമേരിക്കയിലെ വ്യവസായിയായ മുരളി കുന്നുംപുറത്ത് തിങ്കളാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്.
ഗ്വാട്ടിമാലയിൽവച്ചാണ് മിലന്റെ പാട്ട് സമൂഹമാധ്യമത്തിലൂടെ കേൾക്കാനിടയായതെന്നും ചിത്രത്തിലെ ആത്മാംശമുള്ള പാട്ട് മിലൻ മനോഹരമായി പാടി കേട്ടപ്പോൾ ഏറെ ഹൃദ്യമായി തോന്നിയെന്നും മുരളി കുന്നുംപുറത്ത് പറഞ്ഞു. അന്നുതന്നെ സംവിധായകൻ പ്രജേഷ്സെന്നിനേയും ഗാനരചയിതാവ് നിധീഷ് നടേരിയേയും വിളിച്ച് മിലന്റെ പാട്ടിനെകുറിച്ച് പറഞ്ഞിരുന്നു.
നാട്ടിലെത്തുന്പോൾ മിലനെ നേരിൽകണ്ട് ഒരു സമ്മാനം കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മുരളി കുന്നുംപുറത്ത് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കടന്പോട് ആനന്ദകലാസമിതിക്ക് സമീപമുള്ള മിലന്റെ കൊച്ചുവീട്ടിലെത്തിയത്. മിലനെ അഭിനന്ദിച്ച അദ്ദേഹം ലാപ്ടോപ് അടക്കമുള്ള പഠനോപകരണങ്ങൾ സമ്മാനിച്ചു
മുരളി കുന്നുംപുറത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം സിനിമ. അമേരിക്കയിലെ വ്യവസായിയായ മുരളി കുന്നുംപുറത്ത് തിങ്കളാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്.
ഗ്വാട്ടിമാലയിൽവച്ചാണ് മിലന്റെ പാട്ട് സമൂഹമാധ്യമത്തിലൂടെ കേൾക്കാനിടയായതെന്നും ചിത്രത്തിലെ ആത്മാംശമുള്ള പാട്ട് മിലൻ മനോഹരമായി പാടി കേട്ടപ്പോൾ ഏറെ ഹൃദ്യമായി തോന്നിയെന്നും മുരളി കുന്നുംപുറത്ത് പറഞ്ഞു. അന്നുതന്നെ സംവിധായകൻ പ്രജേഷ്സെന്നിനേയും ഗാനരചയിതാവ് നിധീഷ് നടേരിയേയും വിളിച്ച് മിലന്റെ പാട്ടിനെകുറിച്ച് പറഞ്ഞിരുന്നു.
നാട്ടിലെത്തുന്പോൾ മിലനെ നേരിൽകണ്ട് ഒരു സമ്മാനം കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മുരളി കുന്നുംപുറത്ത് ഉച്ചകഴിഞ്ഞ് മൂന്നരയോടെ കടന്പോട് ആനന്ദകലാസമിതിക്ക് സമീപമുള്ള മിലന്റെ കൊച്ചുവീട്ടിലെത്തിയത്. മിലനെ അഭിനന്ദിച്ച അദ്ദേഹം ലാപ്ടോപ് അടക്കമുള്ള പഠനോപകരണങ്ങൾ സമ്മാനിച്ചു