കോഴിക്കോട്: വനിതാ സംഘടനയായ ഹരിത പിരിച്ചുവിട്ടു പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിട്ടും തുടരുന്ന വിവാദം മുസ്ലിം ലീഗിൽ ഉരുൾപ്പൊട്ടലായി മാറുന്നു. എംഎസ്എഫ് നേതാക്കൾ ഹരിത ഭാരവാഹികൾക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് പ്രവർത്തക സമിതി യോഗത്തിന്റെ മിനുട്സ് പോലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതു നൽകരുതെന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും നിർദേശം.എന്നാൽ, മിനുട്സ് നൽകാൻ തന്നെയാണ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ നീക്കം.
ഇതോടെ ലീഗ് നേതൃത്വം ലത്തീഫിനെതിരേയും തിരിഞ്ഞിരിക്കുകയാണ്. ഇന്നു രാവിലെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ നേതൃത്വം പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെതിരേയുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഹരിത വിഷയത്തിൽ പാർട്ടിക്കെതിരെ വിമർശനമുന്നയിച്ചതിനാണ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെതിരെ അച്ചടക്ക നടപടി. എംഎസ്എഫ്, ലീഗ് ഭാരവാഹിത്വത്തിൽനിന്നു പി.പി. ഷൈജലിനെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് പുറത്താക്കിയത്.
ഹരിത നേതാക്കൾക്കു നേരെ എംഎസ്എഫ് നേതാക്കൾ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ നീതി ലഭിച്ചില്ലെന്നു പലതവണ സംഘടനാ വേദിയിൽ പി.പി. ഷൈജൽ വിമർശനമുന്നയിച്ചിരുന്നു. മുൻ നേതൃത്വത്തെ ഒഴിവാക്കി പുതിയ ഹരിത സംസ്ഥാന ഭാരവാഹികളെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റെ താത്പര്യ പ്രകാരമാണ് നിയമിച്ചത്.
ഈ വിഷയത്തിൽ ചർച്ചയോ ആലോചനകളോ നടന്നിട്ടില്ല. മുൻ സംസ്ഥാന പ്രസിഡന്റ് മുസീത തെസ്നി വയനാട് സ്വദേശിനിയായിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ടു പുതിയ ഭാരവാഹികളെ നിയമിച്ചപ്പോൾ വയനാട്ടിൽനിന്നുള്ള ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
ഹരിത വിഷയത്തിൽ താൻ സംഘടനയുടെ ഒൗദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഒരു ഓഡിയോ ക്ലിപ്പിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ഒരു എംഎസ്എഫ് നേതാവ് തന്നെ തേജോവധം ചെയ്യാനായി പുറമേയ്ക്കു പ്രചരിപ്പിക്കുകയായിരുന്നു.
ഹരിത വിഷയത്തിൽ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട രീതിയെ ഷൈജൽ വിമർശിക്കുന്നതായുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. ഈ വിഷയത്തിൽ താൻ തുടർന്നു പറഞ്ഞ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്താതെ ചില പ്രത്യേക ഭാഗങ്ങൾ മാത്രം കട്ട് ചെയ്തു തൽപരകക്ഷികൾ പ്രചരിപ്പിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴാണ് തന്റെ അഭിപ്രായം പരസ്യമായി പറയേണ്ടി വന്നത്. ഹരിത വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ ഒരു സംഘം എംഎസ്എഫ് നേതാക്കൾ തന്നെ വേട്ടയാടുകയാണെന്നും ക്രൂശിക്കുകയാണെന്നും ഷൈജൽ പറഞ്ഞിരുന്നു.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ തത് സ്ഥാനത്തുനിന്നുനീക്കി എംഎസ്എഫ് ഭാരവാഹികൾക്കെതിരേയുള്ള നടപടി കടുപ്പിക്കുന്പോഴാണ് ലീഗ് നേതൃത്തിനു തലവേദനസൃഷ്ടിച്ച് കൂടുതൽ എംഎസ്എഫ് നേതാക്കൾ നേതൃത്വത്തിനെതിരേ രംഗത്തെത്തിയത്.
എന്നാൽ, ഇതു നൽകരുതെന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും നിർദേശം.എന്നാൽ, മിനുട്സ് നൽകാൻ തന്നെയാണ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ നീക്കം.
ഇതോടെ ലീഗ് നേതൃത്വം ലത്തീഫിനെതിരേയും തിരിഞ്ഞിരിക്കുകയാണ്. ഇന്നു രാവിലെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ നേതൃത്വം പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെതിരേയുള്ള നടപടിയും ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഹരിത വിഷയത്തിൽ പാർട്ടിക്കെതിരെ വിമർശനമുന്നയിച്ചതിനാണ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിനെതിരെ അച്ചടക്ക നടപടി. എംഎസ്എഫ്, ലീഗ് ഭാരവാഹിത്വത്തിൽനിന്നു പി.പി. ഷൈജലിനെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് പുറത്താക്കിയത്.
ഹരിത നേതാക്കൾക്കു നേരെ എംഎസ്എഫ് നേതാക്കൾ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ നീതി ലഭിച്ചില്ലെന്നു പലതവണ സംഘടനാ വേദിയിൽ പി.പി. ഷൈജൽ വിമർശനമുന്നയിച്ചിരുന്നു. മുൻ നേതൃത്വത്തെ ഒഴിവാക്കി പുതിയ ഹരിത സംസ്ഥാന ഭാരവാഹികളെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റെ താത്പര്യ പ്രകാരമാണ് നിയമിച്ചത്.
ഈ വിഷയത്തിൽ ചർച്ചയോ ആലോചനകളോ നടന്നിട്ടില്ല. മുൻ സംസ്ഥാന പ്രസിഡന്റ് മുസീത തെസ്നി വയനാട് സ്വദേശിനിയായിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ടു പുതിയ ഭാരവാഹികളെ നിയമിച്ചപ്പോൾ വയനാട്ടിൽനിന്നുള്ള ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
ഹരിത വിഷയത്തിൽ താൻ സംഘടനയുടെ ഒൗദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഒരു ഓഡിയോ ക്ലിപ്പിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ഒരു എംഎസ്എഫ് നേതാവ് തന്നെ തേജോവധം ചെയ്യാനായി പുറമേയ്ക്കു പ്രചരിപ്പിക്കുകയായിരുന്നു.
ഹരിത വിഷയത്തിൽ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട രീതിയെ ഷൈജൽ വിമർശിക്കുന്നതായുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. ഈ വിഷയത്തിൽ താൻ തുടർന്നു പറഞ്ഞ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്താതെ ചില പ്രത്യേക ഭാഗങ്ങൾ മാത്രം കട്ട് ചെയ്തു തൽപരകക്ഷികൾ പ്രചരിപ്പിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴാണ് തന്റെ അഭിപ്രായം പരസ്യമായി പറയേണ്ടി വന്നത്. ഹരിത വിഷയത്തിൽ സ്വീകരിച്ച നിലപാടിന്റെ പേരിൽ ഒരു സംഘം എംഎസ്എഫ് നേതാക്കൾ തന്നെ വേട്ടയാടുകയാണെന്നും ക്രൂശിക്കുകയാണെന്നും ഷൈജൽ പറഞ്ഞിരുന്നു.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ തത് സ്ഥാനത്തുനിന്നുനീക്കി എംഎസ്എഫ് ഭാരവാഹികൾക്കെതിരേയുള്ള നടപടി കടുപ്പിക്കുന്പോഴാണ് ലീഗ് നേതൃത്തിനു തലവേദനസൃഷ്ടിച്ച് കൂടുതൽ എംഎസ്എഫ് നേതാക്കൾ നേതൃത്വത്തിനെതിരേ രംഗത്തെത്തിയത്.