കോൽക്കത്തയെ ഭരിച്ച മൂന്ന് സുപ്രധാന ഭരണ കേന്ദ്രങ്ങളുമായി റൈറ്റേഴ്സ് ബിൽഡിംഗിന് ബന്ധമുണ്ട്. ആദ്യകാലങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ ക്ലർക്കുമാരുടെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രീട്ടീഷ് ഭരണത്തിന്റെ തലസ്ഥാനം
ചരിത്രത്തിന്റെ ഓർമകളോരോന്നായി ഒരിക്കലും മാഞ്ഞുപോകാത്ത വിധം ചുറ്റിവരിഞ്ഞു കിടക്കുന്ന ഒരു നഗരമാണ് കോൽക്കത്ത. ഏറെക്കാലം മുൻപുവരെ കോൽക്കത്തയിലെ കുട്ടികളോട് ഈ നഗരത്തിന്റെ സ്ഥാപകൻ ആരെന്നു ചോദിച്ചാൽ ജോബ് ഷാർണോക് എന്നോ മറ്റോ ആയിരിക്കും ഉത്തരം പറയുക. എന്നാൽ, 2001ന് ശേഷം കഥയാകെ മാറി. അതേവരെ കൽക്കട്ട ആയിരുന്ന മഹാനഗരം പഴയ പേര് വീണ്ടെടുത്ത് തനി ബംഗാളി ചുവയിൽ കോൽക്കത്തയായി മാറി.
2003ൽ ചരിത്രകാരൻമാരുടെ ഒരു പാനൽ കോൽക്കത്തയുടെ സ്ഥാപകൻ എന്ന വിശേഷണം ഒരേയൊരാളിലേക്ക് മാത്രമായി ചുരുക്കാൻ കഴിയില്ലെന്ന് വിധിയെഴുതി. ജോബ് ഷാർണോക് ഉൾപ്പെടെ നിരവധി ഇംഗ്ലീഷുകാരും ഇന്ത്യാക്കാരും ഈ നഗരനിർമിതിക്കു പിന്നിലുണ്ടെന്നായിരുന്നു അവർ തീർപ്പുകൽപ്പിച്ചത്. പക്ഷേ, കോൽക്കത്ത നഗരനിർമിതിക്കും ചരിത്രനിർമിതിക്കും പിന്നിൽ ബ്രിട്ടീഷുകാരുടെ പങ്കാളിത്തമുണ്ടെന്ന കാര്യം ഒരാൾക്കും നിഷേധിക്കാനുമാകുമായിരുന്നില്ല.
അതിനു വലിയ തെളിവായി ഇന്നും നഗരമധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു മന്ദിരമുണ്ട്- റൈറ്റേഴ്സ് ബിൽഡിംഗ്.
കോൽക്കത്തയെ ഭരിച്ച മൂന്ന് സുപ്രധാന ഭരണ കേന്ദ്രങ്ങളുമായി റൈറ്റേഴ്സ് ബിൽഡിംഗിന് ബന്ധമുണ്ട്. ആദ്യകാലങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ ക്ലർക്കുമാരുടെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രീട്ടീഷ് ഭരണത്തിന്റെ തലസ്ഥാനം. അതോടെ കന്പനിയുടെ റൈറ്റേഴ്സ് ഉദ്യോഗസ്ഥരുടെ കാര്യാലയമായി ഇതു മാറി. പിന്നീട് പശ്ചിമ ബംഗാളിന്റെ സെക്രട്ടേറിയറ്റ് മന്ദിരവുമായി.
സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ രക്തരൂഷിത ചരിത്രങ്ങളുടെ കഥയും റൈറ്റേഴ്സ് ബിൽഡിംഗിന് പറയാനുണ്ട്. 1930ൽ കേണൽ എൻ.എസ്. സിംപ്സണ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ സമര പോരാളികൾ വെടിവച്ചുവീഴ്ത്തിയത് ഇവിടെവച്ചായിരുന്നു.
ബിനോയ് ബസു, ബാദൽ ഗുപ്ത, ദിനേഷ് ഗുപ്ത എന്നിവർ യുറോപ്യൻമാരെപോലെ വേഷം ധരിച്ചെത്തി ബ്രിട്ടീഷ് പോലീസ് ഇൻസ്പെക്ടർ ജനറൽ കേണൽ സിംപ്സണെ വധിച്ചതിനുശേഷം റൈറ്റേഴ്സ് ബിൽഡിംഗിലേക്ക് കയറിയ ഇവർ പോലീസുകാരുമായി ഏറ്റുമുട്ടി.
സംഘർഷത്തിനൊടുവിൽ ചെറുത്തുനിൽക്കാനാകാതെ മൂന്നുപേരും ജീവനൊടുക്കാൻ തീരുമാനിച്ചു. ബാദൽ ഗുപ്ത സൈനൈഡ് കഴിച്ചു. മറ്റു രണ്ടു പേരും പരസ്പരം വെടിവച്ചെങ്കിലും ദിനേഷ് ഗുപ്ത മരിച്ചില്ല. 1931 ജൂലൈ ഏഴിന് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ തൂക്കിലേറ്റി.
236 വർഷങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന റൈറ്റേഴ്സ് ബിൽഡിംഗ് കോൽക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ നിരവധി പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സാക്ഷ്യം വഹിച്ചു. 1690ൽ ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ അഡ്മിനിസ്ട്രേറ്റർ ജോബ് ഷാർനോക് ഹൂഗ്ലി നദീതീരത്ത് കാൽകുത്തുന്പോൾ റൈറ്റേഴ്സ് ബിൽഡിംഗ് പോയിട്ട് തലപ്പൊക്കമുള്ള ഒരൊറ്റ കെട്ടിടത്തിന്റെ നിഴൽപോലും ആ പരിസരത്തെങ്ങുമില്ലായിരുന്നു.
വ്യാപാരത്തിന് പറ്റിയ കേന്ദ്രമാണ് ഇതെന്നു മനസിലാക്കിയ ഷാർണോക് അവിടം വികസിപ്പിക്കാൻ തീരുമാനിച്ചു. 1698ൽ സമീപത്തെ രണ്ടു ഗ്രാമങ്ങൾകൂടി ഈസ്റ്റ് ഇന്ത്യാ കന്പനി വിലയ്ക്കു വാങ്ങി. അങ്ങനെ ഫോർട്ട് വില്യം ഉൾപ്പെടെ നിരവധി നിർമിതികൾ ഇവിടെ ഉയർന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് നഗരം ഇന്നത്തെ മുഖച്ഛായയിലേക്ക് പരുവപ്പെട്ടു തുടങ്ങുന്നത്. ഒരു ലക്ഷത്തോളമായിരുന്നു അന്നത്തെ നഗരജനസംഖ്യ. അതിനുശേഷമാണ് ഈസ്റ്റ് ഇന്ത്യാ കന്പനി ഉദ്യോഗസ്ഥരുടെ ഓഫീസുകളും സ്വകാര്യ വസതികളും പള്ളികളും ഉൾപ്പടെ വലിയ കെട്ടിടങ്ങൾ നഗരത്തിലുണ്ടായത്.
ബ്രിട്ടീഷുകാരും സന്പന്നരും ജീവിച്ചിരുന്ന പ്രദേശം വൈറ്റ് ടൗണ് എന്നും സാധാരണക്കാരായ ഇന്ത്യക്കാർ താമസിച്ചിരുന്ന പ്രദേശം ബ്ലാക്ക് ടൗണ് എന്നുമാണ് അറിയപ്പെട്ടിരുന്നത്.
1777ലാണ് ബ്രിട്ടീഷ് ബിൽഡറായ തോമസ് ലിയോണിനോട് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ റൈറ്റർമാർക്കുവേണ്ടി ഒരു മന്ദിരം പണിയാൻ ആവശ്യപ്പെടുന്നത്. 1780 ൽ പണി പൂർത്തിയാകുന്പോൾ കോൽക്കത്തയിൽ ആദ്യത്തെ മുന്നുനില മന്ദിരമായി റൈറ്റേഴ്സ് ബിൽഡിംഗ് തല ഉയർത്തി.
ഒരു വശത്ത് ടാങ്ക് സ്ക്വയറും 19 റെസിഡൻഷ്യൽ ക്വാർട്ടേഴ്സുമായാണ് കെട്ടിടം നിലനിന്നത്. 1857ൽ ഈസ്റ്റ് ഇന്ത്യാ കന്പനി ഇന്ത്യയുടെ ഭരണം കൂടി ഏറ്റെടുത്തതോടെ ഒരു പുതിയ സെക്രട്ടേറിയറ്റ് അവർക്ക് ആവശ്യമായി വന്നു. അങ്ങനെയാണ് കൂട്ടിച്ചേർക്കലുകളോടെ റൈറ്റേഴ്സ് ബിൽഡിംഗ് ഭരണസിരാകേന്ദ്രമാകുന്നത്.
ഫ്രഞ്ച് നവോത്ഥാന മാതൃകയിലാണ് കെട്ടിടത്തിന്റെ പുതുക്കിപ്പണികൾ നടന്നത്. രണ്ടു തവണയായി നടത്തിയ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെ കെട്ടിടം ഒരു കോട്ടവുമില്ലാതെ ഇപ്പോഴും നഗരമധ്യത്തിൽ നിൽക്കുന്നു. മൂന്നാമത്തെ തവണ കൂട്ടിച്ചേർത്ത രണ്ട് കെട്ടിട ഭാഗങ്ങളിലെ ഇരുന്പ് പടിക്കെട്ടുകൾ ഉൾപ്പെടെ ഇപ്പോഴുമുണ്ട്. കെട്ടിടത്തിന്റെ ഒത്ത നടുക്കായി മിനർവ എന്ന ഗ്രീക്ക് ദേവിയുടെ ശിൽപവുമുണ്ട്.
സെബി മാത്യു
ചരിത്രത്തിന്റെ ഓർമകളോരോന്നായി ഒരിക്കലും മാഞ്ഞുപോകാത്ത വിധം ചുറ്റിവരിഞ്ഞു കിടക്കുന്ന ഒരു നഗരമാണ് കോൽക്കത്ത. ഏറെക്കാലം മുൻപുവരെ കോൽക്കത്തയിലെ കുട്ടികളോട് ഈ നഗരത്തിന്റെ സ്ഥാപകൻ ആരെന്നു ചോദിച്ചാൽ ജോബ് ഷാർണോക് എന്നോ മറ്റോ ആയിരിക്കും ഉത്തരം പറയുക. എന്നാൽ, 2001ന് ശേഷം കഥയാകെ മാറി. അതേവരെ കൽക്കട്ട ആയിരുന്ന മഹാനഗരം പഴയ പേര് വീണ്ടെടുത്ത് തനി ബംഗാളി ചുവയിൽ കോൽക്കത്തയായി മാറി.
2003ൽ ചരിത്രകാരൻമാരുടെ ഒരു പാനൽ കോൽക്കത്തയുടെ സ്ഥാപകൻ എന്ന വിശേഷണം ഒരേയൊരാളിലേക്ക് മാത്രമായി ചുരുക്കാൻ കഴിയില്ലെന്ന് വിധിയെഴുതി. ജോബ് ഷാർണോക് ഉൾപ്പെടെ നിരവധി ഇംഗ്ലീഷുകാരും ഇന്ത്യാക്കാരും ഈ നഗരനിർമിതിക്കു പിന്നിലുണ്ടെന്നായിരുന്നു അവർ തീർപ്പുകൽപ്പിച്ചത്. പക്ഷേ, കോൽക്കത്ത നഗരനിർമിതിക്കും ചരിത്രനിർമിതിക്കും പിന്നിൽ ബ്രിട്ടീഷുകാരുടെ പങ്കാളിത്തമുണ്ടെന്ന കാര്യം ഒരാൾക്കും നിഷേധിക്കാനുമാകുമായിരുന്നില്ല.
അതിനു വലിയ തെളിവായി ഇന്നും നഗരമധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു മന്ദിരമുണ്ട്- റൈറ്റേഴ്സ് ബിൽഡിംഗ്.
കോൽക്കത്തയെ ഭരിച്ച മൂന്ന് സുപ്രധാന ഭരണ കേന്ദ്രങ്ങളുമായി റൈറ്റേഴ്സ് ബിൽഡിംഗിന് ബന്ധമുണ്ട്. ആദ്യകാലങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ ക്ലർക്കുമാരുടെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രീട്ടീഷ് ഭരണത്തിന്റെ തലസ്ഥാനം. അതോടെ കന്പനിയുടെ റൈറ്റേഴ്സ് ഉദ്യോഗസ്ഥരുടെ കാര്യാലയമായി ഇതു മാറി. പിന്നീട് പശ്ചിമ ബംഗാളിന്റെ സെക്രട്ടേറിയറ്റ് മന്ദിരവുമായി.
സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ രക്തരൂഷിത ചരിത്രങ്ങളുടെ കഥയും റൈറ്റേഴ്സ് ബിൽഡിംഗിന് പറയാനുണ്ട്. 1930ൽ കേണൽ എൻ.എസ്. സിംപ്സണ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ സമര പോരാളികൾ വെടിവച്ചുവീഴ്ത്തിയത് ഇവിടെവച്ചായിരുന്നു.
ബിനോയ് ബസു, ബാദൽ ഗുപ്ത, ദിനേഷ് ഗുപ്ത എന്നിവർ യുറോപ്യൻമാരെപോലെ വേഷം ധരിച്ചെത്തി ബ്രിട്ടീഷ് പോലീസ് ഇൻസ്പെക്ടർ ജനറൽ കേണൽ സിംപ്സണെ വധിച്ചതിനുശേഷം റൈറ്റേഴ്സ് ബിൽഡിംഗിലേക്ക് കയറിയ ഇവർ പോലീസുകാരുമായി ഏറ്റുമുട്ടി.
സംഘർഷത്തിനൊടുവിൽ ചെറുത്തുനിൽക്കാനാകാതെ മൂന്നുപേരും ജീവനൊടുക്കാൻ തീരുമാനിച്ചു. ബാദൽ ഗുപ്ത സൈനൈഡ് കഴിച്ചു. മറ്റു രണ്ടു പേരും പരസ്പരം വെടിവച്ചെങ്കിലും ദിനേഷ് ഗുപ്ത മരിച്ചില്ല. 1931 ജൂലൈ ഏഴിന് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ തൂക്കിലേറ്റി.
236 വർഷങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന റൈറ്റേഴ്സ് ബിൽഡിംഗ് കോൽക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ നിരവധി പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സാക്ഷ്യം വഹിച്ചു. 1690ൽ ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ അഡ്മിനിസ്ട്രേറ്റർ ജോബ് ഷാർനോക് ഹൂഗ്ലി നദീതീരത്ത് കാൽകുത്തുന്പോൾ റൈറ്റേഴ്സ് ബിൽഡിംഗ് പോയിട്ട് തലപ്പൊക്കമുള്ള ഒരൊറ്റ കെട്ടിടത്തിന്റെ നിഴൽപോലും ആ പരിസരത്തെങ്ങുമില്ലായിരുന്നു.
വ്യാപാരത്തിന് പറ്റിയ കേന്ദ്രമാണ് ഇതെന്നു മനസിലാക്കിയ ഷാർണോക് അവിടം വികസിപ്പിക്കാൻ തീരുമാനിച്ചു. 1698ൽ സമീപത്തെ രണ്ടു ഗ്രാമങ്ങൾകൂടി ഈസ്റ്റ് ഇന്ത്യാ കന്പനി വിലയ്ക്കു വാങ്ങി. അങ്ങനെ ഫോർട്ട് വില്യം ഉൾപ്പെടെ നിരവധി നിർമിതികൾ ഇവിടെ ഉയർന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് നഗരം ഇന്നത്തെ മുഖച്ഛായയിലേക്ക് പരുവപ്പെട്ടു തുടങ്ങുന്നത്. ഒരു ലക്ഷത്തോളമായിരുന്നു അന്നത്തെ നഗരജനസംഖ്യ. അതിനുശേഷമാണ് ഈസ്റ്റ് ഇന്ത്യാ കന്പനി ഉദ്യോഗസ്ഥരുടെ ഓഫീസുകളും സ്വകാര്യ വസതികളും പള്ളികളും ഉൾപ്പടെ വലിയ കെട്ടിടങ്ങൾ നഗരത്തിലുണ്ടായത്.
ബ്രിട്ടീഷുകാരും സന്പന്നരും ജീവിച്ചിരുന്ന പ്രദേശം വൈറ്റ് ടൗണ് എന്നും സാധാരണക്കാരായ ഇന്ത്യക്കാർ താമസിച്ചിരുന്ന പ്രദേശം ബ്ലാക്ക് ടൗണ് എന്നുമാണ് അറിയപ്പെട്ടിരുന്നത്.
1777ലാണ് ബ്രിട്ടീഷ് ബിൽഡറായ തോമസ് ലിയോണിനോട് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ റൈറ്റർമാർക്കുവേണ്ടി ഒരു മന്ദിരം പണിയാൻ ആവശ്യപ്പെടുന്നത്. 1780 ൽ പണി പൂർത്തിയാകുന്പോൾ കോൽക്കത്തയിൽ ആദ്യത്തെ മുന്നുനില മന്ദിരമായി റൈറ്റേഴ്സ് ബിൽഡിംഗ് തല ഉയർത്തി.
ഒരു വശത്ത് ടാങ്ക് സ്ക്വയറും 19 റെസിഡൻഷ്യൽ ക്വാർട്ടേഴ്സുമായാണ് കെട്ടിടം നിലനിന്നത്. 1857ൽ ഈസ്റ്റ് ഇന്ത്യാ കന്പനി ഇന്ത്യയുടെ ഭരണം കൂടി ഏറ്റെടുത്തതോടെ ഒരു പുതിയ സെക്രട്ടേറിയറ്റ് അവർക്ക് ആവശ്യമായി വന്നു. അങ്ങനെയാണ് കൂട്ടിച്ചേർക്കലുകളോടെ റൈറ്റേഴ്സ് ബിൽഡിംഗ് ഭരണസിരാകേന്ദ്രമാകുന്നത്.
ഫ്രഞ്ച് നവോത്ഥാന മാതൃകയിലാണ് കെട്ടിടത്തിന്റെ പുതുക്കിപ്പണികൾ നടന്നത്. രണ്ടു തവണയായി നടത്തിയ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെ കെട്ടിടം ഒരു കോട്ടവുമില്ലാതെ ഇപ്പോഴും നഗരമധ്യത്തിൽ നിൽക്കുന്നു. മൂന്നാമത്തെ തവണ കൂട്ടിച്ചേർത്ത രണ്ട് കെട്ടിട ഭാഗങ്ങളിലെ ഇരുന്പ് പടിക്കെട്ടുകൾ ഉൾപ്പെടെ ഇപ്പോഴുമുണ്ട്. കെട്ടിടത്തിന്റെ ഒത്ത നടുക്കായി മിനർവ എന്ന ഗ്രീക്ക് ദേവിയുടെ ശിൽപവുമുണ്ട്.
സെബി മാത്യു