1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേഖലയിൽ എത്തിയ ടി.പി. ശാസ്തമംഗലം ഈ രംഗത്ത് 42 വർഷം പൂർത്തിയാക്കുകയാണ്.
വ്യക്തിയെന്ന നിലയിൽ സൗമ്യനും ശാന്ത പ്രകൃതവുമാണ് ടി.പി. ശാസ്തമംഗലം. എന്നാൽ ചലച്ചിത്രഗാന നിരൂപണത്തിലേക്കു കടന്നാൽ സൗമ്യത പലപ്പോഴും വഴിമാറും. അർഥവും ഭാവവും പിഴയ്ക്കുന്ന ഗാനങ്ങളെ ടി.പി. ശാസ്തമംഗലം കടന്നാക്രമിക്കും.
പ്രിയദർശന്റെ സിനിമകളായ ചന്ദ്രലേഖയിലെ ’ഒന്നാം വട്ടം കണ്ടപ്പം, പെണ്ണിനു കിണ്ടാണ്ടം’ എന്ന ഗാനം ഹിറ്റായി മാറിയ കാലം. തിരുവനന്തപുരത്ത് പ്രമുഖ സദസിനു മുന്നിൽ ടി.പി. പറഞ്ഞു.
’എന്താണ് ഈ കിണ്ടാണ്ടം? നിഘണ്ടുവിലും ശബ്ദതാരാവലിയിലും ഇങ്ങനെ ഒരു വാക്കു കാണുന്നില്ല. ’ ഇതുപോലെ വികലമായ ഗാനങ്ങളെ നിശിതമായി വിമർശിച്ചുക്കൊണ്ട് നാലുപതിറ്റാണ്ടുകളായി ടി.പി. ശാസ്തമംഗലം ഇവിടെയുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ ടി.പി.രാജു എന്ന് പറഞ്ഞാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. എന്നാൽ ടി.പി.ശാസ്തമംഗലത്തെ ഗാനാസ്വാദകരെല്ലാവരും തിരിച്ചറിയും.
ശാസ്തമംഗലം എഴുതിത്തുടങ്ങുന്ന കാലത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്മാർക്കു രചന നടത്താൻ അനുവാദമുണ്ടായിരുന്നില്ല. സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണനാണ് മറ്റൊരു പേരിൽ എഴുതാൻ ഉപദേശിച്ചത്. മലയാറ്റൂർ നൽകിയ ധൈര്യമാണ് തന്നെ ടി.പി. ശാസ്തമംഗലം ആക്കിയതെന്ന് നിരൂപകൻ.
ഗാനനിരൂപണം എന്ന ശാഖ ഇല്ലാതിരുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. അക്കഥ കേൾക്കാം. ‘തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളജിൽ ബിരുദത്തിനു മലയാളമായിരുന്നു എന്റെ ഐച്ഛിക വിഷയം. ഉച്ചയൂണിന്റെ ഇടവേളയിൽ മലയാളം വിദ്യാർഥികൾ ഒന്നിച്ചുകൂടി സാഹിത്യം ചർച്ച ചെയ്യും.
ചിലപ്പോൾ മറ്റ് ക്ലാസുകളിലെ സുഹൃത്തുക്കളും ചേരും. സാഹിത്യചർച്ച പിന്നീട് വയലാറിന്റെയും പി. ഭാസ്കരന്റെയും ഗാനങ്ങളിലേക്കു വഴിമാറി. കുട്ടിക്കാലം മുതൽ സിനിമാഗാനങ്ങൾ എന്റെ ദൗർബല്യമാണ്. അതുകൊണ്ടുതന്നെ കോളജിലെ ഗാനചർച്ചകളിലെല്ലാം ഞാൻ സജീവമായി.
അക്കാലത്താണ് വയലാർ ആകസ്മികമായി വിട പറയുന്നത്. പിന്നീട് വന്ന പല രചയിതാക്കളുടെയും ഗാനങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. വലയാറിനെയും പി.ഭാസ്കരനെയും ആരാധിച്ചിരുന്ന എനിക്ക് ആതൊരു ആഘാതമായി. അർത്ഥം പിഴയ്ക്കുന്ന പാട്ടുകളുടെ വിമർശകനായി മാറുന്നത് ഇതു മുതലാണ്. പുതിയ ഗാനങ്ങളിലെ ഭാഷാപരമായ തെറ്റുകളെക്കുറിച്ചുള്ള ചർച്ചകളാണ് പിന്നീട് കാന്പസിൽ നടന്നത്.
അന്നത്തെ ചർച്ചകളിൽ പങ്കെടുത്തിരുന്ന ഇക്കണോമിക്സ് വിദ്യാർഥി സുശീലൻ ‘രാഷ്്ട്രപ്രഭ’ എന്ന ഒരു ചെറിയ മാസിക നടത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് പുതിയ സിനിമാഗാനങ്ങളെ വിമർശിച്ച് ലേഖനങ്ങൾ ‘രാഷ്്ട്രപ്രഭ’യിൽ എഴുതിത്തുടങ്ങിയത്. ബിരുദപഠനം കഴിഞ്ഞ സമയത്താണ് ഒരു നിരൂപണ ലേഖനം വളരെ പ്രചാരമുള്ള ഫിലിം മാഗസിനിലേക്ക് അയച്ചുകൊടുക്കുന്നത്.
തപാലിൽ അയച്ച ലേഖനം അച്ചടിച്ചുവരുമെന്ന് പ്രതീക്ഷയുമുണ്ടായിരുന്നില്ല. ഇന്നത്തെപോലെ ടെലിഫോണ് സൗകര്യങ്ങളൊന്നുമില്ല. വഴിയിൽവച്ച് ഒരു സുഹൃത്താണ് ഫിലിം മാഗസിനിൽ എന്റെ ലേഖനമുണ്ടെന്ന് അറിയിക്കുന്നത്. വളരെയേറെ ആഹ്ലാദം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. നിരൂപണലോകത്തേക്കു യാദൃശ്ചികമായി കടന്നുവന്നതാണെന്ന് ടി.പി. ശാസ്തമംഗലം പറയുന്നുവെങ്കിലും ഈ രംഗത്ത് ഒരു പാരന്പര്യവഴിയുണ്ട് ഇദ്ദേഹത്തിന്.
സാഹിത്യ നിരൂപണ കുലപതി പ്രഫ. എം.കൃഷ്ണൻനായരുടെ അനന്തരവനാണ് ടി.പി. ശാസ്തമംഗലം. താനെഴുതിയ ലേഖനങ്ങൾ അമ്മാവനെ നേരിൽ കാണിക്കാനുള്ള ധൈര്യം ഒരിക്കലും കിട്ടിയിരുന്നില്ല. എന്നാൽ ചില ലേഖനങ്ങളെക്കുറിച്ച് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞപ്പോൾ വലിയ പുരസ്ക്കാരം കിട്ടിയ അനുഭവമായി തോന്നി.
പാട്ട് കേൾക്കുക എന്നതാണ് ശാസ്തമംഗലത്തിന്റെ അഭിനിവേശം. പാട്ടുതന്നെയാണ് ജീവിതവും. ഈ അടുപ്പമാണ് ഇദ്ദേഹത്തെ ഗാനവിമർശകനാക്കി തീർക്കുന്നതും.
‘എന്റെ കുട്ടിക്കാലത്ത് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ല. അതിനാൽ അവധിക്കാലത്ത് ബന്ധുക്കളുടെ വീട്ടിൽ പോകുന്പോഴാണ് പാട്ട് കേൾക്കാൻ കഴിഞ്ഞിരുന്നത്. പാട്ട് കേൾക്കാൻ മാത്രമായി ഞാൻ ബന്ധുവീടുകളിൽ പോകുമായിരുന്നു.’
വയലാറിന്റെ കടുത്ത ആരാധകനാണെങ്കിലും വയലാറിനെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. എന്നാൽ പി.ഭാസ്കരനുമായി അടുത്തിടപഴകാൻ കഴിഞ്ഞിട്ടുണ്ട്. പി.ഭാസ്കരന്റെ ചലച്ചിത്ര ഗാനസമാഹാരമായ നാഴിയുരിപ്പാലിന് അവതാരിക എഴുതിയത് അന്ന് 37 വയസുള്ള ടി.പി. ശാസ്തമംഗലമാണ്.
വയലാറിന്റെയും പി.ഭാസ്കരന്റെയും പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവ ചോദിച്ചാൽ ടി.പി. പറയും ‘തൊണ്ണൂറ്റൊന്പത് ശതമാനം ഗാനങ്ങളും മികച്ചവ തന്നെയാണ്. വലയാറിന്റെ ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു...’ എന്ന ഗാനത്തോട് പ്രത്യേക ഇഷ്ടമുണ്ട്.
ഭാസ്കരൻ മാസ്റ്ററുടെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനവും അതുപോലെതന്നെ. ഒ.എൻ.വി.യുമായും നല്ല ബന്ധമുണ്ടായിരുന്നു. ഒ.എൻ.വിയുടെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്’’.
കുട്ടിക്കാലത്ത് പാട്ട് കേൾക്കാൻ അവസരം കുറവായിരുന്നത് കൊണ്ട് പിന്നീട് വലിയൊരു ഗാനശേഖരം വീട്ടിൽ ടി.പി. ശാസ്തമംഗലം ഒരുക്കി. ആദ്യ ശബ്ദ ചിത്രമായ ബാലൻ മുതൽ പുതിയ കാലത്തെ ഗാനങ്ങൾ വരെ ഇതിൽപ്പെടും.
പഴയകാല പാട്ടുപുസ്തകങ്ങളുടെയും കാസറ്റുകളുടെയും അപൂർവശേഖരവും ഉണ്ട്. ജ്ഞാനാംബിക, നിർമല തുടങ്ങിയ ആദ്യകാല സിനിമകളുടെ പാട്ടുപുസ്തകങ്ങൾ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി എം.കെ.മാധവൻ നായർ സമ്മാനിച്ചതാണ്. പല പ്രമുഖരും സമ്മാനിച്ച പാട്ടു ശേഖരങ്ങൾ ടി.പി. ശാസ്തമംഗലം നിധിപോലെ സൂക്ഷിക്കുന്നു.
എസ്. മഞ്ജുളാദേവി
വ്യക്തിയെന്ന നിലയിൽ സൗമ്യനും ശാന്ത പ്രകൃതവുമാണ് ടി.പി. ശാസ്തമംഗലം. എന്നാൽ ചലച്ചിത്രഗാന നിരൂപണത്തിലേക്കു കടന്നാൽ സൗമ്യത പലപ്പോഴും വഴിമാറും. അർഥവും ഭാവവും പിഴയ്ക്കുന്ന ഗാനങ്ങളെ ടി.പി. ശാസ്തമംഗലം കടന്നാക്രമിക്കും.
പ്രിയദർശന്റെ സിനിമകളായ ചന്ദ്രലേഖയിലെ ’ഒന്നാം വട്ടം കണ്ടപ്പം, പെണ്ണിനു കിണ്ടാണ്ടം’ എന്ന ഗാനം ഹിറ്റായി മാറിയ കാലം. തിരുവനന്തപുരത്ത് പ്രമുഖ സദസിനു മുന്നിൽ ടി.പി. പറഞ്ഞു.
’എന്താണ് ഈ കിണ്ടാണ്ടം? നിഘണ്ടുവിലും ശബ്ദതാരാവലിയിലും ഇങ്ങനെ ഒരു വാക്കു കാണുന്നില്ല. ’ ഇതുപോലെ വികലമായ ഗാനങ്ങളെ നിശിതമായി വിമർശിച്ചുക്കൊണ്ട് നാലുപതിറ്റാണ്ടുകളായി ടി.പി. ശാസ്തമംഗലം ഇവിടെയുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ ടി.പി.രാജു എന്ന് പറഞ്ഞാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. എന്നാൽ ടി.പി.ശാസ്തമംഗലത്തെ ഗാനാസ്വാദകരെല്ലാവരും തിരിച്ചറിയും.
ശാസ്തമംഗലം എഴുതിത്തുടങ്ങുന്ന കാലത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്മാർക്കു രചന നടത്താൻ അനുവാദമുണ്ടായിരുന്നില്ല. സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണനാണ് മറ്റൊരു പേരിൽ എഴുതാൻ ഉപദേശിച്ചത്. മലയാറ്റൂർ നൽകിയ ധൈര്യമാണ് തന്നെ ടി.പി. ശാസ്തമംഗലം ആക്കിയതെന്ന് നിരൂപകൻ.
ഗാനനിരൂപണം എന്ന ശാഖ ഇല്ലാതിരുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. അക്കഥ കേൾക്കാം. ‘തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളജിൽ ബിരുദത്തിനു മലയാളമായിരുന്നു എന്റെ ഐച്ഛിക വിഷയം. ഉച്ചയൂണിന്റെ ഇടവേളയിൽ മലയാളം വിദ്യാർഥികൾ ഒന്നിച്ചുകൂടി സാഹിത്യം ചർച്ച ചെയ്യും.
ചിലപ്പോൾ മറ്റ് ക്ലാസുകളിലെ സുഹൃത്തുക്കളും ചേരും. സാഹിത്യചർച്ച പിന്നീട് വയലാറിന്റെയും പി. ഭാസ്കരന്റെയും ഗാനങ്ങളിലേക്കു വഴിമാറി. കുട്ടിക്കാലം മുതൽ സിനിമാഗാനങ്ങൾ എന്റെ ദൗർബല്യമാണ്. അതുകൊണ്ടുതന്നെ കോളജിലെ ഗാനചർച്ചകളിലെല്ലാം ഞാൻ സജീവമായി.
അക്കാലത്താണ് വയലാർ ആകസ്മികമായി വിട പറയുന്നത്. പിന്നീട് വന്ന പല രചയിതാക്കളുടെയും ഗാനങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. വലയാറിനെയും പി.ഭാസ്കരനെയും ആരാധിച്ചിരുന്ന എനിക്ക് ആതൊരു ആഘാതമായി. അർത്ഥം പിഴയ്ക്കുന്ന പാട്ടുകളുടെ വിമർശകനായി മാറുന്നത് ഇതു മുതലാണ്. പുതിയ ഗാനങ്ങളിലെ ഭാഷാപരമായ തെറ്റുകളെക്കുറിച്ചുള്ള ചർച്ചകളാണ് പിന്നീട് കാന്പസിൽ നടന്നത്.
അന്നത്തെ ചർച്ചകളിൽ പങ്കെടുത്തിരുന്ന ഇക്കണോമിക്സ് വിദ്യാർഥി സുശീലൻ ‘രാഷ്്ട്രപ്രഭ’ എന്ന ഒരു ചെറിയ മാസിക നടത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് പുതിയ സിനിമാഗാനങ്ങളെ വിമർശിച്ച് ലേഖനങ്ങൾ ‘രാഷ്്ട്രപ്രഭ’യിൽ എഴുതിത്തുടങ്ങിയത്. ബിരുദപഠനം കഴിഞ്ഞ സമയത്താണ് ഒരു നിരൂപണ ലേഖനം വളരെ പ്രചാരമുള്ള ഫിലിം മാഗസിനിലേക്ക് അയച്ചുകൊടുക്കുന്നത്.
തപാലിൽ അയച്ച ലേഖനം അച്ചടിച്ചുവരുമെന്ന് പ്രതീക്ഷയുമുണ്ടായിരുന്നില്ല. ഇന്നത്തെപോലെ ടെലിഫോണ് സൗകര്യങ്ങളൊന്നുമില്ല. വഴിയിൽവച്ച് ഒരു സുഹൃത്താണ് ഫിലിം മാഗസിനിൽ എന്റെ ലേഖനമുണ്ടെന്ന് അറിയിക്കുന്നത്. വളരെയേറെ ആഹ്ലാദം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. നിരൂപണലോകത്തേക്കു യാദൃശ്ചികമായി കടന്നുവന്നതാണെന്ന് ടി.പി. ശാസ്തമംഗലം പറയുന്നുവെങ്കിലും ഈ രംഗത്ത് ഒരു പാരന്പര്യവഴിയുണ്ട് ഇദ്ദേഹത്തിന്.
സാഹിത്യ നിരൂപണ കുലപതി പ്രഫ. എം.കൃഷ്ണൻനായരുടെ അനന്തരവനാണ് ടി.പി. ശാസ്തമംഗലം. താനെഴുതിയ ലേഖനങ്ങൾ അമ്മാവനെ നേരിൽ കാണിക്കാനുള്ള ധൈര്യം ഒരിക്കലും കിട്ടിയിരുന്നില്ല. എന്നാൽ ചില ലേഖനങ്ങളെക്കുറിച്ച് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞപ്പോൾ വലിയ പുരസ്ക്കാരം കിട്ടിയ അനുഭവമായി തോന്നി.
പാട്ട് കേൾക്കുക എന്നതാണ് ശാസ്തമംഗലത്തിന്റെ അഭിനിവേശം. പാട്ടുതന്നെയാണ് ജീവിതവും. ഈ അടുപ്പമാണ് ഇദ്ദേഹത്തെ ഗാനവിമർശകനാക്കി തീർക്കുന്നതും.
‘എന്റെ കുട്ടിക്കാലത്ത് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ല. അതിനാൽ അവധിക്കാലത്ത് ബന്ധുക്കളുടെ വീട്ടിൽ പോകുന്പോഴാണ് പാട്ട് കേൾക്കാൻ കഴിഞ്ഞിരുന്നത്. പാട്ട് കേൾക്കാൻ മാത്രമായി ഞാൻ ബന്ധുവീടുകളിൽ പോകുമായിരുന്നു.’
വയലാറിന്റെ കടുത്ത ആരാധകനാണെങ്കിലും വയലാറിനെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. എന്നാൽ പി.ഭാസ്കരനുമായി അടുത്തിടപഴകാൻ കഴിഞ്ഞിട്ടുണ്ട്. പി.ഭാസ്കരന്റെ ചലച്ചിത്ര ഗാനസമാഹാരമായ നാഴിയുരിപ്പാലിന് അവതാരിക എഴുതിയത് അന്ന് 37 വയസുള്ള ടി.പി. ശാസ്തമംഗലമാണ്.
വയലാറിന്റെയും പി.ഭാസ്കരന്റെയും പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവ ചോദിച്ചാൽ ടി.പി. പറയും ‘തൊണ്ണൂറ്റൊന്പത് ശതമാനം ഗാനങ്ങളും മികച്ചവ തന്നെയാണ്. വലയാറിന്റെ ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു...’ എന്ന ഗാനത്തോട് പ്രത്യേക ഇഷ്ടമുണ്ട്.
ഭാസ്കരൻ മാസ്റ്ററുടെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനവും അതുപോലെതന്നെ. ഒ.എൻ.വി.യുമായും നല്ല ബന്ധമുണ്ടായിരുന്നു. ഒ.എൻ.വിയുടെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്’’.
കുട്ടിക്കാലത്ത് പാട്ട് കേൾക്കാൻ അവസരം കുറവായിരുന്നത് കൊണ്ട് പിന്നീട് വലിയൊരു ഗാനശേഖരം വീട്ടിൽ ടി.പി. ശാസ്തമംഗലം ഒരുക്കി. ആദ്യ ശബ്ദ ചിത്രമായ ബാലൻ മുതൽ പുതിയ കാലത്തെ ഗാനങ്ങൾ വരെ ഇതിൽപ്പെടും.
പഴയകാല പാട്ടുപുസ്തകങ്ങളുടെയും കാസറ്റുകളുടെയും അപൂർവശേഖരവും ഉണ്ട്. ജ്ഞാനാംബിക, നിർമല തുടങ്ങിയ ആദ്യകാല സിനിമകളുടെ പാട്ടുപുസ്തകങ്ങൾ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി എം.കെ.മാധവൻ നായർ സമ്മാനിച്ചതാണ്. പല പ്രമുഖരും സമ്മാനിച്ച പാട്ടു ശേഖരങ്ങൾ ടി.പി. ശാസ്തമംഗലം നിധിപോലെ സൂക്ഷിക്കുന്നു.
എസ്. മഞ്ജുളാദേവി