+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിപ്പോസ്

വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ ഗലീലി തടാകത്തിന്‍റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോലാൻ കുന്നുകളുടെ ചെരുവിൽ കിടക്കുന്ന ഒരു സ്ഥല
ഹിപ്പോസ്
വിശുദ്ധനാട്ടിലെ ചരിത്രശേഷിപ്പുകൾ

ഗലീലി തടാകത്തിന്‍റെ തെക്കൻതീരത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ ഗോലാൻ കുന്നുകളുടെ ചെരുവിൽ കിടക്കുന്ന ഒരു സ്ഥലമാണ് ഹിപ്പോസ് അഥവാ സുസീത്ത. ഈശോയുടെ കാലത്ത് ദശഗ്രാമങ്ങളിൽ (ദെക്കാ പോളീസ്)പെട്ട ഒന്നായിരുന്നു ഇത്. യഹൂദരേക്കാൾ കൂടുതൽ ഗ്രീക്ക്-റോമൻ വംശജർ താമസിച്ചിരുന്ന ഈ സ്ഥലം പിന്നീട് വിശുദ്ധ നാട്ടിലെ ഒരു പ്രമുഖ ക്രൈസ്തവ കേന്ദ്രമായിത്തീർന്നു. എഡി 749-ൽ ഉണ്ടായ ഒരു ഭൂകന്പത്തിന്‍റെ ഫലമായി ഹിപ്പോസ് തകർന്നടിയുകയും ജനവാസം അസ്തമിക്കുകയും ചെയ്തു.

ബിസി മൂന്നാം നൂറ്റാണ്ടുമുതൽ ഇവിടെ ഈജിപ്ഷ്യൻ വംശജർ താമസിച്ചിരുന്നു. പിന്നീട് റോമാക്കാരും ഗ്രീക്കുകാരും ഈ സ്ഥലത്തിനുവേണ്ടി പടപൊരുതി. മഹാനായ ഹേറോദേസിന്‍റെ ഭരണത്തിലായ ഹിപ്പോസ് അതിന്‍റെ യഹൂദവിരുദ്ധതകൊണ്ടു കുപ്രസിദ്ധമായിരുന്നു. എഡി 135 ലെ യഹൂദവിപ്ലവം അടിച്ചമർത്തിയ റോമാക്കാർ ഹിപ്പോസിനെ ഒരു മനോഹര നഗരമാക്കി മാറ്റി. രമ്യഹർമ്യങ്ങളും രാജമന്ദിരങ്ങളും സ്റ്റേഡിയങ്ങളുമൊക്കെയുള്ള ഒരു പട്ടണം. എഡി നാലാം നൂറ്റാണ്ടുമുതൽ ഹിപ്പോസ് ഒരു ബിഷപ്പിന്‍റെ ആസ്ഥാനനഗരമായിരുന്നു. വിശുദ്ധനാട്ടിലെ തീർഥാടകർ ഹിപ്പോസും സന്ദർശിക്കാറുണ്ടായിരുന്നു.

ഈശോ ഹിപ്പോസ് സന്ദർശിച്ചു പ്രസംഗിച്ചതായി പാരന്പര്യമുണ്ട്. ഈശോ പിശാചുബാധിതരെ സുഖപ്പെടുത്തുന്നത് ഇവിടെവച്ചാണത്രെ. ഹിപ്പോസിന് അധികം അകലെയല്ലാത്ത കൂർസിയിലായിരുന്നു ആ അദ്ഭുതം എന്നു കരുതുന്നവരാണ് അധികം. മലയിൽ പണിയപ്പെട്ട നഗരം എന്ന് ഈശോ വിശേഷിപ്പിച്ചതും ഹിപ്പോസിനെയാകാം. അതൊരുപക്ഷേ, സഫേദ് നഗരവുമാകാം.

ഇപ്പോൾ ഹിപ്പോസിൽ പുരാവസ്തു ഗവേഷണങ്ങൾ മാത്രമാണു നടക്കുന്നത്. ദേവാലയങ്ങളുടെയും ബസിലിക്കയുടെയും അവശിഷ്ടങ്ങൾ, ഇതര മന്ദിരങ്ങളുടെ ശേഷിപ്പുകൾ എന്നിവ കാണാം. ഹിപ്പോസിൽനിന്നു നോക്കിയാൽ ഗലീലിത്തടാകത്തിന്‍റെ അതീവഹൃദ്യമായ ഒരു ദൃശ്യം ലഭിക്കും.

ഇസ്രായേലിൽനിന്നും അരിയേൽ സിയോണ്‍