കെഎസ്ആർടിസി: മെക്കാനിക്കൽ ജീവനക്കാരെ കൗണ്ടറിലേക്ക് നിയമിക്കുന്നു

03:44 PM Jun 22, 2022 | Deepika.com
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗത്തിൽപ്പെട്ട അപ് ഹോൾസ്റ്ററി, കോച്ച് ബിൾഡർ ജീവനക്കാരെ ടിക്കറ്റ് ആൻഡ് കാഷ് കൗണ്ടറിലേയ്ക്ക് മാറ്റി നിയമിക്കുന്നു. ടിക്കറ്റ് ആൻഡ് കാഷ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് പുതിയ നീക്കം. 21 മെക്കാനിക്കൽ ജീവനക്കാരെ കഴിഞ്ഞ ദിവസം കൗണ്ടറിലേയ്ക്ക് മാറ്റി നിയമിച്ചു.

ഡിപ്പോകളിൽ ടിക്കറ്റ് ആൻഡ് കാഷ് കൗണ്ടറിൽ ജോലി ചെയ്യുന്നവരൊഴികെ മറ്റെല്ലാ മിനി സ്റ്റീരിയൽ ജീവനക്കാരെയും മാതൃ തസ്തികകളിലേയ്ക്ക് മാറ്റാനും നടപടി ആരംഭിച്ചു. നിലവിലുള്ള യൂണിറ്റ് ഓഫീസുകൾ അടച്ചുപൂട്ടാനും ജില്ലയിൽ ഒരു ജില്ലാ ഓഫീസ് എന്ന സംവിധാനംശക്തമാക്കാനുമാണ് മിനി സ്റ്റീരിയൽ ജീവനക്കാരെ മാതൃ തസ്തികകളിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന നിർദ്ദേശത്തിന് പിന്നിൽ.

യൂണിറ്റുകളിലെ വർക്ക് ഷോപ്പുകൾ ഇതിനകം പൂട്ടി കഴിഞ്ഞു. ജില്ലയിൽ ഒരു ജില്ലാ കോമൺ പൂളും വർക്ക് ഷോപ്പുമാണ് ഉള്ളത്. വർക്ക് ഷോപ്പുകളിലെ അധികം വരുന്ന മെക്കാനിക്കൽ ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് കൗണ്ടറിലേയ്ക്കും കോർപ്പറേഷൻ നടത്തുന്ന യാത്രാ ഫ്യൂവെൽസ് പമ്പുകളിലേയ്ക്കും മാറ്റി നിയമിക്കുന്നത്.

പ്രദീപ് ചാത്തന്നൂർ