ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥരും ബഹുമാന്യമായി കരുതുന്നു. യഹൂദർക്കും മുസ്ലിംകൾക്കും ഇതിലേക്കു പ്രവേശിക്കാൻ പ്രത്യേകം കവാടങ്ങളുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനങ്ങൾക്കും തന്മൂലമുള്ള രക്തച്ചൊരിച്ചിലിനും ഇവിടം വേദിയായിട്ടുമുണ്ട്.
അബ്രാഹം തന്റെ ഭാര്യയായ സാറായെ സംസ്കരിക്കാനായി വാങ്ങിയ മക്പെലാ ഗുഹയിൽതന്നെയാണ് അദ്ദേഹവും സംസ്കരിക്കപ്പെട്ടത് (ഉത്പ 25: 9-10). അബ്രാഹത്തിന്റെ മകനായ ഇസഹാക്കും ഭാര്യ റബേക്കായും സംസ്കരിക്കപ്പെട്ടതും അവിടെത്തന്നെ.
അതുപോലെ യാക്കോബിന്റെയും (ഉത്പ 50:13) ഭാര്യ ലെയായുടെയും അന്ത്യവിശ്രമസ്ഥാനവും മക്പെലാ ഗുഹയാണ്. പൂർവപിതാക്കളുടെയും മാതാക്കളുടെയും സംസ്കാരസ്ഥലം എന്ന നിലയിൽ യഹൂദ പാരന്പര്യത്തിൽ ഈ സ്ഥലത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. വേദപുസ്തക പരാമർശങ്ങൾ കൂടാതെ പുരാതന യഹൂദ രചനകളിലും മക്പെലാ ഗുഹ സവിശേഷമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
മക്പെലാ ഗുഹയ്ക്കു മുകളിൽ ഒരു മേൽക്കൂര ഉണ്ടായിരുന്നോ എന്ന് നമുക്കറിഞ്ഞുകൂടാ. ബിസി 72 മുതൽ ഒന്നുവരെ ജീവിച്ചിരുന്ന മഹാനായ ഹേറോദേസ് ഈ ശവകുടീരങ്ങളെ ഉള്ളിലാക്കിക്കൊണ്ട് ഒരു വലിയ മന്ദിരം പണിതു.
അതാണ് ഹെബ്രോണ്‍ പട്ടണത്തിന്റെ മധ്യത്തിലായി ഇന്നു നാം കാണുന്ന കെട്ടിടം. യഹൂദന്മാരുടെ ഏറ്റവും പുരാതനവും ബൃഹത്തുമായ സ്മാരകമന്ദിരമാണിത്. യഹൂദ പാരന്പര്യമനുസരിച്ച് ആദവും ഹവ്വയും സംസ്കരിക്കപ്പെട്ട സ്ഥലംകൂടിയാണിത്.
ഏദൻ തോട്ടത്തിലേക്കുള്ള കവാടമായി മക്പെലായെ സങ്കല്പിക്കാറുണ്ട്. ഇസ്രയേൽ ജനതയുടെ പ്രിയങ്കരനായ രാജാവ് ദാവീദ് അഭിഷിക്തനായ സ്ഥലമായതുകൊണ്ട് ഹെബ്രോണും യഹൂദജനതയ്ക്ക് വിലപ്പെട്ടതാണ്. യൂദാ ഗോത്രത്തിന്റെ ആസ്ഥാന നഗരവുമാണത്. ഇക്കാരണങ്ങളാലാണ് പിതാക്കന്മാർക്ക് സമുചിതമായ ഒരു സ്മാരകം നിർമിക്കാൻ ഹേറോദ് രാജാവ് തീരുമാനിച്ചത്.
മക്പെലായിലെ ഗുഹകൾക്കു മുകളിൽ ചതുരാകൃതിയിലുള്ള ഒരു കെട്ടിടവും അതിനകത്ത് ആറു ശവക്കല്ലറകളുമാണ് ഇന്നു കാണാനുള്ളത്. ഹേറോദ് രാജാവ് വിശുദ്ധനാട്ടിൽ വന്പിച്ച നിർമാണപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ജറൂസലേം ദേവാലയമാണ് അതിൽ ഏറ്റവും മുഖ്യം. ദേവാലയമുറ്റം മണ്ണിട്ടുയർത്തി ചുറ്റും വൻ താങ്ങുഭിത്തികൾ നിർമിച്ച് ബലിഷ്ഠമാക്കി. അതിന്റെ പടിഞ്ഞാറേ മതിലാണ് ഇന്ന് വെസ്റ്റേണ്‍ വാൾ, വിലാപമതിൽ എന്നൊക്കെ അറിയപ്പെടുന്നത്.
ഈ മതിലിന് ഉപയോഗിച്ചിരിക്കുന്നതുപോലെ ഭീമാകാരമായ കല്ലുകളാണ് ഹെബ്രോണ്‍ മന്ദിരത്തിന്റെയും ഭിത്തികൾക്കുള്ളത്. മസാദ, ഹേറോദിയോണ്, മക്കേരൂസ്, ജെറീക്കോ എന്നിവിടങ്ങളിലും ഹേറോദ് പല കെട്ടിടങ്ങളും പടുത്തുയർത്തുകയുണ്ടായി. അവയിൽ ഏകദേശം പൂർണമായി ഇന്നും അവശേഷിക്കുന്നത് ഹെബ്രോണിലെ ഈ മന്ദിരമാണ്. ഏകദേശം 2050 കൊല്ലങ്ങളായി പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചു നിൽക്കുന്ന ഈ മന്ദിരം യഹൂദ മനോധൈര്യത്തിന്റെയും ചെറുത്തുനിൽപിന്റെയുംകൂടി പ്രതീകമാണ്.
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥരും ബഹുമാന്യമായി കരുതുന്നു. യഹൂദർക്കും മുസ്ലിംകൾക്കും ഇതിലേക്കു പ്രവേശിക്കാൻ പ്രത്യേകം കവാടങ്ങളുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനങ്ങൾക്കും തന്മൂലമുള്ള രക്തച്ചൊരിച്ചിലിനും ഇവിടം വേദിയായിട്ടുമുണ്ട്.
ഇസ്രായേലിൽനിന്നും അരിയേൽ സിയോണ്‍
അബ്രാഹം തന്റെ ഭാര്യയായ സാറായെ സംസ്കരിക്കാനായി വാങ്ങിയ മക്പെലാ ഗുഹയിൽതന്നെയാണ് അദ്ദേഹവും സംസ്കരിക്കപ്പെട്ടത് (ഉത്പ 25: 9-10). അബ്രാഹത്തിന്റെ മകനായ ഇസഹാക്കും ഭാര്യ റബേക്കായും സംസ്കരിക്കപ്പെട്ടതും അവിടെത്തന്നെ.
അതുപോലെ യാക്കോബിന്റെയും (ഉത്പ 50:13) ഭാര്യ ലെയായുടെയും അന്ത്യവിശ്രമസ്ഥാനവും മക്പെലാ ഗുഹയാണ്. പൂർവപിതാക്കളുടെയും മാതാക്കളുടെയും സംസ്കാരസ്ഥലം എന്ന നിലയിൽ യഹൂദ പാരന്പര്യത്തിൽ ഈ സ്ഥലത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. വേദപുസ്തക പരാമർശങ്ങൾ കൂടാതെ പുരാതന യഹൂദ രചനകളിലും മക്പെലാ ഗുഹ സവിശേഷമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
മക്പെലാ ഗുഹയ്ക്കു മുകളിൽ ഒരു മേൽക്കൂര ഉണ്ടായിരുന്നോ എന്ന് നമുക്കറിഞ്ഞുകൂടാ. ബിസി 72 മുതൽ ഒന്നുവരെ ജീവിച്ചിരുന്ന മഹാനായ ഹേറോദേസ് ഈ ശവകുടീരങ്ങളെ ഉള്ളിലാക്കിക്കൊണ്ട് ഒരു വലിയ മന്ദിരം പണിതു.
അതാണ് ഹെബ്രോണ്‍ പട്ടണത്തിന്റെ മധ്യത്തിലായി ഇന്നു നാം കാണുന്ന കെട്ടിടം. യഹൂദന്മാരുടെ ഏറ്റവും പുരാതനവും ബൃഹത്തുമായ സ്മാരകമന്ദിരമാണിത്. യഹൂദ പാരന്പര്യമനുസരിച്ച് ആദവും ഹവ്വയും സംസ്കരിക്കപ്പെട്ട സ്ഥലംകൂടിയാണിത്.
ഏദൻ തോട്ടത്തിലേക്കുള്ള കവാടമായി മക്പെലായെ സങ്കല്പിക്കാറുണ്ട്. ഇസ്രയേൽ ജനതയുടെ പ്രിയങ്കരനായ രാജാവ് ദാവീദ് അഭിഷിക്തനായ സ്ഥലമായതുകൊണ്ട് ഹെബ്രോണും യഹൂദജനതയ്ക്ക് വിലപ്പെട്ടതാണ്. യൂദാ ഗോത്രത്തിന്റെ ആസ്ഥാന നഗരവുമാണത്. ഇക്കാരണങ്ങളാലാണ് പിതാക്കന്മാർക്ക് സമുചിതമായ ഒരു സ്മാരകം നിർമിക്കാൻ ഹേറോദ് രാജാവ് തീരുമാനിച്ചത്.
മക്പെലായിലെ ഗുഹകൾക്കു മുകളിൽ ചതുരാകൃതിയിലുള്ള ഒരു കെട്ടിടവും അതിനകത്ത് ആറു ശവക്കല്ലറകളുമാണ് ഇന്നു കാണാനുള്ളത്. ഹേറോദ് രാജാവ് വിശുദ്ധനാട്ടിൽ വന്പിച്ച നിർമാണപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ജറൂസലേം ദേവാലയമാണ് അതിൽ ഏറ്റവും മുഖ്യം. ദേവാലയമുറ്റം മണ്ണിട്ടുയർത്തി ചുറ്റും വൻ താങ്ങുഭിത്തികൾ നിർമിച്ച് ബലിഷ്ഠമാക്കി. അതിന്റെ പടിഞ്ഞാറേ മതിലാണ് ഇന്ന് വെസ്റ്റേണ്‍ വാൾ, വിലാപമതിൽ എന്നൊക്കെ അറിയപ്പെടുന്നത്.
ഈ മതിലിന് ഉപയോഗിച്ചിരിക്കുന്നതുപോലെ ഭീമാകാരമായ കല്ലുകളാണ് ഹെബ്രോണ്‍ മന്ദിരത്തിന്റെയും ഭിത്തികൾക്കുള്ളത്. മസാദ, ഹേറോദിയോണ്, മക്കേരൂസ്, ജെറീക്കോ എന്നിവിടങ്ങളിലും ഹേറോദ് പല കെട്ടിടങ്ങളും പടുത്തുയർത്തുകയുണ്ടായി. അവയിൽ ഏകദേശം പൂർണമായി ഇന്നും അവശേഷിക്കുന്നത് ഹെബ്രോണിലെ ഈ മന്ദിരമാണ്. ഏകദേശം 2050 കൊല്ലങ്ങളായി പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചു നിൽക്കുന്ന ഈ മന്ദിരം യഹൂദ മനോധൈര്യത്തിന്റെയും ചെറുത്തുനിൽപിന്റെയുംകൂടി പ്രതീകമാണ്.
ക്രിസ്ത്യൻ പള്ളിയായും മുസ്ലിം മോസ്കായും യഹൂദ സിനഗോഗായും പലപ്പോഴും രൂപമാറ്റം വന്നിട്ടുള്ള ഈ കെട്ടിടം ഈ മൂന്നു മതസ്ഥരും ബഹുമാന്യമായി കരുതുന്നു. യഹൂദർക്കും മുസ്ലിംകൾക്കും ഇതിലേക്കു പ്രവേശിക്കാൻ പ്രത്യേകം കവാടങ്ങളുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനങ്ങൾക്കും തന്മൂലമുള്ള രക്തച്ചൊരിച്ചിലിനും ഇവിടം വേദിയായിട്ടുമുണ്ട്.
ഇസ്രായേലിൽനിന്നും അരിയേൽ സിയോണ്‍