കോഴിക്കോട്: കോര്പറേഷന് ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്കിയ സംഭവത്തിനു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുംചേര്ന്നുള്ള കൂട്ടുകെട്ടാണ് ഇതിനുപിന്നിലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജരേഖ നിര്‍മിക്കല്‍, ഐടി വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ്. കോര്പറേഷന് സെക്രട്ടറി കെ.യു. ബീനയുടെ പരാതിയിലാണ് നടപടി. തത്കാലം പോലീസ് ആരെയും പ്രതിചേര്‍ത്തിട്ടില്ല. ആരെ പ്രതിചേര്‍ക്കണമെന്ന കാര്യത്തില്‍ കോര്‍പറേഷനും വ്യക്തതയില്ല.
പാസ്വേഡ് ചോര്‍ത്തി അനധികുത നിര്‍മാണത്തിനു ലൈസന്‍സ് നല്കിയ സംഭവത്തില്‍ കോര്പറേഷന് മെയിന്‍ ഓഫീസിലെയും ബേപ്പൂര്‍ സോണല്‍ ഓഫീസിലെയും നാലു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സംഘടനകളില്‍ അംഗങ്ങളായവരാണ് നടപടിക്കു വിധേയമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇരു സംഘടനകളും ഒന്നിച്ച് സമരത്തിന് ഇറങ്ങിയിട്ടുണ്ട്.
മേയര്‍ക്കും സെക്രട്ടിക്കുമെതിരേയാണ് സമരത്തില്‍ ഏര്‍പ്പട്ട ജീവനക്കാരുടെ പ്രതികരണം. ഉദ്യോഗസ്ഥര്‍ രഹസ്യമായി ഉപയോഗിക്കുന്ന പാസ്വേഡ് എങ്ങിനെ അവര്‍ അറിയാതെ പുറത്തുപോയി എന്നതാണ് എല്ലാവരെയും കുഴക്കുന്നത്. ഇവിടെയാണ് ബാഹ്യ ശക്തികളുടെ ഇടപടല്‍ സംശയിക്കുന്നത്. ഭരണതലത്തില്‍ സ്വാധീനമുള്ളവര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് തട്ടിപ്പിനു േനതൃത്വം നല്‍കിയെതന്നാണ് സംശയം.
ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയതായി സംശയിക്കുന്നുണ്ട്. മലാപ്പറമ്പ്, വലയങ്ങാടി, മൂന്നാലിങ്ങല്‍, തിരുത്തിയാട് എന്നീ വാര്‍ഡുകളിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി ലഭിച്ചതില്പെടും. നിയമം ലംഘിച്ച് നിര്‍മിച്ചതിന്റെ പേരില്‍ അനുമതി നല്‍കാത്ത കെട്ടിടങ്ങള്‍ ആണിവ.
മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍ വരെ ഇതില്‍പെടും. ഇവയ്ക്കൊന്നും നമ്പര്‍ കിട്ടിയിട്ടില്ല. ഇത്തരം തട്ടിപ്പ് നേരത്തെ മേയര്‍ ഡോ. ബീനാഫിലിപ്പ് അടക്കമുള്ളവരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. അവര്‍ ബന്ധപ്പെട്ട ഉദ്യേഗസ്ഥരെ വിളിച്ചുവരുത്തി താക്കീതു നല്‍കുകയും ചെയ്തിടുന്നു. പാസ്വേഡ് നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന നിര്ദേശവുംം നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നില്ല. ഇപ്പേള്‍ സംഭവം വിവാദമായതോടെ അഡീഷണല്‍ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആറൂമാസം മുമ്പ് കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ ഇത്തരം തട്ടിപ്പ് നടക്കുന്നതായി കോര്പറേഷന് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. തന്റെ ഒപ്പ് വ്യാജമായി ഉപയോഗിക്കുന്നതായും അദ്ദേഹം ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് കെട്ടിടത്തിനു അനുമതി നല്‍കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അപാകതകള്‍ ഉള്ള ഫയലില്‍ തന്റെ ഒപ്പാണുള്ളത്. ചട്ടം ലംഘിച്ചാണ് ഇവയ്ക്കെല്ലാം അനുമതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.
ബേപ്പൂര്‍ സോണിനു കീഴിലുള്ള പ്രശേദങ്ങളിലാണ് ഇത്തരം തട്ടിപ്പ് നടന്നതെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ സസ്പെന്‍ഷനിലായവര്‍ ഈ ഭാഗത്തുനിന്നുള്ളവരും ഉണ്ട്. സസ്പെന്‍ഷനിലായവരുടെ കംപ്യൂട്ടറില്‍ നിന്നാണ് ലോഗിന്‍ ചെയ്തിട്ടുള്ളത്. മേയര്‍ക്കും സെക്രട്ടറിക്കും ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണുള്ളത്. തട്ടിപ്പ് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ താക്കീത് ചെയ്തതായി മേയര്‍ പറയുന്നു.
എന്നാല്‍ പാസ്വേഡ് ചോര്‍ന്നിട്ടില്ലെന്നാണ് സെക്രട്ടറി കെ.യു. ബീന പറയുന്നത്. ഉദ്യോഗസ്ഥര്‍ ആരും തനിക്ക് പരാതി നല്‍കിയിട്ടില്ല. ഒരു ഉദ്യോഗസ്ഥന്റെ ഒപ്പ് മാറി വന്നതായി പരാതി ലഭിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ അറിയിച്ചതായി അവര്‍ പറയുന്നു.
വ്യാജരേഖ നിര്‍മിക്കല്‍, ഐടി വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ്. കോര്പറേഷന് സെക്രട്ടറി കെ.യു. ബീനയുടെ പരാതിയിലാണ് നടപടി. തത്കാലം പോലീസ് ആരെയും പ്രതിചേര്‍ത്തിട്ടില്ല. ആരെ പ്രതിചേര്‍ക്കണമെന്ന കാര്യത്തില്‍ കോര്‍പറേഷനും വ്യക്തതയില്ല.
പാസ്വേഡ് ചോര്‍ത്തി അനധികുത നിര്‍മാണത്തിനു ലൈസന്‍സ് നല്കിയ സംഭവത്തില്‍ കോര്പറേഷന് മെയിന്‍ ഓഫീസിലെയും ബേപ്പൂര്‍ സോണല്‍ ഓഫീസിലെയും നാലു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള സംഘടനകളില്‍ അംഗങ്ങളായവരാണ് നടപടിക്കു വിധേയമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇരു സംഘടനകളും ഒന്നിച്ച് സമരത്തിന് ഇറങ്ങിയിട്ടുണ്ട്.
മേയര്‍ക്കും സെക്രട്ടിക്കുമെതിരേയാണ് സമരത്തില്‍ ഏര്‍പ്പട്ട ജീവനക്കാരുടെ പ്രതികരണം. ഉദ്യോഗസ്ഥര്‍ രഹസ്യമായി ഉപയോഗിക്കുന്ന പാസ്വേഡ് എങ്ങിനെ അവര്‍ അറിയാതെ പുറത്തുപോയി എന്നതാണ് എല്ലാവരെയും കുഴക്കുന്നത്. ഇവിടെയാണ് ബാഹ്യ ശക്തികളുടെ ഇടപടല്‍ സംശയിക്കുന്നത്. ഭരണതലത്തില്‍ സ്വാധീനമുള്ളവര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് തട്ടിപ്പിനു േനതൃത്വം നല്‍കിയെതന്നാണ് സംശയം.
ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി അനുമതി നല്‍കിയതായി സംശയിക്കുന്നുണ്ട്. മലാപ്പറമ്പ്, വലയങ്ങാടി, മൂന്നാലിങ്ങല്‍, തിരുത്തിയാട് എന്നീ വാര്‍ഡുകളിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി ലഭിച്ചതില്പെടും. നിയമം ലംഘിച്ച് നിര്‍മിച്ചതിന്റെ പേരില്‍ അനുമതി നല്‍കാത്ത കെട്ടിടങ്ങള്‍ ആണിവ.
മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍ വരെ ഇതില്‍പെടും. ഇവയ്ക്കൊന്നും നമ്പര്‍ കിട്ടിയിട്ടില്ല. ഇത്തരം തട്ടിപ്പ് നേരത്തെ മേയര്‍ ഡോ. ബീനാഫിലിപ്പ് അടക്കമുള്ളവരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. അവര്‍ ബന്ധപ്പെട്ട ഉദ്യേഗസ്ഥരെ വിളിച്ചുവരുത്തി താക്കീതു നല്‍കുകയും ചെയ്തിടുന്നു. പാസ്വേഡ് നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന നിര്ദേശവുംം നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നില്ല. ഇപ്പേള്‍ സംഭവം വിവാദമായതോടെ അഡീഷണല്‍ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആറൂമാസം മുമ്പ് കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ ഇത്തരം തട്ടിപ്പ് നടക്കുന്നതായി കോര്പറേഷന് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. തന്റെ ഒപ്പ് വ്യാജമായി ഉപയോഗിക്കുന്നതായും അദ്ദേഹം ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് കെട്ടിടത്തിനു അനുമതി നല്‍കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അപാകതകള്‍ ഉള്ള ഫയലില്‍ തന്റെ ഒപ്പാണുള്ളത്. ചട്ടം ലംഘിച്ചാണ് ഇവയ്ക്കെല്ലാം അനുമതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല.
ബേപ്പൂര്‍ സോണിനു കീഴിലുള്ള പ്രശേദങ്ങളിലാണ് ഇത്തരം തട്ടിപ്പ് നടന്നതെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ സസ്പെന്‍ഷനിലായവര്‍ ഈ ഭാഗത്തുനിന്നുള്ളവരും ഉണ്ട്. സസ്പെന്‍ഷനിലായവരുടെ കംപ്യൂട്ടറില്‍ നിന്നാണ് ലോഗിന്‍ ചെയ്തിട്ടുള്ളത്. മേയര്‍ക്കും സെക്രട്ടറിക്കും ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണുള്ളത്. തട്ടിപ്പ് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ താക്കീത് ചെയ്തതായി മേയര്‍ പറയുന്നു.
എന്നാല്‍ പാസ്വേഡ് ചോര്‍ന്നിട്ടില്ലെന്നാണ് സെക്രട്ടറി കെ.യു. ബീന പറയുന്നത്. ഉദ്യോഗസ്ഥര്‍ ആരും തനിക്ക് പരാതി നല്‍കിയിട്ടില്ല. ഒരു ഉദ്യോഗസ്ഥന്റെ ഒപ്പ് മാറി വന്നതായി പരാതി ലഭിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ അറിയിച്ചതായി അവര്‍ പറയുന്നു.