+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കളി കാര്യമായി, കഥയായി, രോമാഞ്ചമായി

ഗപ്പി, അമ്പിളി സിനിമകളില്‍ ജോണ്‍പോള്‍ ജോര്‍ജിന്‍റെ സംവിധാന സഹായി ആയിരുന്ന ജിത്തു മാധവന്‍റെ ആദ്യസിനിമയാണ് രോമാഞ്ചം. ബംഗളൂരുവില്‍ താമസിക്കുന്ന ഏഴു
കളി കാര്യമായി, കഥയായി, രോമാഞ്ചമായി
ഗപ്പി, അമ്പിളി സിനിമകളില്‍ ജോണ്‍പോള്‍ ജോര്‍ജിന്‍റെ സംവിധാന സഹായി ആയിരുന്ന ജിത്തു മാധവന്‍റെ ആദ്യസിനിമയാണ് രോമാഞ്ചം.

ബംഗളൂരുവില്‍ താമസിക്കുന്ന ഏഴു സുഹൃത്തുക്കളുടെ ഓജോ ബോര്‍ഡ് കളിയും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണു രോമാഞ്ചം സിനിമ. ബംഗളൂരുവിലെ പഠനകാലത്താണ് ഈ സിനിമയ്ക്കു പ്രചോദനമായ സംഭവമുണ്ടായതെന്ന് സംവിധായകന്‍ ജിത്തു മാധവന്‍ .

ആ സംഭവം നടക്കുമ്പോള്‍ ഭയങ്കര പേടിയും ദുരവസ്ഥയുമൊക്കെയായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിയാണു വരുന്നത്. അതു സിനിമയാക്കുന്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നതാവണം എന്നുറപ്പിച്ചിരുന്നു. പ്രേക്ഷകര്‍ വിചാരിക്കുന്ന ട്രാക്കിലേക്കല്ല കഥ പോകുന്നത്. ഓജോ ബോര്‍ഡ് പ്രമേയമായ സിനിമകളുടെ സ്ഥിരം ഫോര്‍മാറ്റിലേക്ക് ഇതു പോകരുതെന്നു നിര്‍ബന്ധമായിരുന്നു- ജിത്തു മാധവന്‍ പറഞ്ഞു.

ബംഗളൂരു നൈറ്റ്‌സ്

ബംഗളൂരുവിലെ എന്‍ജിനിയറിംഗ് പഠനകാലം. സുഹൃത്തുക്കളുമൊത്ത് വീടെടുത്തായിരുന്നു താമസം. ടൈംപാസിന് ഇന്നത്തപ്പോലെ സ്മാര്‍ട്ട് ഫോണുകളൊന്നുമില്ല. അങ്ങനെ ഒരു രാത്രിയില്‍ ഓജോ ബോര്‍ഡ് കൊണ്ടുവന്നു. പല പ്രാവശ്യം കളിച്ചെങ്കിലും പരാജയമായപ്പോള്‍ കൂട്ടുകാരെ പറ്റിക്കാനായി വിരല്‍ കൊണ്ട് ബോര്‍ഡ് ചലിപ്പിച്ചു. പക്ഷേ, പിന്നീടു കാര്യങ്ങൾ കൈവിട്ടുപോയി.

പഠനമൊക്കെ കഴിഞ്ഞ് കമലിന്‍റെ ഉട്ടോപ്യയിലെ രാജാവില്‍ സംവിധാന സഹായിയായി സിനിമയിലെത്തി കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ സംഭവം സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിനോടു പറഞ്ഞു. ഗപ്പിയിലും അമ്പിളിയിലും ഞാന്‍ ജോണ്‍പോളിന്‍റെ അസിസ്റ്റന്‍റായിരുന്നു. എന്‍റെ കഥയില്‍ അദ്ദേഹത്തിന് വിശ്വാസമായി. ജോണ്‍പോളും കാമറാമാന്‍ ഗിരീഷ് ഗംഗാധരനും ജോബി ജോര്‍ജും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും നിര്‍മാണപങ്കാളികളായതോടെ രോമാഞ്ചം എന്‍റെ ആദ്യ സിനിമയാകാന്‍ അരങ്ങൊരുങ്ങി.

ആത്മാവേ വാ, ആത്മാവേ പോ...

സൗബിന്‍ ഷാഹിര്‍, അർജുൻ അശോകൻ, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍, അനന്തരാമന്‍ അജയ്, ജഗദീഷ് കുമാര്‍ , അബിന്‍ ബിനോ, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് ഈ ഹൊറര്‍ കോമഡിയിലെ പ്രധാന വേഷങ്ങളിൽ. കഥയുമായി ഒത്തുനില്‍ക്കുന്ന, കഥാപാത്രങ്ങളില്‍ ഒരാളായി ഫീല്‍ ചെയ്യുന്നയാള്‍ - അങ്ങനെയാണ് സൗബിന്‍ വരുന്നത്. അര്‍ജുന്‍ പിന്നീടു വന്നതാണ്. ഷൂട്ടിംഗ് തുടങ്ങി അര്‍ജുന്‍റെ സീക്വന്‍സ് ഷൂട്ട് ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് ആ വേഷത്തില്‍ ആരെന്നു തീരുമാനിച്ചത്.

പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ സൗബിന്‍ ഈ കഥയിലേക്ക് എത്തി. കാരണം, അദ്ദേഹത്തിന് സമാന അനുഭവമുണ്ട്. ഞാന്‍ ഒരു സീന്‍ പറയുമ്പോള്‍ത്തന്നെ അദ്ദേഹം വേറൊരു സീന്‍ ഇങ്ങോട്ടു പറഞ്ഞു. അതായിരുന്നു എന്‍റെ സ്‌ക്രിപ്റ്റിലെ അടുത്ത സീക്വന്‍സ്! അങ്ങനെ സൗബിന് ഈ കഥയോട് സ്വാഭാവിക അടുപ്പമുണ്ടായി. ഞങ്ങള്‍ കളിച്ചപ്പോള്‍ ഗുഡ് സ്പിരിറ്റ് പ്ലീസ് കം എന്നാണു പറഞ്ഞിരുന്നത്. അതിലും സുഖമുള്ള വാക്കുകളാണ് ആത്മാവേ വാ, ആത്മാവേ പോ...എന്നത്. ഇത് അദ്ദേഹത്തിന്‍റെ സംഭാവനയാണ്.

സൗബിനും അര്‍ജുനുമൊഴികെയുള്ളവരെ പുതുമുഖങ്ങളെന്നു പറയാനാവില്ല. അവരും അനുഭവപരിചയമുള്ള ആര്‍ട്ടിസ്റ്റുകളാണ്. വീഡിയോസും റീല്‍സുമൊക്കെ കാണുമ്പോള്‍ ഇഷ്ടപ്പെടുന്ന ചിലരുടെ വീഡിയോസും മറ്റും സേവ് ചെയ്തു വയ്ക്കാറുണ്ട്. ഈ സിനിമ വന്നപ്പോള്‍ അതില്‍നിന്ന് ഏറ്റവും യോജിക്കുമെന്നു തോന്നിയ ചിലരെ കാസ്റ്റ് ചെയ്യുകയായിരുന്നു. ജാനേമന്‍, ചുരുളി എന്നീ പടങ്ങളിലെ പെര്‍ഫോമന്‍സ് കണ്ടാണ് സജിന്‍ ഗോപുവിനെ കാസ്റ്റ് ചെയ്തത്.

ഫ്രഷ് സിനിമ

എഴുതി സംവിധാനം ചെയ്യുന്നതാണ് ഇഷ്ടം. നടന്ന സംഭവമായതിനാല്‍ സീനുകള്‍ ഉണ്ടാക്കിയെടുക്കേണ്ടി വന്നില്ല. സീക്വന്‍സുകള്‍ മുന്നിലുണ്ടായിരുന്നു. അങ്ങനെ സിനിമയ്ക്കു മൊത്തത്തില്‍ ഫ്രഷ് ഫീല്‍ കൈവന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളുമായും സീന്‍ ചര്‍ച്ച ചെയ്ത്, അവര്‍ അവരവരുടേതായ രീതിയില്‍ പെര്‍ഫോം ചെയ്ത്, സംഭാഷണങ്ങള്‍ പരിഷ്‌കരിച്ച്... അങ്ങനെ വളരെ സ്വാഭാവികമായി ജീവന്‍ വയ്ക്കുകയായിരുന്നു ഈ സിനിമ. ഇങ്ങനെയൊരു സിനിമ ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ചെയ്ത് ഉണ്ടാക്കാനാവില്ല. ഇംപ്രോവൈസേഷനാണ് ഇതിന്‍റെ വിജയഘടകങ്ങളിലൊന്ന്.

സുഷിന്‍റെ പാട്ടുകളും പശ്ചാത്തലസംഗീതവുമാണ് ഈ സിനിമയുടെ ജീവൻ. പിന്നെ, പരിമിതമായ ഇടത്തുനിന്ന് ബോറടിപ്പിക്കാതെ ചിത്രീകരിച്ച സനു താഹിറിന്‍റെ ഛായാഗ്രഹണമികവും.

രോമാഞ്ചം രണ്ടാം ഭാഗം

ഷൂട്ടിംഗിനിടയില്‍ സെറ്റില്‍ ഒരുപാടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നു. അതിനെ പ്രേതവുമായി ബന്ധപ്പെടുത്തി സംസാരം തുടങ്ങിയപ്പോള്‍ത്തന്നെ ഈ സിനിമ കഴിയുംവരെ ഇവിടെ നടക്കുന്ന കാര്യങ്ങളെ ഓജോ ബോര്‍ഡുമായോ പ്രേതവുമായോ ഏതെങ്കിലും സൂപ്പര്‍ നാച്വറല്‍ കാര്യങ്ങളുമായോ ബന്ധപ്പെടുത്താന്‍ പാടില്ലെന്നു നിര്‍ദേശിച്ചിരുന്നു. ഈ സിനിമയുടെ ഉള്ളടക്കം കാരണം സെറ്റില്‍ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായതായി ഞാന്‍ വിശ്വസിക്കുന്നില്ല.

രോമാഞ്ചം രണ്ടാം ഭാഗത്തില്‍ എന്താണു വേണ്ടതെന്ന് ഐഡിയ ഉണ്ട്. പക്ഷേ, അതിനെ പൂര്‍ണമായും സ്‌ക്രിപ്റ്റിലേക്കും സിനിമയുടെ രൂപത്തിലേക്കും ഇതുവരെ എത്തിച്ചിട്ടില്ല. ആ സിനിമ രോമാഞ്ചത്തിനു മുകളിലേക്കു വരുമെന്ന് ഉറപ്പുണ്ടാകുമ്പോള്‍ മാത്രമേ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ. മറ്റൊരു സിനിമ ചെയ്തശേഷമേ രോമാഞ്ചം 2 ലേക്കു വരികയുള്ളൂ- കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ ജിത്തു മാധവന്‍ പറഞ്ഞു.

ടി.ജി.ബൈജുനാഥ്