ചെങ്കടൽ

05:01 AM Feb 12, 2023 | Deepika.com
അറേബ്യൻ ഉപദ്വീപിനും ആഫ്രിക്കയ്ക്കും ഇടയിൽ കിടക്കുന്ന ചെങ്കടൽ ബൈബിൾ പഴയ നിയമത്തിൽ പലതവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം പുറപ്പാട് പുസ്തകത്തിൽ, ഇസ്രായേൽ ജനത ചെങ്കടൽ കടക്കുന്ന വിവരണമാണ്. ഈജിപ്തിലെ അടിമത്തത്തിൽനിന്ന് മോശയുടെ നേതൃത്വത്തിൽ ചെങ്കടൽ കടന്നാണ് ഇസ്രായേൽക്കാർ വാഗ്ദത്തനാട്ടിലേക്കുള്ള യാത്ര തുടരുന്നത് (പുറപ്പാട് 14).

ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭാഗമായ ചെങ്കടലിന് 2330 കിലോമീറ്റർ നീളവും 240 കിലോമീറ്റർ വീതിയുമുണ്ട്. സീനായ് ഉപദ്വീപ് ചെങ്കടലിലേക്ക് തള്ളിനിൽക്കുന്നു. അവിടെനിന്ന് ചെങ്കടലിന്‍റെ ഒരു ശാഖ അക്കാബ ഉൾക്കടലായും മറ്റത് സൂയസ് ഉൾക്കടലായും മാറുന്നു. ലോകത്തിലെ ഏറ്റവുമധികം യാനപാത്രങ്ങൾ സഞ്ചരിക്കുന്ന കടൽപ്പാതകളിലൊന്നാണല്ലോ സൂയസ് കനാൽ. മധ്യധരണ്യാഴിയും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന കനാലാണല്ലോ അത്.

ചെങ്കടലിന് ഹീബ്രുഭാഷയിൽ യാം സുഫ് എന്നാണു പേര്. അതായത് ചെമന്ന കടൽ. ചെങ്കടൽ തീരത്തുനിന്ന് മങ്ങിയ ചെമപ്പുനിറമുള്ള ചെന്പ് ധാരാളം കുഴിച്ചെടുത്തിരുന്നതിനാലാണ് ഈ പേരു വന്നതത്രെ. ചെന്പിന്‍റെ നിറമുള്ള ഏദോമ്യർ ഇതിന്‍റെ തീരങ്ങളിൽ വസിച്ചിരുന്നതാണ് ഈ പേരിനു കാരണമെന്നുള്ള അഭിപ്രായവുമുണ്ട്. തീരക്കടലിലെ ചെമന്ന പവിഴപ്പുറ്റുകൾ കാരണമാണ് ഈ പേര് എന്നു പറയുന്നു മറ്റു ചിലർ. ഇരുവശത്തെയും കരകളിലെ ചെങ്കൽകുന്നുകളിൽ തട്ടി സൂര്യപ്രകാശത്തിൽ കടൽവെള്ളം ശോണനിറത്തിൽ ചഞ്ചലിക്കുന്നത് ഏവർക്കും കാണാവുന്നതാണ്-പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും.

സോളമൻ രാജാവിന്‍റെ രണ്ടു പട്ടണങ്ങൾ - ഏലാത്തും എറ്റ്സിയോൻ ഗേബറും - ചെങ്കടൽ തീരത്താണ്.

മാത്യൂസ് ആർപ്പൂക്കര