അച്ചു, അമലു, പാർവതി, മരിയ, ലിജു, സിജു, നോബി... ഓർമയിൽ മായാതെ ഇങ്ങനെ എത്രയെത്രയോ കുഞ്ഞുങ്ങൾ. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ ഓരോ കാലങ്ങളിൽ വന്നുപോയ കുഞ്ഞുങ്ങളിൽ പലരും ഇന്നു ജീവിച്ചിരിപ്പില്ല.
ഇവരിൽ രക്താർബുദബാധിതരായ ലിജുവും സിജുവും സഹോദരങ്ങളായിരുന്നു. കിടപ്പാടം വിറ്റും വീടു പണയപ്പെടുത്തിയും ആശുപത്രികൾ മാറിമാറി ചികിത്സിച്ചശേഷമാണ് ഇരുവരും മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെത്തുന്നത്.
അടുത്തടുത്ത കട്ടിലുകളിൽ ഇരുവരും ഒന്നോ രണ്ടോ മാസങ്ങളല്ല വേദനയിൽ കഴിഞ്ഞത്. ഒന്നര വർഷം കഴിഞ്ഞപ്പോൾ ലിജു മരണത്തിന് കീഴടങ്ങി. രണ്ടാം വർഷം സിജുവും. അവരുടെ വീട്ടിൽ അവശേഷിച്ച ചെറിയ തടിയലമാര ആശുപത്രി കിടക്കയുടെ സമീപമുണ്ടായിരുന്നു. രണ്ടു തട്ടുകളിൽ വീട്ടുസാധനങ്ങൾ. രണ്ടു തട്ടുകളിൽ മരുന്നും ചികിത്സാസാമഗ്രികളും. കട്ടിലിനടിയിലെ തടിപ്പെട്ടിയിൽ നിറയെ പ്രാർഥനാപുസ്തകങ്ങളും തിരുരൂപങ്ങളും.
ഇടയ്ക്കിടെ ബോധം നഷ്ടപ്പെട്ടു കിടക്കുമായിരുന്ന കുട്ടികളെ പരിചരിക്കാൻ അവരുടെ അച്ഛനും അമ്മയ്ക്കുമുണ്ടായ കഷ്ടപ്പാടുകൾ ഏറെ ദയനീയമായിരുന്നു. കൂലിവേലയ്ക്കു പോകാൻ നിവൃത്തിയില്ലാതെ പലരുടെയും മുന്നിൽ അവർ കൈ നീട്ടിയിരുന്നു. ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളും അകാലത്തിൽ നഷ്ടപ്പെട്ട വേളയിൽ അവരുടെ വിലാപത്തിനു മുന്നിൽ ആർക്കും ആശ്വാസം ചൊരിയാനായില്ല. ശവപ്പെട്ടി വാങ്ങാനും മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിക്കാനുംവരെ സഹായം ചോദിക്കേണ്ടിവന്ന ദൈന്യത.
മനുഷ്യജീവിതത്തിന്റെ നിസഹായത കണ്ടറിയുക കാൻസർ വാർഡുകളിലെയും മറ്റും നിരാശരായ രോഗികൾക്കു മുന്നിലെത്തുന്പോഴാണ്. ഇത്രയേറെ തകർച്ചകളിലും മരണം അകലയല്ലെന്നറിയുന്പോഴും ഈ കുഞ്ഞുങ്ങളും രക്ഷിതാക്കളും പ്രത്യാശ കൈവിടാതെ രാപ്പകൽ പ്രാർഥിക്കുന്നതു കാണുന്പോഴാണ് നമ്മിൽ പലരുടേയും വിശ്വാസം എത്രയോ ചെറുതാണെന്ന് ബോധ്യപ്പെടുക.
കൈകളിൽ നിറയെ സൂചിയും ബാൻഡേജുകളുമായി കുഞ്ഞുങ്ങൾ കരങ്ങൾ കൂപ്പി പ്രാർഥിക്കുന്പോൾ കണ്ണുനിറയുന്ന മാതാപിതാക്കളുടെ നെഞ്ചിലെ പിടച്ചിൽ ആരും കാണുന്നില്ല, ആരും അറിയുന്നില്ല. തകർച്ചയുടെ നടുവിലും പ്രത്യാശയും പ്രതീക്ഷയും നഷ്ടപ്പെടാതെ അവർ ദൈവാശ്രയം തേടുകയാണ്. ഇവിടെ ഓരോ മരണവും വേദനകളുടേതാണ്. സൗഖ്യം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങുന്നവരുടെ ആശ്വാസവും ചെറുതല്ല.
എല്ലാ ശിശുദിനങ്ങളിലും ക്രിസ്മസിനും ഓണത്തിനും കുട്ടികളുടെ ആശുപത്രിയിൽ അവരുടെ സന്തോഷത്തിനായി നവജീവൻ ഉടുപ്പുകളും പലഹാരങ്ങളും കൊടുക്കുന്നതിനൊപ്പം ഗാനമേള നടത്താറുണ്ട്. നഷ്ടപ്പെടുന്ന ജീവിതത്തിന്റെ സന്തോഷം ഓന്നോ രണ്ടോ മണിക്കൂറെങ്കിലും തിരികെ കിട്ടുന്പോൾ ആ മുഖങ്ങളിൽ തെളിയുന്ന ആശ്വാസവും സന്തോഷവും എത്രയോ വലുതാണ്.
രോഗങ്ങളുടെ തീവ്രതയിൽ ചികിത്സിക്കാൻ വകയില്ലാതെ വരുന്നവരുടെ സ്ഥതി ഏറെ പരിതാപകരമാണെന്ന് സുഖത്തിലും സന്പത്തിലും കഴിയാൻ ഭാഗ്യപ്പെട്ടവർ ഓർമിക്കണം. ഒരിക്കലെങ്കിലും മക്കളുമായി അച്ഛനമ്മമാർ മെഡിക്കൽ കോളജിലെ കാൻസർ വാർഡുകളിൽ നിസഹായരായി കഴിയുന്ന കുഞ്ഞുങ്ങളുടെയും ബന്ധുക്കളുടെയും മുഖമൊന്നു കാണണം.
വീടുകളിൽ വിപുലമായ പിറന്നാളുകളും ആഘോഷങ്ങളും വയ്ക്കുന്പോൾ ഇതിനൊന്നും അവസരമില്ലാതെ രോഗവേദനയിൽ പുളയുന്ന കുഞ്ഞുങ്ങളെക്കൂടി ഓർമിക്കണം. ആവുമെങ്കിൽ ആഘോഷവേളകളിൽ ഒരു നേരത്തെ ഭക്ഷണമോ അൽപം മധുരമോ മരണത്തിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുന്ന രോഗികളായ കുഞ്ഞുങ്ങൾക്കുകൂടി പങ്കുവയ്്ക്കാനായാൽ അതൊരു പുണ്യപ്രവൃത്തിയാണ്. നമുക്ക് ദൈവം സമ്മാനിച്ച ആരോഗ്യവും ആയുസും അവസരങ്ങളുമൊക്കെ അവിടത്തെ കാരുണ്യമാണെന്നും നമ്മുടെ മാത്രം നേട്ടമല്ലെന്നതും മറക്കരുത്.
പി.യു. തോമസ്, നവജീവൻ
ഇവരിൽ രക്താർബുദബാധിതരായ ലിജുവും സിജുവും സഹോദരങ്ങളായിരുന്നു. കിടപ്പാടം വിറ്റും വീടു പണയപ്പെടുത്തിയും ആശുപത്രികൾ മാറിമാറി ചികിത്സിച്ചശേഷമാണ് ഇരുവരും മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെത്തുന്നത്.
അടുത്തടുത്ത കട്ടിലുകളിൽ ഇരുവരും ഒന്നോ രണ്ടോ മാസങ്ങളല്ല വേദനയിൽ കഴിഞ്ഞത്. ഒന്നര വർഷം കഴിഞ്ഞപ്പോൾ ലിജു മരണത്തിന് കീഴടങ്ങി. രണ്ടാം വർഷം സിജുവും. അവരുടെ വീട്ടിൽ അവശേഷിച്ച ചെറിയ തടിയലമാര ആശുപത്രി കിടക്കയുടെ സമീപമുണ്ടായിരുന്നു. രണ്ടു തട്ടുകളിൽ വീട്ടുസാധനങ്ങൾ. രണ്ടു തട്ടുകളിൽ മരുന്നും ചികിത്സാസാമഗ്രികളും. കട്ടിലിനടിയിലെ തടിപ്പെട്ടിയിൽ നിറയെ പ്രാർഥനാപുസ്തകങ്ങളും തിരുരൂപങ്ങളും.
ഇടയ്ക്കിടെ ബോധം നഷ്ടപ്പെട്ടു കിടക്കുമായിരുന്ന കുട്ടികളെ പരിചരിക്കാൻ അവരുടെ അച്ഛനും അമ്മയ്ക്കുമുണ്ടായ കഷ്ടപ്പാടുകൾ ഏറെ ദയനീയമായിരുന്നു. കൂലിവേലയ്ക്കു പോകാൻ നിവൃത്തിയില്ലാതെ പലരുടെയും മുന്നിൽ അവർ കൈ നീട്ടിയിരുന്നു. ആറ്റുനോറ്റുവളർത്തിയ രണ്ടു മക്കളും അകാലത്തിൽ നഷ്ടപ്പെട്ട വേളയിൽ അവരുടെ വിലാപത്തിനു മുന്നിൽ ആർക്കും ആശ്വാസം ചൊരിയാനായില്ല. ശവപ്പെട്ടി വാങ്ങാനും മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിക്കാനുംവരെ സഹായം ചോദിക്കേണ്ടിവന്ന ദൈന്യത.
മനുഷ്യജീവിതത്തിന്റെ നിസഹായത കണ്ടറിയുക കാൻസർ വാർഡുകളിലെയും മറ്റും നിരാശരായ രോഗികൾക്കു മുന്നിലെത്തുന്പോഴാണ്. ഇത്രയേറെ തകർച്ചകളിലും മരണം അകലയല്ലെന്നറിയുന്പോഴും ഈ കുഞ്ഞുങ്ങളും രക്ഷിതാക്കളും പ്രത്യാശ കൈവിടാതെ രാപ്പകൽ പ്രാർഥിക്കുന്നതു കാണുന്പോഴാണ് നമ്മിൽ പലരുടേയും വിശ്വാസം എത്രയോ ചെറുതാണെന്ന് ബോധ്യപ്പെടുക.
കൈകളിൽ നിറയെ സൂചിയും ബാൻഡേജുകളുമായി കുഞ്ഞുങ്ങൾ കരങ്ങൾ കൂപ്പി പ്രാർഥിക്കുന്പോൾ കണ്ണുനിറയുന്ന മാതാപിതാക്കളുടെ നെഞ്ചിലെ പിടച്ചിൽ ആരും കാണുന്നില്ല, ആരും അറിയുന്നില്ല. തകർച്ചയുടെ നടുവിലും പ്രത്യാശയും പ്രതീക്ഷയും നഷ്ടപ്പെടാതെ അവർ ദൈവാശ്രയം തേടുകയാണ്. ഇവിടെ ഓരോ മരണവും വേദനകളുടേതാണ്. സൗഖ്യം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങുന്നവരുടെ ആശ്വാസവും ചെറുതല്ല.
എല്ലാ ശിശുദിനങ്ങളിലും ക്രിസ്മസിനും ഓണത്തിനും കുട്ടികളുടെ ആശുപത്രിയിൽ അവരുടെ സന്തോഷത്തിനായി നവജീവൻ ഉടുപ്പുകളും പലഹാരങ്ങളും കൊടുക്കുന്നതിനൊപ്പം ഗാനമേള നടത്താറുണ്ട്. നഷ്ടപ്പെടുന്ന ജീവിതത്തിന്റെ സന്തോഷം ഓന്നോ രണ്ടോ മണിക്കൂറെങ്കിലും തിരികെ കിട്ടുന്പോൾ ആ മുഖങ്ങളിൽ തെളിയുന്ന ആശ്വാസവും സന്തോഷവും എത്രയോ വലുതാണ്.
രോഗങ്ങളുടെ തീവ്രതയിൽ ചികിത്സിക്കാൻ വകയില്ലാതെ വരുന്നവരുടെ സ്ഥതി ഏറെ പരിതാപകരമാണെന്ന് സുഖത്തിലും സന്പത്തിലും കഴിയാൻ ഭാഗ്യപ്പെട്ടവർ ഓർമിക്കണം. ഒരിക്കലെങ്കിലും മക്കളുമായി അച്ഛനമ്മമാർ മെഡിക്കൽ കോളജിലെ കാൻസർ വാർഡുകളിൽ നിസഹായരായി കഴിയുന്ന കുഞ്ഞുങ്ങളുടെയും ബന്ധുക്കളുടെയും മുഖമൊന്നു കാണണം.
വീടുകളിൽ വിപുലമായ പിറന്നാളുകളും ആഘോഷങ്ങളും വയ്ക്കുന്പോൾ ഇതിനൊന്നും അവസരമില്ലാതെ രോഗവേദനയിൽ പുളയുന്ന കുഞ്ഞുങ്ങളെക്കൂടി ഓർമിക്കണം. ആവുമെങ്കിൽ ആഘോഷവേളകളിൽ ഒരു നേരത്തെ ഭക്ഷണമോ അൽപം മധുരമോ മരണത്തിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുന്ന രോഗികളായ കുഞ്ഞുങ്ങൾക്കുകൂടി പങ്കുവയ്്ക്കാനായാൽ അതൊരു പുണ്യപ്രവൃത്തിയാണ്. നമുക്ക് ദൈവം സമ്മാനിച്ച ആരോഗ്യവും ആയുസും അവസരങ്ങളുമൊക്കെ അവിടത്തെ കാരുണ്യമാണെന്നും നമ്മുടെ മാത്രം നേട്ടമല്ലെന്നതും മറക്കരുത്.
പി.യു. തോമസ്, നവജീവൻ