+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെല്ലുലോയിഡിലെ ഗാന്ധിക്കാഴ്ചകൾ...

മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്‍റെ ബാലാരിഷ്ടതകളിൽനിന്നു വിമുക്തമാകാത്ത കാലഘട
സെല്ലുലോയിഡിലെ  ഗാന്ധിക്കാഴ്ചകൾ...
മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്‍റെ ബാലാരിഷ്ടതകളിൽനിന്നു വിമുക്തമാകാത്ത കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗാന്ധിജി രണ്ടേ രണ്ടു സിനിമകളേ കണ്ടിട്ടുള്ളു. അതിലൊന്ന് 1944 മെയ് 29ന് റിലീസായ രാമരാജ്യം എന്ന ചിത്രമായിരുന്നു.

ഗാന്ധിജി കണ്ട ആദ്യ സിനിമ എന്ന പേരിൽ അക്കാലത്ത് അത് ഏറെ പ്രസിദ്ധിയാർജിക്കുകയും ചെയ്തു. എന്നാൽ സിനിമയ്ക്ക് ഗാന്ധിജി എന്നും പ്രിയപ്പെട്ട വിഷയമായിരുന്നു. ഒട്ടേറെ വിദേശ- ഇന്ത്യൻ സിനിമകളിൽ ഗാന്ധിജി ചെറുതും വലുതുമായ കഥാപാത്രങ്ങളായി. ലോക ക്ലാസിക്കുകളിൽ ഒന്നായ റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി മുതലുള്ള ഏതാനും സിനിമകളെ പരിചയപ്പെടാം.

ഗാന്ധി

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്‍റെ മുപ്പത്തിനാലാം വർഷത്തിലായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള ‘ബയോപിക്’ ഗാന്ധി ചലച്ചിത്രം എത്തുന്നത്. ചിത്രം റിലീസ് ചെയ്തത് 1983ലാണെങ്കിലും റിച്ചാർഡ് അറ്റൻബറോ ഒരുക്കിയ ഈ സിനിമയെക്കുറിച്ചുള്ള ആലോചനകൾ 1963ൽ തുടങ്ങിയിരുന്നു. മോത്തിലാൽ കോത്താരി എന്ന ഗാന്ധിഭക്തന്‍റെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ചിത്രം.

കോത്താരിയും അറ്റൻബറോയും കൂടി 1963ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കണ്ട് ഇത്തമൊരു സംരംഭത്തിനുള്ള സമ്മതവും അനുഗ്രഹവും വാങ്ങി. ഓസ്കർ ജേതാവായ അലക്സ് ഗിന്നസ് ഗാന്ധിജിയെ അവതരിപ്പിക്കണമെന്നായിരുന്നു നെഹ്റുവിന്‍റെ ആഗ്രഹം. എന്നാൽ ഒരു ഇന്ത്യാക്കാരൻതന്നെ ഗാന്ധിയെ അവതരിപ്പിക്കുന്നതാണ് നല്ലതെന്നു പറഞ്ഞ് ഗിന്നസ് പിൻവാങ്ങി. അങ്ങനെയാണ് ഇന്ത്യൻ വംശജനായ ബെൻ കിംഗ്സ് ലിയ്ക്ക് ഗാന്ധിയാവാൻ നറുക്കുവീണത്.

ബ്രിട്ടനിലെ വിഖ്യാത സംവിധായകൻ റിച്ചാർഡ് അറ്റൻബറോയുടെ ഈ ചിത്രം ലൂയിസ് ഫിഷറിന്‍റെ ‘ദ ലൈഫ് ഓഫ് മഗാത്മാഗാന്ധി’ എന്ന ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഒരുക്കിയത്. 1893ൽ വെള്ളക്കാർക്കു മാത്രമായുള്ള റിസർവേഷൻ കംപാർട്ടുമെന്‍റിൽ യാത്ര ചെയ്തതിന് ഗാന്ധിജിയെ ട്രെയിനിൽനിന്ന് പുറത്താക്കിയ സംഭവം മുതൽ 1948ൽ അദ്ദേഹം വധിക്കപ്പെടുന്നതുവരെയുള്ള പ്രധാന സംഭവങ്ങളെല്ലാം അറ്റൻബറോ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നു.

ലോകശ്രദ്ധ നേടിയ ഈ ചിത്രത്തിന് 1983ൽ എട്ട് ഓസ്കർ ബഹുമതികളാണ് ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം അറ്റൻബറോയ്ക്കും മികച്ച നടനുള്ള ബഹുമതി ബെൻ‌കിംഗ്സിലക്കും ലഭിച്ചു. മികച്ച ചിത്രം, തിരക്കഥ, എഡിറ്റിംഗ്, കലാസംവിധാനം, ഛയാഗ്രഹണം, വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ചിത്രത്തിനു ലഭിച്ചു. നിരൂപകപ്രശംസയും മികച്ച വാണിജ്യവിജയവും നേടിയ ഈ ചിത്രത്തിന് ആഗോള തലത്തിൽ 127 മില്യൺ ഡോളറാണ് കളക്‌ഷൻ ലഭിച്ചത്.

ദി മേക്കിംഗ് ഓഫ് ദി മഹാത്മ

ശ്യാം ബെനഗൾ സംവിധാനം ചെയ്ത ഈ ചിത്രം 1996ൽ റിലീസ് ചെയ്തു. ഗാന്ധിജിയുടെ സൗത്ത് ആഫ്രിക്കൻ ജീവിതത്തിന്‍റെ ഏടുകൾ അനാവരണം ചെയ്ത ഈ ചിത്രം ഇൻഡോ-സൗത്ത് ആഫ്രിക്കൻ സിനിമാസംരംഭമായിരുന്നു. രജിത് കപൂറാണ് ഗാന്ധിജിയായി വേഷമിട്ടത്. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും രജിത് കപൂറിനു ലഭിച്ചു. വംശീയ അധിക്ഷേപങ്ങൾക്കെതിരേയുള്ള ഗാന്ധിയുടെ പോരാട്ടം ചിത്രത്തിൽ വളരെ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഫാത്തിമ മീർ എഴുതിയ ‘അപ്രന്‍റിസ്ഷിപ് ഓഫ് മഹാത്മ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.

9 ഹവേഴ്സ് ടു മഹാത്മ

ഏറെ വിവാദങ്ങളുയർത്തിയ ചിത്രമായിരുന്നു ഇത്. ഗോഡ്സെ ഗാന്ധിജിയെ വധിക്കുന്നതിനു മുന്പുള്ള ഒൻപത് മണിക്കൂറാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. മാർക്ക് റോബ്സൺ സംവിധാനം ചെയ്ത ഈ ബ്രിട്ടീഷ് സിനിമയിൽ ജെ.എസ്. കശ്യപാണ് ഗാന്ധിയായി വേഷമിട്ടത്. മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് കലിഫോർണിയ സർവകലാശാലയിലെ ചരിത്രകാരനായ സ്റ്റാൻലി വോൾപെറ്റ് എഴുതിയ 9 ഹവേഴ്സ് ടു രാമ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. 1962ൽ ഈ പുസ്തകം ഇന്ത്യയിൽ നിരോധിച്ചു. സിനിമയ്ക്കും ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഗാന്ധിജിയുടെ വധത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ധ്വനിപ്പിക്കുന്ന രീതിയിലുള്ള ഈ ചിത്രം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ലഗേ രഹോ മുന്നാഭായ്

ഗാന്ധിജിയുടെ ആശയങ്ങളെ ഏറെ മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം. രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ് പ്രഭാവൽക്കറാണ് ഗാന്ധിജിയായി വേഷമിട്ടത്. ഗാന്ധിയൻ ആശയങ്ങൾ‌ പുതുതലമുറയുമായി ലളിതമായി സംവദിക്കാൻ ചിത്രത്തിനായി. സഞ്ജയ് ദത്ത് നായകനായ ചിത്രം മികച്ച വിജയം നേടിയിരുന്നു. സഞ്ജയ ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിനു മുന്നിലേക്ക് ഗാന്ധിജിയുടെ ആത്മാവ് എത്തുകയാണ്. ആ പ്രേരണയാൽ കഥാനായകന്‍റെ ‍ജീവിതത്തിലുണ്ടാകുന്ന ഗതിവിഗതികളാണ് ചിത്രം പറയുന്നത്. തിരക്കഥയ്ക്ക് ഉൾപ്പെടെ നാലു ദേശീയ പുരസ്കാരങ്ങൾ ചിത്രത്തിനു ലഭിച്ചു.

ഹേ റാം
ഏറെ വിവാദമുയർത്തിയ ഈ ചിത്രം സംവിധാനം ചെയ്തതും പ്രധാന കഥാപാത്രമായതും കമൽഹാസൻ. നസുറുദീൻഷായാണ് ഗാന്ധിയായി വേഷമിട്ടത്. കമൽ വേഷമിട്ട നായക കഥാപാത്രം സാകേത് റാമിന്‍റെ ജീവിതത്തിൽ ഗാന്ധിജിയുടെ സ്വാധീനമാണ് പറയുന്നത്. ഷാരൂഖ് ഖാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി.

ഗാന്ധി മൈ ഫാദർ

ഗാന്ധിയും മകൻ ഹരിലാൽ ഗാന്ധിയും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിനാധാരം. ഹരിലാൽ ഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം ചെയ്ത ചിത്രം ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ വിവിധ തലങ്ങൾ ദൃശ്യവത്കരിക്കുന്നു. വിദേശത്ത് ബാരിസ്റ്റർ പഠനത്തിനു പോകാൻ ഹരിലാൽ ഗാന്ധി ആഗ്രഹിച്ചപ്പോൾ മകൻ തന്‍റെ പാത പിൻതുടരാനാണ് ഗാന്ധി ആഗ്രഹിച്ചത്. ഇങ്ങനെ അച്ഛനും മകനും തമ്മിലുള്ള ഭിന്നാഭിപ്രായങ്ങളും അത് ഹരിലാൽ ഗാന്ധിയുടെ ജീവിതത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളുമൊക്കെ ചിത്രം പറയുന്നു.

മേംനേ ഗാന്ധി കോ നഹിം മാരാ

ഊർമ്മിള മണ്ഡോദ്‍കർ, അനുപം ഖേർ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രമാണ് “മേംനേ ഗാന്ധി കോ നഹിം മാരാ''. അൽഷിമേഴ്സ് ബാധിതനായ അനുപം ഖേർ താനാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നതും അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇതിവൃത്തം.

ഡിയർ ഫ്രണ്ട് ഹിറ്റ്‌ലർ / ഗാന്ധി ടു ഹിറ്റ്‌ലർ

അവജീത്ത് ദത്ത് ആയിരുന്നു ഗാന്ധി ആയി ഈ ചിത്രത്തിൽ എത്തിയത്. രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് ഗാന്ധിജി ഹിറ്റ്‌ലർക്ക് അയച്ച കത്തുകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഗാന്ധിയൻ ചിന്താഗതിയും നാസി ചിന്തകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്‍റെ ഇതി വൃത്തം. രാകേഷ് രഞ്‍ജൻ കുമാർ ആയിരുന്നു സംവിധായകൻ.

ലെജൻഡ് ഓഫ് ഭഗത് സിംഗ്

ഭഗത് സിംഗിന്‍റെ ജീവിതം ആധാരമാക്കി രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ചിത്രമാണ് ലെജൻഡ് ഓഫ് ഭഗത് സിംഗ്. സുരേന്ദ്ര രാജൻ ഗാന്ധിജിയായി വേഷമിട്ട ു.

ഡോ. ബാബാ സാഹിബ് അംബേദ്കർ

മമ്മൂട്ടി കേന്ദ്ര കഥാപാത്രം ചെയ്ത ഈ ചിത്രത്തിൽ മോഹൻ ഗോഖലെ ഗാന്ധിയായി എത്തി.1901 മുതല്‍ 1956 വരെയുള്ള അംബേദ്കറുടെ ജീവിതസമരമാണ് ചിത്രത്തില്‍ പറയുന്നത്. ജബ്ബാർ പട്ടേലാണ് ചിത്രത്തിന്‍റെ സംവിധായകൻ.

സർദാർ

അന്നു കപൂർ ഗാന്ധിജിയായി എത്തിയ ചിത്രം സർദാർ വല്ലഭായി പട്ടേലിന്‍റെ ജീവിത കഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു. കേതൻ മേത്ത സംവിധാനംചെയ്ത ചിത്രത്തിന്‍റെ തിരക്കഥ വിജയ് ടെൻഡുൽക്കറു ടേതായിരുന്നു.

ബിജോ ജോ തോമസ്