എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക്തിരസ പ്രധാനമായ ഗാനങ്ങളും പലരും വയലാറിന്റേതാണെന്നും പി. ഭാസ്കരന്റേതാണെന്നും കരുതാറുണ്ട്.
1973ൽ റിലീസായ ചെണ്ടയിൽ ശ്രീവിദ്യ അഭിനയിച്ചു പാടുന്ന ഗാനമാണ് പഞ്ചമിത്തിരുനാൾ മദനോത്സവ തിരുനാൾ..... ജി. ദേവരാജന്റെ ഈണത്തിൽ മാധുരി പാടിയ ഗാനം ഇരുപത്തിനാലാം വയസിൽ ഭരണിക്കാവ് ശിവകുമാർ എഴുതിയതാണ്.
സിനിമാകന്പത്തിൽ കായംകുളം എംഎസ്എം കോളജിലെ അധ്യാപകജോലി രാജിവച്ച് പിന്നണിഗാനരചനയിൽ സജീവമായ വ്യക്തിയാണ് ശിവകുമാർ. സിനിമയെന്ന ഭാഗ്യപരീക്ഷണത്തിലായിരുന്നു ആ ചെറുപ്പക്കാരൻ. ചെണ്ടയിലെ മറ്റു ഗാനങ്ങൾ എഴുതിയത് വയലാറും പി. ഭാസ്കരനുമാണ്. സുമംഗല എന്ന എഴുത്തുകാരിയും ഒരുഗാനം രചിച്ചിട്ടുണ്ട്. എന്തായാലും ശിവകുമാറിന്റെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്തേതുപോലെ ടെലിഫോണ്‍ സൗകര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളോ ചാനലുകളോ ഇല്ലാത്ത കാലം.
ചെണ്ട സിനിമയ്ക്കുശേഷം ശിവകുമാർ മദ്രാസിലെത്തി ഒരു ലോഡ്ജിൽ മുറിയെക്കാൻ കൗണ്ടറിൽ നിൽക്കുന്പോൾ ഒരാൾ കോണിപ്പടികൾ ഇറങ്ങി വരുന്നത് കണ്ടു. പേരും, മേൽവിലാസവും കുറിക്കുന്നതിനിടയിൽ അടുത്തേയ്ക്കു വന്നയാളെ ശ്രദ്ധിച്ചില്ല. പടിയിറങ്ങി വന്നയാൾ തൊട്ടടുത്ത് വന്ന് തോളിൽ തട്ടിയിട്ട് പറഞ്ഞു. ‘നാൽപ്പാമര കുളിർ പൊയ്കയിൽ നാണിച്ചു വിടരും പൂക്കളെ... ആ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു കേട്ടോ.’’
പേരെഴുതിക്കൊണ്ടിരുന്ന ശിവകുമാർ തിരിഞ്ഞുനോക്കി. സാക്ഷാൽ വയലാർ രാമവർമയാണ് അരികിൽ പുഞ്ചിരിയോടെ നില്‍ക്കുന്നത്. പഞ്ചമി തിരുനാളിലെ അനുപല്ലവിയിലെ തുടക്ക വരികളെക്കുറിച്ചാണ് പറയുന്നത്.
തോളിൽ ഒരിക്കൽക്കൂടി തട്ടിയിട്ട് വയലാർ നടന്നു പോയി. ഇക്കഥ അടുപ്പമുള്ളവരോട് അവസാനകാലംവരെ ഭരണിക്കാവ് പറയുമായിരുന്നു. തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്നാണ് ഇതേക്കുറിച്ച് ഭരണിക്കാവ് പറഞ്ഞിരുന്നത്. ആദ്യം എഴുതിയ പഞ്ചമി തിരുനാൾ... വയലാർ ശ്രദ്ധിച്ചുവെന്നു മാത്രമല്ല വരികൾ കാണാതെ പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തിരിക്കുന്നു.
വയലാർ തോളിൽ തട്ടുന്പോൾ ഭൂമിയിലാണോ ആകാശത്താണോ നില്‍ക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി എന്നാണ് ഭരണിക്കാവ് പറഞ്ഞിരുന്നത്. വയലാറാണ് അന്ന് ഗാനത്തെ ആരാധിച്ചതെങ്കിൽ പിൽക്കാലത്ത് സിനിമാഗാനലോകത്ത് നിറഞ്ഞ ഗിരീഷ് പുത്തഞ്ചേരിയും വയലാറിന്റെ വഴി പിന്തുടർന്നു.
ആശീർവാദം സിനിമയിൽ എം.കെ. അർജുനന്റെ സംഗീതത്തിൽ വാണി ജയറാം പാടിയ സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്തനീല നിശീഥിനി... യെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി വാചാലനായിട്ടുണ്ട ്.
വൃശ്ചികമാനത്തെ പന്തലിൽ വച്ചോ
പിച്ചകപ്പൂവല്ലി കുടിലിൽ വച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവ തന്നു
പട്ടുപുടവ തന്നു
ഭരണിക്കാവിന്റെ ജീരകക്കസവ് തുന്നിച്ചേർത്ത ഭാവന പുത്തഞ്ചേരിയെ വല്ലാതെ ആകർഷിച്ചിരുന്നു. അലൗകികമായ ഈ ഭാവന കൊണ്ടുതന്നെ ഭരണിക്കാവിന്റെ പല ഗാനങ്ങളും വയലാറോ പി. ഭാസ്കരനോ ആണെന്ന് ആസ്വാദകർ തെറ്റിദ്ധരിച്ചിട്ടുമുണ്ട്. ഇക്കാലത്തും അങ്ങനെ കരുതുന്ന പലരുമുണ്ട് എന്നതാണ് സത്യം.
രാഗാർദ്ര ഹംസങ്ങളോ...
വെണ്ണക്കൽശിൽപം പോൽ...
മധുരം തിരുമധുരം...
സിന്ദൂര പുഷ്പവനചകോരം...
പ്രപഞ്ചപദ്മ ദളങ്ങൾ വിടർത്തി...
അങ്ങനെ എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക്തിരസ പ്രധാനമായ ഗാനങ്ങളും പലരും വയലാറിന്റേതാണെന്നും പി. ഭാസ്കരന്റേതാണെന്നും പലരും കരുതാറുണ്ട്. ആദിപരാശക്തി അമൃതവർഷിണി... (ചോറ്റാനിക്കര അമ്മ)
മകരസംക്രമ സൂര്യോദയം.. (താരാട്ട്) തുടങ്ങിയവ എഴുതിയ ഭരണിക്കാവാണ് ജീസസ് എന്ന സിനിമയ്ക്കുവേണ്ടി ഗാഗുൽത്താ മലകളെ... രചിച്ചിരിക്കുന്നത്.
ഇടതുതോളിൽ കുരിശും പേറി
ഇടറി ഇടറി മലകൾ കയറി
വരികയാണാ ദേവൻ
എന്ന ഗാനം ഗാനഗന്ധർവൻ യേശുദാസ് കരഞ്ഞുകൊണ്ടാണ് പാടിയിരിക്കുന്നത്. യേശുദാസിന്റെതന്നെ സംഗീതത്തിൽ പിറന്ന ഗാനം കണ്ണുനീരോടെ മാത്രമേ കേട്ടിരിക്കുവാൻ സാധിക്കൂ.
മഹാകവി അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ചെറുമകൻ ശിവകുമാറിനു പാരന്പര്യമായി ലഭിച്ചതാണ് കവിത്വം. സിനിമാഗാനങ്ങളിൽ മാത്രമല്ല നാടകങ്ങൾക്കും ആകാശവാണിക്കും ദൂരദർശനുംവേണ്ടി രചിച്ച ഗാനങ്ങളിലും ഈ കാവ്യപ്രതിഭ അലിയുന്നുണ്ട്. 2007 ജനുവരി 24ന് ഭരണിക്കാവ് ശിവകുമാർ അന്തരിച്ചു.
എസ്. മഞ്ജുളാദേവി
1973ൽ റിലീസായ ചെണ്ടയിൽ ശ്രീവിദ്യ അഭിനയിച്ചു പാടുന്ന ഗാനമാണ് പഞ്ചമിത്തിരുനാൾ മദനോത്സവ തിരുനാൾ..... ജി. ദേവരാജന്റെ ഈണത്തിൽ മാധുരി പാടിയ ഗാനം ഇരുപത്തിനാലാം വയസിൽ ഭരണിക്കാവ് ശിവകുമാർ എഴുതിയതാണ്.
സിനിമാകന്പത്തിൽ കായംകുളം എംഎസ്എം കോളജിലെ അധ്യാപകജോലി രാജിവച്ച് പിന്നണിഗാനരചനയിൽ സജീവമായ വ്യക്തിയാണ് ശിവകുമാർ. സിനിമയെന്ന ഭാഗ്യപരീക്ഷണത്തിലായിരുന്നു ആ ചെറുപ്പക്കാരൻ. ചെണ്ടയിലെ മറ്റു ഗാനങ്ങൾ എഴുതിയത് വയലാറും പി. ഭാസ്കരനുമാണ്. സുമംഗല എന്ന എഴുത്തുകാരിയും ഒരുഗാനം രചിച്ചിട്ടുണ്ട്. എന്തായാലും ശിവകുമാറിന്റെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്തേതുപോലെ ടെലിഫോണ്‍ സൗകര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളോ ചാനലുകളോ ഇല്ലാത്ത കാലം.
ചെണ്ട സിനിമയ്ക്കുശേഷം ശിവകുമാർ മദ്രാസിലെത്തി ഒരു ലോഡ്ജിൽ മുറിയെക്കാൻ കൗണ്ടറിൽ നിൽക്കുന്പോൾ ഒരാൾ കോണിപ്പടികൾ ഇറങ്ങി വരുന്നത് കണ്ടു. പേരും, മേൽവിലാസവും കുറിക്കുന്നതിനിടയിൽ അടുത്തേയ്ക്കു വന്നയാളെ ശ്രദ്ധിച്ചില്ല. പടിയിറങ്ങി വന്നയാൾ തൊട്ടടുത്ത് വന്ന് തോളിൽ തട്ടിയിട്ട് പറഞ്ഞു. ‘നാൽപ്പാമര കുളിർ പൊയ്കയിൽ നാണിച്ചു വിടരും പൂക്കളെ... ആ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു കേട്ടോ.’’
പേരെഴുതിക്കൊണ്ടിരുന്ന ശിവകുമാർ തിരിഞ്ഞുനോക്കി. സാക്ഷാൽ വയലാർ രാമവർമയാണ് അരികിൽ പുഞ്ചിരിയോടെ നില്‍ക്കുന്നത്. പഞ്ചമി തിരുനാളിലെ അനുപല്ലവിയിലെ തുടക്ക വരികളെക്കുറിച്ചാണ് പറയുന്നത്.
തോളിൽ ഒരിക്കൽക്കൂടി തട്ടിയിട്ട് വയലാർ നടന്നു പോയി. ഇക്കഥ അടുപ്പമുള്ളവരോട് അവസാനകാലംവരെ ഭരണിക്കാവ് പറയുമായിരുന്നു. തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്നാണ് ഇതേക്കുറിച്ച് ഭരണിക്കാവ് പറഞ്ഞിരുന്നത്. ആദ്യം എഴുതിയ പഞ്ചമി തിരുനാൾ... വയലാർ ശ്രദ്ധിച്ചുവെന്നു മാത്രമല്ല വരികൾ കാണാതെ പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തിരിക്കുന്നു.
വയലാർ തോളിൽ തട്ടുന്പോൾ ഭൂമിയിലാണോ ആകാശത്താണോ നില്‍ക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി എന്നാണ് ഭരണിക്കാവ് പറഞ്ഞിരുന്നത്. വയലാറാണ് അന്ന് ഗാനത്തെ ആരാധിച്ചതെങ്കിൽ പിൽക്കാലത്ത് സിനിമാഗാനലോകത്ത് നിറഞ്ഞ ഗിരീഷ് പുത്തഞ്ചേരിയും വയലാറിന്റെ വഴി പിന്തുടർന്നു.
ആശീർവാദം സിനിമയിൽ എം.കെ. അർജുനന്റെ സംഗീതത്തിൽ വാണി ജയറാം പാടിയ സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്തനീല നിശീഥിനി... യെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി വാചാലനായിട്ടുണ്ട ്.
വൃശ്ചികമാനത്തെ പന്തലിൽ വച്ചോ
പിച്ചകപ്പൂവല്ലി കുടിലിൽ വച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവ തന്നു
പട്ടുപുടവ തന്നു
ഭരണിക്കാവിന്റെ ജീരകക്കസവ് തുന്നിച്ചേർത്ത ഭാവന പുത്തഞ്ചേരിയെ വല്ലാതെ ആകർഷിച്ചിരുന്നു. അലൗകികമായ ഈ ഭാവന കൊണ്ടുതന്നെ ഭരണിക്കാവിന്റെ പല ഗാനങ്ങളും വയലാറോ പി. ഭാസ്കരനോ ആണെന്ന് ആസ്വാദകർ തെറ്റിദ്ധരിച്ചിട്ടുമുണ്ട്. ഇക്കാലത്തും അങ്ങനെ കരുതുന്ന പലരുമുണ്ട് എന്നതാണ് സത്യം.
രാഗാർദ്ര ഹംസങ്ങളോ...
വെണ്ണക്കൽശിൽപം പോൽ...
മധുരം തിരുമധുരം...
സിന്ദൂര പുഷ്പവനചകോരം...
പ്രപഞ്ചപദ്മ ദളങ്ങൾ വിടർത്തി...
അങ്ങനെ എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക്തിരസ പ്രധാനമായ ഗാനങ്ങളും പലരും വയലാറിന്റേതാണെന്നും പി. ഭാസ്കരന്റേതാണെന്നും പലരും കരുതാറുണ്ട്. ആദിപരാശക്തി അമൃതവർഷിണി... (ചോറ്റാനിക്കര അമ്മ)
മകരസംക്രമ സൂര്യോദയം.. (താരാട്ട്) തുടങ്ങിയവ എഴുതിയ ഭരണിക്കാവാണ് ജീസസ് എന്ന സിനിമയ്ക്കുവേണ്ടി ഗാഗുൽത്താ മലകളെ... രചിച്ചിരിക്കുന്നത്.
ഇടതുതോളിൽ കുരിശും പേറി
ഇടറി ഇടറി മലകൾ കയറി
വരികയാണാ ദേവൻ
എന്ന ഗാനം ഗാനഗന്ധർവൻ യേശുദാസ് കരഞ്ഞുകൊണ്ടാണ് പാടിയിരിക്കുന്നത്. യേശുദാസിന്റെതന്നെ സംഗീതത്തിൽ പിറന്ന ഗാനം കണ്ണുനീരോടെ മാത്രമേ കേട്ടിരിക്കുവാൻ സാധിക്കൂ.
മഹാകവി അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ചെറുമകൻ ശിവകുമാറിനു പാരന്പര്യമായി ലഭിച്ചതാണ് കവിത്വം. സിനിമാഗാനങ്ങളിൽ മാത്രമല്ല നാടകങ്ങൾക്കും ആകാശവാണിക്കും ദൂരദർശനുംവേണ്ടി രചിച്ച ഗാനങ്ങളിലും ഈ കാവ്യപ്രതിഭ അലിയുന്നുണ്ട്. 2007 ജനുവരി 24ന് ഭരണിക്കാവ് ശിവകുമാർ അന്തരിച്ചു.
എസ്. മഞ്ജുളാദേവി