പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും തെറ്റി, ആകെ തകർന്നുപോയി എന്നീ വാക്കുകൾ സംസാരത്തിനിടെ അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു.
എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന ചിന്തയിൽ നൊന്പരപ്പെടുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വന്നു. എല്ലാ വ്യക്തികൾക്കും ജീവിതം കണക്കുകൂട്ടലുകളുടേതാണ്. പ്രതീക്ഷകൾക്ക് തകർച്ചയും ഇടർച്ചയും സംഭവിക്കുന്പോൾ എല്ലാം തകർന്നു തരിപ്പണമായെന്ന തോന്നൽ സ്വാഭാവികമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഇദ്ദേഹത്തിന്റെ ബിസിനസ് പരാജയപ്പെട്ടതോടെ നിർമാണത്തിലായിരുന്ന വീടും വ്യാപാരസമുച്ചയവും വലിയ സാന്പത്തിക തകർച്ചയിലായി. ബാങ്ക് ബാധ്യത പെരുകി കടക്കെണിയിലായതോടെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു. ഈ മാനസിക മനോവ്യഥയെത്തുടർന്നാണ് ഇദ്ദേത്തിന് പക്ഷാഘാതം സംഭവിച്ചത്. വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കും പരിചരണത്തിനും ഭാരിച്ച സാന്പത്തികച്ചെലവ് വേണ്ടിവന്നു.
താങ്ങുവടിയുടെ സഹായത്തിൽ മുറിയിലൂടെ മെല്ലെ നടക്കാൻ സാധിക്കുമെന്നല്ലാതെ എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ പരസഹായം വേണം. മക്കളുടെ പഠനം മുടങ്ങുക മാത്രമല്ല നിർമാണങ്ങൾ ജപ്തി നടപടികളിലേക്കു നീങ്ങുകയുമാണ്. നിരാശയിലാഴ്ന്നു കഴിയുന്ന അദ്ദേഹം ചോദിക്കുകയാണ് തനിക്ക് രക്ഷപ്പെടാൻ വഴിയെന്തുണ്ടെന്ന്.
ഇത്തരം തകർച്ചയുടെ അനുഭവങ്ങളിൽ നിരാശപ്പെടാതെ ദൈവകരങ്ങളെ മുറുകെപ്പിടിക്കുകയും ആഴത്തിൽ പ്രാർഥിക്കുകയും ചെയ്യുകയാണ് രക്ഷാമാർഗം. ഏതു തകർച്ചയിലും ദൈവം കൈവിടില്ലെന്നും അവിടത്തേക്ക് നമ്മെ രക്ഷിക്കാനാകുമെന്നുമുള്ള ആഴമേറിയ വിശ്വാസമാണ് ഏറ്റവും വലിയ ബലം.
ജീവിതം ഉടനീളം വെല്ലുവിളികൾ നിറഞ്ഞതാണ്. എക്കാലത്തും ലാഭം മാത്രമല്ല വലിയ നഷ്ടങ്ങളും സംഭവിക്കുക സ്വാഭാവികമാണ്. ലാഭം ലക്ഷ്യമാക്കിയുള്ള കണക്കുകൂട്ടലുകൾക്ക് അപ്രതീക്ഷിതമായിട്ടാവും വലിയ തിരിച്ചടിയുണ്ടാവുക. മനുഷ്യരുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും പരിമിതിയേറെയുണ്ടെന്ന് വിസ്മരിച്ചുകൂടാ.
ജീവിത ഭദ്രതയെന്നത് ദൈവം നൽകുന്ന വലിയൊരു കൃപയാണ്. സന്പത്തും സമാധാനവും ആരോഗ്യവുമൊക്കെ അവിടുത്തെ ദാനങ്ങളാണ്. വരവനുസരിച്ചും വരുമാനം മുന്നിൽ കണ്ടും മാത്രമേ നാം ചെലവ് ചെയ്യാവൂ. അപ്രതീക്ഷിതമായാവും ജീവിതത്തിൽ അനർഥങ്ങൾ സംഭവിക്കുക. തകർച്ചകൾക്കു നടുവിലും ആശ്വാസം ലഭിക്കാൻ ദൈവത്തിൽ ആശ്രയിക്കുക മാത്രമാണ് രക്ഷാമാർഗം.
രോഗങ്ങളിലും കഷ്ടനഷ്ടങ്ങളിലും നിരാശയിലും നിന്ന് പ്രത്യാശയും ആശ്വാസവും തേടാൻ ദൈവത്തെ മുറുകെപ്പിടിക്കാം. സദാ പ്രാർഥിക്കുന്ന മനസിനു മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാനാകൂ. കണക്കുകൂട്ടലുകൾക്കു നടുവിൽ ജീവിക്കുന്ന മനുഷ്യർക്ക് കണക്കുകൾ തെറ്റാൻ ഒരു നിമിഷം മതി. എന്നാൽ തകർച്ചകളിൽ ആശ്വാസം പകരാൻ ദൈവത്തിന് കഴിയുമെന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെട്ടുകൂടാ. പുതുവർഷം പ്രത്യാശയുടെയും പ്രാർഥനയുടേതുമാകട്ടെ.
പി.യു. തോമസ്, നവജീവൻ
എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന ചിന്തയിൽ നൊന്പരപ്പെടുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വന്നു. എല്ലാ വ്യക്തികൾക്കും ജീവിതം കണക്കുകൂട്ടലുകളുടേതാണ്. പ്രതീക്ഷകൾക്ക് തകർച്ചയും ഇടർച്ചയും സംഭവിക്കുന്പോൾ എല്ലാം തകർന്നു തരിപ്പണമായെന്ന തോന്നൽ സ്വാഭാവികമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഇദ്ദേഹത്തിന്റെ ബിസിനസ് പരാജയപ്പെട്ടതോടെ നിർമാണത്തിലായിരുന്ന വീടും വ്യാപാരസമുച്ചയവും വലിയ സാന്പത്തിക തകർച്ചയിലായി. ബാങ്ക് ബാധ്യത പെരുകി കടക്കെണിയിലായതോടെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു. ഈ മാനസിക മനോവ്യഥയെത്തുടർന്നാണ് ഇദ്ദേത്തിന് പക്ഷാഘാതം സംഭവിച്ചത്. വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കും പരിചരണത്തിനും ഭാരിച്ച സാന്പത്തികച്ചെലവ് വേണ്ടിവന്നു.
താങ്ങുവടിയുടെ സഹായത്തിൽ മുറിയിലൂടെ മെല്ലെ നടക്കാൻ സാധിക്കുമെന്നല്ലാതെ എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ പരസഹായം വേണം. മക്കളുടെ പഠനം മുടങ്ങുക മാത്രമല്ല നിർമാണങ്ങൾ ജപ്തി നടപടികളിലേക്കു നീങ്ങുകയുമാണ്. നിരാശയിലാഴ്ന്നു കഴിയുന്ന അദ്ദേഹം ചോദിക്കുകയാണ് തനിക്ക് രക്ഷപ്പെടാൻ വഴിയെന്തുണ്ടെന്ന്.
ഇത്തരം തകർച്ചയുടെ അനുഭവങ്ങളിൽ നിരാശപ്പെടാതെ ദൈവകരങ്ങളെ മുറുകെപ്പിടിക്കുകയും ആഴത്തിൽ പ്രാർഥിക്കുകയും ചെയ്യുകയാണ് രക്ഷാമാർഗം. ഏതു തകർച്ചയിലും ദൈവം കൈവിടില്ലെന്നും അവിടത്തേക്ക് നമ്മെ രക്ഷിക്കാനാകുമെന്നുമുള്ള ആഴമേറിയ വിശ്വാസമാണ് ഏറ്റവും വലിയ ബലം.
ജീവിതം ഉടനീളം വെല്ലുവിളികൾ നിറഞ്ഞതാണ്. എക്കാലത്തും ലാഭം മാത്രമല്ല വലിയ നഷ്ടങ്ങളും സംഭവിക്കുക സ്വാഭാവികമാണ്. ലാഭം ലക്ഷ്യമാക്കിയുള്ള കണക്കുകൂട്ടലുകൾക്ക് അപ്രതീക്ഷിതമായിട്ടാവും വലിയ തിരിച്ചടിയുണ്ടാവുക. മനുഷ്യരുടെ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും പരിമിതിയേറെയുണ്ടെന്ന് വിസ്മരിച്ചുകൂടാ.
ജീവിത ഭദ്രതയെന്നത് ദൈവം നൽകുന്ന വലിയൊരു കൃപയാണ്. സന്പത്തും സമാധാനവും ആരോഗ്യവുമൊക്കെ അവിടുത്തെ ദാനങ്ങളാണ്. വരവനുസരിച്ചും വരുമാനം മുന്നിൽ കണ്ടും മാത്രമേ നാം ചെലവ് ചെയ്യാവൂ. അപ്രതീക്ഷിതമായാവും ജീവിതത്തിൽ അനർഥങ്ങൾ സംഭവിക്കുക. തകർച്ചകൾക്കു നടുവിലും ആശ്വാസം ലഭിക്കാൻ ദൈവത്തിൽ ആശ്രയിക്കുക മാത്രമാണ് രക്ഷാമാർഗം.
രോഗങ്ങളിലും കഷ്ടനഷ്ടങ്ങളിലും നിരാശയിലും നിന്ന് പ്രത്യാശയും ആശ്വാസവും തേടാൻ ദൈവത്തെ മുറുകെപ്പിടിക്കാം. സദാ പ്രാർഥിക്കുന്ന മനസിനു മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാനാകൂ. കണക്കുകൂട്ടലുകൾക്കു നടുവിൽ ജീവിക്കുന്ന മനുഷ്യർക്ക് കണക്കുകൾ തെറ്റാൻ ഒരു നിമിഷം മതി. എന്നാൽ തകർച്ചകളിൽ ആശ്വാസം പകരാൻ ദൈവത്തിന് കഴിയുമെന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെട്ടുകൂടാ. പുതുവർഷം പ്രത്യാശയുടെയും പ്രാർഥനയുടേതുമാകട്ടെ.
പി.യു. തോമസ്, നവജീവൻ