പുതുവർഷം പലവിധം

01:07 AM Jan 01, 2023 | Deepika.com
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.

പുതുവർഷവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ വിശ്വാസങ്ങളും ആചാരങ്ങളും ലോകരാജ്യങ്ങളിൽ നിലനിൽക്കുന്നുണ്ട്. പുരാതന ബാബിലോണിലാണ് പുതുവത്സരാഘോഷം തുടങ്ങിയതെന്നാണ് കരുതുന്നത്. ഏകദേശം നാലായിരം വർഷങ്ങൾക്കു മുന്പ് ബാബിലോണിൽ പതിനൊന്നു ദിവസം നീളുന്ന പുതുവർഷ ആഘോഷമുണ്ടായിരുന്നതായാണ് ചരിത്രം.

പുരാതന റോമാക്കാർക്ക് മാർച്ച് ഒന്നായിയിരുന്നു പുതുവർഷം. എന്നാൽ ബി.സി. 46ൽ ജൂലിയസ് സീസർ അത് ജനുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു. എല്ലാ തുടക്കങ്ങളുടെയും ദേവനായ ജാനൂസിന്‍റെ പേരിൽനിന്നാണ് ജനുവരി മാസത്തിന്‍റെ ഉത്ഭവം. എ.ഡി. 1582ൽ ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ കലണ്ടർ പരിഷ്കരിക്കുംവരെ യൂറോപ്പിലെ ക്രൈസ്തവരുടെ പുതുവർഷം മാർച്ച് 25 ആയിരുന്നു.

പിന്നീട് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി ഒന്ന് പുതുവത്സര ദിനമായി ലോകത്തിൽ പരക്കെ അംഗീകരിക്കപ്പെടുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ പുതുവത്സര വിശേങ്ങളെക്കുറിച്ച്...

കാളപ്പോരിന്‍റെ നാടായ സ്പെയിനിൽ പുതുവർഷത്തിൽ 12 മുന്തിരിപ്പഴം കഴിക്കുന്നത് പതിവാണ്. പുതുവത്സര അർധരാത്രിയിൽ ക്ലോക്കിന്‍റെ ഓരോ സ്ട്രോക്കിലും ഒന്ന് എന്ന കണക്കിലാണ് മുന്തിരി കഴിക്കേണ്ടത്. ഓരോ മുന്തിരിയും വരുംവർഷത്തിലെ ഒരു മാസത്തെ ഭാഗ്യത്തെ പ്രതിനിധീകരിക്കുന്നു. മാഡ്രിഡ്, ബാഴ്സലോണ നഗരങ്ങളിലെ ചത്വരങ്ങളിൽ ജനങ്ങളൊന്നാകെ മുന്തിരി കഴിക്കാൻ രാത്രി ഇത്തരത്തിൽ ഒത്തുകൂടാറുണ്ട്. കൊളംബിയയിൽ ഒഴിഞ്ഞ സ്യൂട്ടുകെയ്സുമായി പുതുവത്സര രാവിൽ ജനങ്ങൾ ഉലാത്തുക പതിവാണ്.

ദുരാത്മാക്കളെ തുരത്താൻ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും വാതിലുകൾക്ക് നേരെ പഴയ പ്ലേറ്റുകളും ഗ്ലാസുകളും എറിഞ്ഞ് ഡെൻമാർക്കുകാർ പുതുവർഷത്തെ വരവേൽക്കുന്നു. കൂടാതെ പുതുവർഷദിനത്തിൽ ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കി അയൽവീട്ടിലെ മുറ്റത്തേക്ക് വലിച്ചെറിയുന്നു. ഭക്ഷണം വലിച്ചെറിയുന്ന വീട്ടിലെ ഗൃഹനാഥന് ആ വർഷം കൂടുതൽ സുഹൃത്തുക്കളെ ലഭിക്കുമെന്നാണ് വിശ്വാസം.

ഫിൻലാൻഡിൽ, ഉരുകിയ ടിൻ വെള്ളമുള്ള ഒരു പാത്രത്തിൽ ഇട്ടുകൊണ്ടാണ് പുതുവർഷാഘോഷം. ഹൃദയത്തോട് അടുത്തുനിൽക്കുന്നത് എന്ന ഓർമയിൽ അവിടെ ഒരോ മോതിരം എല്ലാവർക്കും സമ്മാനിക്കാറുണ്ട്. പോർക്ക് ഇറച്ചി ഉൾപ്പെടെ വിഭവങ്ങൾ അവർ പരസ്പരം വിളന്പും. ദുരാത്മാക്കളെ തുരത്താൻ, പനാമയിലെ ടെലിവിഷൻ കഥാപാത്രങ്ങൾ, രാഷ്ട്രീയ വ്യക്തികൾ തുടങ്ങി അറിയപ്പെടുന്ന പ്രമുഖരുടെ പ്രതിമകൾ കത്തിക്കുന്നത് പാരന്പര്യമാണ്. പഴയ വർഷത്തെ പ്രതിനിധീകരിക്കാനാണ് പ്രതിമകൾ കത്തിക്കുന്നതെന്നാണ് വിശ്വാസം.

സ്കോട്ട്‌ലാൻഡിലെ ഹോഗ്്മാനേ(സ്കോട്ടിഷ് പുതുവത്സരാഘോഷം)യിൽ രാജ്യത്തുടനീളം ഫസ്റ്റ്-ഫൂട്ടിംഗ് നടത്തപ്പെടുന്നു. പുതുവർഷത്തിൽ ഒരു വീടിന്‍റെ ഉമ്മറപ്പടി കടക്കുന്ന ആദ്യ വ്യക്തി ഭാഗ്യത്തിനായി ഒരു സമ്മാനം കൊണ്ടുവരണമെന്നാണ് പാരന്പര്യം. വരാനിരിക്കുന്ന വർഷത്തെ ശുദ്ധീകരിക്കാൻ, സൂര്യന്‍റെ പ്രതീകമെന്ന് കരുതപ്പെടുന്ന തൂണുകളിൽ ഭീമാകാരമായ അഗ്നിഗോളങ്ങൾ വീശിക്കൊണ്ട് ജനങ്ങൾ പരേഡ് നടത്തുകയും ചെയ്യും.

പുതിയ വർഷത്തിൽ ഐശ്വര്യ പ്രതീകമായി നാണയങ്ങളുടെ പ്രതിനിധികളായി പുതുവർഷരാവിൽ ഫിലിപ്പീൻസിൽ ഉടനീളം വൃത്താകൃതിയിലുള്ള രൂപങ്ങൾ കാണാൻ സാധിക്കും. പുതുവത്സരത്തിനു മുന്നോടിയായി ഇവിടത്തുകാർ ഭക്ഷണമേശയിൽ പഴങ്ങളുടെ കൂന്പാരങ്ങൾ വയ്ക്കുന്നു. ചിലർ അർധരാത്രിയിൽ വൃത്താകൃതിയിലുള്ള 12 പഴങ്ങൾ കഴിക്കുന്നതും പതിവാണ്. ഇതു കൂടാതെ പിശാചുക്കളെ പുറത്താക്കാനായി പാത്രങ്ങളും മറ്റും കൂട്ടിയിടിച്ച് വലിയ ശബ്ദമുണ്ടാക്കിയും ഫിലിപ്പിനോകൾ പുതുവത്സരം ഘോഷിക്കുന്നു.

കാൽപ്പന്തുകളിയുടെയും കാർണിവലിന്‍റെയും നാടായ ബ്രസീലിൽ റിയോയിലെ കോപ കബാന ബീച്ചിൽ കടലിലേക്കു വെള്ള പൂക്കൾ വലിച്ചെറിഞ്ഞാണ് പുതുവർഷം ആഘോഷിക്കുന്നത്. കടലിന്‍റെ ദേവതയായ ലെമാൻജയ്ക്കുള്ള സമ്മാനമാണ് ഈ പൂക്കൾ. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണു അവരുടെ വിശ്വാസം. ബ്രസീലിലും ഇക്വഡോർ, ബൊളീവിയ, വെനസ്വേല തുടങ്ങിയ മറ്റ് മധ്യ, തെക്കേ അമേരിക്ക രാജ്യങ്ങളിലും പുതുവർഷരാവിൽ പ്രത്യേക അടിവസ്ത്രം ധരിക്കുന്നത് ഭാഗ്യമാണെന്ന് വിശ്വസിക്കുന്നു. ഏറ്റവും ജനപ്രിയ നിറം ചുവപ്പാണ്. ചുവപ്പ് സ്നേഹവും മഞ്ഞനിറം പണവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

പുനർജന്മത്തിന്‍റെ പ്രതീകമായി ഗ്രീസിൽ ഇന്നേ ദിവസം വീടുകളുടെ മുൻവാതിലിൽ ഒരു ഉള്ളി തൂക്കിയിടുന്നു. ഉള്ളി തലയിൽ തട്ടിയാണ് മാതാപിതാക്കൾ കുട്ടികളെ ഉണർത്തുന്നത്. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് അന്നാ ട്ടുകാരുടെ വിശ്വാസം.

അമേരിക്കയുടെ ചില ഭാഗങ്ങളിലുമുള്ളവർ പുതുവർഷദിനത്തിൽ കറുത്ത പയർ ഭക്ഷിക്കുന്നു. ഇങ്ങനെ ചെയ്താൽ ആ വർഷം ഭാഗ്യം നിറഞ്ഞതാകും. അമേരിക്കയുടെ തെക്കൻപ്രദേശങ്ങളിൽ പുതുവർഷത്തലേന്നത്തെ അത്താഴം പ്രത്യേകതയുള്ളതാണ്. ഇലക്കറികളും പന്നിയിറച്ചിയും പ്രത്യേകതരം പയറുമാണ് വിഭവങ്ങൾ. ക്രീം നിറത്തിലുള്ള പയറിന്‍റെ പുറത്ത് മനുഷ്യന്‍റെ കണ്ണുപോലെയുള്ള ഒരു അടയാളമുണ്ടാകും. ആഭ്യന്തര യുദ്ധക്കാലത്ത് സൈനികർ ഈ പ്രത്യേക ഇനം പയറൊഴികെയുള്ള ഭക്ഷണ പദാർഥങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകുമായിരുന്നത്രേ. അതിനു ശേഷമാണ് ഈ ആചാരം ആരംഭിച്ചതെന്നാണ് പാരന്പര്യം.

ദക്ഷിണാഫ്രിക്കക്കാർ പുതുവർഷത്തിൽ പഴയ വസ്ത്രങ്ങളും ഫർണിച്ചറുകളും ടിവി, റേഡിയോ തുടങ്ങിയവയൊക്കെ വീടിനുള്ളിൽനിന്ന് ഒഴിവാക്കുന്നു. പഴയ ഫർണിച്ചറുകൾ ജനലുകളിലൂടെയും ബാൽക്കണിയിൽ നിന്നും പുറത്തേക്കെറിഞ്ഞാണ് ന്യൂ ഇയറിനെ വരവേൽക്കുന്നത്. പഴയതിനു പകരം പുതിയത് എന്ന വിശ്വാസമാണത്രേ ഇതിനു പിന്നിൽ. ബാൽക്കണിയിൽ നിന്നു പറന്നുവരുന്ന ഫർണിച്ചറുകൾ മറ്റുള്ളവരുടെ തലയിൽ വീണ് പരുക്കേൽക്കുന്നതും പോലീസ് ഇടപെടേണ്ടിവരുന്നതും പതിവാണ്.

ബെലാറസിലെ പുതുവർഷച്ചടങ്ങ് ഏറെ കൗതുകരമാണ്. കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ വട്ടത്തിലിരിക്കും. എല്ലാവരുടെ മുന്നിലും ഒരു പിടി ചോളമുണ്ടാകും. പെണ്‍പടയ്ക്കു നടുവിൽ ഒരു പൂവൻ കോഴിയെ നിർത്തും. ആരുടെ മുന്നിലെ ചോളമാണോ കോഴി ആദ്യം കൊത്തുന്നത് ആ മിടുക്കിയുടെ കല്യാണം ആദ്യം കഴിയുമെന്നാണു വിശ്വാസം.

പുതുവർഷത്തിൽ ചോറൂണ് നടത്തുന്നതാണ് എസ്റ്റോണിയക്കാരുടെ ആഘോഷം. ചോറൂണ് ചെറിയ കുട്ടികൾക്കല്ല, ചോറുണ്ണുന്നത് ഒരു തവണയുമല്ല. പുതുവർഷത്തലേന്ന് ചുരുങ്ങിയത് 12 തവണ അവർ ചോറുണ്ണും. വരാനിരിക്കുന്ന പന്ത്രണ്ട് മാസത്തേക്ക് കരുത്തുണ്ടാകാനാണത്രേ ഈ തീറ്റ.

മധ്യ പെസഫിക്കിലെ കിരിബതിയാണ് പുതുവത്സരത്തെ ആദ്യമായി വരവേൽക്കുന്ന സ്ഥലം. തുടർന്ന് പുതുവർഷം ഓഷ്യാനിയ മേഖലയിൽ തന്നെയുള്ള ന്യൂസിലൻഡ്, ഓസ്ട്രേലിയ രാജ്യങ്ങളിലേക്കു കടക്കും. പിന്നീടാണ് ഇന്ത്യ ഉൾപ്പെട്ട ഏഷ്യൻ ഭൂഖണ്ഡത്തിലേക്ക് കടക്കുക. യുഎസ്എയിലെ പ്രദേശങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷം എത്തുക. ജനവാസമില്ലാത്ത ബേക്കർ ദ്വീപിൽ ഇന്ത്യൻ സമയം ഞായർ വൈകുന്നേരം 5.30നാണ് പുതുവർഷം പിറക്കുക.

അജിത് ജി. നായർ