പി. ഭാസ്കരൻ, ശ്രീകുമാരൻ തന്പി, യൂസഫലികേച്ചേരി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല എന്നിവർ എഴുതിയ അതിമനോഹരങ്ങളായ ഗാനങ്ങളെ ഈ ക്രിസ്മസ് ദിനത്തിൽ അനുസ്മരിക്കാം. വളരെ പ്രശസ്തങ്ങളായ ഗാനങ്ങളും അധികമാരും തിരിച്ചറിയാത്ത ഗാനങ്ങളും ഈ ശേഖരത്തിലുണ്ട്.
ക്രിസ്മസ് രാത്രി എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്കരൻ രചിച്ച വിണ്ണിൽനിന്നും ഉണ്ണിയേശു വന്നു പിറന്നു മന്നിൽ വന്നു പിറന്നു, വന്നു പിറന്നു താമരക്കണ്ണ് തുറന്നു എന്നു തുടങ്ങുന്ന ഗാനത്തിൽ പുൽത്തട്ടിൽ കുഞ്ഞിക്കണ്ണു തുറന്ന ഉണ്ണിയേശുവിനോടുള്ള ഭക്തിയും വാത്സല്യവുമാണ് നിറയുന്നത്.
പുല്ലുകെട്ടിൽ പിറവികൊണ്ട ക്രിസ്തുനായകാ
പ്രേമ നിത്യനായകാ
നിൻ മുല്ലമലർ പൂവുടലിൽ മഞ്ഞു വീണല്ലോ
അന്നു മഞ്ഞു വീണല്ലോ... എന്ന വരികൾ ശ്രദ്ധിക്കുക. ബ്രദർ ലക്ഷ്മണന്റെ സംഗീതത്തിൽ പി. ലീലയും കോറസും പാടിയ ഈ ഗാനത്തിൽ പഴയകാല ക്രിസ്മസ് ആഘോഷങ്ങളുടെ തനിമ കാണാം.
ജീവിതം ഒരു ഗാനം എന്ന സിനിമയിലെ സത്യനായകാ മുക്തി ദായകാ... എന്ന ഗാനം യേശുനാഥനെ വാഴ്ത്തുന്ന പ്രശസ്തമായ ഗാനമാണ്. കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ, കാലത്തിന്റെ കവിതയായ കനകതാരമേ എന്നീ വരികൾ എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തന്പിയാണ്. എം.എസ്. വിശ്വനാഥന്റേതാണ് സംഗീതം. പാട്ടിന്റെ അനുപല്ലവിയിൽ
നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണ് കണ്ണാണോ? നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ... എന്ന് ഭക്തി പാരവശ്യത്തോടെ ചോദിക്കുകയാണ് ശ്രീകുമാരൻ തന്പി. സിനിമയിൽ പള്ളിമണികളുടെ പശ്ചാത്തലത്തിൽ എം.ജി. സോമൻ നേതൃത്വം നൽകുന്ന ക്വയർ പാടുന്നതായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. യേശുദാസ് ഈ വരികൾ പാടുന്നതും ഭക്തിയിൽ കുതിർന്ന് ഗദ്ഗദ കണ്ഠനായാണ്. സിനിമയിലെ ഈ രംഗത്ത് പ്രത്യക്ഷപ്പെടുന്ന സോമന്റെ മുഖഭാവം ശ്രദ്ധിക്കുക. കണ്ണുകൾ ഈറനണിഞ്ഞാണ് എം.ജി. സോമൻ ഭക്തിപൂർവം നില്ക്കുന്നത്.
ക്രിസ്മസിന്റെ വർണപ്പകിട്ടും ആഘോഷവും നിറഞ്ഞുനില്ക്കുന്ന ഗാനമാണ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ലാത്തിരിപൂത്തിരി പുഞ്ചിരി ചെപ്പോ... എന്ന ഗാനം. ബിച്ചു തിരുമല രചിച്ച് ജെറി അമൽദേവ് ഈണമിട്ട ഗാനത്തിൽ കന്പിത്തിരികളുടെ വർണ കാഴ്ചകളും നക്ഷത്രങ്ങളുടെ ദിവ്യപ്രകാശവും സാന്താക്ലോസിന്റെ വരവും പാട്ടും മേളവും എല്ലാം അലയടിക്കുന്നുണ്ട്.
ആരാധനാ നിശാസംഗീത മേള വരൂ വരൂ ദേവൻ പിറന്നിതാ തൊഴാം തൊഴാം നാഥൻ പിറന്നിതാ...തിരുവനന്തപുരത്തെ തിരുമലയിൽ ജനിച്ചുവളർന്ന ശിവശങ്കരൻ നായർ എന്ന ബിച്ചു പ്രാർഥനാ നിരതനാകുന്ന കാഴ്ച വിസ്മയം തന്നെ.
സായൂജ്യം എന്ന സിനിമയിലെ കാലിത്തൊഴുത്തിൽ പിറന്നവനേ... എന്ന ഗാനം. പല്ലവിയിൽ യൂസലികേച്ചേരി എഴുതിയിരിക്കുന്നത് കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ കഴുകി കളഞ്ഞവനെ... എന്നാണ്.
ഉലകിൻ ഉയിരായ് മനസിൻ മധുവായ് ഉണരൂ ഉണരൂ മണി വിളക്കേ കർത്താവെ കനിയൂ നീ യേശു നാഥാ...ഹല്ലേലുയ്യാ... ഹല്ലേലുയ്യാ....എന്ന് എഴുതിയിരിക്കുന്നത് യൂസഫലി കേച്ചേരിയാണെന്നു വിശ്വസിക്കുവാൻ പ്രയാസം! സംഗീതം കെ.ജെ. ജോയ്.
തുറമുഖം എന്ന ചിത്രത്തിലെ ശാന്തരാത്രി തിരുരാത്രി... (പൂവച്ചൽ ഖാദർ-എം.കെ. അർജുനൻ), ഫൈവ് സ്റ്റാർ ഹോട്ടലിലെ വാതിൽ തുറക്കൂ നീ കാലമേ... (യൂസഫലി-ബോംബെ രവി) തുടങ്ങിയവയും തിരുപ്പിറവിയുടെ ആഘോഷ ഗാനങ്ങളാണ്.
വിഎസ്. മഞ്ജുളാദേവി
ക്രിസ്മസ് രാത്രി എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്കരൻ രചിച്ച വിണ്ണിൽനിന്നും ഉണ്ണിയേശു വന്നു പിറന്നു മന്നിൽ വന്നു പിറന്നു, വന്നു പിറന്നു താമരക്കണ്ണ് തുറന്നു എന്നു തുടങ്ങുന്ന ഗാനത്തിൽ പുൽത്തട്ടിൽ കുഞ്ഞിക്കണ്ണു തുറന്ന ഉണ്ണിയേശുവിനോടുള്ള ഭക്തിയും വാത്സല്യവുമാണ് നിറയുന്നത്.
പുല്ലുകെട്ടിൽ പിറവികൊണ്ട ക്രിസ്തുനായകാ
പ്രേമ നിത്യനായകാ
നിൻ മുല്ലമലർ പൂവുടലിൽ മഞ്ഞു വീണല്ലോ
അന്നു മഞ്ഞു വീണല്ലോ... എന്ന വരികൾ ശ്രദ്ധിക്കുക. ബ്രദർ ലക്ഷ്മണന്റെ സംഗീതത്തിൽ പി. ലീലയും കോറസും പാടിയ ഈ ഗാനത്തിൽ പഴയകാല ക്രിസ്മസ് ആഘോഷങ്ങളുടെ തനിമ കാണാം.
ജീവിതം ഒരു ഗാനം എന്ന സിനിമയിലെ സത്യനായകാ മുക്തി ദായകാ... എന്ന ഗാനം യേശുനാഥനെ വാഴ്ത്തുന്ന പ്രശസ്തമായ ഗാനമാണ്. കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ, കാലത്തിന്റെ കവിതയായ കനകതാരമേ എന്നീ വരികൾ എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തന്പിയാണ്. എം.എസ്. വിശ്വനാഥന്റേതാണ് സംഗീതം. പാട്ടിന്റെ അനുപല്ലവിയിൽ
നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണ് കണ്ണാണോ? നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ... എന്ന് ഭക്തി പാരവശ്യത്തോടെ ചോദിക്കുകയാണ് ശ്രീകുമാരൻ തന്പി. സിനിമയിൽ പള്ളിമണികളുടെ പശ്ചാത്തലത്തിൽ എം.ജി. സോമൻ നേതൃത്വം നൽകുന്ന ക്വയർ പാടുന്നതായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. യേശുദാസ് ഈ വരികൾ പാടുന്നതും ഭക്തിയിൽ കുതിർന്ന് ഗദ്ഗദ കണ്ഠനായാണ്. സിനിമയിലെ ഈ രംഗത്ത് പ്രത്യക്ഷപ്പെടുന്ന സോമന്റെ മുഖഭാവം ശ്രദ്ധിക്കുക. കണ്ണുകൾ ഈറനണിഞ്ഞാണ് എം.ജി. സോമൻ ഭക്തിപൂർവം നില്ക്കുന്നത്.
ക്രിസ്മസിന്റെ വർണപ്പകിട്ടും ആഘോഷവും നിറഞ്ഞുനില്ക്കുന്ന ഗാനമാണ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ലാത്തിരിപൂത്തിരി പുഞ്ചിരി ചെപ്പോ... എന്ന ഗാനം. ബിച്ചു തിരുമല രചിച്ച് ജെറി അമൽദേവ് ഈണമിട്ട ഗാനത്തിൽ കന്പിത്തിരികളുടെ വർണ കാഴ്ചകളും നക്ഷത്രങ്ങളുടെ ദിവ്യപ്രകാശവും സാന്താക്ലോസിന്റെ വരവും പാട്ടും മേളവും എല്ലാം അലയടിക്കുന്നുണ്ട്.
ആരാധനാ നിശാസംഗീത മേള വരൂ വരൂ ദേവൻ പിറന്നിതാ തൊഴാം തൊഴാം നാഥൻ പിറന്നിതാ...തിരുവനന്തപുരത്തെ തിരുമലയിൽ ജനിച്ചുവളർന്ന ശിവശങ്കരൻ നായർ എന്ന ബിച്ചു പ്രാർഥനാ നിരതനാകുന്ന കാഴ്ച വിസ്മയം തന്നെ.
സായൂജ്യം എന്ന സിനിമയിലെ കാലിത്തൊഴുത്തിൽ പിറന്നവനേ... എന്ന ഗാനം. പല്ലവിയിൽ യൂസലികേച്ചേരി എഴുതിയിരിക്കുന്നത് കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ കഴുകി കളഞ്ഞവനെ... എന്നാണ്.
ഉലകിൻ ഉയിരായ് മനസിൻ മധുവായ് ഉണരൂ ഉണരൂ മണി വിളക്കേ കർത്താവെ കനിയൂ നീ യേശു നാഥാ...ഹല്ലേലുയ്യാ... ഹല്ലേലുയ്യാ....എന്ന് എഴുതിയിരിക്കുന്നത് യൂസഫലി കേച്ചേരിയാണെന്നു വിശ്വസിക്കുവാൻ പ്രയാസം! സംഗീതം കെ.ജെ. ജോയ്.
തുറമുഖം എന്ന ചിത്രത്തിലെ ശാന്തരാത്രി തിരുരാത്രി... (പൂവച്ചൽ ഖാദർ-എം.കെ. അർജുനൻ), ഫൈവ് സ്റ്റാർ ഹോട്ടലിലെ വാതിൽ തുറക്കൂ നീ കാലമേ... (യൂസഫലി-ബോംബെ രവി) തുടങ്ങിയവയും തിരുപ്പിറവിയുടെ ആഘോഷ ഗാനങ്ങളാണ്.
വിഎസ്. മഞ്ജുളാദേവി