+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊമ്മിയും എം.ആർ. ഗോപകുമാറും

“ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വളരെ പെട്ടെന്നു പ്രതികരിക്കുന്ന പ്രകൃത
തൊമ്മിയും എം.ആർ. ഗോപകുമാറും
“ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വളരെ പെട്ടെന്നു പ്രതികരിക്കുന്ന പ്രകൃതമാണ് എന്‍റേത്. ദേഷ്യവും പെട്ടെന്ന് വരും. വിധേയത്വമല്ല മറിച്ച് ഗൗരവമാണ് എന്‍റെ സ്ഥായീഭാവം എന്നു പറയാം’’

ഭാസ്ക്കര പട്ടേലര് എന്ന തന്‍റെ യജമാനനെ നിഴൽപോലെ പിന്തുടരുന്ന, യജമാനന്‍റെ എല്ലാ ക്രൂരതകൾക്കും മൂകസാക്ഷിയാകുന്ന, എല്ലാ നെറികേടുകളും ശിരസാ വഹിക്കുന്ന വിധേയനായ തൊമ്മിയായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്നു എം.ആർ. ഗോപകുമാർ. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതുപോലെ തന്‍റെ സ്വന്തം ഭാര്യ ഓമനയെപോലും യജമാനൻ ആക്രമിക്കുന്പോൾ നിശബ്ദനായി കണ്ടുനിൽക്കേണ്ടി വരുന്നുണ്ട് തൊമ്മിക്ക്. കൈകളും ഹൃദയവും സ്വയം വരിഞ്ഞുകെട്ടി ഭാസ്ക്കര പട്ടേലരുടെ കാൽചുവട്ടിൽ ജീവിക്കുന്നു തൊമ്മി.

യജമാനൻ കുടിച്ചുകൊണ്ടിരിക്കുന്ന മദ്യം മുഖത്തേയ്ക്കൊഴിക്കുന്പോഴും, തല്ലുന്പോഴും ‘യജമാനനേ’ എന്ന് ദീനമായി വിളിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. മലയാള സിനിമയിൽ തന്നെ വേറിട്ടു നിൽക്കുന്ന കഥാപാത്രമാണ് അടൂർ ഗോപാലകൃഷ്ണന്‍റെ വിധയേനിലെ തൊമ്മി. മികച്ച ചിത്രത്തിനും നടനുമുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ വിധേയനിലെ അഭിനയത്തിന് എം.ആർ. ഗോപകുമാറിന് സംസ്ഥാന സർക്കാരിന്‍റെ സ്പെഷൽ ജൂറി അവാർഡും ലഭിച്ചിരുന്നു.

തൊമ്മിയെ വെളളിത്തിരയിൽ അനശ്വരനാക്കിയ എം.ആർ. ഗോപകുമാർ ജീവിതത്തിൽ തീരെ വിധേയനല്ല എന്നതാണ് സത്യം. വിധേയനായ തൊമ്മിയിൽനിന്ന് ഏറെ ദുരം മാറി നില്ക്കുന്ന എം.ആർ. ഗോപകുമാറിന്‍റെ യഥാർഥ വ്യക്തിത്വം ആദ്യം തിരിച്ചറിയാം. ‘ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വളരെ പെട്ടെന്നു പ്രതികരിക്കുന്ന പ്രകൃതമാണ് എന്‍റേത്. ദേഷ്യവും പെട്ടെന്ന് വരും. വിധേയത്വമല്ല മറിച്ച് ഗൗരവമാണ് എന്‍റെ സ്ഥായീഭാവം എന്നു പറയാം’. അപ്രിയമായി എന്തെങ്കിലും കണ്ടാൽ അപ്പോൾ തന്നെ ഞാൻ തുറന്നു പ്രതികരിക്കും. റോഡാണോ, ഷൂട്ടിംഗ് ലൊക്കേഷനാണോ എന്നൊന്നും നോക്കാറില്ല.

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആണെങ്കിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഏതൊരാൾക്കും സ്വന്തം തൊഴിലിനോട് ആത്മാർത്ഥത വേണമെന്നു ഞാൻ വിശ്വസിക്കുന്നു. സ്വന്തം ജോലി ആത്മാർഥതയോടെ ചെയ്യാത്ത മേക്കപ്പ്മാനോടും കോസ്റ്റ്യൂം ഡിസൈനറോടും പ്രതിഷേധം തുറന്നുതന്നെ പറയാറുണ്ട്. നീതികേട് കണ്ട് മിണ്ടാതിരിക്കാൻ എനിക്ക് കഴിയാറില്ല. ഈ ഭൂമിയിൽ ആരും വിമർശനത്തിനതീതരല്ലെന്നു തിരിച്ചറിയുന്നുണ്ട്. എന്‍റെ തെറ്റുകുറ്റങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ ഞാനത് ഉൾക്കൊള്ളാറുണ്ട്. അഭിനയത്തിലെ പിഴവുകൾ ആണെങ്കിൽ അവ തിരുത്താൻ ശ്രമിക്കാറുണ്ട്.’’

ജീവിതത്തിൽ ഇത്തരത്തിലെ കനത്ത പ്രതിഷേധങ്ങളുമായി നടക്കുന്ന എം.ആർ ഗോപകുമാറാണ് തന്‍റെ യജമാനനായ ഭാസ്ക്കര പട്ടേലരുടെ നേരേ ശബ്ദിക്കാൻപോലും കരളുറപ്പില്ലാത്ത തൊമ്മിയായി മാറിയത് എന്നതിനാലാണ് ഈ നടന്‍റെ മികവ്.

സാഹിത്യകാരൻ സക്കറിയ സൃഷ്ടിച്ച തൊമ്മിയുടെ വിധേയത്വം എങ്ങനെയാണ് ഗോപകുമാർ സ്വന്തമാക്കിയത്. ?

“ഒരു നടന്‍റെയോ നടിയുടെയോ വ്യക്തിത്വം ഒരു കഥാപാത്രത്തിൽ പ്രതിഫലിക്കുവാൻ പാടില്ലെന്നു ഞാൻ വിശ്വസിക്കുന്നു. വിധേയനിലെ തൊമ്മി, തൊമ്മിയാണ്; എം.ആർ. ഗോപകുമാറല്ല’’. ടെലിവിഷൻ സീരിയലുകളിൽ ആണ് എണ്ണത്തിൽ കൂടുതൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

ഗോപകുമാറിന്‍റെ വാക്കുകളിലേക്ക് - ‘ടി.വി സീരിയലുകളിൽ ഞാൻ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ മനസിനെ സ്പർശിച്ചിട്ടുണ്ട്. എന്നാൽ എന്നെ ജനങ്ങളിലേക്കു കൂടുതൽ എത്തിച്ച കഥാപാത്രം തൊമ്മി തന്നയാണ്. അതിനാൽ ആ കഥാപാത്രത്തോടു ബാധ്യതയുണ്ട്. നമ്മൾ സ്ക്രീനിൽ കാണുന്ന പല കഥാപാത്രങ്ങൾക്കും കൈയ്യും കാലും പിന്നെ നാലുമുഴം നാവും കാണും.

എന്നാൽ ആത്മാവ് കാണില്ല. തൊമ്മിക്കു പക്ഷേ ആത്മാവുണ്ടായിരുന്നു എന്നതാണ് ആ കഥാപാത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് എന്‍റെ അഭിനയജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുകയാണ്’’. തൊമ്മിയുടെ നിർവികാരതയും വിധേയത്വവും ആവാഹിക്കാൻ എം.ആർ ഗോപകുമാറിനും സാധിക്കും എന്ന് അടൂർ കണ്ടെത്തിയത് ഗോപകുമാർ അഭിനയിച്ച നാടകങ്ങളിലൂടെയാണ്.

നരേന്ദ്രപ്രസാദും മുരളിയും കൈതപ്രവും അംഗങ്ങളായിരുന്ന ‘നാട്യഗൃഹം’ എന്ന നാടക സംഘത്തിൽ എം.ആർ. ഗോപകുമാറും അഭിനേതാവായിരുന്നു. നാട്യഗൃഹത്തിന്‍റെ പല നാടകങ്ങളും അക്കാലത്ത് അടൂർ ഗോപാലകൃഷ്ണൻ കണ്ടിരുന്നു. ഗോപകുമാറിനു തൊമ്മിയായി മാറുവാൻ കഴിയുമെന്ന് അടൂർ തിരിച്ചറിയുന്നതും ഈ നാടകങ്ങളിലൂടെയാണ്. അന്നത്തെ തന്‍റെ ശരീരപ്രകൃതിയും തൊമ്മിക്കു യോജിച്ചതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

വിധേയനു മുന്പ് അടൂരിന്‍റെ ‘മതിലുകൾ’ എന്ന ചിത്രത്തിൽ ഉൗരും പേരുമില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ പുരുഷന്മാരുടെ ജയിലിനെയും സ്ത്രീ ജയിലിനെയും തമ്മിൽ വേർതിരിക്കുന്ന ഒരു മതിലുണ്ട്. ഈ മതിലിൽ ഒരു ചെറിയ ദ്വാരമുണ്ട്. സ്ത്രീ ജയിലുമായിട്ടുള്ള നേരിയ ബന്ധം ഇതിലൂടെയാണ്. ഈ ദ്വാരം ബഷീറിനു (മമ്മൂട്ടി) കാണിച്ചുകൊടുക്കുന്ന ജയിൽപുള്ളിയുടെ വേഷമായിരുന്നു ഗോപകുമാറിന്. പിന്നീടാണ് ‘വിധേയനി’ലേക്കു ക്ഷണം ലഭിക്കുന്നത്.

പോസ്റ്റൽ അക്കൗണ്ട്സ് ഓഫീസിൽനിന്ന് അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച എം.ആർ. ഗോപകുമാർ തിരുവനന്തപുരത്ത് വേട്ടമുക്കിലാണ് താമസം. സിനിമ-സീരിയൽ രംഗത്ത് ഇപ്പോഴും സജീവമാണ്.

എസ്. മഞ്ജുളാദേവി