കോട്ടയം മെഡിക്കൽ കോളജിനോടു ചേർന്ന കുട്ടികളുടെ ആശുപത്രിയിൽ ഒരിക്കൽ ഒരു ക്രിസ്മസ് ആഴ്ചയിലാണ് ആ ഹൃദയസ്പർശിയായ കാഴ്ച കാണാനിടയായത്. ഗുരുതരമായ രോഗം ബാധിച്ച മൂന്നര വയസുകാരനെ സന്ദർശിക്കാൻ അവന്റെ വല്യച്ഛൻ എത്തിയത് ഒരു കേക്കുമായാണ്. ഇരുകൈകളിലും സൂചികളുമായി വേദനയുടെ കിടക്കയിൽ കണ്ണീരൊപ്പുന്ന കുഞ്ഞുമകനെ ക്രിസ്മസ് കേക്ക് വാങ്ങാൻ ബന്ധിതമായ കൈകൾ അനുവദിക്കുന്നില്ല. ആ കേക്കിലേക്കും വല്യച്ഛന്റെ കണ്ണിലേക്കും മാറിമാറി നോക്കുന്ന മകൻ. ഒരുപക്ഷെ, അത് അവന്റെ ജീവിതത്തിലെ അവസാന സമ്മാനമായിരിക്കാം, അവസാനത്തെ ക്രിസ്മസായിരിക്കാം.
ആ നിസഹായതയിൽ വേദനിച്ച വല്യച്ഛൻ കിടക്കയിൽ കേക്ക് വച്ച നിമിഷം ആ മകൻ ഒപ്പമുണ്ടായിരുന്ന അമ്മയോടു പറഞ്ഞു."അമ്മേ, കേക്ക് മുറിച്ച് ഇവിടെ എന്നെപ്പോലെ വയ്യാതെ കിടക്കുന്ന എല്ലാ കുട്ടികൾക്കും ഓരോ കഷണം കൊടുക്കണം. എനിക്കു മരുന്ന് തരുന്ന നഴ്സുമാർക്കും കൊടുക്കണം’.
അവനെപ്പോലെ ശയ്യാവലംബികളായി കഴിയുന്ന ഇരുപതോളം കുട്ടികൾ ആശുപത്രി വാർഡിലുണ്ടായിരുന്നു. അമ്മ കേക്ക് മുറിച്ച് അവന്റെ ആഗ്രഹപ്രകാരം വാർഡിലെ എല്ലാവർക്കും ചെറിയ കഷണങ്ങാക്കി കൊടുത്തപ്പോൾ എല്ലാ കുഞ്ഞുങ്ങളുടെയും മുഖത്ത് തെളിഞ്ഞ സന്തോഷവും പ്രത്യാശയും ഹൃദയസ്പർശിയായ അനുഭവമായിരുന്നു. നിസ്വാർഥമായ ആ പങ്കുവയ്ക്കലിന്റെ ആശ്വാസത്തിൽ പല അമ്മമാരുടെയും കണ്ണുനിറയുന്നതും എനിക്കവിടെ കാണാനായി.
ആ വാർഡിന്റെ ചുമതലക്കാരായ നഴ്സുമാർ കിടക്കയിലെ കേക്ക് മുറിക്കലിൽ പങ്കുചേരാൻ ചുറ്റും നിന്നപ്പോൾ അത് വലിയൊരു ക്രിസ്മസ് അനുഭവമായി മാറുകയായിരുന്നു. ശാന്തരാത്രി തിരുരാത്രി, പുൽക്കുടിലിൽ പൂത്തൊരു രാത്രി ..... എന്ന കരോൾ ഗാനം കൈകൾ കൊട്ടി നഴ്സുമാർ പാടിയപ്പോൾ വേദനിക്കുന്ന കുഞ്ഞുങ്ങൾക്കും ദുഃഖിതരായ ബന്ധുക്കൾക്കും ആശ്വാസം പകർന്നു. ഭൂമിയിലെ മാലാഖാമാരെപ്പോലെ തുവെള്ള വസ്ത്രധാരികളായ നഴ്സുമാരുടെ ആർദ്രമായ ആലാപനം.
ക്രിസ്മസ് പങ്കുവയ്ക്കലിനുള്ള സന്തോഷവേളയാണ്. വല്യച്ഛൻ സമ്മാനിച്ച കേക്ക് ഓരോ തവണ മുറിഞ്ഞപ്പോഴും അനേകരിലേക്ക് സ്നേഹം കടന്നുചെല്ലുകയായിരുന്നു.
പുൽക്കൂടോ ക്രിസ്മസ് ട്രീയോ അലങ്കാരങ്ങളോ കാണാൻ ഭാഗ്യമില്ലാതെ ഗുരുതര രോഗങ്ങൾ ബാധിച്ച കുഞ്ഞുങ്ങളുടെ ആശുപത്രി വാർഡിൽ ക്രിസ്മസിന്റെ സന്തോഷം പകരാൻ ഒരു കേക്കിന്റെ പങ്കുവയ്ക്കലിനു സാധിച്ചു. രക്ഷകന്റെ തിരുപ്പിറവിയുടെ സന്തോഷം അറിയാനും അറിയിക്കാനും പങ്കുവയ്ക്കാനുള്ളതാണ്. സമ്മാനം എത്ര ചെറുതുമാവട്ടെ, മറ്റുള്ളവർക്ക് അതു സമ്മാനിക്കുപ്പോഴാണ് ക്രിസ്മസ് അനുഭവമായി മാറുന്നത്. എന്ത് തിരിച്ചുകിട്ടും എന്നു നോക്കാതെയുള്ളതാവണം പങ്കുവയ്ക്കൽ. അതൊരു ചടങ്ങു മാത്രമല്ല മനസിൽ കുളിരും കൃപയും സമ്മാനിക്കുന്ന അനുഭവമാണ്.
പ്രത്യേകിച്ചും രോഗികൾക്കും ദരിദ്രർക്കും ഇടയിലാണ് ആ ദാനമെങ്കിൽ അതിന്റെ ചൈതന്യം എത്രയോ മഹത്തരമാണ്. പുൽത്തൊഴുത്തിൽ ജനിച്ച ഉണ്ണിയേശുവിന് പൂജരാജാക്കൻമാരേക്കാൾ മുൻപ് സമ്മാനം നൽകിയത് ബെദ്ലഹേമിലെ ആട്ടിടയൻമാരായിക്കുമെന്ന് തോന്നിയിട്ടുണ്ട്. ആ കൊടുംതണുപ്പിൽ ആട്ടിടയന്മാർ തിരുക്കുടുംബത്തിന് ഒരു കന്പിളിപ്പുതപ്പാവും സമ്മാനിച്ചതെന്ന് മനസുപറയാറുണ്ട്.
പി.യു. തോമസ്, നവജീവൻ
ആ നിസഹായതയിൽ വേദനിച്ച വല്യച്ഛൻ കിടക്കയിൽ കേക്ക് വച്ച നിമിഷം ആ മകൻ ഒപ്പമുണ്ടായിരുന്ന അമ്മയോടു പറഞ്ഞു."അമ്മേ, കേക്ക് മുറിച്ച് ഇവിടെ എന്നെപ്പോലെ വയ്യാതെ കിടക്കുന്ന എല്ലാ കുട്ടികൾക്കും ഓരോ കഷണം കൊടുക്കണം. എനിക്കു മരുന്ന് തരുന്ന നഴ്സുമാർക്കും കൊടുക്കണം’.
അവനെപ്പോലെ ശയ്യാവലംബികളായി കഴിയുന്ന ഇരുപതോളം കുട്ടികൾ ആശുപത്രി വാർഡിലുണ്ടായിരുന്നു. അമ്മ കേക്ക് മുറിച്ച് അവന്റെ ആഗ്രഹപ്രകാരം വാർഡിലെ എല്ലാവർക്കും ചെറിയ കഷണങ്ങാക്കി കൊടുത്തപ്പോൾ എല്ലാ കുഞ്ഞുങ്ങളുടെയും മുഖത്ത് തെളിഞ്ഞ സന്തോഷവും പ്രത്യാശയും ഹൃദയസ്പർശിയായ അനുഭവമായിരുന്നു. നിസ്വാർഥമായ ആ പങ്കുവയ്ക്കലിന്റെ ആശ്വാസത്തിൽ പല അമ്മമാരുടെയും കണ്ണുനിറയുന്നതും എനിക്കവിടെ കാണാനായി.
ആ വാർഡിന്റെ ചുമതലക്കാരായ നഴ്സുമാർ കിടക്കയിലെ കേക്ക് മുറിക്കലിൽ പങ്കുചേരാൻ ചുറ്റും നിന്നപ്പോൾ അത് വലിയൊരു ക്രിസ്മസ് അനുഭവമായി മാറുകയായിരുന്നു. ശാന്തരാത്രി തിരുരാത്രി, പുൽക്കുടിലിൽ പൂത്തൊരു രാത്രി ..... എന്ന കരോൾ ഗാനം കൈകൾ കൊട്ടി നഴ്സുമാർ പാടിയപ്പോൾ വേദനിക്കുന്ന കുഞ്ഞുങ്ങൾക്കും ദുഃഖിതരായ ബന്ധുക്കൾക്കും ആശ്വാസം പകർന്നു. ഭൂമിയിലെ മാലാഖാമാരെപ്പോലെ തുവെള്ള വസ്ത്രധാരികളായ നഴ്സുമാരുടെ ആർദ്രമായ ആലാപനം.
ക്രിസ്മസ് പങ്കുവയ്ക്കലിനുള്ള സന്തോഷവേളയാണ്. വല്യച്ഛൻ സമ്മാനിച്ച കേക്ക് ഓരോ തവണ മുറിഞ്ഞപ്പോഴും അനേകരിലേക്ക് സ്നേഹം കടന്നുചെല്ലുകയായിരുന്നു.
പുൽക്കൂടോ ക്രിസ്മസ് ട്രീയോ അലങ്കാരങ്ങളോ കാണാൻ ഭാഗ്യമില്ലാതെ ഗുരുതര രോഗങ്ങൾ ബാധിച്ച കുഞ്ഞുങ്ങളുടെ ആശുപത്രി വാർഡിൽ ക്രിസ്മസിന്റെ സന്തോഷം പകരാൻ ഒരു കേക്കിന്റെ പങ്കുവയ്ക്കലിനു സാധിച്ചു. രക്ഷകന്റെ തിരുപ്പിറവിയുടെ സന്തോഷം അറിയാനും അറിയിക്കാനും പങ്കുവയ്ക്കാനുള്ളതാണ്. സമ്മാനം എത്ര ചെറുതുമാവട്ടെ, മറ്റുള്ളവർക്ക് അതു സമ്മാനിക്കുപ്പോഴാണ് ക്രിസ്മസ് അനുഭവമായി മാറുന്നത്. എന്ത് തിരിച്ചുകിട്ടും എന്നു നോക്കാതെയുള്ളതാവണം പങ്കുവയ്ക്കൽ. അതൊരു ചടങ്ങു മാത്രമല്ല മനസിൽ കുളിരും കൃപയും സമ്മാനിക്കുന്ന അനുഭവമാണ്.
പ്രത്യേകിച്ചും രോഗികൾക്കും ദരിദ്രർക്കും ഇടയിലാണ് ആ ദാനമെങ്കിൽ അതിന്റെ ചൈതന്യം എത്രയോ മഹത്തരമാണ്. പുൽത്തൊഴുത്തിൽ ജനിച്ച ഉണ്ണിയേശുവിന് പൂജരാജാക്കൻമാരേക്കാൾ മുൻപ് സമ്മാനം നൽകിയത് ബെദ്ലഹേമിലെ ആട്ടിടയൻമാരായിക്കുമെന്ന് തോന്നിയിട്ടുണ്ട്. ആ കൊടുംതണുപ്പിൽ ആട്ടിടയന്മാർ തിരുക്കുടുംബത്തിന് ഒരു കന്പിളിപ്പുതപ്പാവും സമ്മാനിച്ചതെന്ന് മനസുപറയാറുണ്ട്.
പി.യു. തോമസ്, നവജീവൻ