+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനുപമം നടന വൈഭവം

നൃത്തം ജീവശ്വാസമായ അനുപമയ്ക്ക് പത്തുവർഷം മുന്പ് കാലുകൾക്ക് ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കലശലായ ശേഷവും കലാലോകത്ത് സജീവമായിരുന്നു
അനുപമം നടന വൈഭവം
നൃത്തം ജീവശ്വാസമായ അനുപമയ്ക്ക് പത്തുവർഷം മുന്പ് കാലുകൾക്ക് ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കലശലായ ശേഷവും കലാലോകത്ത് സജീവമായിരുന്നു.

ഇടപ്പള്ളി ചങ്ങന്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നിറഞ്ഞ സദസിനു മുന്നിൽ വീണ്ടും ചിലങ്ക കെട്ടിയപ്പോൾ അനുപമ മോഹൻ ആത്മനിർവൃതിയോടെ പുഞ്ചിരിച്ചു. കാൽമുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം പ്രമുഖ നർത്തകി വീണ്ടും ചിലങ്ക കെട്ടിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കൈയടിച്ചു. അൻപത്തിയഞ്ച് വർഷത്തെ നൃത്തജീവിതം എന്നേക്കുമായി അവസാനിപ്പിക്കേണ്ടിവരുമെന്ന ആശങ്കകൾക്കു നടുവിലായിരുന്നു ശസ്ത്രക്രിയ.

പുനഃപ്രവേശം എന്ന പേരിൽ കഴിഞ്ഞ ദിവസം ഇടപ്പള്ളിയിൽ അവതരിപ്പിക്കപ്പെട്ട കുച്ചിപ്പുടി വേദനയുടെ ദിനങ്ങളിൽ ആശ്വാസവും ധൈര്യവും പകർന്നവർക്കുള്ള സ്നേഹോപഹാരമായിരുന്നു.

ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ വെങ്കയ്യനായിഡു- വനജാക്ഷിയമ്മ ദന്പതികളുടെ മകളായ അനുപമ നാലാം വയസിൽ ശ്രീകോട്ട സുബ്രഹ്മണ്യ ശാസ്ത്രിയുടെ കീഴിലാണ് നൃത്ത പരിശീലനം തുടങ്ങിയത്.

എട്ടാം വയസിൽ അരങ്ങേറ്റത്തിനുള്ള ഉടയാടകൾ വാങ്ങാൻ വീട്ടുകാർ മദ്രാസിലെത്തിയ വേളയിലാണ് പ്രശസ്ത നർത്തകനായ വെന്പട്ടി പെദ്ദ സത്യത്തെ പരിചയപ്പെടുന്നത്. അനുപമയുടെ നൃത്തം കണ്ട പെദ്ദസത്യം കുട്ടിക്ക് ശോഭനമായ ഭാവിയുണ്ടെന്നും തന്‍റെ സഹോദരൻ പത്മഭൂഷണ്‍ ഡോ. വെന്പട്ടി ചിന്നസത്യത്തിന്‍റെ ശിക്ഷണത്തിൽ നൃത്തം പരിശീലിക്കണമെന്നും താൽപര്യപ്പെട്ടു.

വെന്പട്ടി ചിന്ന സത്യത്തിനു കീഴിൽ അനുപമ ഒന്പതാം വയസിൽ നൃത്തപരിശീലനം തുടങ്ങി. പിൽക്കാലത്ത് ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ കുച്ചിപ്പുടി അവതരിപ്പിച്ചു.

1998ൽ ഭർത്താവ് സിനിമാ സംവിധായകനായ എം. മോഹനൊപ്പം അനുപമ കേരളത്തിലെത്തി. ഏറെ പെരുമ നേടിയ നർത്തകിയുടെ ശിക്ഷണത്തിൽ നൃത്തം പഠിക്കാൻ ഏറെപ്പേർ താൽപര്യപ്പെട്ടതോടെ പനന്പിള്ളിനഗർ കസ്തൂർബാ നഗറിൽ സത്യാജ്ഞലി അക്കാദമി ഓഫ് കുച്ചിപ്പുടി നൃത്തവിദ്യാലയം ആരംഭിച്ചു.

55 വർഷമായി നൃത്തരംഗത്തു സജീവമായ അനുപമ രാജ്യത്തും പുറത്തുമായി ആയിരത്തിലധികം വിദ്യാർഥികളെ കുച്ചിപ്പുടി പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം വേദികളിൽ ഇതോടകം നൃത്തം അവതരിപ്പിച്ചു.

നൃത്തം ജീവശ്വാസമായ അനുപമയ്ക്ക് പത്തുവർഷം മുന്പ് കാലുകൾക്ക് ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കലശലായ ശേഷവും കലാലോകത്ത് സജീവമായിരുന്നു.

അക്കാലത്ത് നൃത്തം പഠിപ്പിക്കുന്നതിനിടെ താളം കൊട്ടാനുപയോഗിക്കുന്ന പലക അനുപമയുടെ കാലിൽ വീണ് മൂന്നു വിരലുകൾ ഒടിഞ്ഞതിനാൽ ഒരു മാസം കാലിൽ പ്ലാസ്റ്ററിട്ടു. പ്ലാസ്റ്റർ നീക്കം ചെയ്തശേഷവും നടക്കാനായില്ല. കാലിലെ വേദനയെക്കാൾ അനുപമയെ അലട്ടിയത് ഇനി നൃത്തം ചെയ്യാൻ കഴിയുമോ എന്ന ആശങ്കയായിരുന്നു.

പല ഡോക്ടർമാരെയും സന്ദർശിച്ച് പലതരം ചികിത്സകൾ ചെയ്തിട്ടും ഫലമുണ്ടായില്ല. ഈ ദുരിതങ്ങൾക്കും സങ്കടങ്ങൾക്കും നടുവിലാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. ബിപിൻ തെരുവിലിലിനെ സന്ദർശിച്ചത്. ഇരു കാൽമുട്ടുകളും മാറ്റിവയ്ക്കാനായിരുന്നു വിദഗ്ധോപദേശം. കഴിഞ്ഞ ജൂണ്‍ ആറിന് ഇരുകാൽ മുട്ടുകളും ഒരേദിവസം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു.

എല്ലാം അവസാനിച്ചുവെന്നു കരുതിയിരുന്നിടത്തുനിന്നുള്ള തിരിച്ചുവരവായിരുന്നു പിന്നീടുള്ള ഓരോ ദിനങ്ങളും. ആത്മവിശ്വാസമായിരുന്നു ബലവും കരുതലും. ശസ്ത്രക്രിയ നടത്തിയശേഷം 28-ാം ദിവസം തൃശൂർ റീജണൽ തിയറ്ററിലും 102-ാം ദിവസം വിശാഖപട്ടം വൈശാഖി നൃത്തോത്സത്തിലും അനുപമ കുച്ചിപ്പുടി അവതരിപ്പിച്ചു.

മൂകാംബികയിലും തിരുപ്പതിയിലും നൃത്തം ചെയ്തു. ഇതിനുശേഷമാണ് കഴിഞ്ഞ ദിവസം എറണാകുളം ഇടപ്പള്ളിയിൽ നിറഞ്ഞ സദസിൽ നൃത്തമാടിയത്.

പ്രാണന്‍ പോലെ പ്രധാനമാണ് നർത്തകിക്ക് കാലുകളുടെ ചലനമെന്നാണ് ഈ തിരിച്ചുവരവിൽ അനുപമ പറഞ്ഞത്. പനന്പിള്ളി നഗർ കസ്തൂർബാ നഗറിലാണ് അനുപമയുടെ താമസം. വിട പറയുംമുന്പേ, ഇസബെല്ല, ശാലിനി എന്‍റെ കൂട്ടുകാരി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഭർത്താവ് എം. മോഹൻ. പുരന്ദർ, ഉപേന്ദർ എന്നിവരാണ് മക്കൾ.

സീമ മോഹൻലാൽ