ആവേശത്തോടെ മൈതാനത്ത് ഓടാനും ചാടാനും വന്ന കുട്ടികളോടൊക്കെ കെ.പി തോമസ് മാഷ് പറഞ്ഞു ‘പരിമിതികൾക്കു നടുവിലെ പോരാട്ടമാണ് സ്പോർട്സ്്. തുടർച്ചയായ വെല്ലുവിളികളെ കീഴടുക്കുന്പോഴാണ് ജയിച്ച് ഒന്നാമതെത്തുക.’
അഴുത വനത്തിലെ ഈറ്റക്കന്പ്് നീട്ടിയെറിഞ്ഞ് തോമസ് മാഷ് പഠിപ്പിച്ചു. ‘ഇതാണ് ജാവലിൻ ത്രോ’.അതേ കന്പിൽ കുത്തിപ്പൊങ്ങി പോൾവോൾട്ടിന്റെ ഒന്നാം പാഠം മാഷ് തുറന്നു.
നിരയായി കുത്തിനാട്ടിയ കുറ്റികളിൽ വിലങ്ങനെ കന്പുകൾ വച്ചിട്ടു പറഞ്ഞു. ‘ഇതു മറികടന്നുള്ള ഓട്ടമാണ് ഹർഡിൽസ്’
അതൊരു കാലം. പരിമിതികളെ ഓരോന്നായി തോൽപ്പിച്ച കുട്ടികളിൽ പലരും ദേശീയ, അന്തർദേശീയ താരങ്ങളായി. തോമസ് മാഷ് ദ്രോണാചാര്യ പദവിയിലുമെത്തി.
1979ൽ മിലിട്ടറി സർവീസിൽനിന്നു വിരമിച്ച് കെ.പി.തോമസ് മാഷ് മുണ്ടക്കയം കോരുത്തോട് സികെഎം സ്കൂളിൽ കായികാധ്യാപകനായി. അവിടെ മാഷുമാരും കുട്ടികളും മാനേജുമെന്റും നടത്തിയ അധ്വാനത്തിലാണ് ചെറിയൊരു മൈതാനമുണ്ടായത്. കുട്ടികളാവട്ടെ മലയിറങ്ങിയും പുഴകടന്നും സ്കൂളിലെത്തുന്ന കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ. കോരുത്തോട്ടിൽ മാഷ് പരിശീലിപ്പിച്ച താരങ്ങൾ പിൽക്കാലത്ത് ഒളിന്പ്യൻമാരായി വളർന്നുവെന്നു പറഞ്ഞാൽ അതൊരു സംഭവം തന്നെ.
കോരുത്തോട് സികെഎം സ്കൂളിന്റെ കരുത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഏറെക്കാലം സംസ്ഥാന സ്കൂൾ കായിക ചാന്പ്യൻഷിപ്പ് കൈകളിലേന്തി. കോരുത്തോട് ചാന്പ്യൻമാരായ ആദ്യതവണ തോമസ് മാഷിന് സ്കൂളും നാട്ടുകാരും ചേർന്നു ഗംഭീര വരവേൽപ് നൽകി. മറുപടി പ്രസംഗത്തിൽ മാഷ് പറഞ്ഞു. ‘കുട്ടികളെ, നാട്ടുകാരേ, ഇതൊരു തുടക്കം മാത്രം. ഈ സ്കൂളിലെ കുട്ടികൾ ഏഷ്യാഡ് മെഡലുകളുമായി കോരുത്തോട്ടിലേക്കു വരുന്ന കാലം വൈകില്ല.’
അതു കേട്ടവരിൽ ചിലർ ചിരിച്ചു, ചിലർ മൂക്കത്തു വിരൽവച്ചു.
മാഷിന്റെ അധ്വാനം വെറുതെയായില്ല.
അഞ്ജു ബോബി, ജിൻസി ഫിലിപ്പ്, മോളി ചാക്കോ, സി.എസ്. മുരളീധരൻ, ജോസഫ് ജി. ഏബ്രഹാം തുടങ്ങിയവരൊക്കെ ലോകോത്തര മെഡലുകൾ നേടിയെത്തു. എണ്പതാം വയസിന്റെ നിറലിലും തൊടുപുഴ വഴിത്തല കുരിശുങ്കൽ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ് വിശ്രമം ആഗ്രഹിക്കാത്ത കായികാചാര്യനാണ്.
സ്പോർട്സിനെ ജീവശ്വാസമാക്കിയ തോമസ് മാഷ് കായിക പരിശീലന രംഗത്ത് 60 വർഷം പിന്നിടുകയാണ്. ഒപ്പം പതിനാറിന്റെ ചുറുചുറുക്കോടെ കളം നിറഞ്ഞുനിൽക്കുകയുമാണ്. ഒളിന്പ്യൻ ഷൈനി വിൽസണ് മുതൽ ജൂണിയർ നാഷണൽ മീറ്റിലെ വെള്ളി മെഡൽ ജേതാവ് അപർണാ നായർ വരെ പതിനായിരത്തിലേറെ ശിഷ്യർ. രാവു പകലാക്കിയ കഠിനാധ്വാനത്തിൽ ഇദ്ദേഹം നേടിക്കൊടുത്ത മെഡലുകളുടെ മൂല്യവില കായികകേരളത്തിന് വിസ്മരിക്കാനാവില്ല.
സ്കൂൾ പഠനം മുതൽ കെ.പി. തോമസ് താരമാണ്. ഓട്ടത്തിലും ചാട്ടത്തിലും സ്കൂളിൽ ഒന്നാമനായിരുന്നു. അന്നൊരു കായിക മേളയിൽ മികച്ച താരങ്ങളെ കണ്ടെത്താൻ എത്തിയ മിലിട്ടറി ഉദ്യോഗസ്ഥർ ഫിലിപ്പ് തോമസിനോടു ചോദിച്ചു. ‘പട്ടാളത്തിൽ ചേരാൻ ആഗ്രഹമുണ്ടോ?’
അങ്ങനെ പട്ടാളത്തിൽ ചേരാനുറച്ച് 1963ൽ ഹരിയാനയിൽ പരിശീലനത്തിനെത്തിയ തോമസിനെ മിലിട്ടറി മീറ്റിൽ മുതിർന്ന പട്ടാളക്കാർക്കൊപ്പം ഓടിപ്പിച്ചു. മൂന്നിനങ്ങളിൽ ഒന്നാമതെത്തിയതോടെ മിലിട്ടറി സ്പോർട്സ് ടീമിൽ അംമായി. പിന്നീട് സൈന്യത്തിൽ കായിക പരീശീലകനാകുകയും ചെയ്തു. 16 വർഷത്തെ സൈനിക സേവനത്തിനുശേഷമാണ് 1979ൽ തോമസ് മാഷ് കോരുത്തോട് സ്കൂളിൽ കായികാധ്യാപകനായി എത്തുന്നത്.
16 വർഷം സ്കൂൾ കായികമേളയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഒന്നാമതും കോരുത്തോട് സ്കൂൾ ചാന്പ്യൻമാരുമായത് ഇല്ലായ്മകളിലും പരിമിതികളിലും വെട്ടിപ്പിടിച്ച അതിശയനേട്ടമായിരുന്നു.
2005ൽ ഏന്തയാർ ജെ.ജെ. മർഫി സ്കൂളിലെത്തിയ തോമസ് മാഷ് അവിടെയും നിരവധി കുട്ടികൾക്ക് സംസ്ഥാന, ദേശീയ മേളകളിൽ സ്വർണത്തിളക്കം സമ്മാനിച്ചു. പിന്നീട് വണ്ണപ്പുറം എസ്എൻഎം സ്കൂളിൽ സ്പോർട്സ് അക്കാദമി രൂപീകരിച്ച് പരിശീലനകനായി. ഇപ്പോൾ പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലകനാണ്.
കായികതാരമാകാൻ ആഗ്രഹിച്ചെത്തുന്ന ഓരോ കുട്ടിയുടെയും സാധ്യതയറിഞ്ഞ് അവരെ ഓരോ ഇനത്തിലേക്കും മാഷ് വഴിതിരിച്ചു വിടുകയാണ് പതിവ്. ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം അപ്പാടെ ശരിയാവുകയും ചെയ്യുന്നു.
ഓട്ടക്കാരിയാകാൻ ചങ്ങനാശേരിയിൽനിന്നെത്തിയ അഞ്ജു ബോബിയോട് നിനക്കു ചാട്ടമാണു നേട്ടമെന്ന് മാഷ് അന്നേ വിധിച്ചു. കുട്ടിക്കൂട്ടത്തിലെ കൊച്ചനായിരുന്ന ജോസഫ് ഏബ്രഹാം ഓടിമടുക്കുന്പോൾ സാർ തോളിലിരുത്തി നടന്നിട്ടുണ്ട്. അവന് മത്സരിക്കാൻ പറ്റിയ ഇനം ഇല്ലാതെ വന്നപ്പോൾ സ്വന്തം സഹോദരപുത്രിയെ ആ ഇനത്തിൽനിന്ന് മാറ്റി ജോസഫിന് അവസരം കൊടുത്തു. ജോസഫ് ആ അവസരം അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു.
രാപകൽ നീളുന്ന വർഷങ്ങ ളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഓരോ മേളയിലും ആ കുട്ടികളേറെയും അണിഞ്ഞ സ്വർണം, വെള്ളി മെഡലുകൾ.
കോരുത്തോടു നിന്നു 30 കിലോമീറ്റർ അകലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൈതാനത്തു കുട്ടികളെ രാവിലെയും വൈകുന്നേരവും എത്തിച്ചാണ് സംസ്ഥാനമേളകളുടെ അവസാന റൗണ്ട് പരിശീലനം നൽകിയിരുന്നത്.
ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന്റെ രണ്ടായിരത്തിലധികം ശിഷ്യർ സർക്കാർ സ്വകാര്യ മേഖലകളിൽ ഉന്നത ജോലിയിൽ ശോഭിക്കുന്നു. കായിക പരിശീലനത്തിനുള്ള ബഹുമതിയായി 2005ൽ ദ്രോണാചാര്യ ബഹുമതിയുൾപ്പെടെ ഒട്ടേറെ ആദരങ്ങൾക്ക് അർഹനായി. 2024ലെ ഒളിന്പിക്സിൽ മലയാളത്തിന് ഒന്നല്ല നിരവധി മെഡലുകളാണ് മാഷിന്റെ സ്വപ്നം.
‘നമ്മുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോവുകയാണ്. പ്രൈമറി സ്കൂളുകളിൽ കായികാധ്യാപകരെ സംസ്ഥാനത്ത് നിയമിക്കുന്നില്ല. പ്രൈമറി ക്ലാസുകളിൽതന്നെ പരിശീലനം നൽകണം. കതിരിൽ വളം വയ്ക്കുന്നതിൽ അർഥമില്ല. സമർപ്പിതരായ കായികാധ്യാപകർ ശാസ്ത്രീയമായ രീതിയിൽ പരിശീലനം നൽകിയാൽ മാത്രമേ വലിയ ലക്ഷ്യങ്ങൾ ഉന്നം വയ്ക്കാനാകൂ’ തോമസ് മാഷ് പറയുന്നു.
‘മറ്റു സംസ്ഥാനങ്ങൾ നമ്മുടെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോകുകയാണ്. അവർ നല്ല പരിശീലനവും താമസവും ഭക്ഷണവും കുട്ടികൾക്കു നൽകുന്നു. ഇനിയെങ്കിലും നമ്മുടെ സർക്കാരുകൾ കായിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന നൽകാൻ തയാറാകണം’. അക്കാദമിയിൽ പെണ്കുട്ടികളുടെ ചുമതല വഹിക്കുന്നത് മാഷിന്റെ ഭാര്യ തങ്കമ്മയാണ്.
രാജി, രജനി, രാജാസ്എന്നീ മൂന്നു മക്കളാണുള്ളത്. മകൻ രാജാസ് പൂഞ്ഞാർ സ്കൂളിൽ മാഷിനൊപ്പം പരിശീലകനാണ്. രാജനി മൂവാറ്റുപുഴ സ്കൂളിലെ കായികാധ്യാപികയാണ്. കൊച്ചുമകൾ റബേക്കയും കായികതാരമാണ്.
ജിബിൻ കുര്യൻ
അഴുത വനത്തിലെ ഈറ്റക്കന്പ്് നീട്ടിയെറിഞ്ഞ് തോമസ് മാഷ് പഠിപ്പിച്ചു. ‘ഇതാണ് ജാവലിൻ ത്രോ’.അതേ കന്പിൽ കുത്തിപ്പൊങ്ങി പോൾവോൾട്ടിന്റെ ഒന്നാം പാഠം മാഷ് തുറന്നു.
നിരയായി കുത്തിനാട്ടിയ കുറ്റികളിൽ വിലങ്ങനെ കന്പുകൾ വച്ചിട്ടു പറഞ്ഞു. ‘ഇതു മറികടന്നുള്ള ഓട്ടമാണ് ഹർഡിൽസ്’
അതൊരു കാലം. പരിമിതികളെ ഓരോന്നായി തോൽപ്പിച്ച കുട്ടികളിൽ പലരും ദേശീയ, അന്തർദേശീയ താരങ്ങളായി. തോമസ് മാഷ് ദ്രോണാചാര്യ പദവിയിലുമെത്തി.
1979ൽ മിലിട്ടറി സർവീസിൽനിന്നു വിരമിച്ച് കെ.പി.തോമസ് മാഷ് മുണ്ടക്കയം കോരുത്തോട് സികെഎം സ്കൂളിൽ കായികാധ്യാപകനായി. അവിടെ മാഷുമാരും കുട്ടികളും മാനേജുമെന്റും നടത്തിയ അധ്വാനത്തിലാണ് ചെറിയൊരു മൈതാനമുണ്ടായത്. കുട്ടികളാവട്ടെ മലയിറങ്ങിയും പുഴകടന്നും സ്കൂളിലെത്തുന്ന കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ. കോരുത്തോട്ടിൽ മാഷ് പരിശീലിപ്പിച്ച താരങ്ങൾ പിൽക്കാലത്ത് ഒളിന്പ്യൻമാരായി വളർന്നുവെന്നു പറഞ്ഞാൽ അതൊരു സംഭവം തന്നെ.
കോരുത്തോട് സികെഎം സ്കൂളിന്റെ കരുത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഏറെക്കാലം സംസ്ഥാന സ്കൂൾ കായിക ചാന്പ്യൻഷിപ്പ് കൈകളിലേന്തി. കോരുത്തോട് ചാന്പ്യൻമാരായ ആദ്യതവണ തോമസ് മാഷിന് സ്കൂളും നാട്ടുകാരും ചേർന്നു ഗംഭീര വരവേൽപ് നൽകി. മറുപടി പ്രസംഗത്തിൽ മാഷ് പറഞ്ഞു. ‘കുട്ടികളെ, നാട്ടുകാരേ, ഇതൊരു തുടക്കം മാത്രം. ഈ സ്കൂളിലെ കുട്ടികൾ ഏഷ്യാഡ് മെഡലുകളുമായി കോരുത്തോട്ടിലേക്കു വരുന്ന കാലം വൈകില്ല.’
അതു കേട്ടവരിൽ ചിലർ ചിരിച്ചു, ചിലർ മൂക്കത്തു വിരൽവച്ചു.
മാഷിന്റെ അധ്വാനം വെറുതെയായില്ല.
അഞ്ജു ബോബി, ജിൻസി ഫിലിപ്പ്, മോളി ചാക്കോ, സി.എസ്. മുരളീധരൻ, ജോസഫ് ജി. ഏബ്രഹാം തുടങ്ങിയവരൊക്കെ ലോകോത്തര മെഡലുകൾ നേടിയെത്തു. എണ്പതാം വയസിന്റെ നിറലിലും തൊടുപുഴ വഴിത്തല കുരിശുങ്കൽ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ് വിശ്രമം ആഗ്രഹിക്കാത്ത കായികാചാര്യനാണ്.
സ്പോർട്സിനെ ജീവശ്വാസമാക്കിയ തോമസ് മാഷ് കായിക പരിശീലന രംഗത്ത് 60 വർഷം പിന്നിടുകയാണ്. ഒപ്പം പതിനാറിന്റെ ചുറുചുറുക്കോടെ കളം നിറഞ്ഞുനിൽക്കുകയുമാണ്. ഒളിന്പ്യൻ ഷൈനി വിൽസണ് മുതൽ ജൂണിയർ നാഷണൽ മീറ്റിലെ വെള്ളി മെഡൽ ജേതാവ് അപർണാ നായർ വരെ പതിനായിരത്തിലേറെ ശിഷ്യർ. രാവു പകലാക്കിയ കഠിനാധ്വാനത്തിൽ ഇദ്ദേഹം നേടിക്കൊടുത്ത മെഡലുകളുടെ മൂല്യവില കായികകേരളത്തിന് വിസ്മരിക്കാനാവില്ല.
സ്കൂൾ പഠനം മുതൽ കെ.പി. തോമസ് താരമാണ്. ഓട്ടത്തിലും ചാട്ടത്തിലും സ്കൂളിൽ ഒന്നാമനായിരുന്നു. അന്നൊരു കായിക മേളയിൽ മികച്ച താരങ്ങളെ കണ്ടെത്താൻ എത്തിയ മിലിട്ടറി ഉദ്യോഗസ്ഥർ ഫിലിപ്പ് തോമസിനോടു ചോദിച്ചു. ‘പട്ടാളത്തിൽ ചേരാൻ ആഗ്രഹമുണ്ടോ?’
അങ്ങനെ പട്ടാളത്തിൽ ചേരാനുറച്ച് 1963ൽ ഹരിയാനയിൽ പരിശീലനത്തിനെത്തിയ തോമസിനെ മിലിട്ടറി മീറ്റിൽ മുതിർന്ന പട്ടാളക്കാർക്കൊപ്പം ഓടിപ്പിച്ചു. മൂന്നിനങ്ങളിൽ ഒന്നാമതെത്തിയതോടെ മിലിട്ടറി സ്പോർട്സ് ടീമിൽ അംമായി. പിന്നീട് സൈന്യത്തിൽ കായിക പരീശീലകനാകുകയും ചെയ്തു. 16 വർഷത്തെ സൈനിക സേവനത്തിനുശേഷമാണ് 1979ൽ തോമസ് മാഷ് കോരുത്തോട് സ്കൂളിൽ കായികാധ്യാപകനായി എത്തുന്നത്.
16 വർഷം സ്കൂൾ കായികമേളയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഒന്നാമതും കോരുത്തോട് സ്കൂൾ ചാന്പ്യൻമാരുമായത് ഇല്ലായ്മകളിലും പരിമിതികളിലും വെട്ടിപ്പിടിച്ച അതിശയനേട്ടമായിരുന്നു.
2005ൽ ഏന്തയാർ ജെ.ജെ. മർഫി സ്കൂളിലെത്തിയ തോമസ് മാഷ് അവിടെയും നിരവധി കുട്ടികൾക്ക് സംസ്ഥാന, ദേശീയ മേളകളിൽ സ്വർണത്തിളക്കം സമ്മാനിച്ചു. പിന്നീട് വണ്ണപ്പുറം എസ്എൻഎം സ്കൂളിൽ സ്പോർട്സ് അക്കാദമി രൂപീകരിച്ച് പരിശീലനകനായി. ഇപ്പോൾ പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലകനാണ്.
കായികതാരമാകാൻ ആഗ്രഹിച്ചെത്തുന്ന ഓരോ കുട്ടിയുടെയും സാധ്യതയറിഞ്ഞ് അവരെ ഓരോ ഇനത്തിലേക്കും മാഷ് വഴിതിരിച്ചു വിടുകയാണ് പതിവ്. ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം അപ്പാടെ ശരിയാവുകയും ചെയ്യുന്നു.
ഓട്ടക്കാരിയാകാൻ ചങ്ങനാശേരിയിൽനിന്നെത്തിയ അഞ്ജു ബോബിയോട് നിനക്കു ചാട്ടമാണു നേട്ടമെന്ന് മാഷ് അന്നേ വിധിച്ചു. കുട്ടിക്കൂട്ടത്തിലെ കൊച്ചനായിരുന്ന ജോസഫ് ഏബ്രഹാം ഓടിമടുക്കുന്പോൾ സാർ തോളിലിരുത്തി നടന്നിട്ടുണ്ട്. അവന് മത്സരിക്കാൻ പറ്റിയ ഇനം ഇല്ലാതെ വന്നപ്പോൾ സ്വന്തം സഹോദരപുത്രിയെ ആ ഇനത്തിൽനിന്ന് മാറ്റി ജോസഫിന് അവസരം കൊടുത്തു. ജോസഫ് ആ അവസരം അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു.
രാപകൽ നീളുന്ന വർഷങ്ങ ളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഓരോ മേളയിലും ആ കുട്ടികളേറെയും അണിഞ്ഞ സ്വർണം, വെള്ളി മെഡലുകൾ.
കോരുത്തോടു നിന്നു 30 കിലോമീറ്റർ അകലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൈതാനത്തു കുട്ടികളെ രാവിലെയും വൈകുന്നേരവും എത്തിച്ചാണ് സംസ്ഥാനമേളകളുടെ അവസാന റൗണ്ട് പരിശീലനം നൽകിയിരുന്നത്.
ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന്റെ രണ്ടായിരത്തിലധികം ശിഷ്യർ സർക്കാർ സ്വകാര്യ മേഖലകളിൽ ഉന്നത ജോലിയിൽ ശോഭിക്കുന്നു. കായിക പരിശീലനത്തിനുള്ള ബഹുമതിയായി 2005ൽ ദ്രോണാചാര്യ ബഹുമതിയുൾപ്പെടെ ഒട്ടേറെ ആദരങ്ങൾക്ക് അർഹനായി. 2024ലെ ഒളിന്പിക്സിൽ മലയാളത്തിന് ഒന്നല്ല നിരവധി മെഡലുകളാണ് മാഷിന്റെ സ്വപ്നം.
‘നമ്മുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോവുകയാണ്. പ്രൈമറി സ്കൂളുകളിൽ കായികാധ്യാപകരെ സംസ്ഥാനത്ത് നിയമിക്കുന്നില്ല. പ്രൈമറി ക്ലാസുകളിൽതന്നെ പരിശീലനം നൽകണം. കതിരിൽ വളം വയ്ക്കുന്നതിൽ അർഥമില്ല. സമർപ്പിതരായ കായികാധ്യാപകർ ശാസ്ത്രീയമായ രീതിയിൽ പരിശീലനം നൽകിയാൽ മാത്രമേ വലിയ ലക്ഷ്യങ്ങൾ ഉന്നം വയ്ക്കാനാകൂ’ തോമസ് മാഷ് പറയുന്നു.
‘മറ്റു സംസ്ഥാനങ്ങൾ നമ്മുടെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോകുകയാണ്. അവർ നല്ല പരിശീലനവും താമസവും ഭക്ഷണവും കുട്ടികൾക്കു നൽകുന്നു. ഇനിയെങ്കിലും നമ്മുടെ സർക്കാരുകൾ കായിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന നൽകാൻ തയാറാകണം’. അക്കാദമിയിൽ പെണ്കുട്ടികളുടെ ചുമതല വഹിക്കുന്നത് മാഷിന്റെ ഭാര്യ തങ്കമ്മയാണ്.
രാജി, രജനി, രാജാസ്എന്നീ മൂന്നു മക്കളാണുള്ളത്. മകൻ രാജാസ് പൂഞ്ഞാർ സ്കൂളിൽ മാഷിനൊപ്പം പരിശീലകനാണ്. രാജനി മൂവാറ്റുപുഴ സ്കൂളിലെ കായികാധ്യാപികയാണ്. കൊച്ചുമകൾ റബേക്കയും കായികതാരമാണ്.
ജിബിൻ കുര്യൻ