ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ചരിത്രത്തിന് ഡൽഹിയുമായി എത്രത്തോളം ബന്ധമുണ്ടോ അത്രയധികം ആഴത്തിൽ വേരുകളുണ്ട് ബംഗാളിനും. ഡൽഹി ഭരണ സിരാകേന്ദ്രമാകുന്നതിനു മുൻപ് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടെ ആസ്ഥാനം കോൽക്കത്തയായിരുന്നു. സാംസ്കാരികമായും രാഷ്്ട്രീയമായും ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കോൽക്കത്തയുടെ ചില ചരിത്ര വിശേഷങ്ങളിലൂടെയാണ് ഇനി ഡൽഹി സ്കെച്ചസ് കടന്നുപോകുന്നത്.
കോൽക്കത്ത വിശേഷങ്ങൾ ആംഗ്ളിക്കൻ ബിഷപ് റവ. റെജിനാൾഡ് ഹെബറിൽ ആരംഭിക്കാം. ഇവിടേക്കു ബ്രിട്ടണിൽനിന്നു നിയോഗിക്കപ്പെട്ട രണ്ടാമത്തെ ബിഷപ്പായിരുന്നു റെജിനാൾഡ് ഹെബർ. പ്രഥമ ബിഷപ് റവ. തോമസ് മിഡിൽട്ടൻ സൂര്യാഘാതമേറ്റ് അന്തരിച്ചതിനെത്തുടർന്നുള്ള നിയമനമായിരുന്നു ഹെബറിന്റേത്. ഇന്ത്യയിൽ ജീവിതം ചെലഴിക്കുകയെന്ന തീരുമാനത്തിൽ ഇവിടെയെത്തിയ അദ്ദേഹം 1827ൽ തിരുച്ചിറപ്പള്ളിയിൽ വച്ച് അന്തരിക്കുംവരെ നാട്ടിലേക്ക് മടങ്ങിപ്പോയതുമില്ല. നിർഭാഗ്യമെന്നു പറയട്ടെ ഇന്ത്യയിലേക്കു നിയോഗിക്കപ്പെട്ട ആദ്യത്തെ ഏഴ് ആഗ്ലിക്കൻ ബിഷപ്പുമാരും സേവനത്തിലിരിക്കെത്തന്നെയാണ് മരിച്ചത്.
ട്രിച്ചിയിൽതന്നെ കബറടക്കപ്പെട്ടതിനാൽ റവ. റെജിനാൾഡ് ഹെബറിനെ കാലം പാടേ മറന്നു പോയി. എന്നാൽ റവ. തോമസ് മിഡിൽട്ടൻ ഇക്കാലത്തും ചിലരുടെയെങ്കിലും ഓർമകളിലുണ്ടാകും. ആംഗ്ളിക്കൻ സഭയുടെ മിഷൻ പ്രവർത്തനമേഖല ആദ്യകാലത്ത് ബംഗാൾ ഉൾപ്പെടുന്ന ബംഗ്ലാദേശും ശ്രീലങ്കയും ദക്ഷിണേന്ത്യയിലെ ഏറെ പ്രദേശങ്ങളും ചേർന്നതായിരുന്നു. അതിനാലാണ് ഹെബറിന് ഇന്ത്യയിലുടനീളം സഞ്ചരിക്കേണ്ടിവന്നതും തെക്കേ ഇന്ത്യയിലെ തിരുച്ചിറപ്പള്ളിയിൽവച്ച് മരണം സംഭവിച്ചതും. തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്കൂളുകളും കോളജുകളുമുണ്ട്.
ഇംഗ്ലണ്ടിലെ ഓക്സഫഡിൽ വിദ്യാഭ്യാസം നേടിയ റവ. റെജിനാൾഡ് ഹെബർ കവിയും ചിന്തകനുമായിരുന്നു. മിഡിൽട്ടന്റെ മരണത്തിന് പിന്നാലെ കോൽക്കത്ത ബിഷപ്പാകാനുള്ള സഭാ നിർദേശം ആദ്യം ഹെബർ നിരസിക്കുകയാണ് ചെയ്തത്. അതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ഇന്ത്യയിലെ പ്രതികൂല കാലാവസ്ഥ. രണ്ടാമത്തെ കാര്യം രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്ന ഭാര്യ അമേലിയയുടെ ആരോഗ്യപ്രശ്നങ്ങൾ. സഭാധികാരികളുടെ താൽപര്യത്തിൽ ഒരു തീരുമാനത്തിച്ചേരാൻ റെജിനാൾഡും അമേലിയയും ദിവസങ്ങളോളമെടുത്തു. വിദഗ്ധരോടും ഡോക്ടർമാരോടും ഏറെ ചർച്ച ചെയ്തശേഷമാണ് ഇന്ത്യയിലേക്ക് ശുശ്രൂഷാ നിയോഗവുമായി പുറപ്പെട്ടത്.
1823 ജൂണിൽ ലണ്ടനിൽനിന്നു കടൽമാർഗം യാത്ര തിരിച്ച ഹെബറും കുടുംബവും നാലുമാസമെടുത്താണ് കോൽക്കത്തയിലെത്തിയത്. യാത്രാവേളയിൽ അദ്ദേഹം ഹിന്ദി, പേർഷ്യൻ ഭാഷകൾ വശമാക്കി. 1700 മുതൽ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും 1813 മുതലാണ് ആംഗ്ളിക്കൻ മിഷനറിമാർ ഇവിടെ എത്തിത്തുടങ്ങിയത്. ഇന്ത്യയിലെ വ്യാപാരവും മറ്റും മുടങ്ങിപ്പോകുമോയെന്ന ആശങ്ക യിലാണ് ഈസ്റ്റ് ഇന്ത്യാ കന്പനി മിഷനറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകാതിരുന്നത്. പ്രഥമ ബിഷപ് തോമസ് മിഡിൽട്ടണ് ആണ് ബിഷപ്സ് കോളജ് എന്ന ആശയത്തിനു തുടക്കമിട്ടത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിൽ എറെ ബോധവാനായിരുന്ന മിഡിൽട്ടണും പിൻഗാമി ഹെബറും അക്കാര്യത്തിൽ കാതലായ സംഭാവനകൾ നൽകി.
കോൽക്കത്തയിലെ ഹൂഗ്ലി നദിക്കരയിലുള്ള ശിബ്പൂരിൽ ബിഷപ്സ് കോളജിന് സ്ഥലം അനുവദിച്ചു നൽകിയത് അന്നത്തെ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു. കോളജ് നിർമാണം പൂർത്തിയാകുംമുൻപ് മിഡിൽട്ടൻ അന്തരിച്ചതിനാൽ ഹെബറാണ് കോളജിനെ പ്രവർത്തിപഥത്തിൽ എത്തിച്ചത്. മിഡിൽട്ടൻ അന്തരിക്കുന്പോൾ പത്തു വിദ്യാർഥികളാണ് സ്കോളർഷിപ്പ് സഹായത്തോടെ കോളജിലുണ്ടായിരുന്നത്. പിൽക്കാലത്ത് കോളജ് കോൽക്കത്ത ലോവർ സർക്കുലർ റോഡിലേക്ക് മാറിയെങ്കിലും ശിബ്പൂരിലെ പഴയ കോളജ് കെട്ടിടത്തിൽ നിലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രവർത്തിക്കുന്നു.
കനത്ത വേനൽച്ചൂടിൽ പൊള്ളുന്ന ഒരു ജൂണ് മാസത്തിൽ ബിഷപ് ഹെബർ ഒരു സംഘത്തോടൊപ്പം ഹൂഗ്ലി ഉൾപ്പെടെ പ്രധാന നദികളിലൂടെ ദീർഘമായ ജലയാത്ര നടത്തി. യാത്ര ബനാറസിൽനിന്നു മീററ്റ് വരെയും പിന്നീട് ബോംബെയിൽ നിന്നു മദിരാശി വരെയും എത്തി. യാത്രയുടെ വിവരണങ്ങളെല്ലാം നോട്ടുബുക്കിൽ അദ്ദേഹം കുറിച്ചു വയ്ക്കുകയും ചെയ്തു. യാത്രയ്ക്കിടെ ഡൽഹിയിലെത്തി അക്കാലത്തെ മുഗൾ ചക്രവർത്തിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. സന്പന്ന നഗരമെന്നാണ് ഡൽഹിയെ യാത്രക്കുറിപ്പിൽ അദ്ദേഹം വിശേഷിപ്പിച്ചത്. ആ നദീയാത്രക്കിടെ 1826 ഏപ്രിൽ മൂന്നിനാണ് തിരുച്ചിറപ്പള്ളിയിൽവച്ച് ഹെബർ അന്തരിക്കുന്നതും സെന്റ് ജോണ്സ് ദേവാലയത്തിൽ സംസ്കരിക്കപ്പെടുന്നതും. ഹെബർ രചിച്ച നിരവധി ഗാനങ്ങൾ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ശക്താ ദേവാ!
ഭക്ത ഗീതം കാലേ ഞങ്ങൾ അങ്ങുയർത്തുമേ.
പാപം ശാപം പോക്കും കാരുണ്യ യഹോവ,
ദേവ ത്രിയേക ഭാഗ്യ ത്രിത്വമേ!
എന്ന ഗാനം അദ്ദേഹം രചിച്ച ഇംഗ്ലീഷ് ഗാനത്തിന്റെ മലയാളം പരിഭാഷയാണ്.
സെബി മാത്യു
കോൽക്കത്ത വിശേഷങ്ങൾ ആംഗ്ളിക്കൻ ബിഷപ് റവ. റെജിനാൾഡ് ഹെബറിൽ ആരംഭിക്കാം. ഇവിടേക്കു ബ്രിട്ടണിൽനിന്നു നിയോഗിക്കപ്പെട്ട രണ്ടാമത്തെ ബിഷപ്പായിരുന്നു റെജിനാൾഡ് ഹെബർ. പ്രഥമ ബിഷപ് റവ. തോമസ് മിഡിൽട്ടൻ സൂര്യാഘാതമേറ്റ് അന്തരിച്ചതിനെത്തുടർന്നുള്ള നിയമനമായിരുന്നു ഹെബറിന്റേത്. ഇന്ത്യയിൽ ജീവിതം ചെലഴിക്കുകയെന്ന തീരുമാനത്തിൽ ഇവിടെയെത്തിയ അദ്ദേഹം 1827ൽ തിരുച്ചിറപ്പള്ളിയിൽ വച്ച് അന്തരിക്കുംവരെ നാട്ടിലേക്ക് മടങ്ങിപ്പോയതുമില്ല. നിർഭാഗ്യമെന്നു പറയട്ടെ ഇന്ത്യയിലേക്കു നിയോഗിക്കപ്പെട്ട ആദ്യത്തെ ഏഴ് ആഗ്ലിക്കൻ ബിഷപ്പുമാരും സേവനത്തിലിരിക്കെത്തന്നെയാണ് മരിച്ചത്.
ട്രിച്ചിയിൽതന്നെ കബറടക്കപ്പെട്ടതിനാൽ റവ. റെജിനാൾഡ് ഹെബറിനെ കാലം പാടേ മറന്നു പോയി. എന്നാൽ റവ. തോമസ് മിഡിൽട്ടൻ ഇക്കാലത്തും ചിലരുടെയെങ്കിലും ഓർമകളിലുണ്ടാകും. ആംഗ്ളിക്കൻ സഭയുടെ മിഷൻ പ്രവർത്തനമേഖല ആദ്യകാലത്ത് ബംഗാൾ ഉൾപ്പെടുന്ന ബംഗ്ലാദേശും ശ്രീലങ്കയും ദക്ഷിണേന്ത്യയിലെ ഏറെ പ്രദേശങ്ങളും ചേർന്നതായിരുന്നു. അതിനാലാണ് ഹെബറിന് ഇന്ത്യയിലുടനീളം സഞ്ചരിക്കേണ്ടിവന്നതും തെക്കേ ഇന്ത്യയിലെ തിരുച്ചിറപ്പള്ളിയിൽവച്ച് മരണം സംഭവിച്ചതും. തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്കൂളുകളും കോളജുകളുമുണ്ട്.
ഇംഗ്ലണ്ടിലെ ഓക്സഫഡിൽ വിദ്യാഭ്യാസം നേടിയ റവ. റെജിനാൾഡ് ഹെബർ കവിയും ചിന്തകനുമായിരുന്നു. മിഡിൽട്ടന്റെ മരണത്തിന് പിന്നാലെ കോൽക്കത്ത ബിഷപ്പാകാനുള്ള സഭാ നിർദേശം ആദ്യം ഹെബർ നിരസിക്കുകയാണ് ചെയ്തത്. അതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ഇന്ത്യയിലെ പ്രതികൂല കാലാവസ്ഥ. രണ്ടാമത്തെ കാര്യം രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്ന ഭാര്യ അമേലിയയുടെ ആരോഗ്യപ്രശ്നങ്ങൾ. സഭാധികാരികളുടെ താൽപര്യത്തിൽ ഒരു തീരുമാനത്തിച്ചേരാൻ റെജിനാൾഡും അമേലിയയും ദിവസങ്ങളോളമെടുത്തു. വിദഗ്ധരോടും ഡോക്ടർമാരോടും ഏറെ ചർച്ച ചെയ്തശേഷമാണ് ഇന്ത്യയിലേക്ക് ശുശ്രൂഷാ നിയോഗവുമായി പുറപ്പെട്ടത്.
1823 ജൂണിൽ ലണ്ടനിൽനിന്നു കടൽമാർഗം യാത്ര തിരിച്ച ഹെബറും കുടുംബവും നാലുമാസമെടുത്താണ് കോൽക്കത്തയിലെത്തിയത്. യാത്രാവേളയിൽ അദ്ദേഹം ഹിന്ദി, പേർഷ്യൻ ഭാഷകൾ വശമാക്കി. 1700 മുതൽ ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കന്പനി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും 1813 മുതലാണ് ആംഗ്ളിക്കൻ മിഷനറിമാർ ഇവിടെ എത്തിത്തുടങ്ങിയത്. ഇന്ത്യയിലെ വ്യാപാരവും മറ്റും മുടങ്ങിപ്പോകുമോയെന്ന ആശങ്ക യിലാണ് ഈസ്റ്റ് ഇന്ത്യാ കന്പനി മിഷനറി പ്രവർത്തനങ്ങൾക്ക് അനുമതി നൽകാതിരുന്നത്. പ്രഥമ ബിഷപ് തോമസ് മിഡിൽട്ടണ് ആണ് ബിഷപ്സ് കോളജ് എന്ന ആശയത്തിനു തുടക്കമിട്ടത്. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിൽ എറെ ബോധവാനായിരുന്ന മിഡിൽട്ടണും പിൻഗാമി ഹെബറും അക്കാര്യത്തിൽ കാതലായ സംഭാവനകൾ നൽകി.
കോൽക്കത്തയിലെ ഹൂഗ്ലി നദിക്കരയിലുള്ള ശിബ്പൂരിൽ ബിഷപ്സ് കോളജിന് സ്ഥലം അനുവദിച്ചു നൽകിയത് അന്നത്തെ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു. കോളജ് നിർമാണം പൂർത്തിയാകുംമുൻപ് മിഡിൽട്ടൻ അന്തരിച്ചതിനാൽ ഹെബറാണ് കോളജിനെ പ്രവർത്തിപഥത്തിൽ എത്തിച്ചത്. മിഡിൽട്ടൻ അന്തരിക്കുന്പോൾ പത്തു വിദ്യാർഥികളാണ് സ്കോളർഷിപ്പ് സഹായത്തോടെ കോളജിലുണ്ടായിരുന്നത്. പിൽക്കാലത്ത് കോളജ് കോൽക്കത്ത ലോവർ സർക്കുലർ റോഡിലേക്ക് മാറിയെങ്കിലും ശിബ്പൂരിലെ പഴയ കോളജ് കെട്ടിടത്തിൽ നിലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രവർത്തിക്കുന്നു.
കനത്ത വേനൽച്ചൂടിൽ പൊള്ളുന്ന ഒരു ജൂണ് മാസത്തിൽ ബിഷപ് ഹെബർ ഒരു സംഘത്തോടൊപ്പം ഹൂഗ്ലി ഉൾപ്പെടെ പ്രധാന നദികളിലൂടെ ദീർഘമായ ജലയാത്ര നടത്തി. യാത്ര ബനാറസിൽനിന്നു മീററ്റ് വരെയും പിന്നീട് ബോംബെയിൽ നിന്നു മദിരാശി വരെയും എത്തി. യാത്രയുടെ വിവരണങ്ങളെല്ലാം നോട്ടുബുക്കിൽ അദ്ദേഹം കുറിച്ചു വയ്ക്കുകയും ചെയ്തു. യാത്രയ്ക്കിടെ ഡൽഹിയിലെത്തി അക്കാലത്തെ മുഗൾ ചക്രവർത്തിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. സന്പന്ന നഗരമെന്നാണ് ഡൽഹിയെ യാത്രക്കുറിപ്പിൽ അദ്ദേഹം വിശേഷിപ്പിച്ചത്. ആ നദീയാത്രക്കിടെ 1826 ഏപ്രിൽ മൂന്നിനാണ് തിരുച്ചിറപ്പള്ളിയിൽവച്ച് ഹെബർ അന്തരിക്കുന്നതും സെന്റ് ജോണ്സ് ദേവാലയത്തിൽ സംസ്കരിക്കപ്പെടുന്നതും. ഹെബർ രചിച്ച നിരവധി ഗാനങ്ങൾ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ശുദ്ധാ! ശുദ്ധാ! ശുദ്ധാ! സർവ്വ ശക്താ ദേവാ!
ഭക്ത ഗീതം കാലേ ഞങ്ങൾ അങ്ങുയർത്തുമേ.
പാപം ശാപം പോക്കും കാരുണ്യ യഹോവ,
ദേവ ത്രിയേക ഭാഗ്യ ത്രിത്വമേ!
എന്ന ഗാനം അദ്ദേഹം രചിച്ച ഇംഗ്ലീഷ് ഗാനത്തിന്റെ മലയാളം പരിഭാഷയാണ്.
സെബി മാത്യു