പ്രളയ പുനരധിവാസത്തിനിടെ അതിരപ്പിള്ളിയിലെ ഒരു വൃദ്ധയിൽ കാണാനിടയായ ദൈന്യതയാണ് ഭവനദാനത്തിലേക്ക് ഇവരെ നയിച്ചത്. ജീർണിച്ചു വീഴാറായ വീട് വെള്ളത്തിൽ മുങ്ങിയതോടെ താമസയോഗ്യമല്ലാതായിയിരുന്നു.
ദരിദ്രർക്കു വീടുകൾ പണിതുകൊടുക്കുന്ന സുമനസുകൾ പലരുണ്ട്. എന്നാൽ സ്വന്തമായി വീടില്ലാതിരിക്കെ കാരുണ്യശിലകളിൽ വീടൊരുക്കുകയാണ് ഡെന്നീസ് കെ. ആന്റണി. ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്നുള്ള ജോയ് ഭവൻ നിർമാണക്കൂട്ടായ്മ ചുരുങ്ങിയ കാലത്തിനുള്ളിൽ സമ്മാനിച്ചത് മൂന്നു വീടുകളാണ്.
വർഷങ്ങളായി തുടരുന്ന സാമൂഹ്യ ഇടപെടലുകളുടെയും കാരുണ്യശുശ്രൂഷയുടെയും തുടർച്ചയാണ് ഡെന്നീസിന് വീടുനിർമാണം. തൃശൂർ കൊരട്ടി നാലുകെട്ട് സ്വദേശിയായ ഡെന്നീസ് 2018ലെ മഹാപ്രളയത്തിൽ ചാലക്കുടി മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു.
ഇദ്ദേഹം നേതൃത്വം നൽകുന്ന യുവഗ്രാമം എന്ന സംഘടനയുടെ പ്രവർത്തകർ അക്കാലത്ത് വീടുകളും പൊതുസ്ഥാപനങ്ങളും ശുചീകരിക്കാനും പാർപ്പിടങ്ങൾ പുനർനിർമിക്കാനും സജീവമായുണ്ടായിരുന്നു. വർണം 2018 എന്ന പേരിലായിരുന്നു ആ സേവനം.
പ്രളയം തകർത്ത വീടുകളും റോഡുകളും വൃത്തിയാക്കിയ ശ്രമദാനത്തെ സർക്കാർ സംവിധാനങ്ങൾവരെ ഏറെ ആദരവോടെയാണ് ക്കാലത്ത് കണ്ടത്. ജനങ്ങൾ എല്ലാത്തരത്തിലും ഒറ്റപ്പെട്ടു വലഞ്ഞ കോവിഡ് മഹാമാരിക്കാലത്തും ഈ കൂട്ടായ്മ സേവനപാതയിൽ സജീവമായിരുന്നു.
പ്രളയ പുനരധിവാസത്തിനിടെ അതിരപ്പിള്ളിയിലെ ഒരു വൃദ്ധയിൽ കാണാനിടയായ ദൈന്യതയാണ് ഭവനദാനത്തിലേക്ക് ഇവരെ നയിച്ചത്. ജീർണിച്ചു വീഴാറായ വീട് വെള്ളത്തിൽ മുങ്ങിയതോടെ താമസയോഗ്യമല്ലാതായിരുന്നു.
ഈ വീട്ടിൽ ഇനിയെങ്ങനെ ജീവിക്കുമെന്ന ദൈന്യതയാർന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഡെന്നീസിനും സൃഹൃത്തുക്കൾക്കുമായില്ല. ആ അമ്മയുടെ വിലാപത്തിന് ഉത്തരമായിരുന്നു ദരിദ്രർക്കായി വീടുനിർമാണം.
വീടില്ലാത്തതിന്റെ ദുരിതം അനുഭവിച്ചറിയുന്ന തനിക്ക് സ്വന്തമായൊരു വീട് മനസിൽ താലോലിക്കുന്നവരുടെ ആകുലത മനസിലാക്കാനാവുമെന്ന് വാടകവീടുകളിൽ കഴിയുന്ന ഡെന്നീസ് പറയുന്നു. സഹായിക്കാൻ സുമനുസകളും അർഹിക്കുന്നവരിലെത്തിക്കാൻ സംവിധാനവും സേവനം ചെയ്യാൻ ടീമും ഉണ്ടെങ്കിൽ ഭവനദാനം ക്ലേശമേറിയ കാര്യമല്ല.
ഈ തിരിച്ചറിൽ നടത്തിയ കൂട്ടായ അധ്വാനമാണ് ഓരോ വർഷവും ഓരോ വീട് എന്ന യാഥാർഥ്യത്തിലെത്തിച്ചിരിക്കുന്നത്. 550 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ഇവർ നിർമിക്കുന്നത്. 2021 ഡിസംബറിൽ ആദ്യ വീടിന്റെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ പണം തികഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പലരും സഹായങ്ങളുമായി മുന്നോട്ടുവന്നു.
‘എക്കാലത്തെയും സ്വപ്നമായിരുന്നു ഞങ്ങൾക്ക് സ്വന്തമായൊരു വീട്. ഡെന്നീസും സുഹൃത്തുക്കളും ആ ആഗ്രഹമാണ് സാക്ഷാത്കരിച്ചത്. വീടില്ലാത്ത ദൈന്യതയിൽനിന്ന് ഞങ്ങളെ സനാഥരാക്കിയ ഇവരോടുള്ള നന്ദി പറഞ്ഞുതീർക്കാനാവില്ല.’ വീടു ലഭിച്ച സന്തോഷം ഇവർ പങ്കുവച്ചു.
ഡെന്നീസിന്റെ ജീവിതം എക്കാലവും ദുരിതങ്ങളുടേയായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന പിതാവ് ഡെന്നീസിന്റെ സ്കൂൾ പഠനകാലത്തു മരിച്ചതോടെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടിവന്നു.
സാന്പത്തിക ബുദ്ധിമുട്ടുകൾ തളർത്തിയ അക്കാലത്ത് മുന്നോട്ടുനീങ്ങാൻ സിഎൽസി ഉൾപ്പെടെ സംഘടനകളിലെ പ്രവർത്തനങ്ങളാണ് കരുത്തായത്. കോളജ് പഠനശേഷം സ്വാശ്രയ എൻജിനീയറിംഗ് കോളജിൽ ട്രേഡ് ഇൻസ്പെക്ടറായി ഏറെക്കാലം ജോലി ചെയ്തു. പിന്നീട് പൊതുപ്രവർത്തനത്തോടുള്ള ആവേശത്തിൽ രാഷ്ട്രീയപ്രവർത്തകനും ജനപ്രതിനിധിയുമായി.
തൃക്കാക്കര ഭാരതമാതാ കോളജ് ജീവനക്കാരി സിജിയാണു ഭാര്യ. മകൻ എയ്ദൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ക്രിസ്മസ് കാലത്തെ ധന്യമാക്കാൻ വീണ്ടുമൊരു വീടൊരുക്കാനുള്ള തായാറെടുപ്പിലാണ് ഇവരുടെ കൂട്ടായ്മ.
സിജോ പൈനാടത്ത്
ദരിദ്രർക്കു വീടുകൾ പണിതുകൊടുക്കുന്ന സുമനസുകൾ പലരുണ്ട്. എന്നാൽ സ്വന്തമായി വീടില്ലാതിരിക്കെ കാരുണ്യശിലകളിൽ വീടൊരുക്കുകയാണ് ഡെന്നീസ് കെ. ആന്റണി. ഇദ്ദേഹവും സുഹൃത്തുക്കളും ചേർന്നുള്ള ജോയ് ഭവൻ നിർമാണക്കൂട്ടായ്മ ചുരുങ്ങിയ കാലത്തിനുള്ളിൽ സമ്മാനിച്ചത് മൂന്നു വീടുകളാണ്.
വർഷങ്ങളായി തുടരുന്ന സാമൂഹ്യ ഇടപെടലുകളുടെയും കാരുണ്യശുശ്രൂഷയുടെയും തുടർച്ചയാണ് ഡെന്നീസിന് വീടുനിർമാണം. തൃശൂർ കൊരട്ടി നാലുകെട്ട് സ്വദേശിയായ ഡെന്നീസ് 2018ലെ മഹാപ്രളയത്തിൽ ചാലക്കുടി മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു.
ഇദ്ദേഹം നേതൃത്വം നൽകുന്ന യുവഗ്രാമം എന്ന സംഘടനയുടെ പ്രവർത്തകർ അക്കാലത്ത് വീടുകളും പൊതുസ്ഥാപനങ്ങളും ശുചീകരിക്കാനും പാർപ്പിടങ്ങൾ പുനർനിർമിക്കാനും സജീവമായുണ്ടായിരുന്നു. വർണം 2018 എന്ന പേരിലായിരുന്നു ആ സേവനം.
പ്രളയം തകർത്ത വീടുകളും റോഡുകളും വൃത്തിയാക്കിയ ശ്രമദാനത്തെ സർക്കാർ സംവിധാനങ്ങൾവരെ ഏറെ ആദരവോടെയാണ് ക്കാലത്ത് കണ്ടത്. ജനങ്ങൾ എല്ലാത്തരത്തിലും ഒറ്റപ്പെട്ടു വലഞ്ഞ കോവിഡ് മഹാമാരിക്കാലത്തും ഈ കൂട്ടായ്മ സേവനപാതയിൽ സജീവമായിരുന്നു.
പ്രളയ പുനരധിവാസത്തിനിടെ അതിരപ്പിള്ളിയിലെ ഒരു വൃദ്ധയിൽ കാണാനിടയായ ദൈന്യതയാണ് ഭവനദാനത്തിലേക്ക് ഇവരെ നയിച്ചത്. ജീർണിച്ചു വീഴാറായ വീട് വെള്ളത്തിൽ മുങ്ങിയതോടെ താമസയോഗ്യമല്ലാതായിരുന്നു.
ഈ വീട്ടിൽ ഇനിയെങ്ങനെ ജീവിക്കുമെന്ന ദൈന്യതയാർന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഡെന്നീസിനും സൃഹൃത്തുക്കൾക്കുമായില്ല. ആ അമ്മയുടെ വിലാപത്തിന് ഉത്തരമായിരുന്നു ദരിദ്രർക്കായി വീടുനിർമാണം.
വീടില്ലാത്തതിന്റെ ദുരിതം അനുഭവിച്ചറിയുന്ന തനിക്ക് സ്വന്തമായൊരു വീട് മനസിൽ താലോലിക്കുന്നവരുടെ ആകുലത മനസിലാക്കാനാവുമെന്ന് വാടകവീടുകളിൽ കഴിയുന്ന ഡെന്നീസ് പറയുന്നു. സഹായിക്കാൻ സുമനുസകളും അർഹിക്കുന്നവരിലെത്തിക്കാൻ സംവിധാനവും സേവനം ചെയ്യാൻ ടീമും ഉണ്ടെങ്കിൽ ഭവനദാനം ക്ലേശമേറിയ കാര്യമല്ല.
ഈ തിരിച്ചറിൽ നടത്തിയ കൂട്ടായ അധ്വാനമാണ് ഓരോ വർഷവും ഓരോ വീട് എന്ന യാഥാർഥ്യത്തിലെത്തിച്ചിരിക്കുന്നത്. 550 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് ഇവർ നിർമിക്കുന്നത്. 2021 ഡിസംബറിൽ ആദ്യ വീടിന്റെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ പണം തികഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ പലരും സഹായങ്ങളുമായി മുന്നോട്ടുവന്നു.
‘എക്കാലത്തെയും സ്വപ്നമായിരുന്നു ഞങ്ങൾക്ക് സ്വന്തമായൊരു വീട്. ഡെന്നീസും സുഹൃത്തുക്കളും ആ ആഗ്രഹമാണ് സാക്ഷാത്കരിച്ചത്. വീടില്ലാത്ത ദൈന്യതയിൽനിന്ന് ഞങ്ങളെ സനാഥരാക്കിയ ഇവരോടുള്ള നന്ദി പറഞ്ഞുതീർക്കാനാവില്ല.’ വീടു ലഭിച്ച സന്തോഷം ഇവർ പങ്കുവച്ചു.
ഡെന്നീസിന്റെ ജീവിതം എക്കാലവും ദുരിതങ്ങളുടേയായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന പിതാവ് ഡെന്നീസിന്റെ സ്കൂൾ പഠനകാലത്തു മരിച്ചതോടെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടിവന്നു.
സാന്പത്തിക ബുദ്ധിമുട്ടുകൾ തളർത്തിയ അക്കാലത്ത് മുന്നോട്ടുനീങ്ങാൻ സിഎൽസി ഉൾപ്പെടെ സംഘടനകളിലെ പ്രവർത്തനങ്ങളാണ് കരുത്തായത്. കോളജ് പഠനശേഷം സ്വാശ്രയ എൻജിനീയറിംഗ് കോളജിൽ ട്രേഡ് ഇൻസ്പെക്ടറായി ഏറെക്കാലം ജോലി ചെയ്തു. പിന്നീട് പൊതുപ്രവർത്തനത്തോടുള്ള ആവേശത്തിൽ രാഷ്ട്രീയപ്രവർത്തകനും ജനപ്രതിനിധിയുമായി.
തൃക്കാക്കര ഭാരതമാതാ കോളജ് ജീവനക്കാരി സിജിയാണു ഭാര്യ. മകൻ എയ്ദൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ക്രിസ്മസ് കാലത്തെ ധന്യമാക്കാൻ വീണ്ടുമൊരു വീടൊരുക്കാനുള്ള തായാറെടുപ്പിലാണ് ഇവരുടെ കൂട്ടായ്മ.
സിജോ പൈനാടത്ത്