കാസര്‍ഗോഡ്: വിദ്യാർഥികളെ തെറ്റായ വഴികളിലേക്കു പോകാതെ പിന്തിരിപ്പിക്കുകയും നയിക്കുകയും ചെയ്യേണ്ട അധ്യാപകൻ ചൂഷകനായ കഥ കേട്ടു ഞെട്ടി നാട്ടുകാർ. കാസർഗോഡ് അധ്യാപകൻ പോക്സോ കേസിൽപെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തേക്കുവരുന്പോഴാണ് സംഭവത്തിന്റെ ഗൗരവം നാട്ടുകാരും തിരിച്ചറിയുന്നത്.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയാണ് ഇയാളുടെ ചൂഷണത്തിന് ഇരയായി മാറിയത്.
ഓണ്‍ലൈന്‍ ചാറ്റിംഗുമായി ബന്ധപ്പെട്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.
ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപകന് ഉസ്മാനെ (25) തിരേയാണ് കേസെടുത്തത്.ഓണ്‍ലൈന്‍ ചാറ്റിംഗ് പതിവായതോടെ വീട്ടുകാർ നിരീക്ഷിക്കുകയും പരിധിവിട്ടുള്ളതാണെന്നു മനസിലാക്കി കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നു.
ഇതോടെ മനോവിഷമത്തിലായ പെൺകുട്ടി വൈകാതെ ആത്മഹത്യക്കു ശ്രമിച്ചു. എട്ടാംക്ലാസ് വിദ്യാര്‍ഥിനി സഫ ഫാത്തിമ (13) കഴിഞ്ഞ എട്ടിനാണു മരിച്ചത്. ഒളിവില്‍ പോയ അധ്യാപകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്‍സ്റ്റഗ്രാം വഴി അധ്യാപകന് ചാറ്റിംഗ് നടത്തുകയും പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നു പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
ഓണ്‍ലൈന്‍ ക്ലാസിനായി പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി സമൂഹമാധ്യമം വഴി പിന്തുടരുകയും അശ്ലീലച്ചുവയോടെ ചാറ്റിംഗ് നടത്തുകയും ചെയ്തതായി പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അശ്ലീലച്ചുവയോടെ ചാറ്റിംഗ്, യുവഅധ്യാപകന്റെ ചെയ്തികൾ വിദ്യാർഥിനിയുടെ ജീവൻ നഷ്ടമാക്കി
05:30 AM Jan 01, 1970 | Deepika.com