എങ്ങനെയാണ് നമ്മൾ ഓരോരുത്തരും ഓരോ മേഖലയിൽ പ്രാഗത്ഭ്യമുള്ളവരാകുന്നത്? കലാലോകത്ത് വ്യാപരിക്കാൻ എങ്ങനെയാണ് ഭാഗ്യമുണ്ടാകുന്നത്? നിങ്ങൾ ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും എന്ന സിനിമാ ഡയലോഗ് ഓർമയുണ്ടാകും. സ്വന്തം തീരുമാനം മാത്രം മതിയോ അങ്ങനെയൊരു ആയിത്തീരലിനെന്ന് ആലോചിച്ചാൽ ഉത്തരം എളുപ്പമാവില്ല. ഇതാ ഒരു ഗായികയുടെ കഥ.., അല്ല, നർത്തകി ഗായികയായ കഥ.
""നൃത്തത്തെ ഒരു കരിയർ ആയി എടുക്കാൻ തീരുമാനിച്ച ആദ്യത്തെ ബ്രാഹ്മിൻ പെണ്കുട്ടികളിൽ ഒരാൾ ഞാനായിരിക്കും. നൃത്തം എന്റെ ആദ്യ പ്രണയമായിരുന്നു. എട്ടാം വയസുമുതൽ ഭരതനാട്യം പഠിച്ചുതുടങ്ങി. മദ്രാസിൽ ഗുരു കണ്ഠപ്പ പിള്ളയുടെ കീഴിലായിരുന്നു നൃത്ത പഠനം.
അമ്മയും ഒരുപാടു സഹായിച്ചു. പതിനൊന്നാം വയസിലെ അരങ്ങേറ്റം മുതൽ നല്ല പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞു''. ആ മികവുതന്നെയാണ് ലക്ഷ്മി ശങ്കർ എന്ന നർത്തകിയെ തനിക്കുനേരെ വന്ന വിമർശന ശരങ്ങളിൽനിന്നു രക്ഷപ്പെടാൻ സഹായിച്ചത്.
ഒരു യാഥാസ്ഥിതിക ദക്ഷിണേന്ത്യൻ ബ്രാഹ്മണ കുടുംബത്തിലെ പെണ്കുട്ടി വേദികളിൽ നൃത്തം ചെയ്യുകയോ എന്ന് പല നെറ്റികൾ ചുളിഞ്ഞ കാലമാണ്- ഏതാണ്ട് 90 വർഷം മുന്പ്. പുതുക്കോട്ടൈ ആർ. വിശ്വനാഥ ശാസ്ത്രിയുടെ മകളായ ലക്ഷ്മി തന്റെ സപര്യയുമായി മുന്നോട്ടുതന്നെ പോയി.
1940ൽ വിഖ്യാതനായ ഉദയ് ശങ്കറിന്റെ ബാലെ ട്രൂപ്പിന്റെ ഭാഗമായി. അല്ല, ആ ട്രൂപ്പും കുടുംബവും ജീവിതത്തിന്റെ ഭാഗമായി എന്നുവേണം പറയാൻ. കലാരംഗത്തെ ഒട്ടേറെപ്പേരുമായി പരിചയപ്പെടാൻ ആ കാലം ലക്ഷ്മിയെ സഹായിച്ചു. ഉദയ് ശങ്കറിന്റെ ഇളയ സഹോദരൻ വിഖ്യാത സിത്താറിസ്റ്റ് രവി ശങ്കറും അവരിൽപ്പെടും. മറ്റൊരു സഹോദരൻ രാജേന്ദ്രയെയാണ് ലക്ഷ്മി വിവാഹം കഴിച്ചത്.
ട്രൂപ്പിനൊപ്പം ദക്ഷിണേന്ത്യയിൽനിന്ന് ഉത്തരേന്ത്യയിലേക്കു പോകുന്പോൾ അവിടുത്തെ കലാലോകത്തെക്കുറിച്ച് തനിക്കു യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. അവിടത്തെ സംഗീതോപകരണങ്ങൾപോലും പുത്തൻ കാഴ്ചയായിരുന്നു.
ഹിന്ദിയും ബംഗാളിയുമടക്കം നാലു ഭാഷകൾ ലക്ഷ്മി അവിടെനിന്നു പഠിച്ചു. സംഗീതവും നൃത്തവും മാത്രമല്ല ഒട്ടേറെ ജീവിതപാഠങ്ങളും അവിടെനിന്നു പകർന്നുകിട്ടിയെന്ന് ലക്ഷ്മി ഓർമിച്ചിട്ടുണ്ട്.
നൃത്തം മതിയായോ?
ഉദയ് ശങ്കറിന്റെ അൽമോറ സെന്റർ അടച്ചുപൂട്ടിയതോടെ നൃത്തവും സംഗീതവും സിനിമാഭിനയവുമായി ലക്ഷ്മി മുംബൈയിലേക്കു മാറി. അങ്ങനെയിരിക്കെയാണ് ഗുരുതരമായ നെഞ്ചു രോഗം ലക്ഷ്മിയെ ബാധിക്കുന്നത്. ഇനി നൃത്തം ചെയ്യാനേപാടില്ല എന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
പാലക്കാടൻ ഗ്രാമത്തിൽനിന്നുള്ള അമ്മ വിശാലാക്ഷി വഴി കർണാടക സംഗീതം ജന്മനാൽകിട്ടിയിരുന്ന ലക്ഷ്മി അങ്ങനെ പാട്ടിന്റെ വഴിയിലൂടെ കൂടുതൽ ഗൗരവത്തോടെ സഞ്ചരിക്കാൻ തുടങ്ങി.
മൂന്നാം വയസുമുതൽ പ്രത്യേക പഠനമൊന്നുമില്ലാതെ കേൾക്കുന്നതെല്ലാം പാടാൻ തനിക്കു കഴിയുമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. സിനിമകളിൽ പ്രശസ്ത സംഗീതസംവിധായകർക്കു കീഴിൽ പാടാനായെങ്കിലും ലക്ഷ്മി അതിൽ തൃപ്തയായിരുന്നില്ല.
അങ്ങനെയിരിക്കെ 1954ൽ മദൻ മോഹനാണ് ലക്ഷ്മിയെ പട്യാല ഘരാനയിലെ വിഖ്യാതനായ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാനു പരിചയപ്പെടുത്തിയത്. അന്നു ലക്ഷ്മിക്ക് 28 വയസ്. തൊട്ടടുത്തദിവസം ഉസ്താദിന്റെ ശിഷ്യയായി പഠനം തുടങ്ങി.
ദിവസം നാലും അഞ്ചും മണിക്കൂറുകൾ വീതം മൂന്നുവർഷത്തെ അഭ്യസനം. 1957ൽ കൊൽക്കത്തയിൽ ആദ്യത്തെ കച്ചേരി. അവിടെനിന്നങ്ങോട്ട് ലക്ഷ്മി ശങ്കറിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പാട്ടിലെ നൃത്തഭംഗി
ഒരു നർത്തകിയുടെ സൗന്ദര്യാത്മകത ലക്ഷ്മിയുടെ പാട്ടിൽ ഉണ്ടെന്നാണ് പലരും പറയാറുള്ളത്. താൻ കൃഷ്ണനെക്കുറിച്ചു പാടുന്പോൾ ഭഗവാൻ കൃഷ്ണനെ കണ്മുന്നിൽ കാണുന്നെന്ന് ശ്രോതാക്കൾ പറയാറുണ്ടെന്ന് ലക്ഷ്മിയും സമ്മതിച്ചിട്ടുണ്ട്.
""പാടുന്പോൾ ഒരു നർത്തകിയെപ്പോലെ വാക്കുകളുടെ ചലനവും ഭാവങ്ങളും ഞാൻ കാണാറുണ്ട്. നൃത്തത്തിലെ ഭാവം എന്റെ സംഗീതത്തിലേക്കു കടന്നുവരുന്നു. ശ്രോതാക്കൾക്ക് അതനുഭവിക്കാനും കഴിയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് എന്റെ പാട്ടിൽനിന്ന് അവർ എന്താണ് മനസിലാക്കുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്.
പാരിസിൽ രണ്ടു മണിക്കൂർ നീണ്ട ഭജൻ കച്ചേരി നടത്തി. ആളുകൾ നിർത്താതെ കൈയടിക്കുകയായിരുന്നു. അവരിൽ ചിലരോടു ഞാൻ ചോദിച്ചു, എന്താണ് മനസിലായതെന്ന്. വാക്കുകളല്ല, അവയെ എങ്ങനെ പ്രകടിപ്പിച്ചുവെന്നതാണ് കാര്യമെന്ന് മറുപടിയും ലഭിച്ചു. പാടുന്പോഴുള്ള എന്റെ രൂപഭാവങ്ങൾ പാട്ടിനോടു ചേരുന്നതാണെന്നും അവർ പറഞ്ഞു''- ലക്ഷ്മി ഓർമിക്കുന്നു.
നേർവഴികാട്ടുന്ന ഗുരു
സുന്ദരശബ്ദഭാവങ്ങൾകൊണ്ട് പതിനായിരങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചപ്പോഴും ദിനേനയുള്ള പരിശീലനത്തിന് ലക്ഷ്മി പ്രാധാന്യം കുറച്ചിരുന്നില്ല. എല്ലാക്കാലവും റിയാസ് (പരിശീലനം) മടിയില്ലാതെ നടത്തണമെന്നതായിരുന്നു അവരുടെ വിശ്വാസപ്രമാണം.
""നിങ്ങൾക്ക് നേർവഴി കാണിച്ചുതരാം എന്നാണ് ശിഷ്യരോടു ഞാൻ പറയാറുള്ളത്. എന്നാൽ അവർ വളഞ്ഞവഴികൾ തെരഞ്ഞെടുത്താൽ എനിക്കൊന്നും ചെയ്യാനാവില്ല. പരിശീലനത്തിലൂടെ സ്വയം വളരേണ്ടത് അവരുടെ കടമയാണ്., ഗുരു നൽകുന്ന ഉപദേശങ്ങൾ അനുസരിക്കുക എന്നതും''- ലക്ഷ്മി പറഞ്ഞു.
ആത്മാവുള്ള തുമ്രികളും ഖയാലുകളാണ് ലക്ഷ്മിയെ വ്യത്യസ്തയാക്കിയത്. പണ്ഡിറ്റ് രവിശങ്കർ ഈണമൊരുക്കിയ വിഖ്യാത ചിത്രമായ ഗാന്ധിയിൽ അടക്കം ഒട്ടേറെ സിനിമകളിൽ പാടി. തമിഴും മലയാളവും ഹിന്ദിയും മറാഠിയും ഗുജറാത്തിയും ബംഗാളിയും അവർക്ക് ഒരുപോലെ വഴങ്ങി.
ജോർജ് ഹാരിസണിനൊപ്പം ഫ്യൂഷൻ സംഗീതത്തിൽപോലും മികവുകാട്ടി. സ്വന്തം എല്ലാവരെയും സംഗീതത്തിലൂടെ ചേർത്തുപിടിച്ചു. അവസാനകാലം ചെലവഴിച്ചത് കലിഫോർണിയയിലായിരുന്നെങ്കിലും വർഷത്തിലൊരിക്കൽ ഇന്ത്യയിലെത്തുമായിരുന്നു.
2013 ഡിസംബർ മാസമാദ്യം ഒരു സ്വകാര്യ സംഭാഷണത്തിൽ അവർ പറഞ്ഞു- ""ഇങ്ങനെ എത്രകാലം ഞാൻ ഇവിടെയുണ്ടാകുമെന്ന് അറിയില്ല''. ആരോഗ്യപ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ടിയിരുന്നു അത്. അതേ ഡിസംബർ 30ന് അവർ പാട്ടുനിർത്തി മടങ്ങുകയും ചെയ്തു. കലിഫോർണിയയിലെ സിമി വാലിയിലായിരുന്നു അന്ത്യം. മറവിയിലേക്കു മായാത്ത സ്വരപൂർണിമയായി ലക്ഷ്മി ശങ്കർ ഇവിടെ എന്നുമുണ്ടാകും.
ഹരിപ്രസാദ്
""നൃത്തത്തെ ഒരു കരിയർ ആയി എടുക്കാൻ തീരുമാനിച്ച ആദ്യത്തെ ബ്രാഹ്മിൻ പെണ്കുട്ടികളിൽ ഒരാൾ ഞാനായിരിക്കും. നൃത്തം എന്റെ ആദ്യ പ്രണയമായിരുന്നു. എട്ടാം വയസുമുതൽ ഭരതനാട്യം പഠിച്ചുതുടങ്ങി. മദ്രാസിൽ ഗുരു കണ്ഠപ്പ പിള്ളയുടെ കീഴിലായിരുന്നു നൃത്ത പഠനം.
അമ്മയും ഒരുപാടു സഹായിച്ചു. പതിനൊന്നാം വയസിലെ അരങ്ങേറ്റം മുതൽ നല്ല പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞു''. ആ മികവുതന്നെയാണ് ലക്ഷ്മി ശങ്കർ എന്ന നർത്തകിയെ തനിക്കുനേരെ വന്ന വിമർശന ശരങ്ങളിൽനിന്നു രക്ഷപ്പെടാൻ സഹായിച്ചത്.
ഒരു യാഥാസ്ഥിതിക ദക്ഷിണേന്ത്യൻ ബ്രാഹ്മണ കുടുംബത്തിലെ പെണ്കുട്ടി വേദികളിൽ നൃത്തം ചെയ്യുകയോ എന്ന് പല നെറ്റികൾ ചുളിഞ്ഞ കാലമാണ്- ഏതാണ്ട് 90 വർഷം മുന്പ്. പുതുക്കോട്ടൈ ആർ. വിശ്വനാഥ ശാസ്ത്രിയുടെ മകളായ ലക്ഷ്മി തന്റെ സപര്യയുമായി മുന്നോട്ടുതന്നെ പോയി.
1940ൽ വിഖ്യാതനായ ഉദയ് ശങ്കറിന്റെ ബാലെ ട്രൂപ്പിന്റെ ഭാഗമായി. അല്ല, ആ ട്രൂപ്പും കുടുംബവും ജീവിതത്തിന്റെ ഭാഗമായി എന്നുവേണം പറയാൻ. കലാരംഗത്തെ ഒട്ടേറെപ്പേരുമായി പരിചയപ്പെടാൻ ആ കാലം ലക്ഷ്മിയെ സഹായിച്ചു. ഉദയ് ശങ്കറിന്റെ ഇളയ സഹോദരൻ വിഖ്യാത സിത്താറിസ്റ്റ് രവി ശങ്കറും അവരിൽപ്പെടും. മറ്റൊരു സഹോദരൻ രാജേന്ദ്രയെയാണ് ലക്ഷ്മി വിവാഹം കഴിച്ചത്.
ട്രൂപ്പിനൊപ്പം ദക്ഷിണേന്ത്യയിൽനിന്ന് ഉത്തരേന്ത്യയിലേക്കു പോകുന്പോൾ അവിടുത്തെ കലാലോകത്തെക്കുറിച്ച് തനിക്കു യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. അവിടത്തെ സംഗീതോപകരണങ്ങൾപോലും പുത്തൻ കാഴ്ചയായിരുന്നു.
ഹിന്ദിയും ബംഗാളിയുമടക്കം നാലു ഭാഷകൾ ലക്ഷ്മി അവിടെനിന്നു പഠിച്ചു. സംഗീതവും നൃത്തവും മാത്രമല്ല ഒട്ടേറെ ജീവിതപാഠങ്ങളും അവിടെനിന്നു പകർന്നുകിട്ടിയെന്ന് ലക്ഷ്മി ഓർമിച്ചിട്ടുണ്ട്.
നൃത്തം മതിയായോ?
ഉദയ് ശങ്കറിന്റെ അൽമോറ സെന്റർ അടച്ചുപൂട്ടിയതോടെ നൃത്തവും സംഗീതവും സിനിമാഭിനയവുമായി ലക്ഷ്മി മുംബൈയിലേക്കു മാറി. അങ്ങനെയിരിക്കെയാണ് ഗുരുതരമായ നെഞ്ചു രോഗം ലക്ഷ്മിയെ ബാധിക്കുന്നത്. ഇനി നൃത്തം ചെയ്യാനേപാടില്ല എന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
പാലക്കാടൻ ഗ്രാമത്തിൽനിന്നുള്ള അമ്മ വിശാലാക്ഷി വഴി കർണാടക സംഗീതം ജന്മനാൽകിട്ടിയിരുന്ന ലക്ഷ്മി അങ്ങനെ പാട്ടിന്റെ വഴിയിലൂടെ കൂടുതൽ ഗൗരവത്തോടെ സഞ്ചരിക്കാൻ തുടങ്ങി.
മൂന്നാം വയസുമുതൽ പ്രത്യേക പഠനമൊന്നുമില്ലാതെ കേൾക്കുന്നതെല്ലാം പാടാൻ തനിക്കു കഴിയുമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. സിനിമകളിൽ പ്രശസ്ത സംഗീതസംവിധായകർക്കു കീഴിൽ പാടാനായെങ്കിലും ലക്ഷ്മി അതിൽ തൃപ്തയായിരുന്നില്ല.
അങ്ങനെയിരിക്കെ 1954ൽ മദൻ മോഹനാണ് ലക്ഷ്മിയെ പട്യാല ഘരാനയിലെ വിഖ്യാതനായ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാനു പരിചയപ്പെടുത്തിയത്. അന്നു ലക്ഷ്മിക്ക് 28 വയസ്. തൊട്ടടുത്തദിവസം ഉസ്താദിന്റെ ശിഷ്യയായി പഠനം തുടങ്ങി.
ദിവസം നാലും അഞ്ചും മണിക്കൂറുകൾ വീതം മൂന്നുവർഷത്തെ അഭ്യസനം. 1957ൽ കൊൽക്കത്തയിൽ ആദ്യത്തെ കച്ചേരി. അവിടെനിന്നങ്ങോട്ട് ലക്ഷ്മി ശങ്കറിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പാട്ടിലെ നൃത്തഭംഗി
ഒരു നർത്തകിയുടെ സൗന്ദര്യാത്മകത ലക്ഷ്മിയുടെ പാട്ടിൽ ഉണ്ടെന്നാണ് പലരും പറയാറുള്ളത്. താൻ കൃഷ്ണനെക്കുറിച്ചു പാടുന്പോൾ ഭഗവാൻ കൃഷ്ണനെ കണ്മുന്നിൽ കാണുന്നെന്ന് ശ്രോതാക്കൾ പറയാറുണ്ടെന്ന് ലക്ഷ്മിയും സമ്മതിച്ചിട്ടുണ്ട്.
""പാടുന്പോൾ ഒരു നർത്തകിയെപ്പോലെ വാക്കുകളുടെ ചലനവും ഭാവങ്ങളും ഞാൻ കാണാറുണ്ട്. നൃത്തത്തിലെ ഭാവം എന്റെ സംഗീതത്തിലേക്കു കടന്നുവരുന്നു. ശ്രോതാക്കൾക്ക് അതനുഭവിക്കാനും കഴിയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് എന്റെ പാട്ടിൽനിന്ന് അവർ എന്താണ് മനസിലാക്കുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്.
പാരിസിൽ രണ്ടു മണിക്കൂർ നീണ്ട ഭജൻ കച്ചേരി നടത്തി. ആളുകൾ നിർത്താതെ കൈയടിക്കുകയായിരുന്നു. അവരിൽ ചിലരോടു ഞാൻ ചോദിച്ചു, എന്താണ് മനസിലായതെന്ന്. വാക്കുകളല്ല, അവയെ എങ്ങനെ പ്രകടിപ്പിച്ചുവെന്നതാണ് കാര്യമെന്ന് മറുപടിയും ലഭിച്ചു. പാടുന്പോഴുള്ള എന്റെ രൂപഭാവങ്ങൾ പാട്ടിനോടു ചേരുന്നതാണെന്നും അവർ പറഞ്ഞു''- ലക്ഷ്മി ഓർമിക്കുന്നു.
നേർവഴികാട്ടുന്ന ഗുരു
സുന്ദരശബ്ദഭാവങ്ങൾകൊണ്ട് പതിനായിരങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചപ്പോഴും ദിനേനയുള്ള പരിശീലനത്തിന് ലക്ഷ്മി പ്രാധാന്യം കുറച്ചിരുന്നില്ല. എല്ലാക്കാലവും റിയാസ് (പരിശീലനം) മടിയില്ലാതെ നടത്തണമെന്നതായിരുന്നു അവരുടെ വിശ്വാസപ്രമാണം.
""നിങ്ങൾക്ക് നേർവഴി കാണിച്ചുതരാം എന്നാണ് ശിഷ്യരോടു ഞാൻ പറയാറുള്ളത്. എന്നാൽ അവർ വളഞ്ഞവഴികൾ തെരഞ്ഞെടുത്താൽ എനിക്കൊന്നും ചെയ്യാനാവില്ല. പരിശീലനത്തിലൂടെ സ്വയം വളരേണ്ടത് അവരുടെ കടമയാണ്., ഗുരു നൽകുന്ന ഉപദേശങ്ങൾ അനുസരിക്കുക എന്നതും''- ലക്ഷ്മി പറഞ്ഞു.
ആത്മാവുള്ള തുമ്രികളും ഖയാലുകളാണ് ലക്ഷ്മിയെ വ്യത്യസ്തയാക്കിയത്. പണ്ഡിറ്റ് രവിശങ്കർ ഈണമൊരുക്കിയ വിഖ്യാത ചിത്രമായ ഗാന്ധിയിൽ അടക്കം ഒട്ടേറെ സിനിമകളിൽ പാടി. തമിഴും മലയാളവും ഹിന്ദിയും മറാഠിയും ഗുജറാത്തിയും ബംഗാളിയും അവർക്ക് ഒരുപോലെ വഴങ്ങി.
ജോർജ് ഹാരിസണിനൊപ്പം ഫ്യൂഷൻ സംഗീതത്തിൽപോലും മികവുകാട്ടി. സ്വന്തം എല്ലാവരെയും സംഗീതത്തിലൂടെ ചേർത്തുപിടിച്ചു. അവസാനകാലം ചെലവഴിച്ചത് കലിഫോർണിയയിലായിരുന്നെങ്കിലും വർഷത്തിലൊരിക്കൽ ഇന്ത്യയിലെത്തുമായിരുന്നു.
2013 ഡിസംബർ മാസമാദ്യം ഒരു സ്വകാര്യ സംഭാഷണത്തിൽ അവർ പറഞ്ഞു- ""ഇങ്ങനെ എത്രകാലം ഞാൻ ഇവിടെയുണ്ടാകുമെന്ന് അറിയില്ല''. ആരോഗ്യപ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ടിയിരുന്നു അത്. അതേ ഡിസംബർ 30ന് അവർ പാട്ടുനിർത്തി മടങ്ങുകയും ചെയ്തു. കലിഫോർണിയയിലെ സിമി വാലിയിലായിരുന്നു അന്ത്യം. മറവിയിലേക്കു മായാത്ത സ്വരപൂർണിമയായി ലക്ഷ്മി ശങ്കർ ഇവിടെ എന്നുമുണ്ടാകും.
ഹരിപ്രസാദ്