ഒരു പെട്രോൾ പന്പും നൂറ്റാണ്ടിന്‍റെ കഥയും

03:18 AM Oct 30, 2022 | Deepika.com
നൂറ്റാണ്ടോളം പാരന്പര്യമുണ്ട് പൈ കുടുംബത്തിന്‍റെ ചങ്ങനാശേരിയിലെ പെട്രോൾ വിതരണത്തിന്. കുട്ടനാടിന്‍റെ കാർഷിക മുന്നേറ്റത്തിലും ഹൈറേഞ്ച് ഗതാഗതത്തിലും എസ്.വി. പൈ ബ്രദേഴ്സ് എന്ന ഇന്ധനസ്ഥാപനം ചെയ്തിട്ടുള്ള സേവനം അവിസ്മരണീയമാണ്.

റോഡുകൾക്കു സമീപം ഒട്ടേറെ പെട്രോൾ വിതരണ സ്ഥാപനങ്ങളുള്ള ഇക്കാലത്ത് ഒരു പെട്രോൾ പന്പിനെക്കുറിച്ചുമാത്രം പ്രത്യേകമായി പറയാൻ എന്തിരിക്കുന്നുവെന്നു ചോദിച്ചേക്കാം. എന്നാൽ ചങ്ങനാശേരിയുടെ ചരിത്രത്തോളംതന്നെ പാരന്പര്യമുള്ള പൈ കന്പനിയുടെ പന്പിനെ സാധാരണ ഇന്ധന വിതരണ സ്ഥാപനമായി പറഞ്ഞുതള്ളാൻ ഒരാൾക്കുമാവില്ല.

നൂറ്റാണ്ടോളം പാരന്പര്യമുണ്ട് പൈ കുടുംബത്തിന്‍റെ ചങ്ങനാശേരിയിലെ പെട്രോൾ വിതരണത്തിന്. കുട്ടനാടിന്‍റെ കാർഷികമുന്നേറ്റത്തിലും ഹൈറേഞ്ച് ഗതാഗതത്തിലും എസ്.വി. പൈ ബ്രദേഴ്സ് ചെയ്തിട്ടുള്ള സേവനം അവിസ്മരണീയമാണ്.

ചങ്ങനാശേരി ന്യൂ തിയറ്റർ സിനിമാക്കൊട്ടക പ്രവർത്തിച്ചിരുന്ന ഭാഗത്ത് 1930കളിലാണ് പൈ കന്പനി ഇന്ധന പന്പ് തുടങ്ങിയത്. കുറേക്കാലം പിന്നിട്ടപ്പോൾ സ്ഥാപനം എസ്.ബി. കോളജിനും മതുമൂലക്കുമിടയിലെ വിശാലമായ ഭാഗത്തേക്ക് മാറ്റി. കായംകുളം ചക്കാലയിൽ ശ്രീനിവാസ പൈ ആണ് ഇന്ധനവ്യാപാരത്തിന്‍റെ തുടക്കക്കാരനെങ്കിലും ഇദ്ദേഹത്തിന്‍റെ മക്കളായ എസ്.വി. പൈ, എസ്.മോഹൻദാസ് പൈ എന്നിവരാണ് ചങ്ങനാശേരിയിൽ ഈ രംഗത്ത് പിൽക്കാലത്ത് പേരെടുത്തത്.

മണ്ണെണ്ണയുടേയും ക്രൂഡ് ഓയിലിന്‍റെയും വിതരണക്കാരായിരുന്ന ഇവർ മണ്ണെണ്ണ പൈ എന്നാണ് ആദ്യകാലങ്ങളിൽ മധ്യകേരളത്തിൽ അറിയപ്പെട്ടിരുന്നത്. വാഹന ഗതാഗതം നന്നേ പരിമിതമായിരുന്ന അക്കാലത്ത് ചങ്ങനാശേരി മുതൽ കുമളിവരെ പ്രദേശങ്ങളിൽ കാളവണ്ടിയിലെത്തിച്ചായിരുന്നു ഇന്ധന വിതരണം. ചങ്ങനാശേരിയിൽനിന്ന് കുമളിവരെ കാളവണ്ടി എത്താൻ രണ്ടും മൂന്നും ദിവസം താമസം വരുമെന്നു മാത്രം.

കായംകുളത്തെ ഏഷ്യാറ്റിക് പെട്രോളിയം കന്പനിയുടെ ഡീലറായി 1901ലാണ് ഇവർ ഇന്ധന വിതരണ രംഗത്തേക്കു കടക്കുന്നത്. കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ പന്പുസെറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള മണ്ണെണ്ണയും ക്രൂഡ് ഓയിലും പൈ കന്പനിയിൽ നിന്നാണ് വള്ളങ്ങളിലും തലച്ചുമടായും എത്തിച്ചിരുന്നത്. 1930കളിൽ ബർമ ഓയിൽ കന്പനിയുടെ മണ്ണെണ്ണയും ക്രൂഡ് ഓയിലും പെട്രോളും ഡീസലും എറണാകുളത്തുനിന്നു വീപ്പകളിലാക്കി വലിയ വള്ളങ്ങളിലാണ് ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ കൊണ്ടുവന്നിരുന്നത്.

ഇന്ധനം സൂക്ഷിക്കാനും വിതരണത്തിനുമുള്ള സൗകര്യത്തിന് ചങ്ങനാശേരി മാർക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു വിതരണ കേന്ദ്രം. മണ്ണെണ്ണയുടെയും പെട്രോളിന്‍റെയും വില്പനയും വിതരണവും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ അക്കാലത്ത് ഏറെ ദുരിതം നേരിട്ടു. ഇതിനൊപ്പം തൊഴിൽ പ്രശ്നങ്ങളും ഉടലെടുത്തതോടെ പൈ മണ്ണെണ്ണ വ്യാപാരം അവസാനിച്ചു. തുടർന്ന് പൈ പെട്രോൾ, ഡീസൽ വിതരണരംഗത്ത് ശ്രദ്ധ തിരിച്ചു.

1960കളിലാണ് പൈ ബ്രദേഴ്സിന്‍റെ പന്പ് മതുമൂലയിൽ പ്രവർത്തനം തുടങ്ങിയത്. 1938ൽ സ്ഥാപിച്ചതും കൈകൊണ്ടു പ്രവർത്തിപ്പിച്ചിരുന്നതുമായ പന്പ് യൂണിറ്റ് 1964 വരെ ഇവിടെ പ്രവർത്തനക്ഷമമായിരുന്നു. പന്പിൽ എത്തുന്നവർക്ക് ഇക്കാലത്തും കൗതുകമാണ് ബർമാ ഓയിൽ കന്പനി സ്ഥാപിച്ച പെട്രോൾ ഡിസ്പെൻസിംഗ് യൂണിറ്റ്.

മോഹൻദാസ് പൈയുടെ മകൻ സുരേഷ് പൈയും ഭാര്യ ആഷാ സുരേഷുമാണ് ഇപ്പോൾ പന്പ് നടത്തുന്നത്.

ബെന്നി ചിറയിൽ