എണ്പതുകളിൽ ജനിച്ച തലമുറയുടെ ഒരു ചെറിയ തലവേദന പോലും അമൃതാഞ്ജന്റെ സാന്ത്വന സ്പർശനമില്ലാതെ കടന്നുപോയിട്ടില്ല. തലയുടെ മാത്രമല്ല, ശരീരവേദനകൾക്ക് ഒരുകാലത്ത് വലിയ ഒരാശ്വാസമായിരുന്നു അമൃതാഞ്ജൻ വേദന സംഹാരി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോടൊപ്പം നിന്നു പോരാടിയിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനിയാണ് അമൃതാഞ്ജൻ ബാമിന്റെ പിന്നിലെന്നത് എല്ലാവർക്കും അറിവുള്ള ഒരു അത്ഭുതവിശേഷം ആയിരിക്കില്ല. സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന കാശിനാധുനി നാഗേശ്വര റാവുവാണ് ഈ മരുന്നിന്റെ ശിൽപി.
ബ്ലാക്ക് ആൻഡ് വൈറ്റ് ടിവികളുടെ കാലത്ത് ഏറെ പ്രചാരമുള്ള ഒരു പരസ്യവാചകമായിരുന്നു വീട്ടിൽ അമൃതാഞ്ജൻ ഇല്ലേ, വേദനകളെ നിങ്ങൾ എങ്ങനെ നേരിടുമെന്നത്. കേരളമടക്കം സംസ്ഥാനങ്ങളിൽ അവശ്യ മരുന്നുകൾ അടുക്കിവച്ചിരിക്കുന്ന അലമാരകളിൽ അമൃതാഞ്ജന്റെ ഒരു ചെറിയ ഡെപ്പി ഇല്ലാതിരുന്നിട്ടില്ലാത്ത കാലമായിരുന്നു അത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അമൃതാഞ്ജനും ശ്രദ്ധേയ പങ്കുണ്ട്. 1935ൽ കോണ്ഗ്രസിനുവേണ്ടി ഡോ. പട്ടാഭി സീതാരമായ്യ എഴുതിയ ഒരു പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ടായിരുന്നു. അന്നത്തെക്കാലത്ത് ഒട്ടും തന്നെ എളുപ്പമല്ലാതിരുന്ന ഒരു കാര്യം. ഇന്ത്യയിൽ ഈ പുസ്തകം അച്ചടിക്കുന്നതിനെതിരേ വ്യാപക എതിർപ്പുണ്ടായി. അന്ന് മലേഷ്യയിലെ കൊലാലംപൂരിൽ അച്ചടിച്ച ഈ പുസ്തകത്തിന്റെ പ്രധാന സ്പോർണസർമാർ അമൃതാഞ്ജൻ ലിമിറ്റഡ് ആയിരുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ കൈയിലകപ്പെട്ടു പോയ ഇന്ത്യാക്കാരനായ ഒരു യുദ്ധ തടവുകാരനുണ്ടായിരുന്നു. ഒരു ദിവസം തടവടറയുടെ പുറത്ത് അമൃതാഞ്ജന്റെ ഒരു കാലിക്കുപ്പി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
തടവറ വാതിലിൽ നിന്ന് ഒന്നു രണ്ടടി അകലെ കിടന്നിരുന്ന ആ കുപ്പി പുതപ്പുകൊണ്ട് വലിച്ചടുപ്പിച്ചെടുത്ത് അയാൾ അതു തുറന്ന് അതിനുള്ളിൽ അവശേഷിച്ചിരുന്ന ബാമിന്റെ മണം ഒന്നാകെ ഉള്ളിലേക്ക് വലിച്ചെടുത്തു. പിന്നീട് തടവിൽ നിന്ന് മോചിതനായി ഇന്ത്യയിലെത്തിയ അയാൾ അമൃതാഞ്ജൻ ലിമിറ്റഡിന് ഒരു കത്തെഴുതി. അന്ന് ആ കാലിക്കുപ്പിയിൽ നിന്ന് ലഭിച്ച മണം അയാളുടെ ഉള്ളിൽ സ്വന്തം വീടിനെക്കുറിച്ചുള്ള ഓർമകൾ നിറച്ചു. എല്ലാ വേദനകളെയും മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും അതിലൂടെ ലഭിച്ചു എന്നു കാണിച്ചായിരുന്നു ആ കത്ത്.
നിസഹരണ പ്രസ്ഥാനത്തിൽ ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ സജീവ സാന്നിധ്യമായിരുന്നു നാഗേശ്വ റാവു പന്തുലു എന്നുകൂടി അറിയപ്പെട്ടിരുന്ന കാശിനാധുനി നാഗേശ്വര റാവു. 1867 ൽ ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിൽ പെസരമില്ലി ഗ്രാമത്തിലാണ് ജനനം. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിരുദം നേടി.
പിന്നീട് കൽക്കത്തയിലേക്ക് മാറുകയും ചെയ്തു. അവിടെ മരുന്നു നിർമാണത്തിലും വൈദ്യവൃത്തിയിൽ സഹായിയായും കൂടി. കുറച്ചുനാളത്തെ പരിശീലനത്തിനും പരിചയത്തിനും ശേഷം റാവു മുംബയിലേക്ക് മാറി. അവിടെ വില്യം ആൻഡ് കന്പനി എന്ന യൂറോപ്യൻ കന്പനിയിൽ ജോലിക്ക് ചേർന്നു. അവിടത്തെ ഉദ്യോഗത്തിൽ പ്രവർത്തന മികവുകൊണ്ട് പടിപടിയായി ഉയർന്ന് മരുന്നു കന്പനിയുടെ പ്രൊപ്രൈറ്റർ വരെയായി.
ആയിടയ്ക്കാണ് മരുന്നു നിർമാണ രംഗത്തെ അതിനോടകം ഏറെക്കാലത്തെ പ്രവൃത്തി പരിചയം നേടിയ റാവുവിന് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന മോഹം കലശലായത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന സ്വദേശി വത്കരണത്തിന്റെ സ്വാധീനവും ആ മോഹത്തിനു പിന്നിലുണ്ടായിരുന്നു. കൂടാതെ തെലുങ്ക് നവോത്ഥാന ആചാര്യൻ കണ്ടുകുറി വീരെസാലിംഗത്തിന്റെ സ്വാധീനവും റാവുവിൽ ശക്തമായി വളർന്നു. അങ്ങനെയാണ് പൂർണമായും സ്വദേശ മരുന്നു നിർമാണം എന്ന ആശയത്തിലേക്ക് മാറിയത്.
മരുന്നു നിർമാണ രംഗത്തും ചികിത്സാ രംഗത്തും താൻ ആർജിച്ചെടുത്ത അറിവിന്റെയും അനുഭവത്തിന്റെയും മുതൽക്കൂട്ടിൽ റാവു 1893ൽ മഞ്ഞ നിറത്തിൽ കടുത്ത ഗന്ധമുള്ള ഒരു വേദന സംഹാരിയുടെ നിർമാണം ആരംഭിച്ചു. മുംബൈയിൽ വലിയ തോതിൽ ഇതിന്റെ നിർമാണവും വിതരണവും ആരംഭിക്കുകയും ചെയ്തു. മുംബൈയിൽ സംഗീത കച്ചേരി ഉൾപ്പടെ കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ റാവു നേരിട്ടെത്തി മരുന്ന് സൗജന്യമായി വിതരണം ചെയ്യുമായിരുന്നു.
പെട്ടെന്നുതന്നെ റാവുവിന്റെ വേദന സംഹാരിക്ക് മുംബൈയിൽ വ്യാപക പ്രചാരണം കിട്ടി. അങ്ങനെ പത്ത് അണ വിലയിട്ട് വിൽപന ആരംഭിച്ചു. അമൃതാഞ്ജൻ ലിമിറ്റഡ് എന്നുതന്നെയായിരുന്നു മുംബയ് ആസ്ഥാനമായ കന്പനിയുടെ പേര്. വ്യവസായം പച്ച പിടിക്കുന്നതിനൊപ്പംതന്നെ സ്വതന്ത്ര ആന്ധ്രാ പ്രദേശ് എന്ന ചിന്തയും റാവുവിന്റെ തലയിൽ ഒരു വേദനയായി പരിണമിച്ചു.
മുംബയിലുള്ള തെലുങ്ക് സംസാരിക്കുന്നവരെ അദ്ദേഹം സംഘടിപ്പിച്ചു തുടങ്ങി. ആന്ധ്രാ പത്രിക എന്ന പേരിൽ ഒരു ആഴ്ചപതിപ്പും ആരംഭിച്ചു. അഞ്ചു വർഷംകൊണ്ടു ആന്ധ്രാ പത്രികയുടെ പ്രചാരം പതിൻമടങ്ങ് വർധിച്ചു. 1936ൽ തെലുങ്ക് സംസാരിക്കുന്നവർ ഏറെയുള്ള മദ്രാസിലേക്ക് പ്രവർത്തനം റാവു പറിച്ചുനട്ടു. അവിടെ ആന്ധ്രാ പത്രിക ദിന പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി.
ആന്ധ്രാ സംസ്ഥാനമെന്ന ആവശ്യം ഉന്നയിച്ച് റാവു തന്റെ പത്രത്തിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു. അതിന്റെ തുടർച്ചയായി സ്വതന്ത്ര ആന്ധ്ര സംസ്ഥാന പ്രസ്ഥാനത്തിന്റെ സ്ഥാപന നേതാക്കളിൽ ഒരാളായി റാവു മാറുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ആന്ധ്രാപ്രദേശ് സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ഒൗദ്യോഗിക കമ്മിറ്റി പോലും രൂപീകരിക്കുന്നത്.
1924 മുതൽ 1934 വരെ ആന്ധ്രാ സ്റ്റേറ്റ് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു റാവു.
ഈ പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും അദ്ദേഹത്തിന് ദേശോദ്ധാരക എന്ന ബഹുമതിപ്പേര് നേടിക്കൊടുത്തു. 1937ൽ റാവുവിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ആന്ധ്രാ സംസ്ഥാനത്തിന് വേണ്ടി ഒരു പ്രവർത്തന പദ്ധതിയും കർമരേഖയും തയാറാക്കിയത്. ആന്ധ്ര സംസ്ഥാനം എന്ന സ്വപ്നം യാഥാർഥ്യമാകുന്നത് കാണും വരെ റാവു ജീവിച്ചിരുന്നില്ല. 1938 ഏപ്രിൽ 11ന് അദ്ദേഹം മരിച്ചു.
1952 ഡിസംബർ 19ന് ആന്ധ്രാ സംസ്ഥാനം രൂപീകരിക്കപ്പെട്ടു. ആ സംസ്ഥാനം പിന്നീട് നേരിട്ട തലവേദനകളൊന്നും റാവുവിന്റെ അമൃതാഞ്ജൻ കൊണ്ടു മാറുന്നതായിരുന്നില്ല. ഒടുവിൽ ആന്ധ്രാ പ്രദേശ് അടുത്തിയിടെ രണ്ടായി ആന്ധ്രയും തെലുങ്കാനയുമായി നിൽക്കുന്നു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോടൊപ്പം നിന്നു പോരാടിയിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനിയാണ് അമൃതാഞ്ജൻ ബാമിന്റെ പിന്നിലെന്നത് എല്ലാവർക്കും അറിവുള്ള ഒരു അത്ഭുതവിശേഷം ആയിരിക്കില്ല. സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന കാശിനാധുനി നാഗേശ്വര റാവുവാണ് ഈ മരുന്നിന്റെ ശിൽപി.
ബ്ലാക്ക് ആൻഡ് വൈറ്റ് ടിവികളുടെ കാലത്ത് ഏറെ പ്രചാരമുള്ള ഒരു പരസ്യവാചകമായിരുന്നു വീട്ടിൽ അമൃതാഞ്ജൻ ഇല്ലേ, വേദനകളെ നിങ്ങൾ എങ്ങനെ നേരിടുമെന്നത്. കേരളമടക്കം സംസ്ഥാനങ്ങളിൽ അവശ്യ മരുന്നുകൾ അടുക്കിവച്ചിരിക്കുന്ന അലമാരകളിൽ അമൃതാഞ്ജന്റെ ഒരു ചെറിയ ഡെപ്പി ഇല്ലാതിരുന്നിട്ടില്ലാത്ത കാലമായിരുന്നു അത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അമൃതാഞ്ജനും ശ്രദ്ധേയ പങ്കുണ്ട്. 1935ൽ കോണ്ഗ്രസിനുവേണ്ടി ഡോ. പട്ടാഭി സീതാരമായ്യ എഴുതിയ ഒരു പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ടായിരുന്നു. അന്നത്തെക്കാലത്ത് ഒട്ടും തന്നെ എളുപ്പമല്ലാതിരുന്ന ഒരു കാര്യം. ഇന്ത്യയിൽ ഈ പുസ്തകം അച്ചടിക്കുന്നതിനെതിരേ വ്യാപക എതിർപ്പുണ്ടായി. അന്ന് മലേഷ്യയിലെ കൊലാലംപൂരിൽ അച്ചടിച്ച ഈ പുസ്തകത്തിന്റെ പ്രധാന സ്പോർണസർമാർ അമൃതാഞ്ജൻ ലിമിറ്റഡ് ആയിരുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ കൈയിലകപ്പെട്ടു പോയ ഇന്ത്യാക്കാരനായ ഒരു യുദ്ധ തടവുകാരനുണ്ടായിരുന്നു. ഒരു ദിവസം തടവടറയുടെ പുറത്ത് അമൃതാഞ്ജന്റെ ഒരു കാലിക്കുപ്പി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
തടവറ വാതിലിൽ നിന്ന് ഒന്നു രണ്ടടി അകലെ കിടന്നിരുന്ന ആ കുപ്പി പുതപ്പുകൊണ്ട് വലിച്ചടുപ്പിച്ചെടുത്ത് അയാൾ അതു തുറന്ന് അതിനുള്ളിൽ അവശേഷിച്ചിരുന്ന ബാമിന്റെ മണം ഒന്നാകെ ഉള്ളിലേക്ക് വലിച്ചെടുത്തു. പിന്നീട് തടവിൽ നിന്ന് മോചിതനായി ഇന്ത്യയിലെത്തിയ അയാൾ അമൃതാഞ്ജൻ ലിമിറ്റഡിന് ഒരു കത്തെഴുതി. അന്ന് ആ കാലിക്കുപ്പിയിൽ നിന്ന് ലഭിച്ച മണം അയാളുടെ ഉള്ളിൽ സ്വന്തം വീടിനെക്കുറിച്ചുള്ള ഓർമകൾ നിറച്ചു. എല്ലാ വേദനകളെയും മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും അതിലൂടെ ലഭിച്ചു എന്നു കാണിച്ചായിരുന്നു ആ കത്ത്.
നിസഹരണ പ്രസ്ഥാനത്തിൽ ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ സജീവ സാന്നിധ്യമായിരുന്നു നാഗേശ്വ റാവു പന്തുലു എന്നുകൂടി അറിയപ്പെട്ടിരുന്ന കാശിനാധുനി നാഗേശ്വര റാവു. 1867 ൽ ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിൽ പെസരമില്ലി ഗ്രാമത്തിലാണ് ജനനം. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിരുദം നേടി.
പിന്നീട് കൽക്കത്തയിലേക്ക് മാറുകയും ചെയ്തു. അവിടെ മരുന്നു നിർമാണത്തിലും വൈദ്യവൃത്തിയിൽ സഹായിയായും കൂടി. കുറച്ചുനാളത്തെ പരിശീലനത്തിനും പരിചയത്തിനും ശേഷം റാവു മുംബയിലേക്ക് മാറി. അവിടെ വില്യം ആൻഡ് കന്പനി എന്ന യൂറോപ്യൻ കന്പനിയിൽ ജോലിക്ക് ചേർന്നു. അവിടത്തെ ഉദ്യോഗത്തിൽ പ്രവർത്തന മികവുകൊണ്ട് പടിപടിയായി ഉയർന്ന് മരുന്നു കന്പനിയുടെ പ്രൊപ്രൈറ്റർ വരെയായി.
ആയിടയ്ക്കാണ് മരുന്നു നിർമാണ രംഗത്തെ അതിനോടകം ഏറെക്കാലത്തെ പ്രവൃത്തി പരിചയം നേടിയ റാവുവിന് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന മോഹം കലശലായത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന സ്വദേശി വത്കരണത്തിന്റെ സ്വാധീനവും ആ മോഹത്തിനു പിന്നിലുണ്ടായിരുന്നു. കൂടാതെ തെലുങ്ക് നവോത്ഥാന ആചാര്യൻ കണ്ടുകുറി വീരെസാലിംഗത്തിന്റെ സ്വാധീനവും റാവുവിൽ ശക്തമായി വളർന്നു. അങ്ങനെയാണ് പൂർണമായും സ്വദേശ മരുന്നു നിർമാണം എന്ന ആശയത്തിലേക്ക് മാറിയത്.
മരുന്നു നിർമാണ രംഗത്തും ചികിത്സാ രംഗത്തും താൻ ആർജിച്ചെടുത്ത അറിവിന്റെയും അനുഭവത്തിന്റെയും മുതൽക്കൂട്ടിൽ റാവു 1893ൽ മഞ്ഞ നിറത്തിൽ കടുത്ത ഗന്ധമുള്ള ഒരു വേദന സംഹാരിയുടെ നിർമാണം ആരംഭിച്ചു. മുംബൈയിൽ വലിയ തോതിൽ ഇതിന്റെ നിർമാണവും വിതരണവും ആരംഭിക്കുകയും ചെയ്തു. മുംബൈയിൽ സംഗീത കച്ചേരി ഉൾപ്പടെ കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ റാവു നേരിട്ടെത്തി മരുന്ന് സൗജന്യമായി വിതരണം ചെയ്യുമായിരുന്നു.
പെട്ടെന്നുതന്നെ റാവുവിന്റെ വേദന സംഹാരിക്ക് മുംബൈയിൽ വ്യാപക പ്രചാരണം കിട്ടി. അങ്ങനെ പത്ത് അണ വിലയിട്ട് വിൽപന ആരംഭിച്ചു. അമൃതാഞ്ജൻ ലിമിറ്റഡ് എന്നുതന്നെയായിരുന്നു മുംബയ് ആസ്ഥാനമായ കന്പനിയുടെ പേര്. വ്യവസായം പച്ച പിടിക്കുന്നതിനൊപ്പംതന്നെ സ്വതന്ത്ര ആന്ധ്രാ പ്രദേശ് എന്ന ചിന്തയും റാവുവിന്റെ തലയിൽ ഒരു വേദനയായി പരിണമിച്ചു.
മുംബയിലുള്ള തെലുങ്ക് സംസാരിക്കുന്നവരെ അദ്ദേഹം സംഘടിപ്പിച്ചു തുടങ്ങി. ആന്ധ്രാ പത്രിക എന്ന പേരിൽ ഒരു ആഴ്ചപതിപ്പും ആരംഭിച്ചു. അഞ്ചു വർഷംകൊണ്ടു ആന്ധ്രാ പത്രികയുടെ പ്രചാരം പതിൻമടങ്ങ് വർധിച്ചു. 1936ൽ തെലുങ്ക് സംസാരിക്കുന്നവർ ഏറെയുള്ള മദ്രാസിലേക്ക് പ്രവർത്തനം റാവു പറിച്ചുനട്ടു. അവിടെ ആന്ധ്രാ പത്രിക ദിന പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി.
ആന്ധ്രാ സംസ്ഥാനമെന്ന ആവശ്യം ഉന്നയിച്ച് റാവു തന്റെ പത്രത്തിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു. അതിന്റെ തുടർച്ചയായി സ്വതന്ത്ര ആന്ധ്ര സംസ്ഥാന പ്രസ്ഥാനത്തിന്റെ സ്ഥാപന നേതാക്കളിൽ ഒരാളായി റാവു മാറുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ആന്ധ്രാപ്രദേശ് സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ഒൗദ്യോഗിക കമ്മിറ്റി പോലും രൂപീകരിക്കുന്നത്.
1924 മുതൽ 1934 വരെ ആന്ധ്രാ സ്റ്റേറ്റ് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു റാവു.
ഈ പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും അദ്ദേഹത്തിന് ദേശോദ്ധാരക എന്ന ബഹുമതിപ്പേര് നേടിക്കൊടുത്തു. 1937ൽ റാവുവിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ആന്ധ്രാ സംസ്ഥാനത്തിന് വേണ്ടി ഒരു പ്രവർത്തന പദ്ധതിയും കർമരേഖയും തയാറാക്കിയത്. ആന്ധ്ര സംസ്ഥാനം എന്ന സ്വപ്നം യാഥാർഥ്യമാകുന്നത് കാണും വരെ റാവു ജീവിച്ചിരുന്നില്ല. 1938 ഏപ്രിൽ 11ന് അദ്ദേഹം മരിച്ചു.
1952 ഡിസംബർ 19ന് ആന്ധ്രാ സംസ്ഥാനം രൂപീകരിക്കപ്പെട്ടു. ആ സംസ്ഥാനം പിന്നീട് നേരിട്ട തലവേദനകളൊന്നും റാവുവിന്റെ അമൃതാഞ്ജൻ കൊണ്ടു മാറുന്നതായിരുന്നില്ല. ഒടുവിൽ ആന്ധ്രാ പ്രദേശ് അടുത്തിയിടെ രണ്ടായി ആന്ധ്രയും തെലുങ്കാനയുമായി നിൽക്കുന്നു.