നെൽവിത്തുകളുടെ സംഭരണത്തിൽ പരന്പരാഗതരീതിയാണ് ഇദ്ദേഹം അനുവർത്തിക്കുന്നത്. വിളവെടുത്ത നെല്ല് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിച്ചശേഷം മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ അതിൽ സംഭരിക്കും. വൈക്കോൽ കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്ലുസംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്.
പൈതൃക നെല്ലിനങ്ങളുടെ ജീൻ ബാങ്ക്, വയനാട്ടിലെ നെല്ലച്ഛൻ എന്നിങ്ങനെ വിശേഷണങ്ങളുള്ള ചെറുവയൽ രാമൻ. മണ്മറഞ്ഞുപോന്ന നാടൻ നെല്ലിനങ്ങളെ തിരികെപ്പിടിച്ച് കരുതലോടെ കൃഷി ചെയ്ത് വിത്തുകൾ കർഷകർക്കു സമ്മാനിക്കുന്ന ഗോത്രവാസി.
മാനന്തവാടി കമ്മനയിൽ കുറിച്യ വിഭാഗത്തിൽപ്പെട്ട തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ നാടിനൊരു കൃഷിപാഠമാണ്. മൂന്ന് മാസം മുതൽ ആറ് മാസം വരെ വിളവുള്ള മുപ്പതിലേറെ നെല്ലിനങ്ങളാണ് ഇദ്ദേഹത്തിന്റെ പാടത്തും വിത്തുപുരയിലും ഭദ്രമായിരിക്കുന്നത്.
രുചിയിലും മണത്തിലും വിളവിലും വ്യത്യസ്തമാണ് ഓരോ ഇനവും. കാലം കൈവിട്ടുകളഞ്ഞ അപൂർവ ഇനങ്ങൾ ഒന്നോ രണ്ടോ സെന്റിൽ വീതമാണ് വിതയ്ക്കുക. ഇവ വിത്തായി വേണ്ടവർക്കൊക്കെ നൽകുകയും ചെയ്യും. കേരളത്തിൽനിന്നു മാത്രമല്ല ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ളവരും രാമനെ പഠിച്ച് വിത്ത് കൊണ്ടുപോകുന്നു.
വെളിയൻ, ചേറ്റ് വെളിയൻ, മുണ്ടകൻ, ചെന്താരി, ചെന്പകം, മരത്തൊണ്ടി, ചെന്നെല്ല്, കണ്ണിച്ചെന്നെല്ല്, ചോമാല, അടുക്കൻ, വെളുന്പാല, പാൽവെളിയൻ, കൊടുവെളിയൻ, ഗന്ധകശാല, ജീരകശാല, കയമ, ഉരുണിക്കയമ, പാൽത്തൊണ്ടി, ഓണമൊട്ടൻ, കല്ലടിയാരൻ, ഓക്കൻ പുഞ്ച, കുറുന്പാളി, വെള്ളിമുത്ത്, പുന്നാരൻ തൊണ്ടി, തൊണ്ണൂറാംതൊണ്ടി, തൊണ്ണൂറാംപുഞ്ച, ഞവര, കുങ്കുമശാലി തുടങ്ങി പഴമക്കാർ കരുതലോടെ നട്ടുവന്നിരുന്ന നെല്ലിനങ്ങളൊക്കെ വ്യത്യസ്തമാണ്. ഏറെപ്പേർക്കും പരിചിതമല്ലാത്ത പഴയ നെല്ലുകളുടെ ഇലയും വിത്തും നോക്കി ഓരോന്നും ഏതിനമാണെന്ന് പറയാൻ രാമനു കഴിയും.
പ്രകൃതിയെയും പാരന്പര്യത്തെയും ഉപാസിക്കുന്ന ഈ ജൈവ കർഷകൻ പാടശേഖരത്തിലെ വിജ്ഞാനകോശം തന്നെ. കേട്ടറിഞ്ഞതും അടുത്തറിഞ്ഞുമായ കൃഷിശാസ്ത്രം ദേശമെങ്ങും പഠിപ്പിക്കാനും രാമൻ സമയം കണ്ടെത്തുന്നു. കാർഷിക സർവകലാശാലയും കർഷകസംഘടനകളും മാത്രമല്ല പ്രവാസികൾവരെ കൃഷിയനുഭവങ്ങൾ അറിയാനും പഠിക്കാനും ഇദ്ദേഹത്തെ ക്ഷണിക്കാറുണ്ട്. രാമൻ കർഷകർക്ക് മുൻപിൽ അധ്യാപകനും കാർഷിക വിദ്യാർഥികൾക്കും അധ്യാപകർക്കും മാർഗദർശിയുമാണ്. അറുപതു വർഷമായി ചേറിന്റെ മണമറിയുന്ന പാകം വന്ന കൃഷിയറിവ് ഇദ്ദേഹത്തിന്റെ ഓരോ ചലനത്തിലും വാക്കിലും നിഴലിക്കുന്നു.
പതിനഞ്ചാം വയസിൽ പാടത്തിറങ്ങിയതു മുതൽ വയനാടൻ വിത്തുകളുടെ കാവലാളാണ് രാമൻ. ഗവേഷകരും കർഷകരും ഇദ്ദേഹത്തിന്റെ കൃഷിയിടത്തി പരന്പരാഗത കൃഷിരീതി നിരീക്ഷിച്ചു പഠിക്കുന്നു. ജൈവകൃഷിക്കു പ്രചുരപ്രചാരം വരുന്നതിന് ഏറെ മുൻപുതന്നെ ഇദ്ദേഹം ജൈവ നെൽകൃഷി തുടങ്ങിയതാണ്. വയനാടൻ കുന്നടിവാരങ്ങളിലെ കളിമണ്ണിന്റെ പശിമയിൽ വിളയുന്ന നാടൻ വിത്തുകളുടെ പച്ചപ്പ് കണ്ണിനും മനസിനും കുളിരേകുന്നു.
പഴക്കമാണ് പ്രൗഢി
രാമന്റെ പാർപ്പിടത്തിനും തൊഴുത്തിനും വിത്തുപുരയ്ക്കുമൊക്കെയുണ്ട് പഴമയുടെ പ്രൗഢി. ചെളിയും മണ്ണും വയ്ക്കോലും ചൂരലും ചേർത്ത് മൂപ്പൻമാർ 150 വർഷം മുൻപ് പണിത വീട് അതേ പടി നിലനിറുത്തിയിരിക്കുന്നു. മുളയും ഈട്ടിയുമാണ് മേൽക്കൂര. വൈക്കോൽ മേഞ്ഞ് തറ ചാണകം മെഴുകി മയം വരുത്തിയിട്ടുണ്ട്. മൂപ്പെത്തിയ കല്ലൻമുള വെട്ടി ഒരുമാസം വെള്ളത്തിൽ കുതിർത്തശേഷം തീയിൽ പൊള്ളിച്ചെടുത്താണ് മേൽക്കൂര പണിതത്. 500 വർഷം വരെ ഇതിനു യാതൊരു കേടും വരില്ലെന്നാണ് രാമന്റെ ഉറപ്പ്. എത്ര കടുത്ത വേനലിലും ഈ മണ്വീടിനുള്ളിൽ കുളിർമയുണ്ട്. ഇന്നേവരെയുണ്ടായ പ്രകൃതിക്ഷോഭങ്ങളൊന്നും ഈ വീടിന് വിള്ളൽ വീഴ്ത്താനായിട്ടുമില്ല.
അത്യപൂർവമായ കാർഷിക സംഭാവനകളെ മാനിച്ച് നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ഗോത്രവിഭാഗത്തിലെ ഈ കാർഷികപ്രതിഭയ്ക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ ജനിതക സംരക്ഷണ പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അക്ഷര ജ്യോതി പുരസ്കാരം, ഫോക് ലോർ അക്കാദമിയുടെ കെ.പി. കാളൻ പുരസ്കാരം തുടങ്ങി അൻപതിലേറെ ബഹുമതികൾ.
അമ്മാവൻ നൽകിയ തറവാടുഭൂമിയിലാണ് കൃഷിയുടെ തുടക്കം. ഹരിതവിപ്ലവകാലത്ത് സങ്കര വിത്തിനങ്ങളും ജനിതക വിത്തുകളും രാസവളങ്ങളും കീടനാശിനികളുമൊക്കെ പ്രചാരം നേടിയെങ്കിലും രാമൻ മുഖം തിരിച്ചുനിന്നതേയുള്ളു. ജീവിതശൈലിയിലും ഏറെ വ്യത്യസ്തനാണ് ചെളിമുണ്ടും കീറ്റയുടുപ്പുമണിഞ്ഞ് തൂന്പയിലും കലപ്പയിലും ജീവിതം സമർപ്പിച്ചിരിക്കുന്ന നെല്ലച്ഛൻ. മണ്ണിനെ പവിത്രമായി കാണുന്ന ഈ പ്രകൃതിസ്നേഹി.
ചെരിപ്പ് ധരിക്കില്ല. മരം കയറ്റം പതിവായതിനാൽ തഴന്പ് നഷ്ടപ്പെടാതിരിക്കാൻ ചെരിപ്പ് ഒഴിവാക്കുന്നതാണ് മെച്ചം. വീട്ടിലേക്ക് പഴവും പച്ചക്കറിയും ഒരിക്കലും വിലകൊടുത്തു വാങ്ങിയിട്ടില്ല. ഉപ്പും മധുരവും ഉപേക്ഷിച്ചതോടെ അതിനും പണച്ചെലവില്ല. സ്വന്തം പാടത്തെ അരി കുത്തി പൊതിച്ചോറു കൊണ്ടുപോകുന്ന ശീലം യാത്രകളിലുണ്ട്.
പ്രായം എഴുപതിനു മുകളിലെത്തിയിട്ടും ഇദ്ദേഹം മണ്ണിൽ ജീവിച്ച് കൃഷിയിറക്കുന്നത് കൊള്ളലാഭം പ്രതീക്ഷിച്ചല്ല. പലപ്പോഴും കാര്യമായ ലാഭം കിട്ടാറുമില്ല. ഇക്കാലം മറന്നതും കൈമോശം വരുത്തിയതുമായ കാർഷിക സംസ്കാരത്തിന്റെ പുണ്യസ്മൃതി ലോകത്തെ അറിയിക്കുകയെന്നതാണ് ദൗത്യം.
വിത്തുകളുടെ കരുതൽ
നെൽവിത്തുകളുടെ സംഭരണത്തിൽ പരന്പരാഗതരീതിയാണ് ഇദ്ദേഹം അനുവർത്തിക്കുന്നത്. വിളവെടുത്ത നെല്ല് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിച്ചശേഷം മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ല് അതിൽ സംഭരിക്കും. വൈക്കോൽ കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്ലുസംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. വിത്ത് ഇത്തരത്തിൽ രണ്ടു വർഷംവരെ മുളയ്ക്കൽശേഷി നഷ്ടപ്പെടാതെ പരന്പരാഗതരീതിയിൽ സൂക്ഷിക്കാനാവും. പുഴുങ്ങിക്കുത്തിയ അരിയും ഇത്തരത്തിൽ സൂക്ഷിക്കാം.
അനുഷ്ഠാനങ്ങൾ കൈവിടാതെയുള്ള കൃഷിരീതിയാണ് രാമന്റെ കരുതൽ. ധനുമാസത്തിൽ കണ്ടം പൂട്ടലോടെയാണ് തുടക്കം. ഒത്ത പക്കത്തിന് ഭൂമിപൂജ നടത്തി വെളിയൻ, ചെന്താടി, മുണ്ടകൻ തുടങ്ങിയ ഇനങ്ങൾ മണ്ണിൽ പുതപ്പിച്ചും മുളപ്പിച്ചും കളപറിച്ചും ചാണകം നൽകിയുമാണ് കൃഷി. വൃശ്ചികത്തിൽ കൊയ്തുണക്കി നെല്ല് അറയിലും പത്താഴത്തിലും ഭദ്രമാക്കും. മൂന്നേക്കർ പാടത്ത് മരതൊണ്ടി ഇനമാണ് വിതയ്ക്കുന്നത് ഇതാണ് വീട്ടിലേക്കുള്ള അരി.
ഈ വിത്താണ് ഉണ്ണാനും വിൽക്കാനും മാറ്റിവയ്ക്കുന്നത്. ഒരു വ്യവസ്ഥയിലാണ് ഇദ്ദേഹം കർഷകർക്ക് വിത്ത് നൽകുന്നത്. കൃഷിചെയ്ത് അത്രയും അളവിൽ വിത്ത് തിരികെ കൊടുക്കണം. പണമല്ല രാമന് പ്രധാനം മറിച്ച് തദ്ദേശിയ വിത്തുകൾ കൂടുതൽ കർഷകരിലെത്തിക്കുകയെന്നതാണ്.
നാടൻ നെല്ലിനങ്ങളുടെ വിളഭൂമിയായിരുന്നു മുൻകാലത്ത് വയനാട്. ഇവയിൽ കുറെയെങ്കിലും കരുതലോടെ കാത്തുപോരുന്നത് പരന്പരാഗതമായി നെൽകൃഷി ചെയ്യുന്ന ഗോത്രവാസികളാണ്. ഇതിൽത്തന്നെ കുറിച്യ വിഭാഗക്കാരാണ് കൃഷിയിൽ മുൻപന്തിയിലുള്ളത്. നെല്ല്, റാഗി, തിന, കന്നുകാലികൾ എന്നിവ കുറിച്യരുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമാണ്. ചേന, ചേന്പ്, കാച്ചിൽ തുടങ്ങി കിഴങ്ങുവർഗങ്ങളും കറ്റാർവാഴയും കരിംകൊട്ട, കരിവാലൻ കോട്ട, ഉതിരംകോട്ട, ചെറുവള്ളി, ഉപ്പൂത്തരൻ തുടങ്ങിയ കുരുമുളക് ഇനങ്ങളും കൃഷിയിടത്തിലുണ്ട്. കൂടാതെ പരന്പരാഗത പച്ചക്കറി ഇനങ്ങളും ഒൗഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം പരിപാലിക്കുന്നു.
നാടൻ വിത്തുകൾ പൊന്നാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള തിരിച്ചറിവ് രാമനുണ്ടായത് യാദൃച്ഛികമായാണ്. അന്പതാണ്ട് മുൻപൊരിക്കൽ പഴയ താളിയോലരേഖകളും പുരാവസ്തുക്കളും അന്വേഷിച്ച് ഒരു അപരിചിതൻ രാമനെ കാണാനെത്തി. സംസാരത്തിനിടെ അദ്ദേഹമാണ് നാടൻ വിത്തുകളുടെ മൂല്യം ബോധ്യപ്പെടുത്തിയത്. പാരന്പര്യം മാത്രമല്ല ആയുരാരോഗ്യത്തിന് അടിസ്ഥാനമാണ് നാടൻ ഇനങ്ങളെന്നറിഞ്ഞതോടെയാണ് ചെറുവയൽ രാമൻ നാടൻ നെല്ലിനങ്ങളുടെ കരുതലാളും പ്രചാരകനുമായി മാറിയത്.
വംശനാശത്തിലമർന്നുകൊണ്ടിരുന്ന പരന്പരാഗത നെല്ലിനങ്ങൾ വിവിധ ഉൗരു മൂപ്പൻമാരുടെ വിത്തുപെട്ടികളിൽനിന്ന് ശേഖരിച്ചു. ക്ഷേത്രാചാരത്തിന് പരന്പരാഗത നെല്ലിനങ്ങൾ കുറിച്യർ ഉപയോഗിക്കുന്നതിനാൽ അത്തരത്തിലും കുറേ വീണ്ടെടുത്തു. ചിലർ നെല്ലിനങ്ങൾ സമ്മാനിക്കുകയും ചെയ്തു.
മൂന്നു പശുക്കളുള്ളതിനാൽ രാമന് കൃഷിയിൽ വേണ്ടിടത്തോളം ചാണകം കിട്ടും. കൂടാതെ ചാരവും ചവറും നെല്ലിനു വളമായി നൽകുന്നു. രാസവളം ഒഴിവാക്കിയതിനാൽ തവള, തുന്പി, ചിലന്തി തുടങ്ങിയ മിത്രജീവികൾ കീടങ്ങളെ തിന്നൊടുക്കും.
കർപ്പൂരച്ചെടിപോലെ രൂക്ഷഗന്ധം വമിക്കുന്ന ചെടികൾ നാട്ടി വയ്ക്കുന്നതും കൃഷിയിടത്തിലെ വെള്ളം വറ്റിക്കുന്നതുമാണ് കീടങ്ങളെ തുരത്താനുള്ള മറ്റു മാർഗങ്ങൾ. ജൈവവളങ്ങൾ കരുത്തുനൽകുന്നതിനാലും പ്രതിരോധശേഷി കൂടിയതിനാലും നാടൻ ഇനങ്ങൾക്ക് രോഗകീടബാധ കുറവാണെന്നാണ് രാമന്റെ അനുഭവം. ഭാര്യ ഗീതയും നാലു മക്കളും ഉൾപ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
അദീപ് ബേബി
പൈതൃക നെല്ലിനങ്ങളുടെ ജീൻ ബാങ്ക്, വയനാട്ടിലെ നെല്ലച്ഛൻ എന്നിങ്ങനെ വിശേഷണങ്ങളുള്ള ചെറുവയൽ രാമൻ. മണ്മറഞ്ഞുപോന്ന നാടൻ നെല്ലിനങ്ങളെ തിരികെപ്പിടിച്ച് കരുതലോടെ കൃഷി ചെയ്ത് വിത്തുകൾ കർഷകർക്കു സമ്മാനിക്കുന്ന ഗോത്രവാസി.
മാനന്തവാടി കമ്മനയിൽ കുറിച്യ വിഭാഗത്തിൽപ്പെട്ട തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ നാടിനൊരു കൃഷിപാഠമാണ്. മൂന്ന് മാസം മുതൽ ആറ് മാസം വരെ വിളവുള്ള മുപ്പതിലേറെ നെല്ലിനങ്ങളാണ് ഇദ്ദേഹത്തിന്റെ പാടത്തും വിത്തുപുരയിലും ഭദ്രമായിരിക്കുന്നത്.
രുചിയിലും മണത്തിലും വിളവിലും വ്യത്യസ്തമാണ് ഓരോ ഇനവും. കാലം കൈവിട്ടുകളഞ്ഞ അപൂർവ ഇനങ്ങൾ ഒന്നോ രണ്ടോ സെന്റിൽ വീതമാണ് വിതയ്ക്കുക. ഇവ വിത്തായി വേണ്ടവർക്കൊക്കെ നൽകുകയും ചെയ്യും. കേരളത്തിൽനിന്നു മാത്രമല്ല ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ളവരും രാമനെ പഠിച്ച് വിത്ത് കൊണ്ടുപോകുന്നു.
വെളിയൻ, ചേറ്റ് വെളിയൻ, മുണ്ടകൻ, ചെന്താരി, ചെന്പകം, മരത്തൊണ്ടി, ചെന്നെല്ല്, കണ്ണിച്ചെന്നെല്ല്, ചോമാല, അടുക്കൻ, വെളുന്പാല, പാൽവെളിയൻ, കൊടുവെളിയൻ, ഗന്ധകശാല, ജീരകശാല, കയമ, ഉരുണിക്കയമ, പാൽത്തൊണ്ടി, ഓണമൊട്ടൻ, കല്ലടിയാരൻ, ഓക്കൻ പുഞ്ച, കുറുന്പാളി, വെള്ളിമുത്ത്, പുന്നാരൻ തൊണ്ടി, തൊണ്ണൂറാംതൊണ്ടി, തൊണ്ണൂറാംപുഞ്ച, ഞവര, കുങ്കുമശാലി തുടങ്ങി പഴമക്കാർ കരുതലോടെ നട്ടുവന്നിരുന്ന നെല്ലിനങ്ങളൊക്കെ വ്യത്യസ്തമാണ്. ഏറെപ്പേർക്കും പരിചിതമല്ലാത്ത പഴയ നെല്ലുകളുടെ ഇലയും വിത്തും നോക്കി ഓരോന്നും ഏതിനമാണെന്ന് പറയാൻ രാമനു കഴിയും.
പ്രകൃതിയെയും പാരന്പര്യത്തെയും ഉപാസിക്കുന്ന ഈ ജൈവ കർഷകൻ പാടശേഖരത്തിലെ വിജ്ഞാനകോശം തന്നെ. കേട്ടറിഞ്ഞതും അടുത്തറിഞ്ഞുമായ കൃഷിശാസ്ത്രം ദേശമെങ്ങും പഠിപ്പിക്കാനും രാമൻ സമയം കണ്ടെത്തുന്നു. കാർഷിക സർവകലാശാലയും കർഷകസംഘടനകളും മാത്രമല്ല പ്രവാസികൾവരെ കൃഷിയനുഭവങ്ങൾ അറിയാനും പഠിക്കാനും ഇദ്ദേഹത്തെ ക്ഷണിക്കാറുണ്ട്. രാമൻ കർഷകർക്ക് മുൻപിൽ അധ്യാപകനും കാർഷിക വിദ്യാർഥികൾക്കും അധ്യാപകർക്കും മാർഗദർശിയുമാണ്. അറുപതു വർഷമായി ചേറിന്റെ മണമറിയുന്ന പാകം വന്ന കൃഷിയറിവ് ഇദ്ദേഹത്തിന്റെ ഓരോ ചലനത്തിലും വാക്കിലും നിഴലിക്കുന്നു.
പതിനഞ്ചാം വയസിൽ പാടത്തിറങ്ങിയതു മുതൽ വയനാടൻ വിത്തുകളുടെ കാവലാളാണ് രാമൻ. ഗവേഷകരും കർഷകരും ഇദ്ദേഹത്തിന്റെ കൃഷിയിടത്തി പരന്പരാഗത കൃഷിരീതി നിരീക്ഷിച്ചു പഠിക്കുന്നു. ജൈവകൃഷിക്കു പ്രചുരപ്രചാരം വരുന്നതിന് ഏറെ മുൻപുതന്നെ ഇദ്ദേഹം ജൈവ നെൽകൃഷി തുടങ്ങിയതാണ്. വയനാടൻ കുന്നടിവാരങ്ങളിലെ കളിമണ്ണിന്റെ പശിമയിൽ വിളയുന്ന നാടൻ വിത്തുകളുടെ പച്ചപ്പ് കണ്ണിനും മനസിനും കുളിരേകുന്നു.
പഴക്കമാണ് പ്രൗഢി
രാമന്റെ പാർപ്പിടത്തിനും തൊഴുത്തിനും വിത്തുപുരയ്ക്കുമൊക്കെയുണ്ട് പഴമയുടെ പ്രൗഢി. ചെളിയും മണ്ണും വയ്ക്കോലും ചൂരലും ചേർത്ത് മൂപ്പൻമാർ 150 വർഷം മുൻപ് പണിത വീട് അതേ പടി നിലനിറുത്തിയിരിക്കുന്നു. മുളയും ഈട്ടിയുമാണ് മേൽക്കൂര. വൈക്കോൽ മേഞ്ഞ് തറ ചാണകം മെഴുകി മയം വരുത്തിയിട്ടുണ്ട്. മൂപ്പെത്തിയ കല്ലൻമുള വെട്ടി ഒരുമാസം വെള്ളത്തിൽ കുതിർത്തശേഷം തീയിൽ പൊള്ളിച്ചെടുത്താണ് മേൽക്കൂര പണിതത്. 500 വർഷം വരെ ഇതിനു യാതൊരു കേടും വരില്ലെന്നാണ് രാമന്റെ ഉറപ്പ്. എത്ര കടുത്ത വേനലിലും ഈ മണ്വീടിനുള്ളിൽ കുളിർമയുണ്ട്. ഇന്നേവരെയുണ്ടായ പ്രകൃതിക്ഷോഭങ്ങളൊന്നും ഈ വീടിന് വിള്ളൽ വീഴ്ത്താനായിട്ടുമില്ല.
അത്യപൂർവമായ കാർഷിക സംഭാവനകളെ മാനിച്ച് നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ഗോത്രവിഭാഗത്തിലെ ഈ കാർഷികപ്രതിഭയ്ക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ ജനിതക സംരക്ഷണ പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അക്ഷര ജ്യോതി പുരസ്കാരം, ഫോക് ലോർ അക്കാദമിയുടെ കെ.പി. കാളൻ പുരസ്കാരം തുടങ്ങി അൻപതിലേറെ ബഹുമതികൾ.
അമ്മാവൻ നൽകിയ തറവാടുഭൂമിയിലാണ് കൃഷിയുടെ തുടക്കം. ഹരിതവിപ്ലവകാലത്ത് സങ്കര വിത്തിനങ്ങളും ജനിതക വിത്തുകളും രാസവളങ്ങളും കീടനാശിനികളുമൊക്കെ പ്രചാരം നേടിയെങ്കിലും രാമൻ മുഖം തിരിച്ചുനിന്നതേയുള്ളു. ജീവിതശൈലിയിലും ഏറെ വ്യത്യസ്തനാണ് ചെളിമുണ്ടും കീറ്റയുടുപ്പുമണിഞ്ഞ് തൂന്പയിലും കലപ്പയിലും ജീവിതം സമർപ്പിച്ചിരിക്കുന്ന നെല്ലച്ഛൻ. മണ്ണിനെ പവിത്രമായി കാണുന്ന ഈ പ്രകൃതിസ്നേഹി.
ചെരിപ്പ് ധരിക്കില്ല. മരം കയറ്റം പതിവായതിനാൽ തഴന്പ് നഷ്ടപ്പെടാതിരിക്കാൻ ചെരിപ്പ് ഒഴിവാക്കുന്നതാണ് മെച്ചം. വീട്ടിലേക്ക് പഴവും പച്ചക്കറിയും ഒരിക്കലും വിലകൊടുത്തു വാങ്ങിയിട്ടില്ല. ഉപ്പും മധുരവും ഉപേക്ഷിച്ചതോടെ അതിനും പണച്ചെലവില്ല. സ്വന്തം പാടത്തെ അരി കുത്തി പൊതിച്ചോറു കൊണ്ടുപോകുന്ന ശീലം യാത്രകളിലുണ്ട്.
പ്രായം എഴുപതിനു മുകളിലെത്തിയിട്ടും ഇദ്ദേഹം മണ്ണിൽ ജീവിച്ച് കൃഷിയിറക്കുന്നത് കൊള്ളലാഭം പ്രതീക്ഷിച്ചല്ല. പലപ്പോഴും കാര്യമായ ലാഭം കിട്ടാറുമില്ല. ഇക്കാലം മറന്നതും കൈമോശം വരുത്തിയതുമായ കാർഷിക സംസ്കാരത്തിന്റെ പുണ്യസ്മൃതി ലോകത്തെ അറിയിക്കുകയെന്നതാണ് ദൗത്യം.
വിത്തുകളുടെ കരുതൽ
നെൽവിത്തുകളുടെ സംഭരണത്തിൽ പരന്പരാഗതരീതിയാണ് ഇദ്ദേഹം അനുവർത്തിക്കുന്നത്. വിളവെടുത്ത നെല്ല് ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിച്ചശേഷം മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ല് അതിൽ സംഭരിക്കും. വൈക്കോൽ കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്ലുസംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. വിത്ത് ഇത്തരത്തിൽ രണ്ടു വർഷംവരെ മുളയ്ക്കൽശേഷി നഷ്ടപ്പെടാതെ പരന്പരാഗതരീതിയിൽ സൂക്ഷിക്കാനാവും. പുഴുങ്ങിക്കുത്തിയ അരിയും ഇത്തരത്തിൽ സൂക്ഷിക്കാം.
അനുഷ്ഠാനങ്ങൾ കൈവിടാതെയുള്ള കൃഷിരീതിയാണ് രാമന്റെ കരുതൽ. ധനുമാസത്തിൽ കണ്ടം പൂട്ടലോടെയാണ് തുടക്കം. ഒത്ത പക്കത്തിന് ഭൂമിപൂജ നടത്തി വെളിയൻ, ചെന്താടി, മുണ്ടകൻ തുടങ്ങിയ ഇനങ്ങൾ മണ്ണിൽ പുതപ്പിച്ചും മുളപ്പിച്ചും കളപറിച്ചും ചാണകം നൽകിയുമാണ് കൃഷി. വൃശ്ചികത്തിൽ കൊയ്തുണക്കി നെല്ല് അറയിലും പത്താഴത്തിലും ഭദ്രമാക്കും. മൂന്നേക്കർ പാടത്ത് മരതൊണ്ടി ഇനമാണ് വിതയ്ക്കുന്നത് ഇതാണ് വീട്ടിലേക്കുള്ള അരി.
ഈ വിത്താണ് ഉണ്ണാനും വിൽക്കാനും മാറ്റിവയ്ക്കുന്നത്. ഒരു വ്യവസ്ഥയിലാണ് ഇദ്ദേഹം കർഷകർക്ക് വിത്ത് നൽകുന്നത്. കൃഷിചെയ്ത് അത്രയും അളവിൽ വിത്ത് തിരികെ കൊടുക്കണം. പണമല്ല രാമന് പ്രധാനം മറിച്ച് തദ്ദേശിയ വിത്തുകൾ കൂടുതൽ കർഷകരിലെത്തിക്കുകയെന്നതാണ്.
നാടൻ നെല്ലിനങ്ങളുടെ വിളഭൂമിയായിരുന്നു മുൻകാലത്ത് വയനാട്. ഇവയിൽ കുറെയെങ്കിലും കരുതലോടെ കാത്തുപോരുന്നത് പരന്പരാഗതമായി നെൽകൃഷി ചെയ്യുന്ന ഗോത്രവാസികളാണ്. ഇതിൽത്തന്നെ കുറിച്യ വിഭാഗക്കാരാണ് കൃഷിയിൽ മുൻപന്തിയിലുള്ളത്. നെല്ല്, റാഗി, തിന, കന്നുകാലികൾ എന്നിവ കുറിച്യരുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമാണ്. ചേന, ചേന്പ്, കാച്ചിൽ തുടങ്ങി കിഴങ്ങുവർഗങ്ങളും കറ്റാർവാഴയും കരിംകൊട്ട, കരിവാലൻ കോട്ട, ഉതിരംകോട്ട, ചെറുവള്ളി, ഉപ്പൂത്തരൻ തുടങ്ങിയ കുരുമുളക് ഇനങ്ങളും കൃഷിയിടത്തിലുണ്ട്. കൂടാതെ പരന്പരാഗത പച്ചക്കറി ഇനങ്ങളും ഒൗഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം പരിപാലിക്കുന്നു.
നാടൻ വിത്തുകൾ പൊന്നാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള തിരിച്ചറിവ് രാമനുണ്ടായത് യാദൃച്ഛികമായാണ്. അന്പതാണ്ട് മുൻപൊരിക്കൽ പഴയ താളിയോലരേഖകളും പുരാവസ്തുക്കളും അന്വേഷിച്ച് ഒരു അപരിചിതൻ രാമനെ കാണാനെത്തി. സംസാരത്തിനിടെ അദ്ദേഹമാണ് നാടൻ വിത്തുകളുടെ മൂല്യം ബോധ്യപ്പെടുത്തിയത്. പാരന്പര്യം മാത്രമല്ല ആയുരാരോഗ്യത്തിന് അടിസ്ഥാനമാണ് നാടൻ ഇനങ്ങളെന്നറിഞ്ഞതോടെയാണ് ചെറുവയൽ രാമൻ നാടൻ നെല്ലിനങ്ങളുടെ കരുതലാളും പ്രചാരകനുമായി മാറിയത്.
വംശനാശത്തിലമർന്നുകൊണ്ടിരുന്ന പരന്പരാഗത നെല്ലിനങ്ങൾ വിവിധ ഉൗരു മൂപ്പൻമാരുടെ വിത്തുപെട്ടികളിൽനിന്ന് ശേഖരിച്ചു. ക്ഷേത്രാചാരത്തിന് പരന്പരാഗത നെല്ലിനങ്ങൾ കുറിച്യർ ഉപയോഗിക്കുന്നതിനാൽ അത്തരത്തിലും കുറേ വീണ്ടെടുത്തു. ചിലർ നെല്ലിനങ്ങൾ സമ്മാനിക്കുകയും ചെയ്തു.
മൂന്നു പശുക്കളുള്ളതിനാൽ രാമന് കൃഷിയിൽ വേണ്ടിടത്തോളം ചാണകം കിട്ടും. കൂടാതെ ചാരവും ചവറും നെല്ലിനു വളമായി നൽകുന്നു. രാസവളം ഒഴിവാക്കിയതിനാൽ തവള, തുന്പി, ചിലന്തി തുടങ്ങിയ മിത്രജീവികൾ കീടങ്ങളെ തിന്നൊടുക്കും.
കർപ്പൂരച്ചെടിപോലെ രൂക്ഷഗന്ധം വമിക്കുന്ന ചെടികൾ നാട്ടി വയ്ക്കുന്നതും കൃഷിയിടത്തിലെ വെള്ളം വറ്റിക്കുന്നതുമാണ് കീടങ്ങളെ തുരത്താനുള്ള മറ്റു മാർഗങ്ങൾ. ജൈവവളങ്ങൾ കരുത്തുനൽകുന്നതിനാലും പ്രതിരോധശേഷി കൂടിയതിനാലും നാടൻ ഇനങ്ങൾക്ക് രോഗകീടബാധ കുറവാണെന്നാണ് രാമന്റെ അനുഭവം. ഭാര്യ ഗീതയും നാലു മക്കളും ഉൾപ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
അദീപ് ബേബി