കഴിഞ്ഞ കോമണ്വെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെള്ളി മെഡൽ അണിഞ്ഞതോടെ വിമൻ ഇൻ ബ്ലൂ എന്നു വിളിപ്പേരുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാജ്യ കായികചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. പുരുഷൻമാരുടെ കുത്തകയായിരുന്ന ക്രിക്കറ്റ് മൈതാനത്തേക്ക് വനിതകളെ വിളിച്ചിറക്കിയതിനു പിന്നിൽ എക്കാലവും ഓർമിച്ചിരിക്കേണ്ട പേരാണ് മഹേന്ദ്ര കുമാർ ശർമയുടേത്.
1970കളുടെ തുടക്കം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വനിതകൾ ക്രിക്കറ്റിൽ സജീവമായിക്കഴിഞ്ഞിരുന്നു. അപ്പോഴും ഇന്ത്യയിൽ ക്രിക്കറ്റ് പുരുഷൻമാർക്കു മാത്രമായുള്ള കായികവിനോദമായി തുടർന്നു. ഈ സമയത്താണ് ഒരു ദൗത്യം ഏറ്റെടുക്കുന്നതുപോലെ ശർമയുടെ വരവ്. ലഖ്നൗവിലെ സ്കൂളുകളിലും കോളജുകളിലും വനിതകളുടെ സോഫ്റ്റ് ബോൾ, ഹാൻഡ് ബോൾ ടൂർണമെന്റുകൾ പതിവായി ശർമ സംഘടിപ്പിച്ചിരുന്നു.
1973ൽ ഹൈദരാബാദിൽ നടന്ന ഒരു സോഫ്റ്റ് ബോൾ ടൂർണമെന്റിനിടെ സോഫ്റ്റ് ബോൾ ബാറ്റ് കൊണ്ട ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് പോലെ അനുകരിച്ച് മൈതാനത്തിൽ കളിച്ചു. അന്നുമുതലാണ് വനിതകൾക്ക് ക്രിക്കറ്റ് അസോസിയേഷൻ ആരംഭിക്കുന്നതിനെക്കുറിച്ച് ശർമ ആലോചിച്ചുതുടങ്ങിയത്.
വനിതാ ക്രിക്കറ്റ് അസോസിയേഷൻ എന്ന ആശയം തലയ്ക്കുപിടിച്ച ശർമ ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് അതിലൊരു മൈക്കും ഫിറ്റ് ചെയ്ത് ക്രിക്കറ്റ് കളിക്കാൻ താത്പര്യമുള്ള വനിതകൾ മുന്നോട്ട് വരണം എന്നഭ്യർഥിച്ചു ലഖ്നൗ നഗരം ചുറ്റി. വനിതകളുടെ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു, താത്പര്യമുള്ളമവർ പങ്കെടുക്കണം എന്നായിരുന്നു ശർമയുടെ അഭ്യർഥന. ഇന്ത്യയിൽ വനിതകൾക്ക് വേണ്ടി മാത്രമായി സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മാച്ചായിരുന്നു അത്.
ക്രിക്കറ്റ് കളിക്കാൻ മുന്നോട്ടുവന്ന വനിതകളുടെ ഉത്സാഹവും ആവേശവും മനസിലാക്കിയ ശർമ ഇന്ത്യയിലെ ആദ്യ വനിതാ ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. മഹേന്ദ്ര കുമാർ ശർമയ്ക്ക് അന്ന് വെറും 20 വയസിനുമേൽ പ്രായമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലഖ്നൗ സൊസൈറ്റി ആക്ടിനു കീഴിൽ വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഡബ്യുസിഎഐ) രജിസ്റ്റ് ചെയ്തു.
ബീഗം ഹമീദ ഹബീബുള്ള ആയിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്. സെക്രട്ടറി മഹേന്ദ്ര കുമാർ ശർമയും. 1973ൽതന്നെ അസോസിയേഷൻ ഇന്റർനാഷണൽ വിമൻസ് ക്രിക്കറ്റ് കൗണ്സിലിന്റെ അംഗീകാരവും ലഭിച്ചു. ഇംഗ്ലീഷ് വിമൻസ് ക്രിക്കറ്റ് അസോസിയേഷനുമായി ശർമ നടത്തിയ കത്തിടപാടുകളായിരുന്നു ഈ അംഗീകാരങ്ങൾക്കു വഴിതെളിച്ചത്.
ശർമയുടെ വനിതാ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെക്കുറിച്ച് വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയും ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന ശുഭാംഗി കുൽക്കർണി പറഞ്ഞതിങ്ങനെയാണ്:
ഞങ്ങൾ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. അദ്ദഹത്തിന് എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണയും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. പോകുന്ന സ്ഥലങ്ങളിലെല്ലാം വനിതാതാരങ്ങൾക്ക് എല്ലാവിധ പബ്ലിസിറ്റിയും ലഭിക്കണം എന്നതിലും നിർബന്ധമായിരുന്നു. വനിതാ ക്രിക്കറ്റ് ടീമിന്റെ ഉന്നമനത്തിനുവേണ്ടി ലഖ്നൗവിലെ കുടുംബവക വസ്തു അദ്ദേഹം വിൽക്കുകപോലും ചെയ്തിരുന്നു.
അസോസിയേഷൻ സ്ഥാപിച്ച 1973ൽത്തന്നെ ശർമ പൂനെയിൽ വനിതകളുടെ ആദ്യ അന്തർസംസ്ഥാന മത്സരവും സംഘടിപ്പിച്ചു. ബോംബെ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളാണ് മത്സരിച്ചത്. ബോംബെ ടീം ക്യാപ്റ്റനായിരുന്ന ദിയാന എദുൽജിയെ പിന്നീട് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. വാരാണാസിയിൽ നടന്ന അടുത്ത ടൂർണമെന്റിൽ ടീമുകളുടെ എണ്ണം കൂടി. എട്ടു ടീമുകളാണ് അവിടെ മത്സരിച്ചത്. തൊട്ടുപിന്നാലെ കൊൽക്കത്തയിൽ നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ പന്ത്രണ്ട ് ടീമുകളാണ് മത്സരിച്ചത്.
പിന്നീട് ചന്ദ്ര ത്രിപാഠിയും പ്രമീളാഭായ് ചവാനും വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്തു. ബോളിവുഡ് താരങ്ങളുമായി ചേർന്ന് വനിതാ ക്രിക്കറ്റ് താരങ്ങളുടെ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചു. സൂപ്പർസ്റ്റാർ വിനോദ് ഖന്നയൊക്കെ ഇത്തരം സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ നേരിൽ കാണുന്നതിനായി ശർമയ്ക്കൊപ്പം ഡൽഹിയിലേക്ക് സഞ്ചരിച്ചതായിരുന്നു വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിമാനയാത്ര.
1975ൽ ഓസ്ട്രേലിയയുടെ അണ്ടർ 25 ടീം ഇന്ത്യൻ ടൂർ നടത്തിയപ്പോഴാണ് വനിതാ ക്രിക്കറ്റ് ടീം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്നത്. പൂനെ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യം ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന ലാല അമർ നാഥ് ആയിരുന്നു വനിതാതാരങ്ങളുടെ പരിശീലകൻ. അദ്ദേഹം ടെസ്റ്റ് മത്സരങ്ങൾക്കായി മൂന്നു ക്യാപ്റ്റൻമാരെ തെരഞ്ഞെടുത്തു. ഉജ്വല നിഗം, സുധ ഷാ, ശ്രീരൂപ ബോസ് എന്നിവരായിരുന്നു ആ ക്യാപ്റ്റൻമാർ.
1976 ഒക്ടോബറിൽ സീനിയർ വനിതകളുടെ ക്രിക്കറ്റ് ടീം ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങി. വെസ്റ്റ് ഇൻഡീസ് ആയിരുന്നു എതിരാളികൾ. ആറ് ടെസ്റ്റ് മാച്ച് സീരീസുകളും സമനിലയിലാണ് പിരിഞ്ഞത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ശാന്ത രംഗസ്വാമി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. പിന്നെയും രണ്ടു വർഷങ്ങളുടെകൂടി പ്രയത്നങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് അസോസിയേഷന് കേന്ദ്ര സർക്കാർ ഒൗദ്യോഗിക അംഗീകാരം നൽകുന്നത്. 1978ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യം ലോക കപ്പ് മത്സരത്തിൽ പങ്കെടുത്തു. 2005ലും 2017ലും ഇന്ത്യൻ ടീം വിമൻസ് വേൾഡ് കപ്പ് ഫൈനൽ വരെ പൊരുതിയെത്തി.
വനിതാ ക്രിക്കറ്റ് ഇത്രത്തോളം വളരുകയും ഇന്ത്യ ൻ ടീമിന് ഇത്രേയേറെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തിട്ടും മഹേന്ദ്ര ശർമയെന്ന ഗോഡ് ഫാദറിനെ പാടേ മറുന്നു എന്നത് മറ്റൊരു നിരാശ. ശാന്ത രംഗസ്വാമി, സുധ ഷാ, ദിയാന എദുൽജി എന്നിങ്ങനെയുള്ള വനിതാ താരങ്ങളുടെ വളർച്ചയ്ക്ക് വഴികാട്ടിയായ അദ്ദേഹത്തെ പിന്നിലേക്ക് ഒതുക്കിയെന്നാണ് ഒപ്പം പ്രവർത്തിച്ചവർ ഉൾപ്പടെ വേദനയോടെ പങ്കുവക്കുന്നത്.
സെബി മാത്യു
1970കളുടെ തുടക്കം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വനിതകൾ ക്രിക്കറ്റിൽ സജീവമായിക്കഴിഞ്ഞിരുന്നു. അപ്പോഴും ഇന്ത്യയിൽ ക്രിക്കറ്റ് പുരുഷൻമാർക്കു മാത്രമായുള്ള കായികവിനോദമായി തുടർന്നു. ഈ സമയത്താണ് ഒരു ദൗത്യം ഏറ്റെടുക്കുന്നതുപോലെ ശർമയുടെ വരവ്. ലഖ്നൗവിലെ സ്കൂളുകളിലും കോളജുകളിലും വനിതകളുടെ സോഫ്റ്റ് ബോൾ, ഹാൻഡ് ബോൾ ടൂർണമെന്റുകൾ പതിവായി ശർമ സംഘടിപ്പിച്ചിരുന്നു.
1973ൽ ഹൈദരാബാദിൽ നടന്ന ഒരു സോഫ്റ്റ് ബോൾ ടൂർണമെന്റിനിടെ സോഫ്റ്റ് ബോൾ ബാറ്റ് കൊണ്ട ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് പോലെ അനുകരിച്ച് മൈതാനത്തിൽ കളിച്ചു. അന്നുമുതലാണ് വനിതകൾക്ക് ക്രിക്കറ്റ് അസോസിയേഷൻ ആരംഭിക്കുന്നതിനെക്കുറിച്ച് ശർമ ആലോചിച്ചുതുടങ്ങിയത്.
വനിതാ ക്രിക്കറ്റ് അസോസിയേഷൻ എന്ന ആശയം തലയ്ക്കുപിടിച്ച ശർമ ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് അതിലൊരു മൈക്കും ഫിറ്റ് ചെയ്ത് ക്രിക്കറ്റ് കളിക്കാൻ താത്പര്യമുള്ള വനിതകൾ മുന്നോട്ട് വരണം എന്നഭ്യർഥിച്ചു ലഖ്നൗ നഗരം ചുറ്റി. വനിതകളുടെ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു, താത്പര്യമുള്ളമവർ പങ്കെടുക്കണം എന്നായിരുന്നു ശർമയുടെ അഭ്യർഥന. ഇന്ത്യയിൽ വനിതകൾക്ക് വേണ്ടി മാത്രമായി സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മാച്ചായിരുന്നു അത്.
ക്രിക്കറ്റ് കളിക്കാൻ മുന്നോട്ടുവന്ന വനിതകളുടെ ഉത്സാഹവും ആവേശവും മനസിലാക്കിയ ശർമ ഇന്ത്യയിലെ ആദ്യ വനിതാ ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. മഹേന്ദ്ര കുമാർ ശർമയ്ക്ക് അന്ന് വെറും 20 വയസിനുമേൽ പ്രായമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലഖ്നൗ സൊസൈറ്റി ആക്ടിനു കീഴിൽ വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഡബ്യുസിഎഐ) രജിസ്റ്റ് ചെയ്തു.
ബീഗം ഹമീദ ഹബീബുള്ള ആയിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്. സെക്രട്ടറി മഹേന്ദ്ര കുമാർ ശർമയും. 1973ൽതന്നെ അസോസിയേഷൻ ഇന്റർനാഷണൽ വിമൻസ് ക്രിക്കറ്റ് കൗണ്സിലിന്റെ അംഗീകാരവും ലഭിച്ചു. ഇംഗ്ലീഷ് വിമൻസ് ക്രിക്കറ്റ് അസോസിയേഷനുമായി ശർമ നടത്തിയ കത്തിടപാടുകളായിരുന്നു ഈ അംഗീകാരങ്ങൾക്കു വഴിതെളിച്ചത്.
ശർമയുടെ വനിതാ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെക്കുറിച്ച് വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയും ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന ശുഭാംഗി കുൽക്കർണി പറഞ്ഞതിങ്ങനെയാണ്:
ഞങ്ങൾ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. അദ്ദഹത്തിന് എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണയും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. പോകുന്ന സ്ഥലങ്ങളിലെല്ലാം വനിതാതാരങ്ങൾക്ക് എല്ലാവിധ പബ്ലിസിറ്റിയും ലഭിക്കണം എന്നതിലും നിർബന്ധമായിരുന്നു. വനിതാ ക്രിക്കറ്റ് ടീമിന്റെ ഉന്നമനത്തിനുവേണ്ടി ലഖ്നൗവിലെ കുടുംബവക വസ്തു അദ്ദേഹം വിൽക്കുകപോലും ചെയ്തിരുന്നു.
അസോസിയേഷൻ സ്ഥാപിച്ച 1973ൽത്തന്നെ ശർമ പൂനെയിൽ വനിതകളുടെ ആദ്യ അന്തർസംസ്ഥാന മത്സരവും സംഘടിപ്പിച്ചു. ബോംബെ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളാണ് മത്സരിച്ചത്. ബോംബെ ടീം ക്യാപ്റ്റനായിരുന്ന ദിയാന എദുൽജിയെ പിന്നീട് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. വാരാണാസിയിൽ നടന്ന അടുത്ത ടൂർണമെന്റിൽ ടീമുകളുടെ എണ്ണം കൂടി. എട്ടു ടീമുകളാണ് അവിടെ മത്സരിച്ചത്. തൊട്ടുപിന്നാലെ കൊൽക്കത്തയിൽ നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ പന്ത്രണ്ട ് ടീമുകളാണ് മത്സരിച്ചത്.
പിന്നീട് ചന്ദ്ര ത്രിപാഠിയും പ്രമീളാഭായ് ചവാനും വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്തു. ബോളിവുഡ് താരങ്ങളുമായി ചേർന്ന് വനിതാ ക്രിക്കറ്റ് താരങ്ങളുടെ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചു. സൂപ്പർസ്റ്റാർ വിനോദ് ഖന്നയൊക്കെ ഇത്തരം സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ നേരിൽ കാണുന്നതിനായി ശർമയ്ക്കൊപ്പം ഡൽഹിയിലേക്ക് സഞ്ചരിച്ചതായിരുന്നു വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിമാനയാത്ര.
1975ൽ ഓസ്ട്രേലിയയുടെ അണ്ടർ 25 ടീം ഇന്ത്യൻ ടൂർ നടത്തിയപ്പോഴാണ് വനിതാ ക്രിക്കറ്റ് ടീം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്നത്. പൂനെ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യം ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന ലാല അമർ നാഥ് ആയിരുന്നു വനിതാതാരങ്ങളുടെ പരിശീലകൻ. അദ്ദേഹം ടെസ്റ്റ് മത്സരങ്ങൾക്കായി മൂന്നു ക്യാപ്റ്റൻമാരെ തെരഞ്ഞെടുത്തു. ഉജ്വല നിഗം, സുധ ഷാ, ശ്രീരൂപ ബോസ് എന്നിവരായിരുന്നു ആ ക്യാപ്റ്റൻമാർ.
1976 ഒക്ടോബറിൽ സീനിയർ വനിതകളുടെ ക്രിക്കറ്റ് ടീം ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങി. വെസ്റ്റ് ഇൻഡീസ് ആയിരുന്നു എതിരാളികൾ. ആറ് ടെസ്റ്റ് മാച്ച് സീരീസുകളും സമനിലയിലാണ് പിരിഞ്ഞത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ശാന്ത രംഗസ്വാമി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. പിന്നെയും രണ്ടു വർഷങ്ങളുടെകൂടി പ്രയത്നങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് അസോസിയേഷന് കേന്ദ്ര സർക്കാർ ഒൗദ്യോഗിക അംഗീകാരം നൽകുന്നത്. 1978ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യം ലോക കപ്പ് മത്സരത്തിൽ പങ്കെടുത്തു. 2005ലും 2017ലും ഇന്ത്യൻ ടീം വിമൻസ് വേൾഡ് കപ്പ് ഫൈനൽ വരെ പൊരുതിയെത്തി.
വനിതാ ക്രിക്കറ്റ് ഇത്രത്തോളം വളരുകയും ഇന്ത്യ ൻ ടീമിന് ഇത്രേയേറെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തിട്ടും മഹേന്ദ്ര ശർമയെന്ന ഗോഡ് ഫാദറിനെ പാടേ മറുന്നു എന്നത് മറ്റൊരു നിരാശ. ശാന്ത രംഗസ്വാമി, സുധ ഷാ, ദിയാന എദുൽജി എന്നിങ്ങനെയുള്ള വനിതാ താരങ്ങളുടെ വളർച്ചയ്ക്ക് വഴികാട്ടിയായ അദ്ദേഹത്തെ പിന്നിലേക്ക് ഒതുക്കിയെന്നാണ് ഒപ്പം പ്രവർത്തിച്ചവർ ഉൾപ്പടെ വേദനയോടെ പങ്കുവക്കുന്നത്.
സെബി മാത്യു