ചാൾസിന്റെയും ഡയാനയുടെയും ഇന്ത്യാ സന്ദർശന വാർത്തകളിൽ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമുണ്ട് വിശ്വവിഖ്യാത പ്രണയ കുടീരമായ താജ്മഹലിനു മുന്നിലെ ബെഞ്ചിൽ ഡയാന ഏകയായിരിക്കുന്ന ചിത്രം.
എലിസബത്ത് രാജ്ഞിയുടെ മരണവും ചാൾസ് രാജകുമാരന്റെ രാജപദവിയിലേക്കുള്ള ചുവടുവയ്പും ലോകവാർത്തകളിൽ നിറഞ്ഞുനിന്ന ആഴ്ചയാണ് കടന്നുപോകുന്നത്. ഈ അവസരത്തിൽ ചാൾസിന്റെ പത്നിയും പ്രിൻസസ് ഓഫ് വെയിൽസും ആയിരുന്ന ഡയാനാ രാജകുമാരിയുടെ ഇന്ത്യാ സന്ദർശന വിശേഷങ്ങളിലൂടെയാണ് ഡൽഹി നോട്ട്സ് ഇത്തവണ കടന്നുപോകുന്നത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്ന് നിരവധി പ്രമുഖർ ഇന്ത്യയും പ്രത്യേകിച്ച് ഡൽഹിയും സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ രാജകുമാരി എന്നറിയപ്പെട്ടിരുന്ന ഡയാനയുടെ ഡൽഹി സന്ദർശനം നയതന്ത്രത്തിനപ്പുറം മാനുഷികവശങ്ങൾകൊണ്ടും അവരുടെ വിവാഹജീവിതത്തിന്റെ ഇടർച്ചയുടെ നാളുകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ആഘോഷിച്ചിരുന്ന അവസരമായതുകൊ ണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
1992 ഫെബ്രുവരിയിലാണ് വെയിൽസ് രാജകുമാരനായിരിക്കെ ചാൾസിനൊപ്പം ഡയാന ഇന്ത്യയിലെത്തുന്നത്. ആറു ദിവസം നീണ്ടുനിന്ന സന്ദർശനം ആ വർഷം ഫെബ്രുവരി പത്തിനാണ് ആരംഭിച്ചത്. ഡൽഹിക്കു പുറമേ ജയ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളും ഇരുവരും സന്ദർശിച്ചു.
ഇതിൽ ഡൽഹിയിൽ മാത്രമാണ് അവർ രണ്ടുദിവസം നീണ്ട സന്ദർശനം നടത്തിയത്. ഒൗദ്യോഗിക പരിപാടികൾക്കു പുറമേ ഡയാന തനിച്ച് പല ചടങ്ങുകളിലും അതിഥിയായി പങ്കെടുത്തു.
ഡൽഹിയിലെത്തിയ ചാൾസിനും ഡയാനയ്ക്കും അന്നത്തെ രാഷ്ട്രപതിയായിരുന്ന ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിഭവനിൽ വിരുന്നു നൽകി സ്വീകരിച്ചു. അന്നു വൈകുന്നേരംതന്നെ ഹൈദരാബാദ് ഹൗസിൽ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമയും ഇരുവർക്കും ആതിഥ്യമരുളി. തുടർന്ന് ചാൾസും ഡയാനയും രാജ്ഘട്ട് ഉൾപ്പെടെയുള്ള ഡൽഹിയിലെ സ്മൃതികുടീരങ്ങളും സന്ദർശിച്ചു.
ചാൾസിന്റെയും ഡയാനയുടെയും ഇന്ത്യാ സന്ദർശന വാർത്തകളിൽ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമുണ്ട് വിശ്വവിഖ്യാത പ്രണയ കുടീരമായ താജ്മഹലിനു മുന്നിലെ ബെഞ്ചിൽ ഡയാന ഏകയായിരിക്കുന്ന ചിത്രം.
വിവാഹജീവിതത്തിലെ ഇടർച്ചകളിലേക്കു വിരൽ ചൂണ്ടി ഈ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ ആഘോഷിച്ചു. എന്നാൽ, യഥാർഥത്തിൽ ചാൾസ് രാജകുമാരൻ ചില ഒൗദ്യോഗിക കൂടിക്കാഴ്ചകളുടെ തിരക്കുകളിൽ അകപ്പെട്ടിരിക്കെ ഡയാന പുറത്തേക്കിറങ്ങി വന്നപ്പോൾ എടുത്ത ചിത്രമായിരുന്നു അത്.
ഈ ചിത്രം പുറത്തുവന്ന് നാലു വർഷത്തിനു ശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് ഇന്ത്യയിലെത്തിയ ഡയാനയുടെയും ചാൾസിന്റെയും മകൻ പ്രിൻസ് വില്യമും പത്നി കേറ്റ് മിഡിൽടണും താജ്മഹലിന്റെ ഇതേ പശ്ചാത്തലത്തിൽ ഇതേ ബെഞ്ചിലിരുന്നു ചിത്രമെടുത്തിട്ടുണ്ട്.
ഡയാനയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായിരുന്നു ഓട്ടിസം, ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള തമാന സ്പെഷൽ സ്കൂളിലെ പരിപാടികൾ. 1992 ഫെബ്രുവരി പന്ത്രണ്ടിനാണ് ഡയാന തമാന സ്പെഷൽ സ്കൂൾ സന്ദർശിച്ചത്.
തമാന അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുൻ ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായിരുന്ന ഡോ. ശ്യാമ ചോന മുൻകൈയെടുത്താണ് ഡയാനയെ സ്കൂളിൽ എത്തിച്ചത്. സെറിബ്രൽ പാൾസി ബാധിതയായ തന്റെ മകളുടെ പേരിലാണ് ഡോ. ശ്യാമ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്പെഷൽ സ്കൂൾ ആരംഭിച്ചത്.
തന്റെ സ്കൂളിന് ആവശ്യമായ പിന്തുണ നൽകണം എന്നഭ്യർഥിച്ച് ഡോ. ശ്യാമ ബ്രിട്ടനിലെ രാജ്ഞിക്ക് ഒരിക്കൽ കത്തെഴുതിയിരുന്നു. അപ്രതീക്ഷിതവും അന്പരപ്പിക്കുന്നതുമായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്നു ലഭിച്ച മറുപടി.
രാജ്ഞിക്ക് ഉടൻ ഒരു സന്ദർശനം നടത്താൻ സാധ്യമല്ലെന്നും ഇന്ത്യാ സന്ദർശന വേളയിൽ ഡയാനാ രാജകുമാരി തമാന സ്പെഷൽ സ്കൂൾ സന്ദർശിക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. രാജകുമാരിയുടെ സുരക്ഷയെ കരുതി സ്കൂളിൽ സെക്യൂരിറ്റി കാമറകൾ സ്ഥാപിക്കണമെന്നും കത്തിൽ നിർദേശിച്ചിരുന്നു.
രാജകുടുംബത്തിൽനിന്നു മറുപടി ലഭിച്ചതിനു പിന്നാലെ ഡോ. ശ്യാമ, ഡയാന രാജകുമാരിക്ക് ഒൗദ്യോഗിക ക്ഷണക്കത്ത് അയച്ചു. തമാന സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ രൂപകൽപന ചെയ്തതായിരുന്നു ഡയാനയ്ക്കുള്ള ക്ഷണക്കത്ത്. അതിൽ കുട്ടികളുടെ വിരലടയാളങ്ങളും അവർ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.
കത്ത് ലഭിച്ച നിമിഷംതന്നെ ക്ഷണം സ്വീകരിച്ച ഡയാന സ്കൂൾ സന്ദർശിക്കാനുള്ള തന്റെ സന്നദ്ധത അറിയിച്ചു. ഡയാനയുടെ സന്ദർശനത്തോടെ തമാന സ്പെഷൽ സ്കൂളിന് പ്രത്യേക ശ്രദ്ധയും ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽനിന്ന് ഏറെ പിന്തുണയും ലഭിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഡയാന അയ്യായിരം പൗണ്ട് സംഭാവന ചെയ്തു.
മനോഹരമായ കാഷ്മീരി ഷാൾ അണിയിച്ചാണ് ഡയാനയെ ഡോ. ശ്യാമയും കുട്ടികളും സ്വീകരിച്ചത്. തുടർന്ന് ഡോ. ശ്യാമയുടെ മകൾ തമാന ഉൾപ്പടെയുള്ള കുട്ടികൾ അവതരിപ്പിച്ച സംഗീതവിരുന്നും ഡയാന ആസ്വദിച്ചു.
സെബി മാത്യു
എലിസബത്ത് രാജ്ഞിയുടെ മരണവും ചാൾസ് രാജകുമാരന്റെ രാജപദവിയിലേക്കുള്ള ചുവടുവയ്പും ലോകവാർത്തകളിൽ നിറഞ്ഞുനിന്ന ആഴ്ചയാണ് കടന്നുപോകുന്നത്. ഈ അവസരത്തിൽ ചാൾസിന്റെ പത്നിയും പ്രിൻസസ് ഓഫ് വെയിൽസും ആയിരുന്ന ഡയാനാ രാജകുമാരിയുടെ ഇന്ത്യാ സന്ദർശന വിശേഷങ്ങളിലൂടെയാണ് ഡൽഹി നോട്ട്സ് ഇത്തവണ കടന്നുപോകുന്നത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്ന് നിരവധി പ്രമുഖർ ഇന്ത്യയും പ്രത്യേകിച്ച് ഡൽഹിയും സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ രാജകുമാരി എന്നറിയപ്പെട്ടിരുന്ന ഡയാനയുടെ ഡൽഹി സന്ദർശനം നയതന്ത്രത്തിനപ്പുറം മാനുഷികവശങ്ങൾകൊണ്ടും അവരുടെ വിവാഹജീവിതത്തിന്റെ ഇടർച്ചയുടെ നാളുകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ആഘോഷിച്ചിരുന്ന അവസരമായതുകൊ ണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
1992 ഫെബ്രുവരിയിലാണ് വെയിൽസ് രാജകുമാരനായിരിക്കെ ചാൾസിനൊപ്പം ഡയാന ഇന്ത്യയിലെത്തുന്നത്. ആറു ദിവസം നീണ്ടുനിന്ന സന്ദർശനം ആ വർഷം ഫെബ്രുവരി പത്തിനാണ് ആരംഭിച്ചത്. ഡൽഹിക്കു പുറമേ ജയ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളും ഇരുവരും സന്ദർശിച്ചു.
ഇതിൽ ഡൽഹിയിൽ മാത്രമാണ് അവർ രണ്ടുദിവസം നീണ്ട സന്ദർശനം നടത്തിയത്. ഒൗദ്യോഗിക പരിപാടികൾക്കു പുറമേ ഡയാന തനിച്ച് പല ചടങ്ങുകളിലും അതിഥിയായി പങ്കെടുത്തു.
ഡൽഹിയിലെത്തിയ ചാൾസിനും ഡയാനയ്ക്കും അന്നത്തെ രാഷ്ട്രപതിയായിരുന്ന ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിഭവനിൽ വിരുന്നു നൽകി സ്വീകരിച്ചു. അന്നു വൈകുന്നേരംതന്നെ ഹൈദരാബാദ് ഹൗസിൽ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമയും ഇരുവർക്കും ആതിഥ്യമരുളി. തുടർന്ന് ചാൾസും ഡയാനയും രാജ്ഘട്ട് ഉൾപ്പെടെയുള്ള ഡൽഹിയിലെ സ്മൃതികുടീരങ്ങളും സന്ദർശിച്ചു.
ചാൾസിന്റെയും ഡയാനയുടെയും ഇന്ത്യാ സന്ദർശന വാർത്തകളിൽ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമുണ്ട് വിശ്വവിഖ്യാത പ്രണയ കുടീരമായ താജ്മഹലിനു മുന്നിലെ ബെഞ്ചിൽ ഡയാന ഏകയായിരിക്കുന്ന ചിത്രം.
വിവാഹജീവിതത്തിലെ ഇടർച്ചകളിലേക്കു വിരൽ ചൂണ്ടി ഈ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ ആഘോഷിച്ചു. എന്നാൽ, യഥാർഥത്തിൽ ചാൾസ് രാജകുമാരൻ ചില ഒൗദ്യോഗിക കൂടിക്കാഴ്ചകളുടെ തിരക്കുകളിൽ അകപ്പെട്ടിരിക്കെ ഡയാന പുറത്തേക്കിറങ്ങി വന്നപ്പോൾ എടുത്ത ചിത്രമായിരുന്നു അത്.
ഈ ചിത്രം പുറത്തുവന്ന് നാലു വർഷത്തിനു ശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് ഇന്ത്യയിലെത്തിയ ഡയാനയുടെയും ചാൾസിന്റെയും മകൻ പ്രിൻസ് വില്യമും പത്നി കേറ്റ് മിഡിൽടണും താജ്മഹലിന്റെ ഇതേ പശ്ചാത്തലത്തിൽ ഇതേ ബെഞ്ചിലിരുന്നു ചിത്രമെടുത്തിട്ടുണ്ട്.
ഡയാനയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായിരുന്നു ഓട്ടിസം, ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള തമാന സ്പെഷൽ സ്കൂളിലെ പരിപാടികൾ. 1992 ഫെബ്രുവരി പന്ത്രണ്ടിനാണ് ഡയാന തമാന സ്പെഷൽ സ്കൂൾ സന്ദർശിച്ചത്.
തമാന അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുൻ ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായിരുന്ന ഡോ. ശ്യാമ ചോന മുൻകൈയെടുത്താണ് ഡയാനയെ സ്കൂളിൽ എത്തിച്ചത്. സെറിബ്രൽ പാൾസി ബാധിതയായ തന്റെ മകളുടെ പേരിലാണ് ഡോ. ശ്യാമ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്പെഷൽ സ്കൂൾ ആരംഭിച്ചത്.
തന്റെ സ്കൂളിന് ആവശ്യമായ പിന്തുണ നൽകണം എന്നഭ്യർഥിച്ച് ഡോ. ശ്യാമ ബ്രിട്ടനിലെ രാജ്ഞിക്ക് ഒരിക്കൽ കത്തെഴുതിയിരുന്നു. അപ്രതീക്ഷിതവും അന്പരപ്പിക്കുന്നതുമായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്നു ലഭിച്ച മറുപടി.
രാജ്ഞിക്ക് ഉടൻ ഒരു സന്ദർശനം നടത്താൻ സാധ്യമല്ലെന്നും ഇന്ത്യാ സന്ദർശന വേളയിൽ ഡയാനാ രാജകുമാരി തമാന സ്പെഷൽ സ്കൂൾ സന്ദർശിക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. രാജകുമാരിയുടെ സുരക്ഷയെ കരുതി സ്കൂളിൽ സെക്യൂരിറ്റി കാമറകൾ സ്ഥാപിക്കണമെന്നും കത്തിൽ നിർദേശിച്ചിരുന്നു.
രാജകുടുംബത്തിൽനിന്നു മറുപടി ലഭിച്ചതിനു പിന്നാലെ ഡോ. ശ്യാമ, ഡയാന രാജകുമാരിക്ക് ഒൗദ്യോഗിക ക്ഷണക്കത്ത് അയച്ചു. തമാന സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ രൂപകൽപന ചെയ്തതായിരുന്നു ഡയാനയ്ക്കുള്ള ക്ഷണക്കത്ത്. അതിൽ കുട്ടികളുടെ വിരലടയാളങ്ങളും അവർ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.
കത്ത് ലഭിച്ച നിമിഷംതന്നെ ക്ഷണം സ്വീകരിച്ച ഡയാന സ്കൂൾ സന്ദർശിക്കാനുള്ള തന്റെ സന്നദ്ധത അറിയിച്ചു. ഡയാനയുടെ സന്ദർശനത്തോടെ തമാന സ്പെഷൽ സ്കൂളിന് പ്രത്യേക ശ്രദ്ധയും ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽനിന്ന് ഏറെ പിന്തുണയും ലഭിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഡയാന അയ്യായിരം പൗണ്ട് സംഭാവന ചെയ്തു.
മനോഹരമായ കാഷ്മീരി ഷാൾ അണിയിച്ചാണ് ഡയാനയെ ഡോ. ശ്യാമയും കുട്ടികളും സ്വീകരിച്ചത്. തുടർന്ന് ഡോ. ശ്യാമയുടെ മകൾ തമാന ഉൾപ്പടെയുള്ള കുട്ടികൾ അവതരിപ്പിച്ച സംഗീതവിരുന്നും ഡയാന ആസ്വദിച്ചു.
സെബി മാത്യു