പഠനത്തിലും പരീക്ഷകളിലും പഠിപ്പിക്കലിലും റിക്കാർഡുകൾ സ്വന്തമാക്കിയ പ്രതിഭയാണ് ഡോ. സെബാസ്റ്റ്യൻ നരിവേലി. ഒന്നാം ക്ലാസ് പരീക്ഷയെഴുതാതെ രണ്ടാം ക്ലാസിലേക്കു കയറുക, നാലും അഞ്ചും ക്ലാസുകൾ വീട്ടിലിരുന്ന് പഠിക്കുക, ആറാം വയസിൽ ആറാം ക്ലാസ് കടക്കുക, പതിമൂന്നാം വയസിൽ പ്രീഡിഗ്രിയിലെത്തുക, പതിനെട്ടാം വയസിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ എംഎ നേടുക എന്നൊക്കെ കേട്ടാൽ ഒരാളും വിശ്വസിക്കണമെന്നില്ല. നരിവേലി സാറിന്റെ കരിയർ റിക്കാർഡിൽ ഇതൊക്കെ ചെറിയ കാര്യങ്ങൾ മാത്രം. പതിനെട്ടാം വയസിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ എംഎ നേടിയതു മാത്രമല്ല പഠിച്ച കോളജിലെതന്നെ എംഎ ക്ലാസിൽ മാസങ്ങൾക്കുള്ളിൽ അധ്യാപകനായി കടന്നുവരികയും ചെയ്തു. അന്നു തുടങ്ങിയ അധ്യാപനം എഴുപത്തിമൂന്നാം വയസിലും ഡോ. സെബാസ്റ്റ്യൻ നരിവേലി ഇടവേളയില്ലാതെ തുടരുന്നുവെന്നതും മറ്റൊരു വിസ്മയം.
പാലാ സെന്റ് തോമസ് കോളജ് ഇംഗ്ളീഷ് വകുപ്പ് മേധാവിയായി വിരമിച്ചശേഷവും അധ്യാപനസുകൃതം പകർന്ന് വിദ്യാർഥികളുടെ പ്രിയ അധ്യാപകനായി തുടരുകയാണ് ഈ ഗുരുശ്രേഷ്ഠൻ. തുടർച്ചയായി 54 വർഷം മൂന്നു തലമുറകൾക്ക് ഇദ്ദേഹത്തിന് അറിവു പകരാനായി.
ഒന്നാം ക്ലാസിൽ ചേരാൻ ഇക്കാലത്ത് ആറു വയസ് പൂർത്തിയാകണമെന്നു നിയമമുണ്ടായിരിക്കെയാണ് ഹർഡിൽസ് കുതിപ്പുപോലെ ക്ലാസുകൾ ചാടിക്കടന്ന് പതിനെട്ടാം വയസിൽ എംഎക്കാരനായത്. പാലാ കൊഴുവനാൽ നരിവേലിൽ ഈറാനിമോസിന്റെയും മേരിക്കുട്ടിയുടെയും ഒന്പതു മക്കളിൽ രണ്ടാമനായ സെബാസ്റ്റ്യൻ ഒന്നാം ക്ലാസിൽ മൂന്നു മാസമേ പഠിച്ചുള്ളു.
കൊഴുവനാൽ പ്രൈമറി സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ തമ്മിൽ മറയുടെയോ ഭിത്തിയുടെയോ വേർതിരിവുകളില്ലാതിരുന്ന അക്കാലത്ത് രണ്ടാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടുനിന്ന അധ്യാപകൻ ആ ക്ലാസിലെ കുട്ടികളോടു ചോദിച്ച ചോദ്യത്തിന് ഒന്നാം ക്ലാസിലിരുന്ന സെബാസ്റ്റ്യൻ ഉച്ചത്തിൽ ഉത്തരം പറഞ്ഞു. ഒന്നാം ക്ലാസുകാരന്റെ അറിവിൽ വിസ്മയം തോന്നിയ അധ്യാപകൻ അപ്പോൾതന്നെ സെബാസ്റ്റ്യനെ രണ്ടാം ക്ലാസിൽ വിളിച്ചിരുത്തി. ഒന്നാം ക്ലാസിൽ നിന്നു രണ്ടാം ക്ലാസിലേക്ക് ചാടിക്കയറുന്പോൾ പ്രായം മൂന്നു വയസ്. അന്നു തുടങ്ങി പ്രായത്തെ തോൽപ്പിച്ച സെബാസ്റ്റ്യന്റെ ക്ലാസ് കയറ്റം.
നാല്, അഞ്ച് ക്ലാസുകൾ വീട്ടിലിരുന്നു പഠിച്ച് കൊഴുവനാൽ സെന്റ് ജോണ് നെപുംസ്യാനോസ് യുപി സ്കൂളിൽ ആറാം ക്ലാസിൽ പ്രവേശനം നേടുന്പോൾ സെബാസ്റ്റ്യന് ആറ് വയസ്. ഇന്നത്തെ എട്ടാം ക്ലാസിനു തത്തുല്യമായ തേർഡ് ഫോറം പരീക്ഷ ജയിക്കുന്പോൾ എട്ടു വയസ്. പബ്ലിക് പരീക്ഷയെഴുതാൻ മിനിമം പ്രായം തികഞ്ഞിരുന്നില്ലെങ്കിലും അധ്യാപകർ അറിഞ്ഞ് ഇളവു നൽകുകയായിരുന്നു.
മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പഠിച്ചിറങ്ങി പാലാ സെന്റ് തോമസ് കോളജിൽ പ്രീ യൂണിവേഴ്സിറ്റിക്കു ചേർന്നു. തുടർന്ന് ഇതേ കോളജിൽ ബിഎ ഇംഗ്ലീഷിനു ചേരുന്പോൾ സഹപാഠികൾ ആറും ഏഴും വയസിനു മുതിർന്നവരായിരുന്നു. 1965ൽ സെന്റ് തോമസ് കോളജിൽ പ്രഥമ ഇംഗ്ലീഷ് എംഎ ബാച്ച് വിദ്യാർഥിയായി. ഫൈനൽ പരീക്ഷയെഴുതി റിസൾട്ട് എന്നു വരുമെന്നറിയാൻ സെബാസ്റ്റ്യൻ അന്നത്തെ പ്രിൻസിപ്പൽ ഫാ. ജോസഫ് കുരീത്തടത്തിനു മുന്നിലെത്തി. സെബാസ്റ്റ്യൻ അടുത്തദിവസം മുതൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി ചേരണമെന്നും സ്റ്റാഫ്റൂമിൽ ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ടെന്നുമായിരുന്നു കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം കൂടിയായിരുന്ന ഫാ. കുരീത്തടത്തിന്റെ മറുപടി.
പ്രിൻസിപ്പലിന്റെ നിര്ദേശമനുസരിച്ച് പതിനെട്ടാം വയസിൽ സെബാസ്റ്റ്യൻ നരിവേലി പഠിച്ച കോളജിൽ, ഇംഗ്ലീഷ് അധ്യാപകനായി പഠിച്ചിറങ്ങിയ അതേ ക്ലാസ് മുറിയിലെത്തി. 1967 ജൂലൈ 11നായിരുന്നു ഇത്.
ആദ്യബാച്ചുകളിൽ ഏറെ ക്ലാസുകളിലും തന്നേക്കാൾ പ്രായം കൂടിയ വിദ്യാർഥികളെയാണ് പഠിപ്പിച്ചത്. 1999ൽ ഇംഗ്ലീഷ് വിഭാഗം തലവനായി. 2004ൽ 37 വർഷത്തെ സേവനത്തിനുശേഷം സെന്റ് തോമസിൽനിന്ന് വിരമിച്ചു.
പഠിപ്പിച്ച എല്ലാ വിദ്യാർഥികളുമായി ആത്മബന്ധം പുലർത്തുന്ന ഇദ്ദേഹം നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചു. സഹപാഠികൾ മാത്രമല്ല ആദ്യകാല വിദ്യാർഥികളും സർവീസിൽ നിന്ന് വിരമിച്ചശേഷവും ഡോ. സെബാസ്റ്റ്യൻ നരിവേലി സർവീസിൽ തുടർന്നത് വിസ്മയവും കൗതുകവുമായി. ശിഷ്യഗണങ്ങളിൽ മാർ ജോസഫ് സ്രാന്പിക്കൽ, മന്ത്രി റോഷി അഗസ്റ്റിൻ, ജോസഫ് വാഴയ്ക്കൻ, മുൻ ചീഫ് സെക്രട്ടറി കെ.ജെ. മാത്യു തുടങ്ങി ഒട്ടേറെ പ്രമുഖരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോളജ് അധ്യാപകനായതിൽ ലിംകാ ബുക്ക് ഓഫ് റിക്കാർഡിസിൽ ഇടം നേടി. കുറഞ്ഞ പ്രായത്തിൽ ബിരുദം നേടിയതിൽ 1965 മുതൽ 99 വരെ ദേശീയ റിക്കാർഡും ഡോ.സെബാസ്റ്റ്യനായിരുന്നു. ബിഹാർ സ്വദേശി തഥാഗദ് അവതാർ തുളസിയുടെ പേരിലാണ് നിലവിൽ ഈ ക്രെഡിറ്റ്.
സെന്റ് തോമസ് കോളജിൽനിന്നു വിരമിച്ചശേഷം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പ്രിൻസിപ്പലായും 2006ൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഹ്യുമാനിറ്റിസ് വിഭാഗം തലവനായും അധ്യാപനം തുടർന്നു. നിലവിൽ അമൽ ജ്യോതി കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി തുടരുന്ന നരിവേലി സാർ 75 വയസ് വരെ പഠിപ്പിക്കണമെന്ന നിശ്ചയത്തിലാണ്.പാലാ അൽഫോൻസ കോളജ് കെമിസ്ട്രി വിഭാഗം പ്രഫസറായിരുന്ന ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റമാണ് ഭാര്യ. ബിപിൻ (ഇംഗ്ലണ്ട് ), ബോബി (ഓസ്ട്രേലിയ). എന്നിവരാണ് മക്കൾ.
ജിബിൻ കുര്യൻ
ഫോട്ടോ: അനൂപ് ടോം
പാലാ സെന്റ് തോമസ് കോളജ് ഇംഗ്ളീഷ് വകുപ്പ് മേധാവിയായി വിരമിച്ചശേഷവും അധ്യാപനസുകൃതം പകർന്ന് വിദ്യാർഥികളുടെ പ്രിയ അധ്യാപകനായി തുടരുകയാണ് ഈ ഗുരുശ്രേഷ്ഠൻ. തുടർച്ചയായി 54 വർഷം മൂന്നു തലമുറകൾക്ക് ഇദ്ദേഹത്തിന് അറിവു പകരാനായി.
ഒന്നാം ക്ലാസിൽ ചേരാൻ ഇക്കാലത്ത് ആറു വയസ് പൂർത്തിയാകണമെന്നു നിയമമുണ്ടായിരിക്കെയാണ് ഹർഡിൽസ് കുതിപ്പുപോലെ ക്ലാസുകൾ ചാടിക്കടന്ന് പതിനെട്ടാം വയസിൽ എംഎക്കാരനായത്. പാലാ കൊഴുവനാൽ നരിവേലിൽ ഈറാനിമോസിന്റെയും മേരിക്കുട്ടിയുടെയും ഒന്പതു മക്കളിൽ രണ്ടാമനായ സെബാസ്റ്റ്യൻ ഒന്നാം ക്ലാസിൽ മൂന്നു മാസമേ പഠിച്ചുള്ളു.
കൊഴുവനാൽ പ്രൈമറി സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ തമ്മിൽ മറയുടെയോ ഭിത്തിയുടെയോ വേർതിരിവുകളില്ലാതിരുന്ന അക്കാലത്ത് രണ്ടാം ക്ലാസിൽ പഠിപ്പിച്ചുകൊണ്ടുനിന്ന അധ്യാപകൻ ആ ക്ലാസിലെ കുട്ടികളോടു ചോദിച്ച ചോദ്യത്തിന് ഒന്നാം ക്ലാസിലിരുന്ന സെബാസ്റ്റ്യൻ ഉച്ചത്തിൽ ഉത്തരം പറഞ്ഞു. ഒന്നാം ക്ലാസുകാരന്റെ അറിവിൽ വിസ്മയം തോന്നിയ അധ്യാപകൻ അപ്പോൾതന്നെ സെബാസ്റ്റ്യനെ രണ്ടാം ക്ലാസിൽ വിളിച്ചിരുത്തി. ഒന്നാം ക്ലാസിൽ നിന്നു രണ്ടാം ക്ലാസിലേക്ക് ചാടിക്കയറുന്പോൾ പ്രായം മൂന്നു വയസ്. അന്നു തുടങ്ങി പ്രായത്തെ തോൽപ്പിച്ച സെബാസ്റ്റ്യന്റെ ക്ലാസ് കയറ്റം.
നാല്, അഞ്ച് ക്ലാസുകൾ വീട്ടിലിരുന്നു പഠിച്ച് കൊഴുവനാൽ സെന്റ് ജോണ് നെപുംസ്യാനോസ് യുപി സ്കൂളിൽ ആറാം ക്ലാസിൽ പ്രവേശനം നേടുന്പോൾ സെബാസ്റ്റ്യന് ആറ് വയസ്. ഇന്നത്തെ എട്ടാം ക്ലാസിനു തത്തുല്യമായ തേർഡ് ഫോറം പരീക്ഷ ജയിക്കുന്പോൾ എട്ടു വയസ്. പബ്ലിക് പരീക്ഷയെഴുതാൻ മിനിമം പ്രായം തികഞ്ഞിരുന്നില്ലെങ്കിലും അധ്യാപകർ അറിഞ്ഞ് ഇളവു നൽകുകയായിരുന്നു.
മുത്തോലി സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പഠിച്ചിറങ്ങി പാലാ സെന്റ് തോമസ് കോളജിൽ പ്രീ യൂണിവേഴ്സിറ്റിക്കു ചേർന്നു. തുടർന്ന് ഇതേ കോളജിൽ ബിഎ ഇംഗ്ലീഷിനു ചേരുന്പോൾ സഹപാഠികൾ ആറും ഏഴും വയസിനു മുതിർന്നവരായിരുന്നു. 1965ൽ സെന്റ് തോമസ് കോളജിൽ പ്രഥമ ഇംഗ്ലീഷ് എംഎ ബാച്ച് വിദ്യാർഥിയായി. ഫൈനൽ പരീക്ഷയെഴുതി റിസൾട്ട് എന്നു വരുമെന്നറിയാൻ സെബാസ്റ്റ്യൻ അന്നത്തെ പ്രിൻസിപ്പൽ ഫാ. ജോസഫ് കുരീത്തടത്തിനു മുന്നിലെത്തി. സെബാസ്റ്റ്യൻ അടുത്തദിവസം മുതൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി ചേരണമെന്നും സ്റ്റാഫ്റൂമിൽ ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ടെന്നുമായിരുന്നു കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം കൂടിയായിരുന്ന ഫാ. കുരീത്തടത്തിന്റെ മറുപടി.
പ്രിൻസിപ്പലിന്റെ നിര്ദേശമനുസരിച്ച് പതിനെട്ടാം വയസിൽ സെബാസ്റ്റ്യൻ നരിവേലി പഠിച്ച കോളജിൽ, ഇംഗ്ലീഷ് അധ്യാപകനായി പഠിച്ചിറങ്ങിയ അതേ ക്ലാസ് മുറിയിലെത്തി. 1967 ജൂലൈ 11നായിരുന്നു ഇത്.
ആദ്യബാച്ചുകളിൽ ഏറെ ക്ലാസുകളിലും തന്നേക്കാൾ പ്രായം കൂടിയ വിദ്യാർഥികളെയാണ് പഠിപ്പിച്ചത്. 1999ൽ ഇംഗ്ലീഷ് വിഭാഗം തലവനായി. 2004ൽ 37 വർഷത്തെ സേവനത്തിനുശേഷം സെന്റ് തോമസിൽനിന്ന് വിരമിച്ചു.
പഠിപ്പിച്ച എല്ലാ വിദ്യാർഥികളുമായി ആത്മബന്ധം പുലർത്തുന്ന ഇദ്ദേഹം നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചു. സഹപാഠികൾ മാത്രമല്ല ആദ്യകാല വിദ്യാർഥികളും സർവീസിൽ നിന്ന് വിരമിച്ചശേഷവും ഡോ. സെബാസ്റ്റ്യൻ നരിവേലി സർവീസിൽ തുടർന്നത് വിസ്മയവും കൗതുകവുമായി. ശിഷ്യഗണങ്ങളിൽ മാർ ജോസഫ് സ്രാന്പിക്കൽ, മന്ത്രി റോഷി അഗസ്റ്റിൻ, ജോസഫ് വാഴയ്ക്കൻ, മുൻ ചീഫ് സെക്രട്ടറി കെ.ജെ. മാത്യു തുടങ്ങി ഒട്ടേറെ പ്രമുഖരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ കോളജ് അധ്യാപകനായതിൽ ലിംകാ ബുക്ക് ഓഫ് റിക്കാർഡിസിൽ ഇടം നേടി. കുറഞ്ഞ പ്രായത്തിൽ ബിരുദം നേടിയതിൽ 1965 മുതൽ 99 വരെ ദേശീയ റിക്കാർഡും ഡോ.സെബാസ്റ്റ്യനായിരുന്നു. ബിഹാർ സ്വദേശി തഥാഗദ് അവതാർ തുളസിയുടെ പേരിലാണ് നിലവിൽ ഈ ക്രെഡിറ്റ്.
സെന്റ് തോമസ് കോളജിൽനിന്നു വിരമിച്ചശേഷം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പ്രിൻസിപ്പലായും 2006ൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഹ്യുമാനിറ്റിസ് വിഭാഗം തലവനായും അധ്യാപനം തുടർന്നു. നിലവിൽ അമൽ ജ്യോതി കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി തുടരുന്ന നരിവേലി സാർ 75 വയസ് വരെ പഠിപ്പിക്കണമെന്ന നിശ്ചയത്തിലാണ്.പാലാ അൽഫോൻസ കോളജ് കെമിസ്ട്രി വിഭാഗം പ്രഫസറായിരുന്ന ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റമാണ് ഭാര്യ. ബിപിൻ (ഇംഗ്ലണ്ട് ), ബോബി (ഓസ്ട്രേലിയ). എന്നിവരാണ് മക്കൾ.
ജിബിൻ കുര്യൻ
ഫോട്ടോ: അനൂപ് ടോം