പാശ്ചാത്യ തത്വശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന തത്വചിന്തകനാണ് സോക്രട്ടീസ് (470 ബിസി -399 ബിസി). അസാധാരണ പണ്ഡിതനായിരുന്ന അദ്ദേഹം ഗ്രീസിലെ ആഥൻസിലാണ് ജനിച്ചത്. ഒന്നും സ്വന്തം കൈകൊണ്ട് എഴുതിവച്ചിട്ടല്ല ഈ പ്രതിഭാശാലി കടന്നുപോയത്. എന്നാൽ, സോക്രട്ടീസിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോ അതിനു പരിഹാരം ചെയ്തു. അദ്ദേഹം സ്വന്തം ഗുരുവിന്റെ ചിന്തകൾ ഡയലോഗുകൾ എന്ന പരന്പരയിലൂടെ ഭാവി തലമുറയ്ക്കു സമ്മാനിക്കുകയുണ്ടായി.
ചെറുപ്പത്തിൽത്തന്നെ എഴുത്തും വായനയും അഭ്യസിച്ച സോക്രട്ടീസ് ജിംനാസ്റ്റിക്സിലും സംഗീതത്തിലും പ്രാഗൽഭ്യം നേടിയിരുന്നു. ചരിത്രകാരന്മാരുടെ വിവരണമനുസരിച്ച് അദ്ദേഹം അത്ര സുമുഖനായിരുന്നില്ലത്രെ! പതിമൂക്കും പുറത്തേക്കു തള്ളിനിൽക്കുന്ന ഉണ്ടക്കണ്ണുകളുമുണ്ടായിരുന്ന അദ്ദേഹം കുടവയറനുമായിരുന്നു!
ഒരിക്കൽ സോക്രട്ടീസ് തന്റെ ശിഷ്യരുമായി സംസാരിച്ചുകൊണ്ടിരിക്കുന്പോൾ ഒരു ജ്യോത്സ്യൻ അവിടെ എത്തി അദ്ദേഹത്തോടു പറഞ്ഞു: അങ്ങ് അനുവദിച്ചാൽ അങ്ങയുടെ മുഖലക്ഷണം നോക്കി അങ്ങയുടെ സ്വഭാവം എന്താണെന്നു ഞാൻ വിശദീകരിക്കാം. ജോത്സ്യൻ പറഞ്ഞതു തമാശയായി ശിഷ്യന്മാർക്കു തോന്നിയെങ്കിലും സോക്രട്ടീസ് അതു ഗൗരവമായിത്തന്നെ എടുത്തു. തന്റെ മുഖലക്ഷണം നോക്കി തന്റെ സ്വഭാവം വിശദീകരിക്കാൻ ജ്യോത്സ്യനെ അദ്ദേഹം അനുവദിച്ചു.
അപ്പോൾ ജ്യോത്സ്യൻ പറഞ്ഞു: അങ്ങു പണ്ഡിതനാണെങ്കിലും അങ്ങയുടെ മൂക്കു കണ്ടാൽ കോപത്തിന്റെ ഒരു പ്രശ്നമുണ്ടെന്നു വ്യക്തമാണ്. ഇതു കേട്ടപ്പോൾ സോക്രട്ടീസിന്റെ ശിഷ്യന്മാർ കോപാകുലരായി. എന്നാൽ, സോക്രട്ടീസ് ജ്യോത്സ്യനോട് കോപിച്ചില്ല. ശിഷ്യരെ ശാന്തരാക്കിയിട്ട് ജ്യോത്സ്യനോട് തന്റെ നിരീക്ഷണം തുടരാൻ ആവശ്യപ്പെട്ടു.
ഉടനെ ജ്യോത്സ്യൻ പറഞ്ഞു: അങ്ങയുടെ തലയുടെ ആകൃതി കണ്ടാൽ അങ്ങ് അത്യാഗ്രഹി ആണെന്നു തോന്നും. അങ്ങയുടെ താടിയുടെ രൂപം വ്യക്തമാക്കുന്നത് അങ്ങ് വിചിത്ര സ്വഭാവക്കാരനാണെന്നാണ്. അങ്ങയുടെ ചുണ്ടും പല്ലും വിളിച്ചറിയിരിക്കുന്നത് അധികാരികൾക്കെതിരായി അങ്ങു മറ്റുള്ളവരെ തിരിച്ചുവിടുന്ന പ്രകൃതക്കാരനാണെന്നാണ്.
ജ്യോത്സ്യൻ ഇത്രയും പറഞ്ഞിട്ട് സോക്രട്ടീസിന്റെ കണ്ണുകളിലേക്കു നോക്കി. അപ്പോൾ അദ്ദേഹത്തിൽ യാതൊരു ഭാവഭേദവും കണ്ടില്ല. സോക്രട്ടീസ് ഉടനെ തന്റെ പോക്കറ്റിൽനിന്നു കുറെ പണമെടുത്തു ജോത്സ്യനു കൊടുത്തു നന്ദിയോടെ അയാളെ പറഞ്ഞയച്ചു.
ഇതു കണ്ടപ്പോൾ സോക്രട്ടീസിന്റെ ശിഷ്യർക്കു വലിയ അദ്ഭുതമായി. ഒരു നല്ല വാക്കും പറയാതെ കുറ്റം മാത്രം പറഞ്ഞ ജോത്സ്യനു പണം നൽകി പറഞ്ഞയച്ചത് എന്തുകൊണ്ടാണെന്ന് അവർക്കു മനസിലാക്കാൻ സാധിച്ചില്ല. അക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ സോക്രട്ടീസ് പറഞ്ഞു: ജോത്സ്യൻ എന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. തന്മൂലമാണ്, അയാൾക്കു പണം നൽകി ഞാൻ പറഞ്ഞയച്ചത്.
ഇതു കേട്ടപ്പോൾ ശിഷ്യർക്കു വിസ്മയം. അപ്പോൾ സോക്രട്ടീസ് തുടർന്നു: എന്നാൽ, ജോത്സ്യനു ഒരു കാര്യത്തിൽ വലിയ തെറ്റുപറ്റി. എന്റെ സ്വഭാവത്തിലെ ന്യൂനതകൾ കണ്ട ജോത്സ്യൻ ഞാൻ അവയെ എന്റെ നിയന്ത്രണത്തിൽ കൊണ്ടുപോകുന്ന കാര്യം കാണാതെപോയി. എന്റെ കുറവുകളെക്കുറിച്ചു ബോധ്യമുള്ളതുപോലെ അവ നിയന്ത്രിക്കുന്ന കാര്യത്തിലും ഞാൻ ബോധവാനാണ്. അതുകൊണ്ടാണ് ജോത്സ്യൻ സൂചിപ്പിച്ച എന്നിലെ കുറവുകൾ നിങ്ങൾ പലപ്പോഴും എന്റെ ജീവിതത്തിൽ കാണാതെ പോകുന്നത്.
തത്വചിന്തകനെന്ന രീതിയിൽ സോക്രട്ടീസ് അതിപ്രഗത്ഭനായിരുന്നെങ്കിലും മാനുഷികമായ കുറ്റങ്ങളും കുറവുകളും അദ്ദേഹത്തിലുമുണ്ടായിരുന്നു. അവയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. എന്നാൽ, അതിലേറെ ബോധവാനായിരുന്നു അവയെ നിയന്ത്രിക്കുന്ന കാര്യത്തിൽ. തൽഫലമായിട്ടാണ് ജോത്സ്യൻ സൂചിപ്പിച്ച സ്വഭാവ ന്യൂനതകളൊന്നും അദ്ദേഹത്തിന്റെ അനുദിന ജീവിതത്തിൽ ശിഷ്യർ കാണാതെ പോയത്.
നാം എത്ര മിടുക്കന്മാരാണെങ്കിലും നമുക്കെല്ലാവർക്കും പല വിധ കുറ്റങ്ങളും കുറവുകളും ഉണ്ടെന്നതു വളരെ വ്യക്തമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ ജീവിതത്തിൽ അനുദിനമെന്നോണം താളപ്പിഴകൾ സംഭവിക്കുന്നത്. സോക്രട്ടീസിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്റെ സ്വഭാവ ന്യൂനതകളെക്കുറിച്ച് ഏറെ ബോധവാനായിരുന്നു. എന്നാൽ, നമ്മുക്ക് ഈ അവബോധം ഉണ്ടോ എന്നു സംശയിക്കണം. കാരണം, എല്ലാം തികഞ്ഞവരെപ്പോലെയല്ലേ നാം ചിലപ്പോഴെങ്കിലും പ്രവർത്തിക്കുന്നത്.
സോക്രട്ടീസിന്റെ ജീവിതത്തിൽ അദ്ദേഹം സൂചിപ്പിച്ചതുപോലെ തന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനു ബോധപൂർവകമായ ഒരു ശ്രമമുണ്ടായിരുന്നു. അതിന് അദ്ദേഹം ചെയ്തത് തന്റെ സ്വഭാവന്യൂനതകളെ നിയന്ത്രിച്ചു വരുതിയിൽ നിർത്തുകയും തന്റെ നല്ല ഗുണങ്ങളെ വളർത്തുകയുമായിരുന്നു.
നമ്മുടെ സ്വഭാവത്തിലും ഓരോ ന്യൂനതകൾ ഉള്ളതുകൊണ്ട് നാമും അവയെക്കുറിച്ച് അവബോധമുള്ളവരാകുകതന്നെ വേണം. അതോടൊപ്പം അവയെ വരുതിയിൽ നിർത്താനും അവയെ മറികടക്കാൻ സഹായിക്കുന്ന സ്വഭാവരീതികൾ നാം ബോധപൂർവം സ്വീകരിക്കുകയും വേണം.
നമ്മുടെ സ്വഭാവത്തിൽ എന്തു ന്യൂനതകൾ ഉണ്ടെങ്കിലും നാം മനസുവച്ചാൽ ദൈവസഹായത്തോടുകൂടി ആ ന്യൂനതകൾ പരിഹരിക്കാൻ നമുക്കു സാധിക്കുമെന്നതാണു വാസ്തവം. തന്മൂലം, നമ്മുടെ സ്വഭാവം അങ്ങനെ ആയിപ്പോയി, അല്ലെങ്കിൽ ഇങ്ങനെ ആയിപ്പോയി എന്നു പറഞ്ഞു നമ്മെത്തന്നെ ന്യായീകരിക്കാൻ നാം നോക്കേണ്ട. നമ്മുടെ സ്വഭാവം മെച്ചപ്പെടുത്താൻ നമുക്കു സാധിക്കുമെന്നുള്ളപ്പോൾ നാം എന്തിനു നമ്മുടെ സ്വഭാവ ന്യൂനതകളെ വച്ചുപൊറുപ്പിക്കണം?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ചെറുപ്പത്തിൽത്തന്നെ എഴുത്തും വായനയും അഭ്യസിച്ച സോക്രട്ടീസ് ജിംനാസ്റ്റിക്സിലും സംഗീതത്തിലും പ്രാഗൽഭ്യം നേടിയിരുന്നു. ചരിത്രകാരന്മാരുടെ വിവരണമനുസരിച്ച് അദ്ദേഹം അത്ര സുമുഖനായിരുന്നില്ലത്രെ! പതിമൂക്കും പുറത്തേക്കു തള്ളിനിൽക്കുന്ന ഉണ്ടക്കണ്ണുകളുമുണ്ടായിരുന്ന അദ്ദേഹം കുടവയറനുമായിരുന്നു!
ഒരിക്കൽ സോക്രട്ടീസ് തന്റെ ശിഷ്യരുമായി സംസാരിച്ചുകൊണ്ടിരിക്കുന്പോൾ ഒരു ജ്യോത്സ്യൻ അവിടെ എത്തി അദ്ദേഹത്തോടു പറഞ്ഞു: അങ്ങ് അനുവദിച്ചാൽ അങ്ങയുടെ മുഖലക്ഷണം നോക്കി അങ്ങയുടെ സ്വഭാവം എന്താണെന്നു ഞാൻ വിശദീകരിക്കാം. ജോത്സ്യൻ പറഞ്ഞതു തമാശയായി ശിഷ്യന്മാർക്കു തോന്നിയെങ്കിലും സോക്രട്ടീസ് അതു ഗൗരവമായിത്തന്നെ എടുത്തു. തന്റെ മുഖലക്ഷണം നോക്കി തന്റെ സ്വഭാവം വിശദീകരിക്കാൻ ജ്യോത്സ്യനെ അദ്ദേഹം അനുവദിച്ചു.
അപ്പോൾ ജ്യോത്സ്യൻ പറഞ്ഞു: അങ്ങു പണ്ഡിതനാണെങ്കിലും അങ്ങയുടെ മൂക്കു കണ്ടാൽ കോപത്തിന്റെ ഒരു പ്രശ്നമുണ്ടെന്നു വ്യക്തമാണ്. ഇതു കേട്ടപ്പോൾ സോക്രട്ടീസിന്റെ ശിഷ്യന്മാർ കോപാകുലരായി. എന്നാൽ, സോക്രട്ടീസ് ജ്യോത്സ്യനോട് കോപിച്ചില്ല. ശിഷ്യരെ ശാന്തരാക്കിയിട്ട് ജ്യോത്സ്യനോട് തന്റെ നിരീക്ഷണം തുടരാൻ ആവശ്യപ്പെട്ടു.
ഉടനെ ജ്യോത്സ്യൻ പറഞ്ഞു: അങ്ങയുടെ തലയുടെ ആകൃതി കണ്ടാൽ അങ്ങ് അത്യാഗ്രഹി ആണെന്നു തോന്നും. അങ്ങയുടെ താടിയുടെ രൂപം വ്യക്തമാക്കുന്നത് അങ്ങ് വിചിത്ര സ്വഭാവക്കാരനാണെന്നാണ്. അങ്ങയുടെ ചുണ്ടും പല്ലും വിളിച്ചറിയിരിക്കുന്നത് അധികാരികൾക്കെതിരായി അങ്ങു മറ്റുള്ളവരെ തിരിച്ചുവിടുന്ന പ്രകൃതക്കാരനാണെന്നാണ്.
ജ്യോത്സ്യൻ ഇത്രയും പറഞ്ഞിട്ട് സോക്രട്ടീസിന്റെ കണ്ണുകളിലേക്കു നോക്കി. അപ്പോൾ അദ്ദേഹത്തിൽ യാതൊരു ഭാവഭേദവും കണ്ടില്ല. സോക്രട്ടീസ് ഉടനെ തന്റെ പോക്കറ്റിൽനിന്നു കുറെ പണമെടുത്തു ജോത്സ്യനു കൊടുത്തു നന്ദിയോടെ അയാളെ പറഞ്ഞയച്ചു.
ഇതു കണ്ടപ്പോൾ സോക്രട്ടീസിന്റെ ശിഷ്യർക്കു വലിയ അദ്ഭുതമായി. ഒരു നല്ല വാക്കും പറയാതെ കുറ്റം മാത്രം പറഞ്ഞ ജോത്സ്യനു പണം നൽകി പറഞ്ഞയച്ചത് എന്തുകൊണ്ടാണെന്ന് അവർക്കു മനസിലാക്കാൻ സാധിച്ചില്ല. അക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ സോക്രട്ടീസ് പറഞ്ഞു: ജോത്സ്യൻ എന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. തന്മൂലമാണ്, അയാൾക്കു പണം നൽകി ഞാൻ പറഞ്ഞയച്ചത്.
ഇതു കേട്ടപ്പോൾ ശിഷ്യർക്കു വിസ്മയം. അപ്പോൾ സോക്രട്ടീസ് തുടർന്നു: എന്നാൽ, ജോത്സ്യനു ഒരു കാര്യത്തിൽ വലിയ തെറ്റുപറ്റി. എന്റെ സ്വഭാവത്തിലെ ന്യൂനതകൾ കണ്ട ജോത്സ്യൻ ഞാൻ അവയെ എന്റെ നിയന്ത്രണത്തിൽ കൊണ്ടുപോകുന്ന കാര്യം കാണാതെപോയി. എന്റെ കുറവുകളെക്കുറിച്ചു ബോധ്യമുള്ളതുപോലെ അവ നിയന്ത്രിക്കുന്ന കാര്യത്തിലും ഞാൻ ബോധവാനാണ്. അതുകൊണ്ടാണ് ജോത്സ്യൻ സൂചിപ്പിച്ച എന്നിലെ കുറവുകൾ നിങ്ങൾ പലപ്പോഴും എന്റെ ജീവിതത്തിൽ കാണാതെ പോകുന്നത്.
തത്വചിന്തകനെന്ന രീതിയിൽ സോക്രട്ടീസ് അതിപ്രഗത്ഭനായിരുന്നെങ്കിലും മാനുഷികമായ കുറ്റങ്ങളും കുറവുകളും അദ്ദേഹത്തിലുമുണ്ടായിരുന്നു. അവയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. എന്നാൽ, അതിലേറെ ബോധവാനായിരുന്നു അവയെ നിയന്ത്രിക്കുന്ന കാര്യത്തിൽ. തൽഫലമായിട്ടാണ് ജോത്സ്യൻ സൂചിപ്പിച്ച സ്വഭാവ ന്യൂനതകളൊന്നും അദ്ദേഹത്തിന്റെ അനുദിന ജീവിതത്തിൽ ശിഷ്യർ കാണാതെ പോയത്.
നാം എത്ര മിടുക്കന്മാരാണെങ്കിലും നമുക്കെല്ലാവർക്കും പല വിധ കുറ്റങ്ങളും കുറവുകളും ഉണ്ടെന്നതു വളരെ വ്യക്തമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ ജീവിതത്തിൽ അനുദിനമെന്നോണം താളപ്പിഴകൾ സംഭവിക്കുന്നത്. സോക്രട്ടീസിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്റെ സ്വഭാവ ന്യൂനതകളെക്കുറിച്ച് ഏറെ ബോധവാനായിരുന്നു. എന്നാൽ, നമ്മുക്ക് ഈ അവബോധം ഉണ്ടോ എന്നു സംശയിക്കണം. കാരണം, എല്ലാം തികഞ്ഞവരെപ്പോലെയല്ലേ നാം ചിലപ്പോഴെങ്കിലും പ്രവർത്തിക്കുന്നത്.
സോക്രട്ടീസിന്റെ ജീവിതത്തിൽ അദ്ദേഹം സൂചിപ്പിച്ചതുപോലെ തന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനു ബോധപൂർവകമായ ഒരു ശ്രമമുണ്ടായിരുന്നു. അതിന് അദ്ദേഹം ചെയ്തത് തന്റെ സ്വഭാവന്യൂനതകളെ നിയന്ത്രിച്ചു വരുതിയിൽ നിർത്തുകയും തന്റെ നല്ല ഗുണങ്ങളെ വളർത്തുകയുമായിരുന്നു.
നമ്മുടെ സ്വഭാവത്തിലും ഓരോ ന്യൂനതകൾ ഉള്ളതുകൊണ്ട് നാമും അവയെക്കുറിച്ച് അവബോധമുള്ളവരാകുകതന്നെ വേണം. അതോടൊപ്പം അവയെ വരുതിയിൽ നിർത്താനും അവയെ മറികടക്കാൻ സഹായിക്കുന്ന സ്വഭാവരീതികൾ നാം ബോധപൂർവം സ്വീകരിക്കുകയും വേണം.
നമ്മുടെ സ്വഭാവത്തിൽ എന്തു ന്യൂനതകൾ ഉണ്ടെങ്കിലും നാം മനസുവച്ചാൽ ദൈവസഹായത്തോടുകൂടി ആ ന്യൂനതകൾ പരിഹരിക്കാൻ നമുക്കു സാധിക്കുമെന്നതാണു വാസ്തവം. തന്മൂലം, നമ്മുടെ സ്വഭാവം അങ്ങനെ ആയിപ്പോയി, അല്ലെങ്കിൽ ഇങ്ങനെ ആയിപ്പോയി എന്നു പറഞ്ഞു നമ്മെത്തന്നെ ന്യായീകരിക്കാൻ നാം നോക്കേണ്ട. നമ്മുടെ സ്വഭാവം മെച്ചപ്പെടുത്താൻ നമുക്കു സാധിക്കുമെന്നുള്ളപ്പോൾ നാം എന്തിനു നമ്മുടെ സ്വഭാവ ന്യൂനതകളെ വച്ചുപൊറുപ്പിക്കണം?
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ