ചരിത്രകാരന്മാരാൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള നവോത്ഥാന നായകനും ധീരനായ പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഐതിഹാസിക ജീവിതം ഓണത്തിനു പ്രേക്ഷകരുടെ മുന്നിലേക്ക്. അതു സ്ത്രീകളുടെ മാനത്തിനായി വീറോടെയും വാശിയോടെയും പോരാടിയ നങ്ങേലിയുടെ കഥകൂടിയാകുന്പോൾ പത്തൊന്പതാം നൂറ്റാണ്ട് മലയാള സിനിമാ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറും.
നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ഒരു കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും അധഃസ്ഥിത ജനതയ്ക്കുവേണ്ടി ധീരപോരാട്ടം നടത്തിയ നവോത്ഥാന നായകരുടെ ജീവിതവും ദൃശ്യവൽക്കരിക്കുന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായാണ് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊന്പതാം നൂറ്റാണ്ട് ഓണത്തിന് എത്തുന്നത്.
ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവനടൻ സിജു വിൽസണും നായിക നങ്ങേലിയെ അവതരിപ്പിക്കുന്നത് കയാദുവുമാണ്. സിജു വിൽസണ് പുതിയ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും. നായിക കയാദുവും അഭിനേത്രി എന്ന നിലയിൽ മലയാളത്തിന്റെ അഭിമാന താരമായി മാറുമെന്ന് സംവിധായകൻ വിനയൻ പറയുന്നു.
ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്നുണ്ട്. അനൂപ് മേനോൻ, ചെന്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, സെന്തിൽ ക്യഷ്ണ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിൾ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നു.
1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രം ഒരു ആക്ഷൻപാക്ക് ത്രില്ലർ സിനിമാ രൂപത്തിലാണ് വിനയൻ അവതരിപ്പിക്കുന്നത്. വന്പൻ കാൻവാസിലുള്ള ഫിലിം മേക്കിംഗും ശബ്ദമിശ്രണവും തിയറ്റർ എക്സ്പിരിയൻസിന് പരമാവധി സാധ്യത നൽകി ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് പത്തൊന്പതാം നൂറ്റാണ്ട് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
ശക്തമായ പുരുഷ കഥാപാത്രങ്ങൾക്കൊപ്പം സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. പത്തൊന്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ജനവിരുദ്ധ നികുതികൾക്കെതിരെ വേലായുധ പണിക്കർക്കൊപ്പം സ്ത്രീ കഥാപാത്രങ്ങളും ഏറെ പ്രാധാന്യത്തോടെ ചിത്രത്തിലെത്തുന്നു. കയാതു അവതരിപ്പിച്ച ധീരമായി പോരാടുന്ന നങ്ങേലി, ബുദ്ധിമതിയും സുന്ദരിയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയായി പ്രത്യക്ഷപ്പെടുന്ന പൂനം ബജ്വ, വലിയ കോവിലകത്തെ സാവിത്രി തന്പുരാട്ടിയായി ദീപ്തി സതി, അധഃസ്ഥിതയെങ്കിലും പെണ്ണിന്റെ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനശക്തിയും സഹനശേഷിയും പ്രകടിപ്പിക്കുന്ന നീലിയെ അവതരിപ്പിക്കുന്ന രേണു സൗന്ദർ, പിന്നോക്ക വിഭാഗ പെണ്കുട്ടികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും എല്ലാ ജനവിഭാഗത്തെയും ഒരുപോലെ കാണുന്ന കാലം വരുമെന്നു സ്വപ്നം കാണുന്ന ജാനകിയെ അവതരിപ്പിക്കുന്ന പുതുമുഖം വർഷ വിശ്വനാഥ് തുടങ്ങിയവരുടെ കഥാപാത്രങ്ങളെല്ലാം വളരെ വ്യക്തിത്വമുള്ളതാണ്.
ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു. പിആർഒ: എ.എസ്. ദിനേശ്.
നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ഒരു കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും അധഃസ്ഥിത ജനതയ്ക്കുവേണ്ടി ധീരപോരാട്ടം നടത്തിയ നവോത്ഥാന നായകരുടെ ജീവിതവും ദൃശ്യവൽക്കരിക്കുന്ന മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായാണ് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊന്പതാം നൂറ്റാണ്ട് ഓണത്തിന് എത്തുന്നത്.
ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവനടൻ സിജു വിൽസണും നായിക നങ്ങേലിയെ അവതരിപ്പിക്കുന്നത് കയാദുവുമാണ്. സിജു വിൽസണ് പുതിയ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും. നായിക കയാദുവും അഭിനേത്രി എന്ന നിലയിൽ മലയാളത്തിന്റെ അഭിമാന താരമായി മാറുമെന്ന് സംവിധായകൻ വിനയൻ പറയുന്നു.
ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്നുണ്ട്. അനൂപ് മേനോൻ, ചെന്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, സെന്തിൽ ക്യഷ്ണ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാൻസ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിൾ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നു.
1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രം ഒരു ആക്ഷൻപാക്ക് ത്രില്ലർ സിനിമാ രൂപത്തിലാണ് വിനയൻ അവതരിപ്പിക്കുന്നത്. വന്പൻ കാൻവാസിലുള്ള ഫിലിം മേക്കിംഗും ശബ്ദമിശ്രണവും തിയറ്റർ എക്സ്പിരിയൻസിന് പരമാവധി സാധ്യത നൽകി ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് പത്തൊന്പതാം നൂറ്റാണ്ട് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
ശക്തമായ പുരുഷ കഥാപാത്രങ്ങൾക്കൊപ്പം സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. പത്തൊന്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ജനവിരുദ്ധ നികുതികൾക്കെതിരെ വേലായുധ പണിക്കർക്കൊപ്പം സ്ത്രീ കഥാപാത്രങ്ങളും ഏറെ പ്രാധാന്യത്തോടെ ചിത്രത്തിലെത്തുന്നു. കയാതു അവതരിപ്പിച്ച ധീരമായി പോരാടുന്ന നങ്ങേലി, ബുദ്ധിമതിയും സുന്ദരിയും ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയായി പ്രത്യക്ഷപ്പെടുന്ന പൂനം ബജ്വ, വലിയ കോവിലകത്തെ സാവിത്രി തന്പുരാട്ടിയായി ദീപ്തി സതി, അധഃസ്ഥിതയെങ്കിലും പെണ്ണിന്റെ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനശക്തിയും സഹനശേഷിയും പ്രകടിപ്പിക്കുന്ന നീലിയെ അവതരിപ്പിക്കുന്ന രേണു സൗന്ദർ, പിന്നോക്ക വിഭാഗ പെണ്കുട്ടികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുകയും എല്ലാ ജനവിഭാഗത്തെയും ഒരുപോലെ കാണുന്ന കാലം വരുമെന്നു സ്വപ്നം കാണുന്ന ജാനകിയെ അവതരിപ്പിക്കുന്ന പുതുമുഖം വർഷ വിശ്വനാഥ് തുടങ്ങിയവരുടെ കഥാപാത്രങ്ങളെല്ലാം വളരെ വ്യക്തിത്വമുള്ളതാണ്.
ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു. പിആർഒ: എ.എസ്. ദിനേശ്.