കണ്ടും കേട്ടും പഠിച്ചാണ് ഇളങ്കോ എന്ന ഗിറ്റാറിസ്റ്റ് വളർന്നുവന്നത്. അത്രയ്ക്കുണ്ടായിരുന്നു ഗിറ്റാറിനോടുള്ള ഭ്രമം. ശാസ്ത്രീയമായി പഠിക്കാൻ അവസരം കിട്ടിയത് വയലിൻ. എന്നിട്ടും അദ്ദേഹം ഗിറ്റാറിനൊപ്പം വിയോളയും മാൻഡലിനും ബാൻജോയും വായിച്ചു. പ്രശസ്തരായ സംഗീതസംവിധായകരുടെ പാട്ടുകൾക്കൊപ്പം സഞ്ചരിച്ചു. പ്രിയങ്കരങ്ങളായ ഒരുപാടു പാട്ടുകൾ പിറന്നുവീഴുന്നത് നേരിട്ടുകേട്ടു. റെക്കോർഡിംഗ് വേദികളും ഓർക്കസ്ട്രയും സംഘടിപ്പിച്ചു. തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തുണ്ട്.
മഹാനായ അച്ഛന്റെ മകൻ
വയലിനിസ്റ്റും ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റുമായിരുന്നു രഘുവീരൻ. തിരുവനന്തപുരം ആകാശവാണി നിലയം ആരംഭിച്ചപ്പോൾ തൃശ്ശിനാപ്പിള്ളിയിൽനിന്ന് സ്ഥലംമാറ്റമായി എത്തിയതാണ് അദ്ദേഹവും കുടുംബവും. തുടർന്ന് തലസ്ഥാനത്ത് സ്ഥിരതാമസമാക്കി. 1955ൽ ഇളങ്കോ എന്ന മകൻ ജനിച്ചു. കർണാട്ടിക് വയലിനിസ്റ്റായ രഘുവീരന്റെ മകൻ പക്ഷേ ഇഷ്ടംകൂടിയത് ഗിറ്റാറിനോട്. തൈക്കാട് പള്ളിയുടെ ക്വയറിൽ ഗിറ്റാർ വായിക്കുന്ന ഒരാൾ സഹപാഠിയുടെ മൂത്തസഹോദരനായിരുന്നു. അദ്ദേഹത്തിന്റെ വായനകണ്ട് മനസിൽ കയറിയ ഭ്രമം! ഗിറ്റാർ എങ്ങനെ പിടിക്കണം, വിരലുകൾ ഏതുവിധം വയ്ക്കണം എന്നെല്ലാം അകലെനിന്നു കണ്ടുപഠിച്ച കാലം. പിതാവിൽനിന്ന് സ്വന്തം ജ്യേഷ്ഠൻ വയലിനും വായ്പ്പാട്ടും പഠിക്കുന്നത് നോക്കി നടന്ന കാലവും.
സ്കൂൾ പഠനവും പ്രീഡിഗ്രിയും കഴിഞ്ഞതോടെ ഗിറ്റാർ ഭ്രമം വീണ്ടും കൂടി. അക്കാലത്ത് തിരുവനന്തപുരത്ത് തണ്ടർബേഡ്സ് എന്ന ട്രൂപ്പുണ്ട്. സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്റർ തുടക്കത്തിൽ പാടിയിരുന്ന ട്രൂപ്പാണ് തണ്ടർബേഡ്സ് (അന്നദ്ദേഹം കുളത്തൂപ്പുഴ രവിയാണ്). എസ്.എ. സ്വാമി എന്ന ഗിറ്റാറിസ്റ്റാണ് തണ്ടർബേഡ്സിനെ നയിച്ചിരുന്നത്.
ഇദ്ദേഹം താമസിച്ചിരുന്നതും സുഹൃത്തിന്റെ വീടിനടുത്ത്. ട്രൂപ്പിന്റെ റിഹേഴ്സലുകളും പരിപാടികളും സ്ഥിരമായി കാണാൻ പോകും. കണ്ടും കേട്ടും പഠിക്കൽ തുടരുകയും ചെയ്തു. ആരാധന കൂടിക്കൂടി കുട്ടികൾ ജൂണിയർ തണ്ടർബേഡ്സ് എന്ന ട്രൂപ്പ് ഒരുക്കുന്നതുവരെയെത്തി കാര്യങ്ങൾ. അങ്ങനെ തെറ്റില്ലാതെ ഗിറ്റാർ വായിക്കാമെന്നായി.
ബികോം രണ്ടാംവർഷ പഠനകാലത്താണ് യേശുദാസിന്റെ തരംഗിണി സ്കൂൾ ഓഫ് മ്യൂസിക് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. പരീക്ഷയെഴുതാൻ ട്രഷറിയിൽ ഫീസടച്ച് ഇരിക്കുന്ന സമയമാണ്. തരംഗിണി സ്കൂളിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കാൻ യേശുദാസ് ഇന്റർവ്യൂവിനു വരുന്നതായി പരസ്യം കണ്ടു. വെസ്റ്റേണ് വയലിൻ പഠിക്കാമെന്നുറച്ച് ഇളങ്കോ അങ്ങോട്ടു ചെന്നു.
യേശുദാസിന്റെ ഗുരു ചെന്പൈ വൈദ്യനാഥ ഭാഗവതർക്കു കച്ചേരികളിൽ പിന്നണി വായിച്ചയാളാണ് രഘുവീരൻ. അദ്ദേഹത്തിന്റെ മകനാണ് മുന്നിലിരിക്കുന്നത് എന്നറിഞ്ഞപ്പോൾ യേശുദാസിനും സന്തോഷം. അങ്ങനെ പൂർണമായി വയലിനു സമർപ്പിച്ച ജീവിതമായി ഇളങ്കോയുടേത്. കോളജ് വിദ്യാഭ്യാസം അവിടെ അവസാനിക്കുകയും ചെയ്തു. സംഗീതസംവിധായകൻ മോഹൻ സിത്താരയടക്കം അഞ്ചുപേർ അടങ്ങുന്നതായിരുന്നു പഠനസംഘം. അടിസ്ഥാന പാഠങ്ങൾ പൂർത്തിയായതോടെ പുസ്തകങ്ങൾ വരുത്തി പഠനം തുടർന്നു. ഒപ്പം ഗിറ്റാറും സ്വയം പഠിച്ചു. അക്കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ട്രിവാൻഡ്രം ചേംബർ ഓർക്കസ്ട്രയിലും പ്രവർത്തിക്കാനായി.
തരംഗിണി സ്റ്റുഡിയോയിൽ
അങ്ങനെയിരിക്കെയാണ് തരംഗിണി സ്റ്റുഡിയോ ആരംഭിക്കുന്നത്. വെള്ളയന്പലം ആൽത്തറയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന അതേ സ്ഥലത്താണ് സ്റ്റുഡിയോ വന്നത്. അതോടെ തിരക്കിന്റെ ലോകത്തേക്കു കടന്നു. ജീവിതം മാറി മറിയുകയും ചെയ്തു. മുഴുവൻസമയ സംഗീതം. ഇളങ്കോ പറയുന്നു:
മാസത്തിൽ മൂന്ന് ആൽബങ്ങൾ വരെ പുറത്തിറങ്ങിയിരുന്നു അക്കാലത്ത്. ഒപ്പം യേശുദാസിന്റെ മുഴുവൻ സിനിമാപ്പാട്ടുകളും. രവീന്ദ്രൻ, ജോണ്സണ്, ശ്യാം, എം.എസ്. വിശ്വനാഥൻ തുടങ്ങി രവീന്ദ്ര ജയിൻ വരെയുള്ളവർ അവിടെ വരുമായിരുന്നു. എല്ലാവരുമായും അടുത്തു പരിചയപ്പെടാൻ അവസരംകിട്ടി. പാട്ടുകളുടെ പിന്നണിയിൽ സ്ഥിരമായി വായിച്ചുതുടങ്ങി. ദാസ് സാർ എത്തിച്ചുതന്നിരുന്ന പുസ്തകങ്ങൾ വഴി കൂടുതൽ പഠിക്കാനും കഴിഞ്ഞു.
ദേവരാജൻ മാസ്റ്ററിലേക്ക്
ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയതോടെ റീ റെക്കോർഡിംഗുകൾക്ക് അവിടെയും വായിക്കാൻതുടങ്ങി. ആദ്യ സിനിമ ദേവരാജൻ മാസ്റ്ററുടേതായിരുന്നു. അങ്ങനെ അദ്ദേഹവുമായി അടുത്തു പരിചയപ്പെട്ടു. അച്ഛനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവിടെയും സഹായകമായി. തുടർന്ന് ഏറെക്കുറെ രണ്ടുപതിറ്റാണ്ട് ദേവരാജൻ മാസ്റ്ററുടെ സന്തത സഹചാരിയായിരുന്നു. കരമനയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പതിവു സന്ദർശകൻ. ഏതാണ്ട് എല്ലാ പാട്ടുകൾക്കും ഗിറ്റാർ വായിച്ചു. ചിലപ്പോൾ എടാ, നീ കണ്ടക്ട് ചെയ്തോ എന്നും പറയും. ജീവിതത്തിൽ കിട്ടിയ സുവർണാവസരങ്ങളായിരുന്നു അതെല്ലാം.
വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ദേവരാജൻ മാസ്റ്ററും ഒ.എൻ.വിയും ഒരുമിച്ച നീയെത്ര ധന്യ എന്ന ചിത്രത്തിലെ പാട്ടുകൾ പോലുള്ളവ ഒരുകാലത്തും മറക്കാനാവില്ല. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന പാട്ട് വിശേഷിച്ചും. ഒടുക്കം അഗ്രജൻ എന്ന ചിത്രത്തിലെ പാട്ടുകളിലും വായിച്ചു. ഒരു സിനിമയ്ക്കുവേണ്ടി പാടുകയും ചെയ്തു.
വയലാറിന്റെ കൈപ്പടയിൽ ദേവരാജൻ മാസ്റ്ററുടെ കൈവശമുണ്ടായിരുന്ന സുഭഗേ എന്ന വരികൾ എന്റെ പൊന്നുതന്പുരാൻ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം കംപോസ് ചെയ്ത് ഒരുക്കിയതുൾപ്പെടെ ഒരുപാട് അനുഭവങ്ങൾ. വർഷങ്ങളായി അദ്ദേഹം സൂക്ഷിച്ചുവച്ചതാണ് ആ വരികൾ. വയലാറിന്റെ മകൻ ശരത്ചന്ദ്രവർമയുടെ അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു അത്.
ദേവരാജൻ മാസ്റ്റർ വഴിയാണ് എം. ജയചന്ദ്രനൊപ്പം പ്രവർത്തിക്കാനും തുടങ്ങിയത്. തൊണ്ണൂറുകളുടെ മധ്യത്തിൽ ജയചന്ദ്രൻ ദൂരദർശനുവേണ്ടി ഒരുക്കിയ വെസ്്റ്റേണ്- ഈസ്റ്റേണ് ഫ്യൂഷനിൽ തുടങ്ങിയതാണ് ഈ ബന്ധം. ഏതാണ്ട് കാൽനൂറ്റാണ്ട് ജയചന്ദ്രനെ അസിസ്റ്റ് ചെയ്തു.
സ്വന്തം സഹോദരനും വഴികാട്ടിയുമായാണ് ഇളങ്കോയെ എം. ജയചന്ദ്രൻ വിശേഷിപ്പിക്കുന്നത്. താൻ സംഗീതം നൽകിയ തൊണ്ണൂറു ശതമാനം പാട്ടുകളും ആദ്യം കേട്ടത് ഇളങ്കോയാണെന്നും അദ്ദേഹം പറയുന്നു.
ഗായകൻ പി. ജയചന്ദ്രന്റെ നിരവധി സംഗീത പരിപാടികൾ സംഘടിപ്പിച്ചതും ഇളങ്കോയാണ്. പാട്ടുകൾ തെരഞ്ഞെടുക്കുന്നതും ഉപകരണവാദകരെ കൂട്ടിയിണക്കുന്നതും അടക്കം കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുന്നതിൽ വലിയ മികവുണ്ടായിരുന്നു ഇളങ്കോയ്ക്ക്.
അർജുനൻ മാസ്റ്റർ, ജോണ്സണ് മാസ്റ്റർ, ജെറി അമൽദേവ് തുടങ്ങിയവരുടെ പാട്ടുകളുടെ പിന്നണിയിലും ഇളങ്കോയുടെ ഗിറ്റാറിന്റെ നാദം കേൾക്കാം. ജെറി മാസ്റ്ററുടെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പാട്ടിൽ മാൻഡലിനും ബാൻജോയും വായിച്ചത് ഇളങ്കോയും സതീശ് എന്ന ഗിറ്റാറിസ്റ്റുമാണ്.
പാട്ടും ഈണവുമായി
ദേവരാജൻ മാസ്റ്ററുടെ പേരിൽ സ്ഥാപിച്ച ട്രസ്റ്റിന്റെയും സംഗീതക്ലാസിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഇളങ്കോയും സുഹൃത്തുക്കളും ഇപ്പോൾ. പേട്ട നാലുംമുക്കിലെ സ്ഥാപനത്തിൽ പഠിക്കാൻ ഒരുപാടു പ്രതിഭകൾ എത്തുന്നുണ്ട്. കോവിഡിനുശേഷം വീണ്ടും സജീവമാക്കുകയാണ് ക്ലാസുകൾ. ഇതിനിടെ ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ഈണമിടാനും സമയംകണ്ടെത്തി. ഒരുപാട് ഇഷ്ടത്തോടെയാണ് സംഗീതപ്രേമികൾ സോഷ്യൽ മീഡിയയിൽ ആ പാട്ടിനെ സ്വീകരിച്ചത്.
പിതാവ് രഘുവീരൻ 98-ാം വയസിൽ അന്തരിച്ചു. തിരുവനന്തപുരം വലിയശാലയിലെ വീട്ടിൽ ഭാര്യ ശാന്തിക്കും മകൻ സിദ്ധാർഥനുമൊപ്പമാണ് ഇളങ്കോയുടെ താമസം.
ഹരിപ്രസാദ്
മഹാനായ അച്ഛന്റെ മകൻ
വയലിനിസ്റ്റും ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റുമായിരുന്നു രഘുവീരൻ. തിരുവനന്തപുരം ആകാശവാണി നിലയം ആരംഭിച്ചപ്പോൾ തൃശ്ശിനാപ്പിള്ളിയിൽനിന്ന് സ്ഥലംമാറ്റമായി എത്തിയതാണ് അദ്ദേഹവും കുടുംബവും. തുടർന്ന് തലസ്ഥാനത്ത് സ്ഥിരതാമസമാക്കി. 1955ൽ ഇളങ്കോ എന്ന മകൻ ജനിച്ചു. കർണാട്ടിക് വയലിനിസ്റ്റായ രഘുവീരന്റെ മകൻ പക്ഷേ ഇഷ്ടംകൂടിയത് ഗിറ്റാറിനോട്. തൈക്കാട് പള്ളിയുടെ ക്വയറിൽ ഗിറ്റാർ വായിക്കുന്ന ഒരാൾ സഹപാഠിയുടെ മൂത്തസഹോദരനായിരുന്നു. അദ്ദേഹത്തിന്റെ വായനകണ്ട് മനസിൽ കയറിയ ഭ്രമം! ഗിറ്റാർ എങ്ങനെ പിടിക്കണം, വിരലുകൾ ഏതുവിധം വയ്ക്കണം എന്നെല്ലാം അകലെനിന്നു കണ്ടുപഠിച്ച കാലം. പിതാവിൽനിന്ന് സ്വന്തം ജ്യേഷ്ഠൻ വയലിനും വായ്പ്പാട്ടും പഠിക്കുന്നത് നോക്കി നടന്ന കാലവും.
സ്കൂൾ പഠനവും പ്രീഡിഗ്രിയും കഴിഞ്ഞതോടെ ഗിറ്റാർ ഭ്രമം വീണ്ടും കൂടി. അക്കാലത്ത് തിരുവനന്തപുരത്ത് തണ്ടർബേഡ്സ് എന്ന ട്രൂപ്പുണ്ട്. സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്റർ തുടക്കത്തിൽ പാടിയിരുന്ന ട്രൂപ്പാണ് തണ്ടർബേഡ്സ് (അന്നദ്ദേഹം കുളത്തൂപ്പുഴ രവിയാണ്). എസ്.എ. സ്വാമി എന്ന ഗിറ്റാറിസ്റ്റാണ് തണ്ടർബേഡ്സിനെ നയിച്ചിരുന്നത്.
ഇദ്ദേഹം താമസിച്ചിരുന്നതും സുഹൃത്തിന്റെ വീടിനടുത്ത്. ട്രൂപ്പിന്റെ റിഹേഴ്സലുകളും പരിപാടികളും സ്ഥിരമായി കാണാൻ പോകും. കണ്ടും കേട്ടും പഠിക്കൽ തുടരുകയും ചെയ്തു. ആരാധന കൂടിക്കൂടി കുട്ടികൾ ജൂണിയർ തണ്ടർബേഡ്സ് എന്ന ട്രൂപ്പ് ഒരുക്കുന്നതുവരെയെത്തി കാര്യങ്ങൾ. അങ്ങനെ തെറ്റില്ലാതെ ഗിറ്റാർ വായിക്കാമെന്നായി.
ബികോം രണ്ടാംവർഷ പഠനകാലത്താണ് യേശുദാസിന്റെ തരംഗിണി സ്കൂൾ ഓഫ് മ്യൂസിക് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. പരീക്ഷയെഴുതാൻ ട്രഷറിയിൽ ഫീസടച്ച് ഇരിക്കുന്ന സമയമാണ്. തരംഗിണി സ്കൂളിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കാൻ യേശുദാസ് ഇന്റർവ്യൂവിനു വരുന്നതായി പരസ്യം കണ്ടു. വെസ്റ്റേണ് വയലിൻ പഠിക്കാമെന്നുറച്ച് ഇളങ്കോ അങ്ങോട്ടു ചെന്നു.
യേശുദാസിന്റെ ഗുരു ചെന്പൈ വൈദ്യനാഥ ഭാഗവതർക്കു കച്ചേരികളിൽ പിന്നണി വായിച്ചയാളാണ് രഘുവീരൻ. അദ്ദേഹത്തിന്റെ മകനാണ് മുന്നിലിരിക്കുന്നത് എന്നറിഞ്ഞപ്പോൾ യേശുദാസിനും സന്തോഷം. അങ്ങനെ പൂർണമായി വയലിനു സമർപ്പിച്ച ജീവിതമായി ഇളങ്കോയുടേത്. കോളജ് വിദ്യാഭ്യാസം അവിടെ അവസാനിക്കുകയും ചെയ്തു. സംഗീതസംവിധായകൻ മോഹൻ സിത്താരയടക്കം അഞ്ചുപേർ അടങ്ങുന്നതായിരുന്നു പഠനസംഘം. അടിസ്ഥാന പാഠങ്ങൾ പൂർത്തിയായതോടെ പുസ്തകങ്ങൾ വരുത്തി പഠനം തുടർന്നു. ഒപ്പം ഗിറ്റാറും സ്വയം പഠിച്ചു. അക്കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ട്രിവാൻഡ്രം ചേംബർ ഓർക്കസ്ട്രയിലും പ്രവർത്തിക്കാനായി.
തരംഗിണി സ്റ്റുഡിയോയിൽ
അങ്ങനെയിരിക്കെയാണ് തരംഗിണി സ്റ്റുഡിയോ ആരംഭിക്കുന്നത്. വെള്ളയന്പലം ആൽത്തറയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന അതേ സ്ഥലത്താണ് സ്റ്റുഡിയോ വന്നത്. അതോടെ തിരക്കിന്റെ ലോകത്തേക്കു കടന്നു. ജീവിതം മാറി മറിയുകയും ചെയ്തു. മുഴുവൻസമയ സംഗീതം. ഇളങ്കോ പറയുന്നു:
മാസത്തിൽ മൂന്ന് ആൽബങ്ങൾ വരെ പുറത്തിറങ്ങിയിരുന്നു അക്കാലത്ത്. ഒപ്പം യേശുദാസിന്റെ മുഴുവൻ സിനിമാപ്പാട്ടുകളും. രവീന്ദ്രൻ, ജോണ്സണ്, ശ്യാം, എം.എസ്. വിശ്വനാഥൻ തുടങ്ങി രവീന്ദ്ര ജയിൻ വരെയുള്ളവർ അവിടെ വരുമായിരുന്നു. എല്ലാവരുമായും അടുത്തു പരിചയപ്പെടാൻ അവസരംകിട്ടി. പാട്ടുകളുടെ പിന്നണിയിൽ സ്ഥിരമായി വായിച്ചുതുടങ്ങി. ദാസ് സാർ എത്തിച്ചുതന്നിരുന്ന പുസ്തകങ്ങൾ വഴി കൂടുതൽ പഠിക്കാനും കഴിഞ്ഞു.
ദേവരാജൻ മാസ്റ്ററിലേക്ക്
ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയതോടെ റീ റെക്കോർഡിംഗുകൾക്ക് അവിടെയും വായിക്കാൻതുടങ്ങി. ആദ്യ സിനിമ ദേവരാജൻ മാസ്റ്ററുടേതായിരുന്നു. അങ്ങനെ അദ്ദേഹവുമായി അടുത്തു പരിചയപ്പെട്ടു. അച്ഛനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവിടെയും സഹായകമായി. തുടർന്ന് ഏറെക്കുറെ രണ്ടുപതിറ്റാണ്ട് ദേവരാജൻ മാസ്റ്ററുടെ സന്തത സഹചാരിയായിരുന്നു. കരമനയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പതിവു സന്ദർശകൻ. ഏതാണ്ട് എല്ലാ പാട്ടുകൾക്കും ഗിറ്റാർ വായിച്ചു. ചിലപ്പോൾ എടാ, നീ കണ്ടക്ട് ചെയ്തോ എന്നും പറയും. ജീവിതത്തിൽ കിട്ടിയ സുവർണാവസരങ്ങളായിരുന്നു അതെല്ലാം.
വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ദേവരാജൻ മാസ്റ്ററും ഒ.എൻ.വിയും ഒരുമിച്ച നീയെത്ര ധന്യ എന്ന ചിത്രത്തിലെ പാട്ടുകൾ പോലുള്ളവ ഒരുകാലത്തും മറക്കാനാവില്ല. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന പാട്ട് വിശേഷിച്ചും. ഒടുക്കം അഗ്രജൻ എന്ന ചിത്രത്തിലെ പാട്ടുകളിലും വായിച്ചു. ഒരു സിനിമയ്ക്കുവേണ്ടി പാടുകയും ചെയ്തു.
വയലാറിന്റെ കൈപ്പടയിൽ ദേവരാജൻ മാസ്റ്ററുടെ കൈവശമുണ്ടായിരുന്ന സുഭഗേ എന്ന വരികൾ എന്റെ പൊന്നുതന്പുരാൻ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം കംപോസ് ചെയ്ത് ഒരുക്കിയതുൾപ്പെടെ ഒരുപാട് അനുഭവങ്ങൾ. വർഷങ്ങളായി അദ്ദേഹം സൂക്ഷിച്ചുവച്ചതാണ് ആ വരികൾ. വയലാറിന്റെ മകൻ ശരത്ചന്ദ്രവർമയുടെ അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു അത്.
ദേവരാജൻ മാസ്റ്റർ വഴിയാണ് എം. ജയചന്ദ്രനൊപ്പം പ്രവർത്തിക്കാനും തുടങ്ങിയത്. തൊണ്ണൂറുകളുടെ മധ്യത്തിൽ ജയചന്ദ്രൻ ദൂരദർശനുവേണ്ടി ഒരുക്കിയ വെസ്്റ്റേണ്- ഈസ്റ്റേണ് ഫ്യൂഷനിൽ തുടങ്ങിയതാണ് ഈ ബന്ധം. ഏതാണ്ട് കാൽനൂറ്റാണ്ട് ജയചന്ദ്രനെ അസിസ്റ്റ് ചെയ്തു.
സ്വന്തം സഹോദരനും വഴികാട്ടിയുമായാണ് ഇളങ്കോയെ എം. ജയചന്ദ്രൻ വിശേഷിപ്പിക്കുന്നത്. താൻ സംഗീതം നൽകിയ തൊണ്ണൂറു ശതമാനം പാട്ടുകളും ആദ്യം കേട്ടത് ഇളങ്കോയാണെന്നും അദ്ദേഹം പറയുന്നു.
ഗായകൻ പി. ജയചന്ദ്രന്റെ നിരവധി സംഗീത പരിപാടികൾ സംഘടിപ്പിച്ചതും ഇളങ്കോയാണ്. പാട്ടുകൾ തെരഞ്ഞെടുക്കുന്നതും ഉപകരണവാദകരെ കൂട്ടിയിണക്കുന്നതും അടക്കം കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുന്നതിൽ വലിയ മികവുണ്ടായിരുന്നു ഇളങ്കോയ്ക്ക്.
അർജുനൻ മാസ്റ്റർ, ജോണ്സണ് മാസ്റ്റർ, ജെറി അമൽദേവ് തുടങ്ങിയവരുടെ പാട്ടുകളുടെ പിന്നണിയിലും ഇളങ്കോയുടെ ഗിറ്റാറിന്റെ നാദം കേൾക്കാം. ജെറി മാസ്റ്ററുടെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന പാട്ടിൽ മാൻഡലിനും ബാൻജോയും വായിച്ചത് ഇളങ്കോയും സതീശ് എന്ന ഗിറ്റാറിസ്റ്റുമാണ്.
പാട്ടും ഈണവുമായി
ദേവരാജൻ മാസ്റ്ററുടെ പേരിൽ സ്ഥാപിച്ച ട്രസ്റ്റിന്റെയും സംഗീതക്ലാസിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഇളങ്കോയും സുഹൃത്തുക്കളും ഇപ്പോൾ. പേട്ട നാലുംമുക്കിലെ സ്ഥാപനത്തിൽ പഠിക്കാൻ ഒരുപാടു പ്രതിഭകൾ എത്തുന്നുണ്ട്. കോവിഡിനുശേഷം വീണ്ടും സജീവമാക്കുകയാണ് ക്ലാസുകൾ. ഇതിനിടെ ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് ഈണമിടാനും സമയംകണ്ടെത്തി. ഒരുപാട് ഇഷ്ടത്തോടെയാണ് സംഗീതപ്രേമികൾ സോഷ്യൽ മീഡിയയിൽ ആ പാട്ടിനെ സ്വീകരിച്ചത്.
പിതാവ് രഘുവീരൻ 98-ാം വയസിൽ അന്തരിച്ചു. തിരുവനന്തപുരം വലിയശാലയിലെ വീട്ടിൽ ഭാര്യ ശാന്തിക്കും മകൻ സിദ്ധാർഥനുമൊപ്പമാണ് ഇളങ്കോയുടെ താമസം.
ഹരിപ്രസാദ്