അമ്മയാണ് എന്റെ പാട്ടുകൾക്ക് പ്രചോദനം. അവരുടെ കൃഷിപ്പാട്ടുകളും നാടൻപാട്ടുകളും കേട്ടാണ് ഞാൻ വളർന്നത്. എനിക്ക് ഗുരുക്കന്മാരില്ല. ജീവിതമാണ് എന്റെ പാട്ടിന്റെ പശ്ചാത്തലം. അടുത്തുകണ്ട ഓരോ വ്യക്തിയും എനിക്ക് പാഠപുസ്തകങ്ങളായിരുന്നു- ഇതു പറയുന്നത് ഇവിടെ അധികമാരും അറിയാത്ത ഒരാളാണ്: മാട്ല തിരുപ്പതി. തെലങ്കാനയിലെ രാജന്ന സിരിസില്ല ജില്ലയിൽപ്പെടുന്ന കൊണറോപേട്ട ഗ്രാമത്തിൽനിന്നുള്ള പാട്ടുകാരൻ. പൊച്ചയ്യ, ലക്ഷ്മി ദന്പതികളുടെ മകൻ. പാട്ടുപാടി വളർന്നവൻ ഇതുപതുകൊല്ലത്തിലേറെയായി മുഴുവൻസമയ പാട്ടുകാരനാണ്. കോടിക്കണക്കിനുപേരുണ്ട് അയാളുടെ പാട്ടുകളുടെ ഇഷ്ടക്കാർ. തെലങ്കാനയുടെ മണ്ണിന്റെ സുഗന്ധമാണ് ആ പാട്ടുകളിൽ നിറയുന്നത്.
പഠിക്കാതെ പാടിയവൻ
ജീവിതമാർഗംതേടി പിതാവ് ഗൾഫ് നാടുകളിലേക്കു പോയത് തിരുപ്പതിയെ അമ്മ നാലുമാസം ഗർഭമായിരിക്കുന്പോഴാണ്. അദ്ദേഹം തിരിച്ചുവന്നതാകട്ടെ എട്ടു വർഷത്തിനുശേഷവും. അതുകൊണ്ടുതന്നെ തിരുപ്പതിയുടെ പഠനമൊക്കെ പിന്നാക്കമായി. പക്ഷേ പാട്ടുനിറഞ്ഞൊരു ഉള്ളുണ്ടായി. ഏഴാം ക്ലാസിൽ എത്തിയപ്പോഴേക്കും എട്ടു പാട്ടുകൾ എഴുതി പാടി. അമ്മ കൂലിപ്പണിയെടുത്താണ് മകനെ അത്രയും വളർത്തിയത്. അമ്മയ്ക്കുവേണ്ടിയുമെഴുതി ഒരു പാട്ട്. പഠനകാലത്ത് തിരുപ്പതിയും ചെറിയ ജോലികൾ ചെയ്തിരുന്നു.
ഏഴാം ക്ലാസിൽ ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചത് വലിയ സന്തോഷം പകർന്നു. അതിനു പിന്നിലൊരു കഥയുമുണ്ട്. ശതവാഹന കലോത്സവത്തിനു സംഘടിപ്പിച്ച പരിപാടിയിൽ അന്നത്തെ കരിംനഗർ കളക്ടർ പാട്ടുമത്സരവും ഉൾപ്പെടുത്തി. കലോത്സവ വിജയികൾക്കു നൽകാനുള്ള മെമന്റോകൾ തിരുപ്പതി ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്നാണ് വാങ്ങിയിരുന്നത്. പാട്ടുമത്സരത്തിൽ വിജയിയായതോടെ സ്വയം ഉണ്ടാക്കിയ മെമന്റോയാണ് തിരുപ്പതി കളക്ടറുടെ കൈയിൽനിന്ന് സമ്മാനമായി ഏറ്റുവാങ്ങിയത്!
സ്കൂൾ കാലം കഴിഞ്ഞതോടെ സിരിസില്ല ജില്ലാ ആസ്ഥാനത്തേക്കു മാറി. അവിടെ ഒട്ടേറെ റെക്കോർഡിംഗ് സ്റ്റുഡിയോകൾ പ്രവർത്തിച്ചിരുന്നു. അതിൽ ഒരിടത്തു സഹായിയായി കയറിക്കൂടി. അവിടെനിന്നു ഹൈദരാബാദിലുമെത്തി. പാട്ടെഴുത്തു തുടർന്നു.
പാട്ടിന്റെ രാഷ്ട്രീയം
തെലങ്കാനയ്ക്കുവേണ്ടിയുള്ള മുറവിളികൾ ഉയർന്നിരുന്ന കാലമാണ്. ആന്ധ്രാ ഭരണത്തിൽ വഞ്ചിതരായവരെ, പ്രത്യേകിച്ച് വിദ്യാർഥികളെ തന്റെ പാട്ടുകളിലൂടെ ഉണർത്തിയെന്നു തിരുപ്പതി പറയുന്നു. പാട്ടിന്റെ വരികൾ എടുത്തെഴുതുന്നത് സാഹസമാകുമെങ്കിലും ആ പാട്ട് ഏതാണ്ട് ഇപ്രകാരമാണ്- രണ്ടി രണ്ടിമാ അണ്ണലര ദണ്ഡു... തെലങ്കാനയിലെ നായകരുടെ കഥപറഞ്ഞ കൊയിലോ കൊയിലമ്മോ തെലങ്കാന വിരഗത എന്ന പാട്ടും ആദ്യകാലത്തെ ഹിറ്റുകളിൽപ്പെടും.
തെലങ്കാന യാഥാർഥ്യമായശേഷം ആ നാടിന്റെ പാരന്പര്യം ആളുകൾക്കു പരിചയപ്പെടുത്താനാണ് കൂടുതൽ ശ്രമിച്ചത്. പാട്ടുകൾ വളരെപ്പെട്ടെന്നു ജനപ്രീതി നേടി. മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ സ്നേഹം, മണ്ണിന്റെ സത്യം തുടങ്ങിയവ വിവരിക്കുന്ന പാട്ടുകളിലൂടെ തിരുപ്പതി തെലങ്കാനയോടു സംസാരിച്ചു. യുവാക്കൾ തിരുപ്പതിയുടെ ഗാനങ്ങൾ നെഞ്ചോടുചേർത്തു.
ബതുകമ്മപ്പാട്ടുകൾ
സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ തെലങ്കാനയിലും ആന്ധ്രയുടെ ചില ഭാഗങ്ങളിലും കൊണ്ടാടുന്ന ഉത്സവമാണ് ബതുകമ്മ. ഒന്പതുനാൾ നീളുന്ന ആഘോഷം. പാർവതീദേവിയുടെ ഈ ഉത്സവത്തിന് പൂക്കളാണ് പ്രധാനം. വിളവെടുപ്പുകാലത്ത് പാർവതീദേവിക്ക് നന്ദിപറയുന്ന ഈ ജീവന്റെ ഉത്സവത്തിന് തിരുപ്പതിയാകട്ടെ പൂക്കൾക്കൊപ്പം പാട്ടുകളും ചേർത്തു. കുട്ടിക്കാലം മുതൽതന്നെ ബതുകമ്മപ്പാട്ടുകളോട് വലിയ ഇഷ്ടമുണ്ടായിരുന്നു. ആ ധാരയിലേക്ക് തിരുപ്പതി പാടിച്ചേർത്ത പാട്ടുകൾ സോഷ്യൽമീഡിയയിൽ വൈറലായി. ഈ മണ്ണിന്റെ മക്കളുടെ വിരലുകളിൽ നമ്മുടെ വീടിന്റെ ദേവത എന്ന അർഥംവരുന്ന പാട്ട് സ്മാർട്ട്ഫോണുകൾ അത്ര സുലഭമല്ലാതിരുന്ന കാലത്തും യുട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി- മണിക്കൂറുകൾക്കകംതന്നെ. പുതിയകാലത്താകട്ടെ അത് കോടികൾക്കപ്പുറം കടക്കുന്നു. സൈ ടിവി എന്ന തിരുപ്പതിയുടെ യുട്യൂബ് ചാനലിൽ പാട്ടുകൾ ആഘോഷിക്കുകയാണ് സംഗീതപ്രേമികൾ. പതിനേഴര ലക്ഷം വരിക്കാർ.., ഏതാണ്ട് നൂറുകോടിയോളം വരും കാഴ്ചക്കാർ.
കുട്ടിക്കാലത്തു പാടുന്പോൾ തിരുപ്പതിക്ക് എഴുതാൻ അറിയില്ലായിരുന്നു. പിന്നീട് എഴുത്തു പഠിച്ചു. ലളിതമായ ഈണങ്ങളായിരുന്നു ആ പാട്ടുകളുടെ പ്രത്യേകത. ഇന്നും അതു തുടരുന്നു. സാങ്കേതികത്തികവോടെ തിരുപ്പതിയുടെ മ്യൂസിക് വീഡിയോകൾ തരംഗമാകുന്നു. ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് പാട്ടുമായി മാട്ല തിരുപ്പതി നടക്കുന്നു..
ഹരിപ്രസാദ്
പഠിക്കാതെ പാടിയവൻ
ജീവിതമാർഗംതേടി പിതാവ് ഗൾഫ് നാടുകളിലേക്കു പോയത് തിരുപ്പതിയെ അമ്മ നാലുമാസം ഗർഭമായിരിക്കുന്പോഴാണ്. അദ്ദേഹം തിരിച്ചുവന്നതാകട്ടെ എട്ടു വർഷത്തിനുശേഷവും. അതുകൊണ്ടുതന്നെ തിരുപ്പതിയുടെ പഠനമൊക്കെ പിന്നാക്കമായി. പക്ഷേ പാട്ടുനിറഞ്ഞൊരു ഉള്ളുണ്ടായി. ഏഴാം ക്ലാസിൽ എത്തിയപ്പോഴേക്കും എട്ടു പാട്ടുകൾ എഴുതി പാടി. അമ്മ കൂലിപ്പണിയെടുത്താണ് മകനെ അത്രയും വളർത്തിയത്. അമ്മയ്ക്കുവേണ്ടിയുമെഴുതി ഒരു പാട്ട്. പഠനകാലത്ത് തിരുപ്പതിയും ചെറിയ ജോലികൾ ചെയ്തിരുന്നു.
ഏഴാം ക്ലാസിൽ ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചത് വലിയ സന്തോഷം പകർന്നു. അതിനു പിന്നിലൊരു കഥയുമുണ്ട്. ശതവാഹന കലോത്സവത്തിനു സംഘടിപ്പിച്ച പരിപാടിയിൽ അന്നത്തെ കരിംനഗർ കളക്ടർ പാട്ടുമത്സരവും ഉൾപ്പെടുത്തി. കലോത്സവ വിജയികൾക്കു നൽകാനുള്ള മെമന്റോകൾ തിരുപ്പതി ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്നാണ് വാങ്ങിയിരുന്നത്. പാട്ടുമത്സരത്തിൽ വിജയിയായതോടെ സ്വയം ഉണ്ടാക്കിയ മെമന്റോയാണ് തിരുപ്പതി കളക്ടറുടെ കൈയിൽനിന്ന് സമ്മാനമായി ഏറ്റുവാങ്ങിയത്!
സ്കൂൾ കാലം കഴിഞ്ഞതോടെ സിരിസില്ല ജില്ലാ ആസ്ഥാനത്തേക്കു മാറി. അവിടെ ഒട്ടേറെ റെക്കോർഡിംഗ് സ്റ്റുഡിയോകൾ പ്രവർത്തിച്ചിരുന്നു. അതിൽ ഒരിടത്തു സഹായിയായി കയറിക്കൂടി. അവിടെനിന്നു ഹൈദരാബാദിലുമെത്തി. പാട്ടെഴുത്തു തുടർന്നു.
പാട്ടിന്റെ രാഷ്ട്രീയം
തെലങ്കാനയ്ക്കുവേണ്ടിയുള്ള മുറവിളികൾ ഉയർന്നിരുന്ന കാലമാണ്. ആന്ധ്രാ ഭരണത്തിൽ വഞ്ചിതരായവരെ, പ്രത്യേകിച്ച് വിദ്യാർഥികളെ തന്റെ പാട്ടുകളിലൂടെ ഉണർത്തിയെന്നു തിരുപ്പതി പറയുന്നു. പാട്ടിന്റെ വരികൾ എടുത്തെഴുതുന്നത് സാഹസമാകുമെങ്കിലും ആ പാട്ട് ഏതാണ്ട് ഇപ്രകാരമാണ്- രണ്ടി രണ്ടിമാ അണ്ണലര ദണ്ഡു... തെലങ്കാനയിലെ നായകരുടെ കഥപറഞ്ഞ കൊയിലോ കൊയിലമ്മോ തെലങ്കാന വിരഗത എന്ന പാട്ടും ആദ്യകാലത്തെ ഹിറ്റുകളിൽപ്പെടും.
തെലങ്കാന യാഥാർഥ്യമായശേഷം ആ നാടിന്റെ പാരന്പര്യം ആളുകൾക്കു പരിചയപ്പെടുത്താനാണ് കൂടുതൽ ശ്രമിച്ചത്. പാട്ടുകൾ വളരെപ്പെട്ടെന്നു ജനപ്രീതി നേടി. മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ സ്നേഹം, മണ്ണിന്റെ സത്യം തുടങ്ങിയവ വിവരിക്കുന്ന പാട്ടുകളിലൂടെ തിരുപ്പതി തെലങ്കാനയോടു സംസാരിച്ചു. യുവാക്കൾ തിരുപ്പതിയുടെ ഗാനങ്ങൾ നെഞ്ചോടുചേർത്തു.
ബതുകമ്മപ്പാട്ടുകൾ
സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ തെലങ്കാനയിലും ആന്ധ്രയുടെ ചില ഭാഗങ്ങളിലും കൊണ്ടാടുന്ന ഉത്സവമാണ് ബതുകമ്മ. ഒന്പതുനാൾ നീളുന്ന ആഘോഷം. പാർവതീദേവിയുടെ ഈ ഉത്സവത്തിന് പൂക്കളാണ് പ്രധാനം. വിളവെടുപ്പുകാലത്ത് പാർവതീദേവിക്ക് നന്ദിപറയുന്ന ഈ ജീവന്റെ ഉത്സവത്തിന് തിരുപ്പതിയാകട്ടെ പൂക്കൾക്കൊപ്പം പാട്ടുകളും ചേർത്തു. കുട്ടിക്കാലം മുതൽതന്നെ ബതുകമ്മപ്പാട്ടുകളോട് വലിയ ഇഷ്ടമുണ്ടായിരുന്നു. ആ ധാരയിലേക്ക് തിരുപ്പതി പാടിച്ചേർത്ത പാട്ടുകൾ സോഷ്യൽമീഡിയയിൽ വൈറലായി. ഈ മണ്ണിന്റെ മക്കളുടെ വിരലുകളിൽ നമ്മുടെ വീടിന്റെ ദേവത എന്ന അർഥംവരുന്ന പാട്ട് സ്മാർട്ട്ഫോണുകൾ അത്ര സുലഭമല്ലാതിരുന്ന കാലത്തും യുട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി- മണിക്കൂറുകൾക്കകംതന്നെ. പുതിയകാലത്താകട്ടെ അത് കോടികൾക്കപ്പുറം കടക്കുന്നു. സൈ ടിവി എന്ന തിരുപ്പതിയുടെ യുട്യൂബ് ചാനലിൽ പാട്ടുകൾ ആഘോഷിക്കുകയാണ് സംഗീതപ്രേമികൾ. പതിനേഴര ലക്ഷം വരിക്കാർ.., ഏതാണ്ട് നൂറുകോടിയോളം വരും കാഴ്ചക്കാർ.
കുട്ടിക്കാലത്തു പാടുന്പോൾ തിരുപ്പതിക്ക് എഴുതാൻ അറിയില്ലായിരുന്നു. പിന്നീട് എഴുത്തു പഠിച്ചു. ലളിതമായ ഈണങ്ങളായിരുന്നു ആ പാട്ടുകളുടെ പ്രത്യേകത. ഇന്നും അതു തുടരുന്നു. സാങ്കേതികത്തികവോടെ തിരുപ്പതിയുടെ മ്യൂസിക് വീഡിയോകൾ തരംഗമാകുന്നു. ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് പാട്ടുമായി മാട്ല തിരുപ്പതി നടക്കുന്നു..
ഹരിപ്രസാദ്