മൂന്നു പതിറ്റാണ്ടിന്റെ അനുഭവങ്ങളുമായാണ് സംവിധായകൻ കെ. സതീഷ് ആദ്യ ചിത്രം ടു മെന്നുമായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. പ്രവാസ ജീവിതത്തിൽനിന്നുള്ള യഥാർത്ഥ അനുഭവങ്ങളെയും സംഭവവികാസങ്ങളെയും ആധാരമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
1991 മുതൽ സഹ സംവിധായകനായി പ്രവർത്തിക്കുന്ന കെ. സതീഷ് വിവിധ സംവിധായകർക്കൊപ്പം അന്പതോളം ചിത്രങ്ങളിൽ പ്രവർത്തിച്ചു. 2014 ൽ ബിജു മേനോൻ, കലാഭവൻ മണി എന്നിവരെ നായകരാക്കി സംവിധാനം ചെയ്യാൻ പദ്ധതി തയാറാക്കിയെങ്കിലും ചിത്രം സാധ്യമായിരുന്നില്ല. ഇപ്പോൾ ടു മെൻ എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്പോൾ തന്റെ പ്രഥമ സംവിധാന സംരംഭത്തെക്കുറിച്ച് സതീഷിന്റെ വാക്കുകളിലൂടെ...
പുതിയ കാഴ്ചകൾ
എന്റെ ആദ്യ ചിത്രം പതിവ് കാഴ്ചാനുഭവമായി മാറരുതെന്നു ആഗ്രഹിച്ചിരുന്നു. അതിനായി നിരവധി കഥകൾ കേട്ടെങ്കിലും ഒന്നും തൃപ്തിയായില്ല. അങ്ങനെയാണ് എന്റെ തന്നെ ചിന്തകളെ കോർത്തിണക്കി ടു മെന്നിന്റെ കഥ സൃഷ്്ടിക്കുന്നത്. സുഹൃത്തും സംവിധായകനുമായ എം.എ. നിഷാദിനോടാണ് കഥ പറഞ്ഞത്. രണ്ടു പേരുടെ യാത്രയും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കഥ കേട്ടതിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം ആത്മവിശ്വാസം വർധിപ്പിച്ചു. രാജസ്ഥാൻ മരുഭൂമിയിലൂടെയുള്ള യാത്രയാണ് ആദ്യം ചിന്തിച്ചതെങ്കിലും പിന്നീട് പ്രവാസികളുടെ ജീവിതത്തിലേക്കു കഥയെ പ്രതിഷ്ഠിച്ചതിലൂടെയാണ് ദുബായിലേക്കു മാറുന്നത്. മികച്ച അണിയറ പ്രവർത്തകരും ഒപ്പം ചേർന്നു.
ചിത്രത്തിന്റെ കഥാഭൂമിക കൃത്യമായി ധാരണയുള്ള ആളായിരിക്കണമെന്നുള്ള തെരച്ചിലാണ് തിരക്കഥാകൃത്തായി മുഹാദ് വെന്പായത്തിലേക്ക് എത്തുന്നത്. അദ്ദേഹം ദുബായിയിൽ റോഡിയോയിൽ മുന്പ് വർക്ക് ചെയ്തിട്ടുണ്ട്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിട്ടുള്ളയാളാണ്.
കഥയുടെ ആത്മാവ് നഷ്്ടമാകാതെ മുഹാദ് മികച്ച രീതിയിൽ തിരക്കഥ ഒരുക്കി. നിരവധി തമിഴ് സിനിമകളിൽ പ്രവർത്തിച്ച സിദ്ധാർത്ഥ് രാമസ്വാമി ചിത്രത്തിന്റെ കാമറമാനായി എത്തി. അദ്ദേഹം മലയാളത്തിൽ എത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു. സാങ്കേതികമായി മികച്ച രീതിയിൽ ചിത്രം ഒരുക്കാൻ സാധിച്ചത് മികച്ച സഹപ്രവർത്തകരുടെ ഒരുമയിലാണ്. ഒപ്പം ആനന്ദ് മധുസൂദനന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിനു ജീവൻ പകരുന്നു.
സൗഹൃദത്തണലിൽ
എം.എ. നിഷാദിനൊപ്പം അദ്ദേഹം സംവിധാനം ചെയ്ത പകൽ, നഗരം എന്നീ ചിത്രങ്ങളിൽ ഞാൻ സംവിധാന മേഖലയിൽ പ്രവർത്തിച്ചിരുന്നു. അന്നു മുതൽ നല്ല സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. അദ്ദേഹം നിരീഷണപാടവമുള്ള വ്യക്തിയാണ്. അങ്ങനെയാണ് ഒരു നടൻ അദ്ദേഹത്തിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്. ടു മെന്നിന്റെ കഥ പറഞ്ഞു കഴിഞ്ഞതിനുശേഷം അതിലെ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു.
രണ്ടാമത്തെ കഥാപാത്രമാരെന്നുള്ള ഞങ്ങളുടെ രണ്ടുപേരുടെ ചിന്ത ഇർഷാദിലെത്തി. പിന്നീട് രണ്ജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ, ആര്യ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായി. ഒരു ചെറിയ ചിത്രമായാണ് ആരംഭിച്ചതെങ്കിലും ടു മെൻ മികച്ച സിനിമയാകുന്നതിൽ വലിയ പിന്തുണയായത് നിർമാതാവ് മാനുവൽ ക്രൂസ് ഡാർവിനാണ്.
1991 മുതൽ സഹ സംവിധായകനായി പ്രവർത്തിക്കുന്ന കെ. സതീഷ് വിവിധ സംവിധായകർക്കൊപ്പം അന്പതോളം ചിത്രങ്ങളിൽ പ്രവർത്തിച്ചു. 2014 ൽ ബിജു മേനോൻ, കലാഭവൻ മണി എന്നിവരെ നായകരാക്കി സംവിധാനം ചെയ്യാൻ പദ്ധതി തയാറാക്കിയെങ്കിലും ചിത്രം സാധ്യമായിരുന്നില്ല. ഇപ്പോൾ ടു മെൻ എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്പോൾ തന്റെ പ്രഥമ സംവിധാന സംരംഭത്തെക്കുറിച്ച് സതീഷിന്റെ വാക്കുകളിലൂടെ...
പുതിയ കാഴ്ചകൾ
എന്റെ ആദ്യ ചിത്രം പതിവ് കാഴ്ചാനുഭവമായി മാറരുതെന്നു ആഗ്രഹിച്ചിരുന്നു. അതിനായി നിരവധി കഥകൾ കേട്ടെങ്കിലും ഒന്നും തൃപ്തിയായില്ല. അങ്ങനെയാണ് എന്റെ തന്നെ ചിന്തകളെ കോർത്തിണക്കി ടു മെന്നിന്റെ കഥ സൃഷ്്ടിക്കുന്നത്. സുഹൃത്തും സംവിധായകനുമായ എം.എ. നിഷാദിനോടാണ് കഥ പറഞ്ഞത്. രണ്ടു പേരുടെ യാത്രയും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കഥ കേട്ടതിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം ആത്മവിശ്വാസം വർധിപ്പിച്ചു. രാജസ്ഥാൻ മരുഭൂമിയിലൂടെയുള്ള യാത്രയാണ് ആദ്യം ചിന്തിച്ചതെങ്കിലും പിന്നീട് പ്രവാസികളുടെ ജീവിതത്തിലേക്കു കഥയെ പ്രതിഷ്ഠിച്ചതിലൂടെയാണ് ദുബായിലേക്കു മാറുന്നത്. മികച്ച അണിയറ പ്രവർത്തകരും ഒപ്പം ചേർന്നു.
ചിത്രത്തിന്റെ കഥാഭൂമിക കൃത്യമായി ധാരണയുള്ള ആളായിരിക്കണമെന്നുള്ള തെരച്ചിലാണ് തിരക്കഥാകൃത്തായി മുഹാദ് വെന്പായത്തിലേക്ക് എത്തുന്നത്. അദ്ദേഹം ദുബായിയിൽ റോഡിയോയിൽ മുന്പ് വർക്ക് ചെയ്തിട്ടുണ്ട്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിട്ടുള്ളയാളാണ്.
കഥയുടെ ആത്മാവ് നഷ്്ടമാകാതെ മുഹാദ് മികച്ച രീതിയിൽ തിരക്കഥ ഒരുക്കി. നിരവധി തമിഴ് സിനിമകളിൽ പ്രവർത്തിച്ച സിദ്ധാർത്ഥ് രാമസ്വാമി ചിത്രത്തിന്റെ കാമറമാനായി എത്തി. അദ്ദേഹം മലയാളത്തിൽ എത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു. സാങ്കേതികമായി മികച്ച രീതിയിൽ ചിത്രം ഒരുക്കാൻ സാധിച്ചത് മികച്ച സഹപ്രവർത്തകരുടെ ഒരുമയിലാണ്. ഒപ്പം ആനന്ദ് മധുസൂദനന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിനു ജീവൻ പകരുന്നു.
സൗഹൃദത്തണലിൽ
എം.എ. നിഷാദിനൊപ്പം അദ്ദേഹം സംവിധാനം ചെയ്ത പകൽ, നഗരം എന്നീ ചിത്രങ്ങളിൽ ഞാൻ സംവിധാന മേഖലയിൽ പ്രവർത്തിച്ചിരുന്നു. അന്നു മുതൽ നല്ല സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. അദ്ദേഹം നിരീഷണപാടവമുള്ള വ്യക്തിയാണ്. അങ്ങനെയാണ് ഒരു നടൻ അദ്ദേഹത്തിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്. ടു മെന്നിന്റെ കഥ പറഞ്ഞു കഴിഞ്ഞതിനുശേഷം അതിലെ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു.
രണ്ടാമത്തെ കഥാപാത്രമാരെന്നുള്ള ഞങ്ങളുടെ രണ്ടുപേരുടെ ചിന്ത ഇർഷാദിലെത്തി. പിന്നീട് രണ്ജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ, ആര്യ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായി. ഒരു ചെറിയ ചിത്രമായാണ് ആരംഭിച്ചതെങ്കിലും ടു മെൻ മികച്ച സിനിമയാകുന്നതിൽ വലിയ പിന്തുണയായത് നിർമാതാവ് മാനുവൽ ക്രൂസ് ഡാർവിനാണ്.