ഉയർന്നു പറക്കുന്ന ദേശീയ പതാക കാണുന്പോൾ.., വന്ദേ മാതരം എന്നു കേൾക്കുന്പോൾ നെഞ്ചൊന്നു പിടയ്ക്കാറില്ലേ... എന്റെ രാജ്യമെന്നൊരഭിമാനം മനസിൽ നിറയാറില്ലേ... ചില പാട്ടുകൾ ഓർക്കാറില്ലേ...
പരമാർഥമാണ്, ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല. ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹംതന്നെയാണ്. പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാസ്റ്റർ ഈണമൊരുക്കിവച്ച ആദ്യകിരണങ്ങളിലെ ആ പാട്ട് പി. സുശീലയുടെ ശബ്ദത്തിൽ കേൾക്കുന്പോൾ മനസും ചിലപ്പോൾ കണ്ണും നിറയാത്തവർ ചുരുക്കം. ഒരുദാഹരണം മാത്രമാണ് ഈ പാട്ട്. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിൽ തിളങ്ങിനിൽക്കുന്പോൾ ഓർമിക്കാൻ ഒട്ടേറെ പാട്ടുകളുണ്ട്., സിനിമാപ്പാട്ടുകളും അല്ലാത്തവയും.
ദേശഭക്തിയെന്നത് കാപട്യമാണെന്നും, രാഷ്ട്രീയക്കളിയാണെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ എല്ലാ രാഷ്ട്രീയ കപടതകൾക്കുമപ്പുറം രാജ്യം എന്ന വികാരം എക്കാലവും അഭിമാനമുയർത്തുന്നതാണ്. പലവിധ ക്ലേശങ്ങളിൽ ഉഴറുന്നകാലങ്ങളിൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാനുള്ള ഉൗർജമാണ് ദേശഭക്തിഗാനങ്ങൾ. ഒരു ജനതയെ ഒറ്റക്കെട്ടായി നിർത്തി ആ ഈണങ്ങൾ. തലമുറകൾ മാറിമാറി വന്നിട്ടും അവയുടെ ശോഭയ്ക്ക് മങ്ങൽ വന്നിട്ടില്ല.
വന്ദേമാതരം...
ബംഗാളിന്റെ സാഹിത്യവും സംഗീതവും പണ്ടുമുതൽക്കേ ഇന്ത്യയൊന്നാകെ ഇഷ്ടപ്പെടുന്നവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യ നമ്മുടേതാണെന്ന ചിന്ത മെല്ലെമെല്ലെ രാജ്യമാകെ പടർന്ന കാലത്താണ് 1870ൽ ബംഗാളിൽനിന്ന് മനോഹരമായ കവിത പിറക്കുന്നത്- വന്ദേമാതരം... സുജലാം സുഫലാം മലയജ ശീതളാം... ബങ്കിം ചന്ദ്ര ചാറ്റർജി എന്ന വിഖ്യാത സാഹിത്യകാരന്േറതായിരുന്നു ആ വരികൾ. പത്തുകൊല്ലത്തിനുശേഷം അദ്ദേഹം തന്റെ ആനന്ദമഠം എന്ന നോവലിലും ഈ വരികൾ ഉൾപ്പെടുത്തി. എന്നാൽ നോവൽ പ്രചാരത്തിലാകുന്നതിനു വളരെ മുന്‍പുതന്നെ ഭാരതാംബയെ സ്തുതിക്കുന്ന വന്ദേമാതരം രാജ്യത്തെ ജനത നെഞ്ചോടുചേർത്തു.
1896ൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണ് ഈ ഗീതം ആദ്യമായി ഈണമിട്ട് ആലപിക്കപ്പെട്ടത്. ആ ഈണവും ആലാപനവും മറ്റൊരു മഹാപ്രതിഭയുടെ വകയായിരുന്നു- രവീന്ദ്രനാഥ ടഗോറിന്റെ!
ആ ഗീതം പകർന്ന അഭിമാനത്തിന്റെ കിരണങ്ങൾ വൈകാതെ തടയപ്പെട്ടു. ബ്രിട്ടീഷ് സർക്കാർ വിലക്കേർപ്പെടുത്തുകയായിരുന്നു. വന്ദേമാതരം ആലപിച്ചു എന്ന കുറ്റംചുമത്തി പലരെയും ജയിലിലും അടച്ചു. രാജ്യം സ്വതന്ത്രമായശേഷം വന്ദേമാതരം വീണ്ടും അലയടിച്ചു.
പതിറ്റാണ്ടുകൾക്കിപ്പുറം എ.ആർ. റഹ്മാൻ വന്ദേമാതരം എന്ന ആൽബം പുറത്തിറക്കിയിട്ടും ഒട്ടേറെ വർഷങ്ങൾ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായി അദ്ദേഹം എടുത്തു പറയുന്നതും മാ തുജ്ഹേ സലാം എന്നു തുടങ്ങുന്ന വന്ദേമാതരമാണ്.
സാരേ ജഹാം സെ...
ഇന്നും കൊച്ചുകുട്ടികൾപോലും ആവേശത്തോടെ പാടും സാരേ ജഹാം സെ അച്ഛാ.. എന്ന ഗാനം. ഉറുദു കവി മുഹമ്മദ് ഇക്ബാലിന്റെ വരികൾക്ക് ഇന്നുകാണുന്ന ഈണം സമ്മാനിച്ചത് പണ്ഡിറ്റ് രവിശങ്കറത്രേ.
1904 ഓഗസ്റ്റ് 16ന് ഇത്തിഹാദ് എന്ന മാസികയിലാണ് ഈ വരികൾ ആദ്യമായി വെളിച്ചംകണ്ടത്. സ്വാതന്ത്ര്യസമരകാലത്തെ പ്രധാന ദേശഭക്തിഗാനമായി ഇതു മാറി. 1930ൽ പുനെയിലെ യേർവാഡ ജയിലിൽ കഴിയുന്പോൾ തനിക്ക് വലിയ പ്രചോദനം പകർന്നത് ഈ ഗാനമായിരുന്നെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്.
ഒരു ശോകഗാനം കേൾക്കുന്ന അനുഭവമാണ് മുന്‍പ് ഗസൽ ഛായയിൽ ഒരുക്കിയ ഈ പാട്ടു കേൾക്കുന്പോഴെന്ന് ഓർമിച്ചിട്ടുണ്ട് പണ്ഡിറ്റ് രവിശങ്കർ. 1945ൽ ധർത്തീ കാ ലാൽ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം ഗാനത്തെ ഇന്നു കേൾക്കുന്ന രൂപത്തിലേക്കു മാറ്റി ചിട്ടപ്പെടുത്തുകയായിരുന്നു. ദേശീയത ഉണർത്തുന്ന സുന്ദരഗീതമാണ് സാരേ ജഹാം സെ അച്ഛാ ഇന്ന്.
ഭാരത ഭാഗ്യവിധാതാ...
ടഗോറിന്റെതന്നെ ഈണത്തിൽ ജനതയെ സ്വാധീനിച്ച വരികളാണ് ഭാരത ഭാഗ്യവിധാതാ. 1911ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സെഷനിലാണ് ആദ്യമായി ഈ വരികൾ മുഴങ്ങിയത്. അതായത് 1950ൽ ദേശീയഗാനമായി ജനഗണ മന വരുന്നതിനും വളരെ മുന്‍പ്. 1912ൽ തത്വബോധിനി മാസികയിൽ ഭാരത ഭാഗ്യവിധാതാ എന്ന വരികൾ അച്ചടിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പല സമ്മേളനങ്ങളിലും ഈ ഗാനം ആലപിക്കപ്പെട്ടു.
ടഗോർ രചിച്ചു സംഗീതം പകർന്ന ബ്രഹ്മസൂക്തമായ ഭാരത ഭാഗ്യവിധാതായ്ക്ക് അഞ്ചു ചരണങ്ങളുണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് പിന്നീട് ദേശീയഗാനമായി സ്വീകരിച്ച ജനഗണമന. അഞ്ചാം ചരണത്തിന്റെ ഏകദേശ പരിഭാഷ ഇപ്രകാരമാണ്:
രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നിരിക്കുന്നു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുന്നു. ശുദ്ധവായു നവജീവനരസം പകരുന്നു. ഉറങ്ങിക്കിടന്ന ഭാരതം അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ, അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനേ, അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്കു കണ്തുറക്കുന്പോൾ ഇതിനേക്കാൾ സുന്ദരമായ പ്രകീർത്തനമെന്ത്!
മലയാളത്തിൽനിന്ന്...
തുടക്കത്തിൽ കേട്ട പാട്ടിനൊപ്പം ചേർക്കാൻ മലയാളത്തിൽനിന്ന് സിനിമാഗാനങ്ങൾ ഇനിയുമേറെയുണ്ട്. വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ജയ ജയ ജയ ജ·ഭൂമി (സ്കൂൾ മാസ്റ്റർ-1964) ഇന്നും ഏറ്റുപാടുന്നവർ ഏറെ. യേശുദാസും ടി. ശാന്തയുമാണ് ഈ ഗാനം പാടിയിരിക്കുന്നത്. 1975ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിലെ ശില്പികൾ നമ്മൾ, ഭാരത ശില്പികൾ നമ്മൾ (ശ്രീകുമാരൻ തന്പി- എം.കെ. അർജുനൻ/ പി. ജയചന്ദ്രൻ മാധുരി), 2008ലെ കുരുക്ഷേത്ര എന്ന ചിത്രത്തിലെ ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ (ഗിരീഷ് പുത്തഞ്ചേരി- സിദ്ധാർഥ് വിപിൻ/ നജീം അർഷാദ്, അരുണ്‍ ഗോപൻ, റോഷൻ, നിതിൻ രാജ്), 1968ൽ പുറത്തിറങ്ങിയ ഹോട്ടൽ ഹൈറേഞ്ച് എന്ന ചിത്രത്തിനുവേണ്ടി വയലാർ- ദേവരാജൻ ദ്വയം ഒരുക്കിയ ഗംഗാ യമുനാ സംഗമ സമതല ഭൂമി (പാടിയത് കമുകറ പുരുഷോത്തമൻ) തുടങ്ങിയ ഗാനങ്ങൾ മനസിലേക്ക് വിരോജ്ജ്വല സ്മരണങ്ങൾ ഒഴുക്കുന്നവയാണ്.
പരമാർഥമാണ്, ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല. ജനകോടികൾ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹംതന്നെയാണ്. പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാസ്റ്റർ ഈണമൊരുക്കിവച്ച ആദ്യകിരണങ്ങളിലെ ആ പാട്ട് പി. സുശീലയുടെ ശബ്ദത്തിൽ കേൾക്കുന്പോൾ മനസും ചിലപ്പോൾ കണ്ണും നിറയാത്തവർ ചുരുക്കം. ഒരുദാഹരണം മാത്രമാണ് ഈ പാട്ട്. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വർഷത്തിൽ തിളങ്ങിനിൽക്കുന്പോൾ ഓർമിക്കാൻ ഒട്ടേറെ പാട്ടുകളുണ്ട്., സിനിമാപ്പാട്ടുകളും അല്ലാത്തവയും.
ദേശഭക്തിയെന്നത് കാപട്യമാണെന്നും, രാഷ്ട്രീയക്കളിയാണെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ എല്ലാ രാഷ്ട്രീയ കപടതകൾക്കുമപ്പുറം രാജ്യം എന്ന വികാരം എക്കാലവും അഭിമാനമുയർത്തുന്നതാണ്. പലവിധ ക്ലേശങ്ങളിൽ ഉഴറുന്നകാലങ്ങളിൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാനുള്ള ഉൗർജമാണ് ദേശഭക്തിഗാനങ്ങൾ. ഒരു ജനതയെ ഒറ്റക്കെട്ടായി നിർത്തി ആ ഈണങ്ങൾ. തലമുറകൾ മാറിമാറി വന്നിട്ടും അവയുടെ ശോഭയ്ക്ക് മങ്ങൽ വന്നിട്ടില്ല.
വന്ദേമാതരം...
ബംഗാളിന്റെ സാഹിത്യവും സംഗീതവും പണ്ടുമുതൽക്കേ ഇന്ത്യയൊന്നാകെ ഇഷ്ടപ്പെടുന്നവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യ നമ്മുടേതാണെന്ന ചിന്ത മെല്ലെമെല്ലെ രാജ്യമാകെ പടർന്ന കാലത്താണ് 1870ൽ ബംഗാളിൽനിന്ന് മനോഹരമായ കവിത പിറക്കുന്നത്- വന്ദേമാതരം... സുജലാം സുഫലാം മലയജ ശീതളാം... ബങ്കിം ചന്ദ്ര ചാറ്റർജി എന്ന വിഖ്യാത സാഹിത്യകാരന്േറതായിരുന്നു ആ വരികൾ. പത്തുകൊല്ലത്തിനുശേഷം അദ്ദേഹം തന്റെ ആനന്ദമഠം എന്ന നോവലിലും ഈ വരികൾ ഉൾപ്പെടുത്തി. എന്നാൽ നോവൽ പ്രചാരത്തിലാകുന്നതിനു വളരെ മുന്‍പുതന്നെ ഭാരതാംബയെ സ്തുതിക്കുന്ന വന്ദേമാതരം രാജ്യത്തെ ജനത നെഞ്ചോടുചേർത്തു.
1896ൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണ് ഈ ഗീതം ആദ്യമായി ഈണമിട്ട് ആലപിക്കപ്പെട്ടത്. ആ ഈണവും ആലാപനവും മറ്റൊരു മഹാപ്രതിഭയുടെ വകയായിരുന്നു- രവീന്ദ്രനാഥ ടഗോറിന്റെ!
ആ ഗീതം പകർന്ന അഭിമാനത്തിന്റെ കിരണങ്ങൾ വൈകാതെ തടയപ്പെട്ടു. ബ്രിട്ടീഷ് സർക്കാർ വിലക്കേർപ്പെടുത്തുകയായിരുന്നു. വന്ദേമാതരം ആലപിച്ചു എന്ന കുറ്റംചുമത്തി പലരെയും ജയിലിലും അടച്ചു. രാജ്യം സ്വതന്ത്രമായശേഷം വന്ദേമാതരം വീണ്ടും അലയടിച്ചു.
പതിറ്റാണ്ടുകൾക്കിപ്പുറം എ.ആർ. റഹ്മാൻ വന്ദേമാതരം എന്ന ആൽബം പുറത്തിറക്കിയിട്ടും ഒട്ടേറെ വർഷങ്ങൾ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായി അദ്ദേഹം എടുത്തു പറയുന്നതും മാ തുജ്ഹേ സലാം എന്നു തുടങ്ങുന്ന വന്ദേമാതരമാണ്.
സാരേ ജഹാം സെ...
ഇന്നും കൊച്ചുകുട്ടികൾപോലും ആവേശത്തോടെ പാടും സാരേ ജഹാം സെ അച്ഛാ.. എന്ന ഗാനം. ഉറുദു കവി മുഹമ്മദ് ഇക്ബാലിന്റെ വരികൾക്ക് ഇന്നുകാണുന്ന ഈണം സമ്മാനിച്ചത് പണ്ഡിറ്റ് രവിശങ്കറത്രേ.
1904 ഓഗസ്റ്റ് 16ന് ഇത്തിഹാദ് എന്ന മാസികയിലാണ് ഈ വരികൾ ആദ്യമായി വെളിച്ചംകണ്ടത്. സ്വാതന്ത്ര്യസമരകാലത്തെ പ്രധാന ദേശഭക്തിഗാനമായി ഇതു മാറി. 1930ൽ പുനെയിലെ യേർവാഡ ജയിലിൽ കഴിയുന്പോൾ തനിക്ക് വലിയ പ്രചോദനം പകർന്നത് ഈ ഗാനമായിരുന്നെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്.
ഒരു ശോകഗാനം കേൾക്കുന്ന അനുഭവമാണ് മുന്‍പ് ഗസൽ ഛായയിൽ ഒരുക്കിയ ഈ പാട്ടു കേൾക്കുന്പോഴെന്ന് ഓർമിച്ചിട്ടുണ്ട് പണ്ഡിറ്റ് രവിശങ്കർ. 1945ൽ ധർത്തീ കാ ലാൽ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം ഗാനത്തെ ഇന്നു കേൾക്കുന്ന രൂപത്തിലേക്കു മാറ്റി ചിട്ടപ്പെടുത്തുകയായിരുന്നു. ദേശീയത ഉണർത്തുന്ന സുന്ദരഗീതമാണ് സാരേ ജഹാം സെ അച്ഛാ ഇന്ന്.
ഭാരത ഭാഗ്യവിധാതാ...
ടഗോറിന്റെതന്നെ ഈണത്തിൽ ജനതയെ സ്വാധീനിച്ച വരികളാണ് ഭാരത ഭാഗ്യവിധാതാ. 1911ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സെഷനിലാണ് ആദ്യമായി ഈ വരികൾ മുഴങ്ങിയത്. അതായത് 1950ൽ ദേശീയഗാനമായി ജനഗണ മന വരുന്നതിനും വളരെ മുന്‍പ്. 1912ൽ തത്വബോധിനി മാസികയിൽ ഭാരത ഭാഗ്യവിധാതാ എന്ന വരികൾ അച്ചടിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പല സമ്മേളനങ്ങളിലും ഈ ഗാനം ആലപിക്കപ്പെട്ടു.
ടഗോർ രചിച്ചു സംഗീതം പകർന്ന ബ്രഹ്മസൂക്തമായ ഭാരത ഭാഗ്യവിധാതായ്ക്ക് അഞ്ചു ചരണങ്ങളുണ്ട്. ഇതിലെ ആദ്യത്തെ ചരണമാണ് പിന്നീട് ദേശീയഗാനമായി സ്വീകരിച്ച ജനഗണമന. അഞ്ചാം ചരണത്തിന്റെ ഏകദേശ പരിഭാഷ ഇപ്രകാരമാണ്:
രാത്രി അവസാനിച്ചു. പ്രഭാതം വിടർന്നിരിക്കുന്നു. കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി. പക്ഷികൾ പാടുന്നു. ശുദ്ധവായു നവജീവനരസം പകരുന്നു. ഉറങ്ങിക്കിടന്ന ഭാരതം അവിടുത്തെ കാരുണ്യത്തിന്റെ അരുണിമയിൽ ഉണരുകയായി. അവിടുത്തെ പാദങ്ങളിൽ വീഴുകയായി. ഹേ രാജേശ്വരാ, അവിടുന്ന് വിജയിച്ചാലും! ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനേ, അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്കു കണ്തുറക്കുന്പോൾ ഇതിനേക്കാൾ സുന്ദരമായ പ്രകീർത്തനമെന്ത്!
മലയാളത്തിൽനിന്ന്...
തുടക്കത്തിൽ കേട്ട പാട്ടിനൊപ്പം ചേർക്കാൻ മലയാളത്തിൽനിന്ന് സിനിമാഗാനങ്ങൾ ഇനിയുമേറെയുണ്ട്. വയലാർ- ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ജയ ജയ ജയ ജ·ഭൂമി (സ്കൂൾ മാസ്റ്റർ-1964) ഇന്നും ഏറ്റുപാടുന്നവർ ഏറെ. യേശുദാസും ടി. ശാന്തയുമാണ് ഈ ഗാനം പാടിയിരിക്കുന്നത്. 1975ൽ പുറത്തിറങ്ങിയ പിക്നിക് എന്ന ചിത്രത്തിലെ ശില്പികൾ നമ്മൾ, ഭാരത ശില്പികൾ നമ്മൾ (ശ്രീകുമാരൻ തന്പി- എം.കെ. അർജുനൻ/ പി. ജയചന്ദ്രൻ മാധുരി), 2008ലെ കുരുക്ഷേത്ര എന്ന ചിത്രത്തിലെ ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ (ഗിരീഷ് പുത്തഞ്ചേരി- സിദ്ധാർഥ് വിപിൻ/ നജീം അർഷാദ്, അരുണ്‍ ഗോപൻ, റോഷൻ, നിതിൻ രാജ്), 1968ൽ പുറത്തിറങ്ങിയ ഹോട്ടൽ ഹൈറേഞ്ച് എന്ന ചിത്രത്തിനുവേണ്ടി വയലാർ- ദേവരാജൻ ദ്വയം ഒരുക്കിയ ഗംഗാ യമുനാ സംഗമ സമതല ഭൂമി (പാടിയത് കമുകറ പുരുഷോത്തമൻ) തുടങ്ങിയ ഗാനങ്ങൾ മനസിലേക്ക് വിരോജ്ജ്വല സ്മരണങ്ങൾ ഒഴുക്കുന്നവയാണ്.