1919 ഏപ്രിൽ 13 ലെ ബൈശാഖി ദിനം. സമയം ഉച്ചയ്ക്ക് 12.30. പഞ്ചാബിലെ അമൃസ്തറിൽ സുവർണക്ഷേത്രത്തിനുസമീപം ജാലിയൻ വാലാബാഗ് മൈതാനിയിൽ ഇരുപതിനായിരത്തോളം പേർ പങ്കെടുത്ത യോഗം. സ്വാതന്ത്ര്യസമരസേനാനികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയത് ജയിലിൽ അടയ്ക്കാനുള്ള റൗളത് ആക്ടിനെതിരേയുള്ള വൻപ്രതിഷേധമായിരുന്നു അവിടെ.
യോഗസ്ഥലത്തേക്ക് ഇടുങ്ങിയ ഒരു പ്രവേശന കാവാടം മാത്രം. മൈതാനത്തിന്റെ കവാടത്തിലെത്തിയ ബിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ റെജിനാൾഡ് എഡ്വേർഡ് ഹാരി ഡ്വയർ തന്റെ പട്ടാളക്കാരോട് ജനക്കൂട്ടത്തിനു നേരേ വെടിവെയ്ക്കാൻ ഉത്തരവിട്ടു. നിമിഷങ്ങൾക്കുള്ളിൽ സൈന്യം 1650 റൗണ്ട് വെടി ഉതിർത്തു. മൈതാനത്തിനു ചുറ്റിനും ഉയർന്ന കെട്ടിടങ്ങൾ. വലതുവശത്ത് ആഴമുള്ള വലിയ കിണർ. പ്രാണരക്ഷാർഥം തലങ്ങും വിലങ്ങും നിലവിളിച്ചോടിയ നൂറു കണക്കിനു മനുഷ്യർ വെടിയേറ്റു പിടഞ്ഞുമരിച്ചുവീണു. കുറെയധികം പേർ കിണറ്റിൽ വീണും മരിച്ചു.
ചോരയിൽ കുതിർന്ന മൃതശരീരങ്ങൾ നീക്കം ചെയ്യാനും പരിക്കേറ്റവരെ ആശുപത്രിയിലാക്കാനും 19 കാരനായ ഒരു സിക്ക് യുവാവ് അവിടെയുണ്ടായിരുന്നു. പട്യാലയ്ക്കടുത്തു സംഗ്രൂർ ജില്ലയിലെ സുനാമിൽ നിന്നുള്ള അനാഥൻ. പേര് ഉദ്ധം സിംഗ്. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ അനാഥാലയത്തിൽ നിന്നെത്തിയതായിരുന്നു ഉദ്ധം സിംഗും കൂട്ടുകാരും.
ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടക്കുന്പോൾ ഇന്നത്തെ പാക്കിസ്ഥാൻ ഉൾപ്പെടുന്ന അഭിഭക്ത പഞ്ചാബിന്റെ ഗവർണറായിരുന്നു മൈക്കൽ ഒ ഡ്വയർ. ഇദ്ദേഹമാണ് ജനക്കൂട്ടത്തിനു നേരേ വെടിയുതിർക്കാൻ പട്ടാളമേധാവിയോട് ആവശ്യപ്പെട്ടത്.
ലോകത്തെ നടുക്കിയ കൂട്ടക്കൊലയ്ക്ക് 21 വർഷങ്ങൾക്ക് ശേഷം 1940 ൽ ലണ്ടനിലെ കാസ്റ്റണ് ഹാളിൽ കിഴക്കൻ ഏഷ്യക്കാരുടെ യോഗത്തിൽ പ്രസംഗിച്ചു മടങ്ങുകയായിരുന്ന മൈക്കൽ ഒ ഡ്വയറിനെ വേദിയുടെ മുൻ നിരയിൽ കാത്തിരുന്ന ഉദ്ധം സിംഗ് വെടിവച്ചു കൊന്നു.
ന്ധചെയ്തതിനെയോർത്ത് എനിക്ക് ഖേദമില്ല, ആ കുറ്റത്തിന് തൂക്കിലേറ്റപ്പെട്ടാലും ഞാൻ അഭിമാനിക്കും. ജ·നാടിന്റെ വിമോചനത്തിനുവേണ്ടി സ്വന്തം ജീവൻ ഞാൻ സന്തോഷത്തോടെ സമർപ്പിക്കുന്നു. ഞാൻ കടന്നുപോയാൽ എനിക്കുപകരം ആയിരം യുവാക്കൾ മുന്നോട്ടുവരും.’’ 1940ൽ ലണ്ടനിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ ജസ്റ്റീസ് അറ്റ്ക്കിൻസ്റ്റൻ മുന്പാകെ ഉദ്ധം സിംഗ് മൊഴി ഇങ്ങനെ കൊടുത്തു. ഉദ്ധം സിംഗിനുവേണ്ടി വാദിച്ച ബാരിസ്റ്റർമാരായ വി.കെ. കൃഷ്ണമേനോനും ജോണ് ഹച്ചിൻസണും ഈ വാക്കുകൾക്ക് സാക്ഷികളായി.
’ബ്രിട്ടീഷുകാരനായ ന്യായാധിപനു മുന്നിലാണ് ഞാൻ നിൽക്കുന്നതെന്ന് അറിയാം. ലഭിക്കാനിരിക്കുന്ന വിധിയെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. താങ്കളുടെ നാട്ടുകാരോട് എനിക്ക് വെറുപ്പില്ല. നിരവധി ബ്രിട്ടീഷുകാർ എനിക്ക് സുഹൃത്തുക്കളായുണ്ട്, പക്ഷെ ബ്രിട്ടീഷുകാർ ഇന്ത്യക്കാരോട് ചെയ്തത് നിങ്ങൾ അറിയണം. അടിമകളെപ്പോലെ അവർ അനുഭവിക്കുന്ന വേദന. പട്ടിണിയും രോഗങ്ങളും കാരണം അവർ പുഴുക്കളെപ്പോലെ ചത്തുവീഴുന്നത് നിങ്ങൾക്കറിയുമോ.
ഇനിയും വാക്കുകൾ തുടരേണ്ടതില്ലെന്ന് ജസ്റ്റീസ് അറ്റ്കിൻസ്റ്റൻ ആംഗ്യം കാട്ടിയപ്പോഴും ഉദ്ധം തുടർന്നു, ’ എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം, ഞാനല്ലാതെ മറ്റാരും നിങ്ങൾക്ക് മുന്നിൽ ഇതുപറയാൻ വരില്ല.’’ പറയാനുള്ളതെല്ലാം വീറോടെ ആ ധീരദേശാഭിമാനി വിളിച്ചുപറഞ്ഞശേഷം തന്റെ ഇരിപ്പിടത്തിലേക്ക് പോയി എന്നാണ് ബ്രീട്ടീഷ് ആർക്കൈവ്സിലുള്ള ഉദ്ധം സിംഗിന്റെ വിചാരണക്കുറിപ്പുകളിൽ പറയുത്. അദ്ദേഹത്തിന്റെ ഡയറിയും ഒരു കത്തിയും പഞ്ചാബിലെ ഒരു പട്ടാളക്കാരനോട് വാങ്ങി സ ൂക്ഷിച്ച ആറു തിരകൾ നിറയ്ക്കാവുന്ന റിവോൾവറും ലണ്ടനിലെ ബ്ലാക്ക് മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
1940 ജൂലൈ 31ന് ബ്രിട്ടണിലെ പെന്റോണ്വില്ല ജയിലിൽ ഉദ്ധം സിംഗിനെ തൂക്കിലേറ്റി. 1974ൽ പഞ്ചാബ് നിയമസഭാംഗമായി
രുന്ന സന്ധു സിംഗ് തിണ്ടിന്റെ അഭ്യർത്ഥന പ്രകാരം ഉദ്ധം സിംഗിന്റെ കുഴിമാടം തുറന്ന് അസ്ഥികൾ അടങ്ങിയ ശവപേടകം ഇന്ത്യയിലെത്തിച്ച് ജൻമനാടായ സംഗ്രൂരിലെ സുനാം ഗ്രാമത്തിൽ സംസ്കരിച്ചു. ഭസ്മം സത്ലജ് നദിയിൽ ഒഴുക്കി. കുറച്ച് ഭസ്മം ജാലിയൻവാലാബാഗിലെ അമർജ്യോതിയിൽ സൂക്ഷിച്ചിട്ടുണ്ട്. സുനാം ഉദ്ധം സിംഗ് നഗർ എന്നാണ് ഈ ഗ്രാമം ഇന്ന് അറിയപ്പെടുന്നത്.
1899 ഡിസംബർ 26 നു ജനിച്ച ഈ ധീരപോരാളിയുടെ പിതാവ് സർദാർ തെഹൽ സിംഗ് പഞ്ചാബിലെ ഉപ്പലിയിൽ റെയിൽവെ ഗേറ്റ് കീപ്പറായിരുന്നു. നാലാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഉദ്ധം സിംഗിനെയും ജേഷ്ഠൻ മുക്താ സിംഗിനെയും അമൃത്സറിലുള്ള ഖാൽസ അനാഥാലയം ഏറ്റെടുത്തു. അങ്ങനെയാണ് ജാലിയൻ വാലാബാഗ് സമ്മേളന മൈതാനിയിൽ കുടിവെള്ളം വിതരണം ചെയ്യാൻ ഉദ്ധം സിംഗും കൂട്ടുകാരും നിയോഗിക്കപ്പെട്ടത്.
പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സുനാം എന്ന ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിൽ തോക്ക് കൈയ്യിലേന്തി മുന്നോട്ട് കുതിക്കുന്ന ഉദ്ധം സിംഗിന്റെ പൂർണ്ണകായ പ്രതിമയുണ്ട്. അദ്ദേഹം ജനിച്ച ഒറ്റമുറി വീട് ഇന്ന് ഒരു ചെറിയ മ്യൂസിയമാണ്. ഭിത്തിയിൽ നിറയെ വീരോചിത ജീവിതത്തിന്റെ നാൾവഴി ചിത്രങ്ങളും കുറിപ്പുകളും.
ഇംഗ്ലണ്ടിലെ വിചാരണക്കാലത്തെ ഫോട്ടോകളും വധശിക്ഷയുടെ വിധിപ്പകർപ്പും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഭൗതീക ശരീരം അടങ്ങിയ പേടകം പ്രധാനമന്ത്രി ഇന്ദിരഗാന്ധിയും അന്നത്തെ പ്രസിഡണ്ട് ഗ്യാനി സെയിൽ സിംഗും ചേർന്ന് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും ഡയറിക്കുറിപ്പുകളും എല്ലാം ഇവിടെയുണ്ട്.
യോഗസ്ഥലത്തേക്ക് ഇടുങ്ങിയ ഒരു പ്രവേശന കാവാടം മാത്രം. മൈതാനത്തിന്റെ കവാടത്തിലെത്തിയ ബിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ റെജിനാൾഡ് എഡ്വേർഡ് ഹാരി ഡ്വയർ തന്റെ പട്ടാളക്കാരോട് ജനക്കൂട്ടത്തിനു നേരേ വെടിവെയ്ക്കാൻ ഉത്തരവിട്ടു. നിമിഷങ്ങൾക്കുള്ളിൽ സൈന്യം 1650 റൗണ്ട് വെടി ഉതിർത്തു. മൈതാനത്തിനു ചുറ്റിനും ഉയർന്ന കെട്ടിടങ്ങൾ. വലതുവശത്ത് ആഴമുള്ള വലിയ കിണർ. പ്രാണരക്ഷാർഥം തലങ്ങും വിലങ്ങും നിലവിളിച്ചോടിയ നൂറു കണക്കിനു മനുഷ്യർ വെടിയേറ്റു പിടഞ്ഞുമരിച്ചുവീണു. കുറെയധികം പേർ കിണറ്റിൽ വീണും മരിച്ചു.
ചോരയിൽ കുതിർന്ന മൃതശരീരങ്ങൾ നീക്കം ചെയ്യാനും പരിക്കേറ്റവരെ ആശുപത്രിയിലാക്കാനും 19 കാരനായ ഒരു സിക്ക് യുവാവ് അവിടെയുണ്ടായിരുന്നു. പട്യാലയ്ക്കടുത്തു സംഗ്രൂർ ജില്ലയിലെ സുനാമിൽ നിന്നുള്ള അനാഥൻ. പേര് ഉദ്ധം സിംഗ്. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ അനാഥാലയത്തിൽ നിന്നെത്തിയതായിരുന്നു ഉദ്ധം സിംഗും കൂട്ടുകാരും.
ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടക്കുന്പോൾ ഇന്നത്തെ പാക്കിസ്ഥാൻ ഉൾപ്പെടുന്ന അഭിഭക്ത പഞ്ചാബിന്റെ ഗവർണറായിരുന്നു മൈക്കൽ ഒ ഡ്വയർ. ഇദ്ദേഹമാണ് ജനക്കൂട്ടത്തിനു നേരേ വെടിയുതിർക്കാൻ പട്ടാളമേധാവിയോട് ആവശ്യപ്പെട്ടത്.
ലോകത്തെ നടുക്കിയ കൂട്ടക്കൊലയ്ക്ക് 21 വർഷങ്ങൾക്ക് ശേഷം 1940 ൽ ലണ്ടനിലെ കാസ്റ്റണ് ഹാളിൽ കിഴക്കൻ ഏഷ്യക്കാരുടെ യോഗത്തിൽ പ്രസംഗിച്ചു മടങ്ങുകയായിരുന്ന മൈക്കൽ ഒ ഡ്വയറിനെ വേദിയുടെ മുൻ നിരയിൽ കാത്തിരുന്ന ഉദ്ധം സിംഗ് വെടിവച്ചു കൊന്നു.
ന്ധചെയ്തതിനെയോർത്ത് എനിക്ക് ഖേദമില്ല, ആ കുറ്റത്തിന് തൂക്കിലേറ്റപ്പെട്ടാലും ഞാൻ അഭിമാനിക്കും. ജ·നാടിന്റെ വിമോചനത്തിനുവേണ്ടി സ്വന്തം ജീവൻ ഞാൻ സന്തോഷത്തോടെ സമർപ്പിക്കുന്നു. ഞാൻ കടന്നുപോയാൽ എനിക്കുപകരം ആയിരം യുവാക്കൾ മുന്നോട്ടുവരും.’’ 1940ൽ ലണ്ടനിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ ജസ്റ്റീസ് അറ്റ്ക്കിൻസ്റ്റൻ മുന്പാകെ ഉദ്ധം സിംഗ് മൊഴി ഇങ്ങനെ കൊടുത്തു. ഉദ്ധം സിംഗിനുവേണ്ടി വാദിച്ച ബാരിസ്റ്റർമാരായ വി.കെ. കൃഷ്ണമേനോനും ജോണ് ഹച്ചിൻസണും ഈ വാക്കുകൾക്ക് സാക്ഷികളായി.
’ബ്രിട്ടീഷുകാരനായ ന്യായാധിപനു മുന്നിലാണ് ഞാൻ നിൽക്കുന്നതെന്ന് അറിയാം. ലഭിക്കാനിരിക്കുന്ന വിധിയെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. താങ്കളുടെ നാട്ടുകാരോട് എനിക്ക് വെറുപ്പില്ല. നിരവധി ബ്രിട്ടീഷുകാർ എനിക്ക് സുഹൃത്തുക്കളായുണ്ട്, പക്ഷെ ബ്രിട്ടീഷുകാർ ഇന്ത്യക്കാരോട് ചെയ്തത് നിങ്ങൾ അറിയണം. അടിമകളെപ്പോലെ അവർ അനുഭവിക്കുന്ന വേദന. പട്ടിണിയും രോഗങ്ങളും കാരണം അവർ പുഴുക്കളെപ്പോലെ ചത്തുവീഴുന്നത് നിങ്ങൾക്കറിയുമോ.
ഇനിയും വാക്കുകൾ തുടരേണ്ടതില്ലെന്ന് ജസ്റ്റീസ് അറ്റ്കിൻസ്റ്റൻ ആംഗ്യം കാട്ടിയപ്പോഴും ഉദ്ധം തുടർന്നു, ’ എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം, ഞാനല്ലാതെ മറ്റാരും നിങ്ങൾക്ക് മുന്നിൽ ഇതുപറയാൻ വരില്ല.’’ പറയാനുള്ളതെല്ലാം വീറോടെ ആ ധീരദേശാഭിമാനി വിളിച്ചുപറഞ്ഞശേഷം തന്റെ ഇരിപ്പിടത്തിലേക്ക് പോയി എന്നാണ് ബ്രീട്ടീഷ് ആർക്കൈവ്സിലുള്ള ഉദ്ധം സിംഗിന്റെ വിചാരണക്കുറിപ്പുകളിൽ പറയുത്. അദ്ദേഹത്തിന്റെ ഡയറിയും ഒരു കത്തിയും പഞ്ചാബിലെ ഒരു പട്ടാളക്കാരനോട് വാങ്ങി സ ൂക്ഷിച്ച ആറു തിരകൾ നിറയ്ക്കാവുന്ന റിവോൾവറും ലണ്ടനിലെ ബ്ലാക്ക് മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
1940 ജൂലൈ 31ന് ബ്രിട്ടണിലെ പെന്റോണ്വില്ല ജയിലിൽ ഉദ്ധം സിംഗിനെ തൂക്കിലേറ്റി. 1974ൽ പഞ്ചാബ് നിയമസഭാംഗമായി
രുന്ന സന്ധു സിംഗ് തിണ്ടിന്റെ അഭ്യർത്ഥന പ്രകാരം ഉദ്ധം സിംഗിന്റെ കുഴിമാടം തുറന്ന് അസ്ഥികൾ അടങ്ങിയ ശവപേടകം ഇന്ത്യയിലെത്തിച്ച് ജൻമനാടായ സംഗ്രൂരിലെ സുനാം ഗ്രാമത്തിൽ സംസ്കരിച്ചു. ഭസ്മം സത്ലജ് നദിയിൽ ഒഴുക്കി. കുറച്ച് ഭസ്മം ജാലിയൻവാലാബാഗിലെ അമർജ്യോതിയിൽ സൂക്ഷിച്ചിട്ടുണ്ട്. സുനാം ഉദ്ധം സിംഗ് നഗർ എന്നാണ് ഈ ഗ്രാമം ഇന്ന് അറിയപ്പെടുന്നത്.
1899 ഡിസംബർ 26 നു ജനിച്ച ഈ ധീരപോരാളിയുടെ പിതാവ് സർദാർ തെഹൽ സിംഗ് പഞ്ചാബിലെ ഉപ്പലിയിൽ റെയിൽവെ ഗേറ്റ് കീപ്പറായിരുന്നു. നാലാം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഉദ്ധം സിംഗിനെയും ജേഷ്ഠൻ മുക്താ സിംഗിനെയും അമൃത്സറിലുള്ള ഖാൽസ അനാഥാലയം ഏറ്റെടുത്തു. അങ്ങനെയാണ് ജാലിയൻ വാലാബാഗ് സമ്മേളന മൈതാനിയിൽ കുടിവെള്ളം വിതരണം ചെയ്യാൻ ഉദ്ധം സിംഗും കൂട്ടുകാരും നിയോഗിക്കപ്പെട്ടത്.
പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സുനാം എന്ന ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിൽ തോക്ക് കൈയ്യിലേന്തി മുന്നോട്ട് കുതിക്കുന്ന ഉദ്ധം സിംഗിന്റെ പൂർണ്ണകായ പ്രതിമയുണ്ട്. അദ്ദേഹം ജനിച്ച ഒറ്റമുറി വീട് ഇന്ന് ഒരു ചെറിയ മ്യൂസിയമാണ്. ഭിത്തിയിൽ നിറയെ വീരോചിത ജീവിതത്തിന്റെ നാൾവഴി ചിത്രങ്ങളും കുറിപ്പുകളും.
ഇംഗ്ലണ്ടിലെ വിചാരണക്കാലത്തെ ഫോട്ടോകളും വധശിക്ഷയുടെ വിധിപ്പകർപ്പും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഭൗതീക ശരീരം അടങ്ങിയ പേടകം പ്രധാനമന്ത്രി ഇന്ദിരഗാന്ധിയും അന്നത്തെ പ്രസിഡണ്ട് ഗ്യാനി സെയിൽ സിംഗും ചേർന്ന് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും ഡയറിക്കുറിപ്പുകളും എല്ലാം ഇവിടെയുണ്ട്.