തത്വബോധിനി പത്രികയിൽ ഭാരത് വിധാത എന്ന ശീർഷകത്തിലാണ് മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ജനഗണമന എന്ന ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. രബീന്ദ്രനാഥ് ടാഗോറിന്റെ വരികളിലൂടെ ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവുമാണ് ദേശീയഗാനത്തിൽ നിറയുന്നത്. 1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിന്റെ രണ്ടാംദിനം ജനഗണമന ആലപിക്കപ്പെട്ടു.
അതുവരെ വന്ദേമാതരമായിരുന്നു സമരസമ്മേളനങ്ങളിൽ പതിവായി പാടിയിരുന്നത്. രാജ്യം പരമോന്നത റിപ്പബ്ളിക്കായി പ്രഖ്യാപിക്കുന്നതിനും രണ്ടുദിവസം മുൻപ് 1950 ജനുവരി 24ന് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളി ജനഗണമനയെ ദേശീയ ഗാനമായി അംഗീകരിച്ചു.
ദേശീയ പതാക ആദ്യമായി രൂപകല്പന ചെയ്തത് സ്വാതന്ത്ര്യസമരസേനാനിയും ആന്ധ്രാ പ്രദേശിലെ മച്ചിലിപ്പട്ടണത്തിനടുത്ത് ബട്ടലപെനുമരു സ്വദേശിയുമായ പിംഗലി വെങ്കയ്യയാണ്. പിന്നീട് ഇതിന് പലപ്പോഴായി വിവിധ നിറഭേദങ്ങൾ വരുത്തി.
1931ൽ കറാച്ചിയിൽ നടന്ന കോണ്‍ഗ്രസ് സമിതി കാവി, വെള്ള,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ പതാകയ്ക്ക് അംഗീകാരം നൽകി.
1947 ജൂണ്‍ 23ന് ദേശീയപതാക പരിഷ്കരിക്കാൻ ബാബു രാജേന്ദ്രപ്രസാദ് അധ്യക്ഷനായ സമിതി രൂപീകരിച്ചു. സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947 ഓഗസ്റ്റ് 15ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.
അതുവരെ വന്ദേമാതരമായിരുന്നു സമരസമ്മേളനങ്ങളിൽ പതിവായി പാടിയിരുന്നത്. രാജ്യം പരമോന്നത റിപ്പബ്ളിക്കായി പ്രഖ്യാപിക്കുന്നതിനും രണ്ടുദിവസം മുൻപ് 1950 ജനുവരി 24ന് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളി ജനഗണമനയെ ദേശീയ ഗാനമായി അംഗീകരിച്ചു.
ദേശീയ പതാക ആദ്യമായി രൂപകല്പന ചെയ്തത് സ്വാതന്ത്ര്യസമരസേനാനിയും ആന്ധ്രാ പ്രദേശിലെ മച്ചിലിപ്പട്ടണത്തിനടുത്ത് ബട്ടലപെനുമരു സ്വദേശിയുമായ പിംഗലി വെങ്കയ്യയാണ്. പിന്നീട് ഇതിന് പലപ്പോഴായി വിവിധ നിറഭേദങ്ങൾ വരുത്തി.
1931ൽ കറാച്ചിയിൽ നടന്ന കോണ്‍ഗ്രസ് സമിതി കാവി, വെള്ള,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ പതാകയ്ക്ക് അംഗീകാരം നൽകി.
1947 ജൂണ്‍ 23ന് ദേശീയപതാക പരിഷ്കരിക്കാൻ ബാബു രാജേന്ദ്രപ്രസാദ് അധ്യക്ഷനായ സമിതി രൂപീകരിച്ചു. സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947 ഓഗസ്റ്റ് 15ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.