+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ പൂജ്യപതാക പൈതൃക സ്വത്ത്

രാജ്യത്തിന്‍റെ പൈതൃക സ്വത്തുക്കൾ സൂക്ഷിക്കുന്നത് ഡൽഹി ദേശീയ മ്യൂസിയത്തിലെ കണ്‍സർവേഷൻ ലബോറട്ടറിയിലാണ്. 75-ാം സ്വാതന്ത്ര്യദിന ആഘോഷത്തിനു മുൻപ് ഇവിടേക്ക്
ആ പൂജ്യപതാക  പൈതൃക സ്വത്ത്
രാജ്യത്തിന്‍റെ പൈതൃക സ്വത്തുക്കൾ സൂക്ഷിക്കുന്നത് ഡൽഹി ദേശീയ മ്യൂസിയത്തിലെ കണ്‍സർവേഷൻ ലബോറട്ടറിയിലാണ്. 75-ാം സ്വാതന്ത്ര്യദിന ആഘോഷത്തിനു മുൻപ് ഇവിടേക്ക് മറ്റൊരു അമൂല്യസ്വത്തുകൂടി വന്നുചേർന്നിരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഉയർത്തിയ ദേശീയ പതാക. ചാണക്യപുരിയിലെ ആർമി ബാറ്റിൽ ഓണേഴ്സ് മെസിൽ സൂക്ഷിച്ചിരുന്ന പതാക 2022 ഫെബ്രുവരിയിലാണ് ദേശീയ മ്യൂസിയത്തിന് കൈമാറിയത്.

75 വർഷത്തെ പഴക്കമുള്ള പതാകയുടെ കേടുപാടുകൾ പരിഹരിക്കാൻ ആന്‍റി ഫംഗൽ, ആന്‍റി ഇൻസെക്ട് ട്രീറ്റ്മെന്‍റുകൾക്ക് ശേഷമാണ് ദേശീയ കണ്‍സർവേഷൻ ലബോറട്ടറിയിൽ സൂക്ഷിക്കുന്നത്. ഇങ്ങനെയെങ്കിലും 1947 ആഗസ്റ്റ് 15ന് ചെന്നൈയിലെ സെന്‍റ് ജോർജ് ഫോർട്ടിൽ ഉയർത്തിയ പതാകയാണ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ ദേശീയപതാക.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചെന്നൈ സെന്‍റ് ജോർജ് ഫോർട്ട് മ്യൂസിയത്തിലാണ് ഇത് ഭദ്രമായുള്ളത്.

ഡൽഹി ചെങ്കോട്ടയിൽ ഉയർത്തിയ പ്രഥമ പതാക സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ചുമതല വഹിച്ച ബറ്റാലിയൻ 7 സിഖ് ലൈറ്റ് ഇൻഫൻട്രിക്കാണ് കൈമാറിയത്. 45 വർഷങ്ങളായി ഇത് ഡൽഹി, രാജസ്ഥാൻ സബ് ഏരിയ മെസിന്‍റെ കൈവശമായിരുന്നുവെന്നാണ് ലെഫ്റ്റനന്‍റ് കമാൻഡർ കെ.വി. സിംഗിന്‍റെ ദ ഇന്ത്യൻ ട്രൈകളർ എന്ന പുസ്തകത്തിൽ പറയുന്നത്.

ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് ജവഹർലാൽ നെഹ്റു സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയപതാക ഡൽഹി കന്‍റോണ്‍മെന്‍റിലെ ആർമി ഓഫീസേഴ്സ് മെസിൽ കണ്ടെത്തിയത്. പൂർണമായി പരുത്തിയിൽ നിർമിച്ചിരിക്കുന്ന ദേശീയ പതാകയ്ക്ക് 12 അടി നീളവും എട്ട് അടി വീതിയുമുണ്ട്.

കൊടിയേറ്റങ്ങളുടെ ചെങ്കോട്ട

ചെങ്കോട്ട എന്ന മഹാസ്മാരകത്തിൽ എല്ലാ സ്വാതന്ത്യദിനങ്ങളിലും ദേശീയ പതാക പാറിപ്പറക്കും. പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കരുത്തും പ്രൗഢിയും വിളിച്ചറിയിക്കുന്ന പരേഡിന്‍റെ വർണമാരി പൊഴിക്കുന്ന വിസ്മയക്കാഴ്ച ആസ്വദിക്കാൻ ചെങ്കോട്ട ചുറ്റുവട്ടം ജനസമുദ്രമായി മാറും. രാജ്യം അഭിമാന പുളകിതമാകുന്ന നിമിഷം.

ഏറ്റവും അധികകാലം പ്രധാനമന്ത്രി പദത്തിലിരുന്ന ജവഹർലാൽ നെഹ്റു 1947 മുതൽ 1963 വരെ 17 തവണയാണ് ചെങ്കോട്ടയിൽ പ്രസംഗിച്ചത്. നെഹ്റുവിന്‍റെ വിഖ്യാതമായ ’ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിന് തുടർച്ചയായാണ് എല്ലാ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി ചെങ്കോട്ടയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുതുടങ്ങിയത്. വരും വർഷങ്ങളിലുള്ള രാജ്യത്തിന്‍റെ പുരോഗതിയുടെയും വികസന പദ്ധതികളുടെയും മാർഗരേഖയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ ഉള്ളടക്കം.

നെഹ്റുവിന് ശേഷം ചെങ്കോട്ടയിൽ ഏറ്റവും അധികം പ്രസംഗിച്ചതിന്‍റെ ഖ്യാതി ഇന്ദിരാ ഗാന്ധിക്കാണ്. 1966 മുതൽ 76 വരെയും പിന്നീട് 1980 മുതൽ 84 വരെയും 16 തവണ ഇന്ദിരാ ഗാന്ധി ചെങ്കോട്ടയിൽ പ്രസംഗിച്ചു. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗാണ് ഈ നിരയിലെ മൂന്നാമൻ. 2014 മുതൽ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നരേന്ദ്ര മോദി എട്ടു തവണ ചെങ്കോട്ടയിൽ പ്രസംഗിച്ചു. സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിന്‍റെ ഭാഗമായി മോദിയുടെ ഒൻപതാമത് പ്രസംഗത്തിനാണ് രാജ്യം കാതോർക്കുന്നത്.

രാഹുൽ ഗോപിനാഥ്