1934 ജനുവരി 13. അന്നായിരുന്നു ഹരിജൻ വെൽഫെയർ ഫണ്ടിലേക്കു പണം പിരിക്കുവാൻ മഹാത്മാഗാന്ധി കണ്ണൂരിനടുത്തുള്ള വടകരയിലെത്തിയത്. ജനങ്ങൾ നൽകിയ സ്വീകരണത്തിനിടയിൽ, ജാതിവ്യവസ്ഥിതിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഹരിജനോദ്ധാരണത്തിന്റെ ആവശ്യകതയെക്കുറിച്ചും ഗാന്ധിജി പ്രസംഗിച്ചു. അതിനുശേഷമായിരുന്നു ഫണ്ടുസമാഹരണം.
അവിടെ കൂടിയിരുന്ന ആളുകൾ ഓരോരുത്തരും അവർക്കു സാധിക്കുന്നതുപോലെ സംഭാവന നൽകുവാൻ തുടങ്ങി. ചില സ്ത്രീകൾ അവരുടെ ആഭരണങ്ങൾ സംഭാവനയായി ഉൗരി നൽകി. അതുകൊണ്ടുകൂടിയാവണം പതിനാറുകാരിയായ കൗമുദി മുന്നോട്ടുചെന്നു തന്റെ കൈകളിൽ കിടന്ന രണ്ടു വളകളും ഉൗരി ഗാന്ധിജിയുടെ കൈയിൽ കൊടുത്തു. ഗാന്ധിജിക്ക് അപ്പോൾ സന്തോഷമായി. അദ്ദേഹം അവൾക്കു നന്ദിപറഞ്ഞു.
എന്നാൽ, കൗമുദിയുടെ സംഭാവന അവിടംകൊണ്ട് അവസാനിച്ചില്ല. വളകൾ നൽകിയശേഷം അവൾ കഴുത്തിൽ കിടന്ന സ്വർണമാല ഉൗരി ഗാന്ധിജിയുടെ കൈയിൽകൊടുത്തു. അതു വാങ്ങി ഗാന്ധിജി വീണ്ടും അവൾക്കു നന്ദിപറഞ്ഞു. പക്ഷേ, അല്പംപോലും മടികൂടാതെ, അവൾ കമ്മലുകളും ഉൗരി ഗാന്ധിജിക്കു നൽകി.
കൗമുദിയുടെ ഹൃദയവിശാലതയും ത്യാഗവും കണ്ട് ഗാന്ധിജി ആകെ വികാരഭരിതനായി. അവൾ ദാനം ചെയ്യുന്നതു പിതാവിന്റെ സമ്മതത്തോടുകൂടിയാണോ എന്നു ഗാന്ധിജി അപ്പോൾ അന്വേഷിച്ചു. കൗമുദിയുടെ പിതാവ് അവളുടെകൂടെ അപ്പോൾ സ്റ്റേജിലുണ്ടായിരുന്നു. തന്റെ മകൾ അവളുടെ സ്വർണം മുഴുവൻ ദാനംചെയ്യുന്നതിൽ സന്തോഷമേയുള്ളു എന്ന് ആ പിതാവ് അപ്പോൾ ഗാന്ധിജിയെ അറിയിച്ചു.
സംഭാവനയ്ക്കു പകരമായി കൗമുദിക്ക് എന്താണു വേണ്ടത് എന്നു ഗാന്ധിജി ചോദിച്ചു. അപ്പോൾ ഒരു ഓട്ടോഗ്രാഫ് കൗമുദി ചോദിച്ചു. എന്നാൽ, ഒരു ഒപ്പ് മാത്രം നൽകിയല്ല അദ്ദേഹം കൗമുദിയെ അനുഗ്രഹിച്ചത്. അദ്ദേഹം ഇപ്രകാരം ഹിന്ദിയിൽ എഴുതി:’നിന്റെ ത്യാഗമാണ് നിന്റെ ഏറ്റവും വലിയ ആഭരണം!’
ഇതുകണ്ടപ്പോൾ കൗമുദിക്കു സന്തോഷമായി. അപ്പോൾ ഗാന്ധിജി ചോദിച്ചു: ’നീ എനിക്കു നൽകിയ സ്വർണത്തിനു പകരമായി നീ വേറെ സ്വർണം വാങ്ങി ധരിക്കുമോ?’ ഇല്ല എന്ന് അവൾ മറുപടി നൽകി. ഉടനെ ഗാന്ധിജി ചോദിച്ചു: ’അപ്പോൾ നിനക്കു കല്യാണാലോചനയുമായി ആരും വന്നില്ലെങ്കിലോ?’ അപ്പോൾ അവൾ പറഞ്ഞു: ’എന്റെ ആഭരണങ്ങളെയല്ല, എന്നെ കല്യാണം കഴിക്കാൻ ഒരാൾ വരുന്നതുവരെ ഞാൻ കാത്തിരിക്കും.’
’അങ്ങനെ ആരും വന്നില്ലെങ്കിലോ?’ ഗാന്ധിജി ചോദിച്ചു. ’അപ്പോൾ ഞാൻ അവിവാഹിതയായി ജീവിക്കും’, അവൾ മറുപടി പറഞ്ഞു.
കൗമുദിയുടെ ത്യാഗവും നിശ്ചയദാർഢ്യവും ഗാന്ധിജിയെ ഏറെ സ്പർശിച്ചു. അന്നുതന്നെ കണ്ണൂരിൽ നടന്ന യോഗത്തിൽ കൗമുദിയുടെ കഥ ഗാന്ധിജി എടുത്തുപറയുകയുണ്ടായി. രണ്ടുദിവസം കഴിഞ്ഞു.
വല്ലഭായി പട്ടേലിനു കത്തെഴുതിയപ്പോൾ ആ കത്തിലും ഗാന്ധിജി ഇക്കഥ വിശദമായി വിവരിച്ചിരുന്നു. ’കൗമുദിയുടെ ത്യാഗം’ ഒരു ലേഖനവും പ്രസിദ്ധീകരിക്കുകയുണ്ടായി.
രണ്ടു നൂറ്റാണ്ടുകൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുവാൻ ഗാന്ധിജി ഇറങ്ങിത്തിരിച്ചപ്പോൾ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, അദ്ദേഹം ലക്ഷ്യംവച്ചിരുന്നത്. ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ പങ്കുകാരാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
തൻമൂലമാണ്, സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിൽ കിടന്നിരുന്ന ഹരിജനങ്ങളുടെ സമഗ്രമായ ഉന്നമനത്തിന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകുന്നതിനിടയിലും അദ്ദേഹം യത്നിച്ചത്. ആ യത്നത്തിൽ പങ്കുചേരാൻ കൗമുദിയെപ്പോലുള്ള മലയാളികളും ഉണ്ടായിരുന്നു എന്നതു നമ്മെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.
ഇനി കൗമുദിയുടെ കഥയിലേക്കു മടങ്ങിവരട്ടെ. 1917 മേയ് 17 ന് എ.കെ. രാമവർമ രാജായുടെയും ദേവകി കെട്ടിലമ്മയുടെയും മകളായി വടകരയിലായിരുന്നു ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഹിന്ദി പഠിച്ചു. മലബാറിൽ ഹിന്ദി അധ്യാപികയായി. ഗാന്ധിജിയുടെ ശിഷ്യയായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. ഗാന്ധിജിയെപ്പോലെ ഖാദി പ്രചരിപ്പിക്കുന്നതിലും ശ്രദ്ധിച്ചു.
വിനോബഭാവെയുടെ ശിഷ്യത്വം സ്വീകരിച്ചു ഭൂദാൻ പ്രസ്ഥാനത്തിലും പ്രവർത്തിച്ച കൗമുദി അധ്യാപകജോലിയിൽനിന്നു വിരമിച്ചശേഷം വിനോബഭാവെയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു പൂർണസമയം മാറ്റിവയ്ക്കുകയുണ്ടായി. അവിവാഹിതയായിരുന്ന കൗമുദി 2009 ഓഗസ്റ്റ് ഒന്പതിനു 92-ാം വയസിൽ അന്തരിച്ചു.
ഗാന്ധിജിയേയും വിനോബഭാവയേയും പോലുള്ള രാഷ്ട്രീയനേതാക്കളും നമ്മുടെ കൊച്ചുകേരളത്തിലെ കൗമുദിയെപ്പോലുള്ള അനുയായികളും എപ്പോഴും ലക്ഷ്യംവച്ചിരുന്നതു രാജ്യത്തിന്റെ നൻമയും ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ എല്ലാവരുടെയും വളർച്ചയുമായിരുന്നു. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ അവർ സന്നദ്ധരുമായിരുന്നു.
എന്നാൽ, അവരുടെ പിന്നാലെ വന്നവർ എല്ലാവരും അങ്ങനെയായിരുന്നോ? ഭൂരിപക്ഷം പേരും അങ്ങനെയായിരുന്നില്ല എന്നു നാം ഉറക്കെപ്പറയും. എന്നാൽ, അവരുടെ പിന്നാലെ വന്നവരുടെ ഗണത്തിലാണല്ലോ നാമും ഉൾപ്പെടുന്നത്. അപ്പോൾ നമ്മുടെ നിലപാട് എന്താണെന്നു നാം സ്വയം അറിഞ്ഞിരിക്കണം.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് എഴുപത്തിയാറു വർഷമാകുന്നു. ഇതിനകം വിവിധങ്ങളായ രീതിയിൽ ഇന്ത്യ ഒട്ടേറെ നേട്ടങ്ങൾ നേടിയിട്ടുണ്ട്. അതിന്റെ ഫലങ്ങൾ നാമും അനുഭവിക്കുന്നുണ്ട്. എന്നാൽ, ആ ഫലങ്ങൾ എല്ലാ ഇന്ത്യക്കാരനും ലഭ്യമാണോ എന്നു നാം ചിന്തിക്കേണ്ടതുണ്ട്. മാത്രമല്ല, ആ സത്ഫലങ്ങൾ വ്യാപകമായ രീതിയിൽ എല്ലാവർക്കും ലഭ്യമാക്കുന്നതിന് ഒരു സമൂഹമെന്ന നിലയിൽ നാം എന്തുമാത്രം ത്യാഗം സഹിക്കുവാൻ സന്നദ്ധരാണ് എന്നു സ്വയം ചോദിക്കേണ്ടതുമുണ്ട്.
ഗാന്ധിജിയെപ്പോലുള്ള നേതാക്കളും കൗമുദിയെപ്പോലുള്ള ലക്ഷോപലക്ഷം അനുയായികളും സഹിച്ച ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം എന്നതും നാം ഒരിക്കലും മറന്നുകൂടാ. അതുപോലെതന്നെ, നമ്മുടെ രാജ്യത്തിന്റെ നൻമയ്ക്കായി നാമും ത്യാഗം സഹിക്കുവാൻ സന്നദ്ധരാവണം എന്നതും നാം മറന്നുപോവരുത്. ആ ത്യാഗം നാം പ്രകടമാക്കുന്നതു നമ്മുടെ രാജ്യത്തോടും നാം ജീവിക്കുന്ന സമൂഹത്തോടുമുള്ള കടമകൾ പാലിക്കുന്നതിലാകട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
അവിടെ കൂടിയിരുന്ന ആളുകൾ ഓരോരുത്തരും അവർക്കു സാധിക്കുന്നതുപോലെ സംഭാവന നൽകുവാൻ തുടങ്ങി. ചില സ്ത്രീകൾ അവരുടെ ആഭരണങ്ങൾ സംഭാവനയായി ഉൗരി നൽകി. അതുകൊണ്ടുകൂടിയാവണം പതിനാറുകാരിയായ കൗമുദി മുന്നോട്ടുചെന്നു തന്റെ കൈകളിൽ കിടന്ന രണ്ടു വളകളും ഉൗരി ഗാന്ധിജിയുടെ കൈയിൽ കൊടുത്തു. ഗാന്ധിജിക്ക് അപ്പോൾ സന്തോഷമായി. അദ്ദേഹം അവൾക്കു നന്ദിപറഞ്ഞു.
എന്നാൽ, കൗമുദിയുടെ സംഭാവന അവിടംകൊണ്ട് അവസാനിച്ചില്ല. വളകൾ നൽകിയശേഷം അവൾ കഴുത്തിൽ കിടന്ന സ്വർണമാല ഉൗരി ഗാന്ധിജിയുടെ കൈയിൽകൊടുത്തു. അതു വാങ്ങി ഗാന്ധിജി വീണ്ടും അവൾക്കു നന്ദിപറഞ്ഞു. പക്ഷേ, അല്പംപോലും മടികൂടാതെ, അവൾ കമ്മലുകളും ഉൗരി ഗാന്ധിജിക്കു നൽകി.
കൗമുദിയുടെ ഹൃദയവിശാലതയും ത്യാഗവും കണ്ട് ഗാന്ധിജി ആകെ വികാരഭരിതനായി. അവൾ ദാനം ചെയ്യുന്നതു പിതാവിന്റെ സമ്മതത്തോടുകൂടിയാണോ എന്നു ഗാന്ധിജി അപ്പോൾ അന്വേഷിച്ചു. കൗമുദിയുടെ പിതാവ് അവളുടെകൂടെ അപ്പോൾ സ്റ്റേജിലുണ്ടായിരുന്നു. തന്റെ മകൾ അവളുടെ സ്വർണം മുഴുവൻ ദാനംചെയ്യുന്നതിൽ സന്തോഷമേയുള്ളു എന്ന് ആ പിതാവ് അപ്പോൾ ഗാന്ധിജിയെ അറിയിച്ചു.
സംഭാവനയ്ക്കു പകരമായി കൗമുദിക്ക് എന്താണു വേണ്ടത് എന്നു ഗാന്ധിജി ചോദിച്ചു. അപ്പോൾ ഒരു ഓട്ടോഗ്രാഫ് കൗമുദി ചോദിച്ചു. എന്നാൽ, ഒരു ഒപ്പ് മാത്രം നൽകിയല്ല അദ്ദേഹം കൗമുദിയെ അനുഗ്രഹിച്ചത്. അദ്ദേഹം ഇപ്രകാരം ഹിന്ദിയിൽ എഴുതി:’നിന്റെ ത്യാഗമാണ് നിന്റെ ഏറ്റവും വലിയ ആഭരണം!’
ഇതുകണ്ടപ്പോൾ കൗമുദിക്കു സന്തോഷമായി. അപ്പോൾ ഗാന്ധിജി ചോദിച്ചു: ’നീ എനിക്കു നൽകിയ സ്വർണത്തിനു പകരമായി നീ വേറെ സ്വർണം വാങ്ങി ധരിക്കുമോ?’ ഇല്ല എന്ന് അവൾ മറുപടി നൽകി. ഉടനെ ഗാന്ധിജി ചോദിച്ചു: ’അപ്പോൾ നിനക്കു കല്യാണാലോചനയുമായി ആരും വന്നില്ലെങ്കിലോ?’ അപ്പോൾ അവൾ പറഞ്ഞു: ’എന്റെ ആഭരണങ്ങളെയല്ല, എന്നെ കല്യാണം കഴിക്കാൻ ഒരാൾ വരുന്നതുവരെ ഞാൻ കാത്തിരിക്കും.’
’അങ്ങനെ ആരും വന്നില്ലെങ്കിലോ?’ ഗാന്ധിജി ചോദിച്ചു. ’അപ്പോൾ ഞാൻ അവിവാഹിതയായി ജീവിക്കും’, അവൾ മറുപടി പറഞ്ഞു.
കൗമുദിയുടെ ത്യാഗവും നിശ്ചയദാർഢ്യവും ഗാന്ധിജിയെ ഏറെ സ്പർശിച്ചു. അന്നുതന്നെ കണ്ണൂരിൽ നടന്ന യോഗത്തിൽ കൗമുദിയുടെ കഥ ഗാന്ധിജി എടുത്തുപറയുകയുണ്ടായി. രണ്ടുദിവസം കഴിഞ്ഞു.
വല്ലഭായി പട്ടേലിനു കത്തെഴുതിയപ്പോൾ ആ കത്തിലും ഗാന്ധിജി ഇക്കഥ വിശദമായി വിവരിച്ചിരുന്നു. ’കൗമുദിയുടെ ത്യാഗം’ ഒരു ലേഖനവും പ്രസിദ്ധീകരിക്കുകയുണ്ടായി.
രണ്ടു നൂറ്റാണ്ടുകൾ നീണ്ടുനിന്ന ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുവാൻ ഗാന്ധിജി ഇറങ്ങിത്തിരിച്ചപ്പോൾ രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, അദ്ദേഹം ലക്ഷ്യംവച്ചിരുന്നത്. ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ പങ്കുകാരാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
തൻമൂലമാണ്, സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിൽ കിടന്നിരുന്ന ഹരിജനങ്ങളുടെ സമഗ്രമായ ഉന്നമനത്തിന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകുന്നതിനിടയിലും അദ്ദേഹം യത്നിച്ചത്. ആ യത്നത്തിൽ പങ്കുചേരാൻ കൗമുദിയെപ്പോലുള്ള മലയാളികളും ഉണ്ടായിരുന്നു എന്നതു നമ്മെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്.
ഇനി കൗമുദിയുടെ കഥയിലേക്കു മടങ്ങിവരട്ടെ. 1917 മേയ് 17 ന് എ.കെ. രാമവർമ രാജായുടെയും ദേവകി കെട്ടിലമ്മയുടെയും മകളായി വടകരയിലായിരുന്നു ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഹിന്ദി പഠിച്ചു. മലബാറിൽ ഹിന്ദി അധ്യാപികയായി. ഗാന്ധിജിയുടെ ശിഷ്യയായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. ഗാന്ധിജിയെപ്പോലെ ഖാദി പ്രചരിപ്പിക്കുന്നതിലും ശ്രദ്ധിച്ചു.
വിനോബഭാവെയുടെ ശിഷ്യത്വം സ്വീകരിച്ചു ഭൂദാൻ പ്രസ്ഥാനത്തിലും പ്രവർത്തിച്ച കൗമുദി അധ്യാപകജോലിയിൽനിന്നു വിരമിച്ചശേഷം വിനോബഭാവെയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു പൂർണസമയം മാറ്റിവയ്ക്കുകയുണ്ടായി. അവിവാഹിതയായിരുന്ന കൗമുദി 2009 ഓഗസ്റ്റ് ഒന്പതിനു 92-ാം വയസിൽ അന്തരിച്ചു.
ഗാന്ധിജിയേയും വിനോബഭാവയേയും പോലുള്ള രാഷ്ട്രീയനേതാക്കളും നമ്മുടെ കൊച്ചുകേരളത്തിലെ കൗമുദിയെപ്പോലുള്ള അനുയായികളും എപ്പോഴും ലക്ഷ്യംവച്ചിരുന്നതു രാജ്യത്തിന്റെ നൻമയും ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ എല്ലാവരുടെയും വളർച്ചയുമായിരുന്നു. അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ അവർ സന്നദ്ധരുമായിരുന്നു.
എന്നാൽ, അവരുടെ പിന്നാലെ വന്നവർ എല്ലാവരും അങ്ങനെയായിരുന്നോ? ഭൂരിപക്ഷം പേരും അങ്ങനെയായിരുന്നില്ല എന്നു നാം ഉറക്കെപ്പറയും. എന്നാൽ, അവരുടെ പിന്നാലെ വന്നവരുടെ ഗണത്തിലാണല്ലോ നാമും ഉൾപ്പെടുന്നത്. അപ്പോൾ നമ്മുടെ നിലപാട് എന്താണെന്നു നാം സ്വയം അറിഞ്ഞിരിക്കണം.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് എഴുപത്തിയാറു വർഷമാകുന്നു. ഇതിനകം വിവിധങ്ങളായ രീതിയിൽ ഇന്ത്യ ഒട്ടേറെ നേട്ടങ്ങൾ നേടിയിട്ടുണ്ട്. അതിന്റെ ഫലങ്ങൾ നാമും അനുഭവിക്കുന്നുണ്ട്. എന്നാൽ, ആ ഫലങ്ങൾ എല്ലാ ഇന്ത്യക്കാരനും ലഭ്യമാണോ എന്നു നാം ചിന്തിക്കേണ്ടതുണ്ട്. മാത്രമല്ല, ആ സത്ഫലങ്ങൾ വ്യാപകമായ രീതിയിൽ എല്ലാവർക്കും ലഭ്യമാക്കുന്നതിന് ഒരു സമൂഹമെന്ന നിലയിൽ നാം എന്തുമാത്രം ത്യാഗം സഹിക്കുവാൻ സന്നദ്ധരാണ് എന്നു സ്വയം ചോദിക്കേണ്ടതുമുണ്ട്.
ഗാന്ധിജിയെപ്പോലുള്ള നേതാക്കളും കൗമുദിയെപ്പോലുള്ള ലക്ഷോപലക്ഷം അനുയായികളും സഹിച്ച ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം എന്നതും നാം ഒരിക്കലും മറന്നുകൂടാ. അതുപോലെതന്നെ, നമ്മുടെ രാജ്യത്തിന്റെ നൻമയ്ക്കായി നാമും ത്യാഗം സഹിക്കുവാൻ സന്നദ്ധരാവണം എന്നതും നാം മറന്നുപോവരുത്. ആ ത്യാഗം നാം പ്രകടമാക്കുന്നതു നമ്മുടെ രാജ്യത്തോടും നാം ജീവിക്കുന്ന സമൂഹത്തോടുമുള്ള കടമകൾ പാലിക്കുന്നതിലാകട്ടെ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ