ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും അപകടങ്ങളുടെ യഥാർഥ കാരണത്തിലേക്ക് നാം എത്തുന്നില്ല. അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിംഗ് എന്നാകും 90 ശതമാനം അപകടങ്ങളുടെയും സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട്.
റോഡുകളിൽ പിടഞ്ഞുതീരുന്ന വിലപ്പെട്ട ജീവനുകൾ, കൈകാലുകൾ അറ്റ് വേദനയിൽ പുളയുന്നവർ, നിസഹായരായ ബന്ധുക്കൾ. വർധിച്ചുവരുന്ന റോഡപകടക്കാഴ്ചകളിൽ മനംമടുത്ത എം.എൻ. പ്രഭാകരൻ സ്വയം ചോദിച്ചു: എന്താവും ഇവിടെ മാത്രം ഇത്രയധികം വാഹനാപകടങ്ങൾ?.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച നാൾ മുതൽ ആവർത്തിച്ചുകൊണ്ടിരുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ സുദീർഘമായ സർവീസ് കാലം മതിയാകാതെവന്നപ്പോൾ വിരമിച്ചശേഷവും അന്വേഷണവും നിരീക്ഷണവും തുടർന്നുകൊണ്ടിരുന്നു. അത് എത്തിച്ചതാവട്ടെ ഡ്രൈവിംഗിനെയും റോഡ് സുരക്ഷയെയുംകുറിച്ച് ആഴത്തിലുള്ള അറിവിലേക്കും ബോധ്യങ്ങളിലേക്കും.
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും അപകടങ്ങളുടെ യഥാർഥ കാരണത്തിലേക്ക് നാം എത്തുന്നില്ല. അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിംഗ് എന്നാകും 90 ശതമാനം അപകടങ്ങളുടെയും സൈറ്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട്.
ഈ അശ്രദ്ധ എന്തുകൊണ്ടു സംഭവിക്കുന്നുവെന്ന് ആരും അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല. മാറുന്ന കാലത്തിനനുസരിച്ചുള്ള ഡ്രൈവിംഗ് പരിശീലനത്തിലേക്കു ഗിയർ മാറ്റിയാലേ റഫ് ആൻഡ് റാഷ് ഡ്രൈവിംഗ് ഒഴിവാക്കാനും അപകടങ്ങൾക്കു ബ്രേക്കിടാനും കഴിയൂ.
ഡ്രൈവിംഗിലെ തിരുത്തലുകൾ
01:50 AM Aug 07, 2022 | Deepika.com