നിശ്ചിതതോതിൽ കൃത്യതയോടെ പെയ്തിരുന്ന മഴയായിരുന്നു കേരളത്തിന്റെ കരുതൽ. ഇപ്പോഴാവട്ടെ സംസ്ഥാനത്തിന് ആശങ്കയായിരിക്കുന്നു മഴക്കാലം.
കേരളം വർത്തമാനകാലത്തു നേരിടുന്ന കാലാവസ്ഥാവ്യതിയാനം പഠന വിധേയമാക്കേണ്ടിയിരിക്കുന്നു. മഴയുടെ വാർഷികത്തോതിൽ ഗണ്യമായ വർധന. വേനലിൽ താപനില കുത്തനെ ഉയരുന്നു. കടലാക്രമണം പതിവായിരിക്കുന്നു.
മഴമാസങ്ങളിൽ വെയിലും വേനലിൽ മഴയും. സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ 75 ശതമാനവും ലഭിക്കുന്ന ഇടവപ്പാതിയിൽ പെയ്ത്ത് കുറയുകയും തുലാവർഷത്തിലെ അതിതീവ്രമഴ നാശം വിതയ്ക്കുകയും ചെയ്യുന്നു.
നിശ്ചിതതോതിൽ കൃത്യതയോടെ പെയ്തിരുന്ന മഴയായിരുന്നു കേരളത്തിന്റെ കരുതൽ. ഇപ്പോഴാവട്ടെ സംസ്ഥാനത്തിന് ആശങ്കയായിരിക്കുന്നു മഴക്കാലം.
കാലവർഷം മുതൽ തുലാവർഷം വരെ നിശ്ചിതതോതിൽ പെയ്യുന്ന മഴയാണ് കേരളത്തിന്റെ ഹരിത, കാർഷിക സമൃദ്ധിയുടെ അടിസ്ഥാനം. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം ഇക്കാലത്ത് വിത മുതൽ വിളവെടുപ്പുവരെ കേരളത്തിന് വെല്ലുവിളിയുയർത്തുന്നു. ചെടികളും മരങ്ങളും കാലം തെറ്റി പുഷ്പിക്കുകയും ഫലമണിയുകയും ചെയ്യുന്നത് മറ്റൊരു പ്രതിഭാസം.
മഴയുടെ ഘടനയും കാലവും തെറ്റിയതോടെ മേയ് മുതൽ ഒക്ടോബർ വരെ ഏതു നിമിഷവും പെരുമഴയും പ്രളയവും പ്രതീക്ഷിക്കാം. 2018ലെ മഹാപ്രളയം മുതൽ തുടരുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ആവർത്തിക്കാവുന്ന ദുരന്തങ്ങളുടെ തുടക്കമായി കരുതണം.
ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ഓരോ ജില്ലയിലും ഓരോ താലൂക്കിലും ഓരോ ഗ്രാമത്തിലും മഴയുടെ ഘടനയിൽ മാറ്റം വ്യക്തമാണ്. ഒരിക്കലും ഉരുൾപൊട്ടലുണ്ടാകാത്തതും അതിനു സാധ്യതയില്ലാത്തതുമായ പ്രദേശങ്ങൾ ഒലിച്ചുപോകുന്നത് പതിവായിരിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയുടെ ഘടനയും കാലാവസ്ഥാവ്യതിയാനവും പ്രകൃതിക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. മേഘസ്ഫോടനം തുടങ്ങിയവയും പതിവായിരിക്കുന്നു.
മലയോരജില്ലകളിൽ സംഭവിക്കുന്ന അപ്രതീക്ഷിത തീവ്രമഴയെ ഉൾക്കൊള്ളാൻ നദികൾക്കും ഇതര ജലസ്രോതസുകൾക്കും ഇടമില്ലാതായി. ഭാരതപ്പുഴയും പെരിയാറും ഒഴികെ ഇതര നദികൾ വീതിയിലും ദൈർഘ്യത്തിലും ചെറുതോ ഇടത്തരമോ ആണ്. കൈയേറ്റം മാത്രമല്ല മണലും എക്കലും അടിഞ്ഞ് പുഴകളുടെ ആഴവും വീതിയും കുറഞ്ഞതും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നു. സ്വാഭാവിക ദിശനഷ്ടമായ നദികൾ സാധ്യമായ വഴികൾ തുറന്നൊഴുകി സസ്യജീവജാലങ്ങളെയും കൃഷിയിടങ്ങളെയും കവർന്നെടുക്കുന്നു.
നൂൽമഴയും ചാറ്റൽമഴയും മണ്ണിനും സൂക്ഷ്മജീവികൾക്കും കരുതലാണ്. എന്നാൽ ഈയിടെയായി പതിനാലു ജില്ലകളിലെയും മഴയുടെ ഘടന വ്യത്യസ്തമായിരിക്കുന്നു. ചെറിയ പ്രദേശത്തുപോലും മഴയുടെ രൂപവും ഭാവവും വ്യത്യസ്തം. ചെറിയ സമയത്തിനുള്ളിൽ പെരുമഴയും മിന്നൽപ്രളയവും. ചെറിയൊരു പ്രദേശത്തെ മാത്രം ബാധിക്കുന്ന പ്രളയവും പതിവായി.
മഴയെ കരുതിവയ്ക്കാൻ മണ്ണിന് ഇടം പോരാതായിരിക്കുന്നു. ചെറിയ പ്ലോട്ടുകളിൽ വലിയ വീടുകൾ നിർമിക്കുകയും മുറ്റവും വഴിയും ഇന്റർലോക്കിൽ അടയ്ക്കുകയും ചെയ്യുന്പോൾ കുത്തൊഴുക്ക് കൃഷിയിടങ്ങളിലെ മേൽമണ്ണിനെ തുടച്ചെടുക്കുന്നു.
റോഡുകളിലെ കാനകളുടെ കുറവുമൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് പതിവായി. കുന്നും വളവുമുള്ള ചെരിവും കൂടുതലുള്ള റോഡുകളുമാണ് കേരളത്തിലേറെയും. തോടുകളേറെയും കൈയേറ്റത്തിലും നിർമാണങ്ങളിലും ചെറുതാവുകയോ ഇല്ലാതാവുകയോ ചെയ്തിരിക്കുന്നു.
നീർച്ചോലകളും തോടുകളും നദികളും മെലിഞ്ഞതോടെ മിന്നൽപ്രളയം താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങുന്നത് പതിവായി. മലവെള്ളം തീരജില്ലകളിലൂടെ പരന്നൊഴുകി മണിക്കൂറുകൾക്കുള്ളിൽ കടലിൽ പതിക്കുന്നു. ഈ പ്രവാഹത്തെ ഉൾക്കൊള്ളാൻ കടലിനും സാധിക്കുന്നില്ല. കടൽക്ഷോഭം തീരങ്ങളിൽ പതിവായി ദുരന്തം വിതയ്ക്കുന്നു. സുനാമിക്കുശേഷം കേരളം നേരിട്ട വൻദുരന്തമായിരുന്നല്ലോ ഓഖി.
പന്പ ഉൾപ്പെടെ നാൽപതിലേറെ നദികളിലും അണക്കെട്ടുകളിലും മണലും ചെളിയും നിറഞ്ഞ് വെള്ളത്തെ ഉൾക്കൊള്ളാനാവാത്ത സാഹചര്യമാണുള്ളത്. നിർമാണമേഖലയിൽ പാറപ്പൊടിയേക്കാൾ ഏറെ മെച്ചമായ പുഴ മണൽ എന്തുകൊണ്ട് വാരി ഉപയോഗിച്ചുകൂടാ. പാറ ഖനനം കുറയ്ക്കാനും ഇത് സഹായകരമാണ്.
മലയോരങ്ങളിലെ വൻ ക്വാറികൾ ആസന്നഭാവിയിൽ മലയിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകും. കാലഹരണപ്പെട്ട ക്വാറികൾ ഡാമുകൾക്കു സമാനമായി നിറഞ്ഞുകിടക്കുന്നത് സമീപ പ്രദേശത്തെ ദുർബലമാക്കുന്നുണ്ട്.
കടൽനിരപ്പുയരുന്നത് തീരപ്രദേശങ്ങളെ മുക്കിക്കളയുന്നതിന് സൂചനകൾ കണ്ടുകഴിഞ്ഞു. ഇന്ത്യാ സമുദ്രത്തിലും അറബിക്കടലിലും പതിവായിരിക്കുന്ന ന്യൂനമർദം എപ്പോൾ വേണമെങ്കിലും ശക്തമായ മഴയ്ക്കും കൊടുംകാറ്റിനും കാരണമാകുന്നു. കാറ്റിന്റെ ദിശാമാറ്റവും മഴയുടെ ഘടനയിൽ മാറ്റം വരുത്തുകയാണ്.
സുനിത നാരായണൻ
ഡയറക്ടർ, സെന്റർ ഫോർ
സയൻസ് ആൻഡ്
എൻവയണ്മെന്റ്
കേരളം വർത്തമാനകാലത്തു നേരിടുന്ന കാലാവസ്ഥാവ്യതിയാനം പഠന വിധേയമാക്കേണ്ടിയിരിക്കുന്നു. മഴയുടെ വാർഷികത്തോതിൽ ഗണ്യമായ വർധന. വേനലിൽ താപനില കുത്തനെ ഉയരുന്നു. കടലാക്രമണം പതിവായിരിക്കുന്നു.
മഴമാസങ്ങളിൽ വെയിലും വേനലിൽ മഴയും. സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ 75 ശതമാനവും ലഭിക്കുന്ന ഇടവപ്പാതിയിൽ പെയ്ത്ത് കുറയുകയും തുലാവർഷത്തിലെ അതിതീവ്രമഴ നാശം വിതയ്ക്കുകയും ചെയ്യുന്നു.
നിശ്ചിതതോതിൽ കൃത്യതയോടെ പെയ്തിരുന്ന മഴയായിരുന്നു കേരളത്തിന്റെ കരുതൽ. ഇപ്പോഴാവട്ടെ സംസ്ഥാനത്തിന് ആശങ്കയായിരിക്കുന്നു മഴക്കാലം.
കാലവർഷം മുതൽ തുലാവർഷം വരെ നിശ്ചിതതോതിൽ പെയ്യുന്ന മഴയാണ് കേരളത്തിന്റെ ഹരിത, കാർഷിക സമൃദ്ധിയുടെ അടിസ്ഥാനം. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം ഇക്കാലത്ത് വിത മുതൽ വിളവെടുപ്പുവരെ കേരളത്തിന് വെല്ലുവിളിയുയർത്തുന്നു. ചെടികളും മരങ്ങളും കാലം തെറ്റി പുഷ്പിക്കുകയും ഫലമണിയുകയും ചെയ്യുന്നത് മറ്റൊരു പ്രതിഭാസം.
മഴയുടെ ഘടനയും കാലവും തെറ്റിയതോടെ മേയ് മുതൽ ഒക്ടോബർ വരെ ഏതു നിമിഷവും പെരുമഴയും പ്രളയവും പ്രതീക്ഷിക്കാം. 2018ലെ മഹാപ്രളയം മുതൽ തുടരുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ആവർത്തിക്കാവുന്ന ദുരന്തങ്ങളുടെ തുടക്കമായി കരുതണം.
ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ഓരോ ജില്ലയിലും ഓരോ താലൂക്കിലും ഓരോ ഗ്രാമത്തിലും മഴയുടെ ഘടനയിൽ മാറ്റം വ്യക്തമാണ്. ഒരിക്കലും ഉരുൾപൊട്ടലുണ്ടാകാത്തതും അതിനു സാധ്യതയില്ലാത്തതുമായ പ്രദേശങ്ങൾ ഒലിച്ചുപോകുന്നത് പതിവായിരിക്കുന്നു.
കേരളത്തിന്റെ ഭൂപ്രകൃതിയുടെ ഘടനയും കാലാവസ്ഥാവ്യതിയാനവും പ്രകൃതിക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. മേഘസ്ഫോടനം തുടങ്ങിയവയും പതിവായിരിക്കുന്നു.
മലയോരജില്ലകളിൽ സംഭവിക്കുന്ന അപ്രതീക്ഷിത തീവ്രമഴയെ ഉൾക്കൊള്ളാൻ നദികൾക്കും ഇതര ജലസ്രോതസുകൾക്കും ഇടമില്ലാതായി. ഭാരതപ്പുഴയും പെരിയാറും ഒഴികെ ഇതര നദികൾ വീതിയിലും ദൈർഘ്യത്തിലും ചെറുതോ ഇടത്തരമോ ആണ്. കൈയേറ്റം മാത്രമല്ല മണലും എക്കലും അടിഞ്ഞ് പുഴകളുടെ ആഴവും വീതിയും കുറഞ്ഞതും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടുന്നു. സ്വാഭാവിക ദിശനഷ്ടമായ നദികൾ സാധ്യമായ വഴികൾ തുറന്നൊഴുകി സസ്യജീവജാലങ്ങളെയും കൃഷിയിടങ്ങളെയും കവർന്നെടുക്കുന്നു.
നൂൽമഴയും ചാറ്റൽമഴയും മണ്ണിനും സൂക്ഷ്മജീവികൾക്കും കരുതലാണ്. എന്നാൽ ഈയിടെയായി പതിനാലു ജില്ലകളിലെയും മഴയുടെ ഘടന വ്യത്യസ്തമായിരിക്കുന്നു. ചെറിയ പ്രദേശത്തുപോലും മഴയുടെ രൂപവും ഭാവവും വ്യത്യസ്തം. ചെറിയ സമയത്തിനുള്ളിൽ പെരുമഴയും മിന്നൽപ്രളയവും. ചെറിയൊരു പ്രദേശത്തെ മാത്രം ബാധിക്കുന്ന പ്രളയവും പതിവായി.
മഴയെ കരുതിവയ്ക്കാൻ മണ്ണിന് ഇടം പോരാതായിരിക്കുന്നു. ചെറിയ പ്ലോട്ടുകളിൽ വലിയ വീടുകൾ നിർമിക്കുകയും മുറ്റവും വഴിയും ഇന്റർലോക്കിൽ അടയ്ക്കുകയും ചെയ്യുന്പോൾ കുത്തൊഴുക്ക് കൃഷിയിടങ്ങളിലെ മേൽമണ്ണിനെ തുടച്ചെടുക്കുന്നു.
റോഡുകളിലെ കാനകളുടെ കുറവുമൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് പതിവായി. കുന്നും വളവുമുള്ള ചെരിവും കൂടുതലുള്ള റോഡുകളുമാണ് കേരളത്തിലേറെയും. തോടുകളേറെയും കൈയേറ്റത്തിലും നിർമാണങ്ങളിലും ചെറുതാവുകയോ ഇല്ലാതാവുകയോ ചെയ്തിരിക്കുന്നു.
നീർച്ചോലകളും തോടുകളും നദികളും മെലിഞ്ഞതോടെ മിന്നൽപ്രളയം താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങുന്നത് പതിവായി. മലവെള്ളം തീരജില്ലകളിലൂടെ പരന്നൊഴുകി മണിക്കൂറുകൾക്കുള്ളിൽ കടലിൽ പതിക്കുന്നു. ഈ പ്രവാഹത്തെ ഉൾക്കൊള്ളാൻ കടലിനും സാധിക്കുന്നില്ല. കടൽക്ഷോഭം തീരങ്ങളിൽ പതിവായി ദുരന്തം വിതയ്ക്കുന്നു. സുനാമിക്കുശേഷം കേരളം നേരിട്ട വൻദുരന്തമായിരുന്നല്ലോ ഓഖി.
പന്പ ഉൾപ്പെടെ നാൽപതിലേറെ നദികളിലും അണക്കെട്ടുകളിലും മണലും ചെളിയും നിറഞ്ഞ് വെള്ളത്തെ ഉൾക്കൊള്ളാനാവാത്ത സാഹചര്യമാണുള്ളത്. നിർമാണമേഖലയിൽ പാറപ്പൊടിയേക്കാൾ ഏറെ മെച്ചമായ പുഴ മണൽ എന്തുകൊണ്ട് വാരി ഉപയോഗിച്ചുകൂടാ. പാറ ഖനനം കുറയ്ക്കാനും ഇത് സഹായകരമാണ്.
മലയോരങ്ങളിലെ വൻ ക്വാറികൾ ആസന്നഭാവിയിൽ മലയിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകും. കാലഹരണപ്പെട്ട ക്വാറികൾ ഡാമുകൾക്കു സമാനമായി നിറഞ്ഞുകിടക്കുന്നത് സമീപ പ്രദേശത്തെ ദുർബലമാക്കുന്നുണ്ട്.
കടൽനിരപ്പുയരുന്നത് തീരപ്രദേശങ്ങളെ മുക്കിക്കളയുന്നതിന് സൂചനകൾ കണ്ടുകഴിഞ്ഞു. ഇന്ത്യാ സമുദ്രത്തിലും അറബിക്കടലിലും പതിവായിരിക്കുന്ന ന്യൂനമർദം എപ്പോൾ വേണമെങ്കിലും ശക്തമായ മഴയ്ക്കും കൊടുംകാറ്റിനും കാരണമാകുന്നു. കാറ്റിന്റെ ദിശാമാറ്റവും മഴയുടെ ഘടനയിൽ മാറ്റം വരുത്തുകയാണ്.
സുനിത നാരായണൻ
ഡയറക്ടർ, സെന്റർ ഫോർ
സയൻസ് ആൻഡ്
എൻവയണ്മെന്റ്