നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ നമ്മുടെ മരണാനന്തര ജീവിതവും ധന്യമാകും; സ്വർഗസൗഭാഗ്യം കൊണ്ടു നാം അനുഗ്രഹിക്കപ്പെടും.
ലോകവ്യാപകമായി ദിവസവും ആയിരത്തോളം പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന കാർട്ടൂണ്‍ പരന്പരയാണ് ’പിക്കിൾസ്’. 1990 ഏപ്രിൽ രണ്ടിന് ആരംഭിച്ച ഈ കാർട്ടൂണ്‍ പരന്പര 2001-ലെ ഏറ്റവും നല്ല കോമിക് സ്ട്രിപ്പിനുള്ള അമേരിക്കൻ നാഷണൽ കാർട്ടൂണിസ്റ്റ് സൊസൈറ്റിയുടെ അവാർഡിന് അർഹമായി. ബ്രയൻ ക്രെയ്ൻ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് ജന്മം നൽകിയ ഈ പരന്പര പുസ്തകരൂപത്തിലും ഇപ്പോൾ ലഭ്യമാണ്.
വൃദ്ധദന്പതികളായ ഏൾ പിക്കിൾസും ഓവ്പലുമാണ് കാർട്ടൂണിലെ പ്രധാന കഥാപാത്രങ്ങൾ. റോസ്കോ എന്ന നായക്കുട്ടിയും മഫിൻ എന്ന പൂച്ചയും ആറുവയസുകാരനായ നെൽസണ്‍ എന്ന കൊച്ചുമകനുമാണ് മറ്റു കഥാപാത്രങ്ങൾ. നെൽസന്റെ മാതാപിതാക്കളായ ഡാനും സിൽവിയയും വല്ലപ്പോഴും ഈ പരന്പരയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ജോലിയിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ഏളിന്റെയും ഓവ്പലിന്റെയും അനുദിന ജീവിതത്തിലെ രസകരമായ ഏടുകളാണു പരന്പരയിലൂടെ കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുന്നത്. അവയിൽ ചിരിക്കുവാനും ചിന്തിക്കുവാനും ഏറെ വകയുണ്ട്. ഈ പരന്പരയിൽ അടുത്തയിടെ പ്രത്യക്ഷപ്പെട്ട ഒരെണ്ണം ഇവിടെ അവതരിപ്പിക്കട്ടെ.
ഏഴ് ചിത്രങ്ങളാണ് ഈ കാർട്ടൂണിലുള്ളത്. അതിൽ ഒന്നാമത്തേതിൽ ഏൾ പാട്ടുംപാടി കാർ ഓടിച്ചുകൊണ്ടു പോകുന്നതാണു കാണുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഏൾ കാറിലിരുന്ന് ഇപ്രകാരം പറയുന്നു: ’നിങ്ങൾക്കറിയാമോ. എന്റെ കഴിഞ്ഞകാല ജീവിതത്തിലേക്കു ഞാൻ നോക്കുന്പോൾ അവിടേക്കു മടങ്ങിച്ചെന്നു ചില കാര്യങ്ങൾ മാറ്റി വയ്ക്കുവാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു’.
മൂന്നാമത്തെ ചിത്രത്തിൽ ഏൾ പറയുന്നു: ’എന്നാൽ, ഞാൻ പറയട്ടേ? ഞാൻ ഇപ്രകാരമാണ് അവയെ കാണുക.’ നാലാം ചിത്രത്തിൽ ഏൾ തുടരുന്നു: ’കാറിൽ, പിറകിലുള്ള കാഴ്ചകൾ കാണാനുള്ള കണ്ണാടി വളരെ ചെറുതും...’ അഞ്ചാം ചിത്രത്തിൽ: ’മുൻപിൽ കാണാനുള്ള വിൻഡ്ഷീൽഡ് വളരെ വലുതുമായിരിക്കുന്നതിന്റെ കാരണം...’
ആറാം ചിത്രത്തിൽ: ’നിങ്ങൾ എവിടെയായിരുന്നു എന്നതിലും പ്രധാനപ്പെട്ടതാണു നിങ്ങൾ എവിടേക്കു പോകുന്നു എന്നുള്ളത്!’ ഏഴാം ചിത്രത്തിൽ കാർട്ടൂണ്‍ ഇങ്ങനെ അവസാനിക്കുന്നു: ’ഓവ്പൽ? ഓ, കഷ്ടം! ഞാൻ നിന്നെ സ്റ്റോറിൽ നിർത്തിയിട്ടു പോന്നു!’
വളരെ മനോഹരമായ ഒരു വീക്ഷണമാണ് ഏൾ എന്ന കഥാപാത്രത്തിലൂടെ കാർട്ടൂണിസ്റ്റ് ക്രെയ്ൻ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ, അതിൽ നർമരസം കലർത്തുന്നതിനായിരിക്കണം ഭാര്യയെ മറന്നു ഗ്രോസറി സ്റ്റോറിൽനിന്ന് ഏൾ യാത്രതിരിച്ച രീതിയിൽ കഥ അവതരിപ്പിച്ചിരിക്കുന്നത്. അതോ, പിന്നിലേക്കു പോയി ചില തെറ്റുകൾ തിരുത്താൻ സാധിക്കും എന്നതിന്റെ സൂചനയായിരിക്കുമോ ഈ അവതരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കാർട്ടൂണിന്റെ ആദ്യഭാഗത്ത് ഏൾ പറയുന്നതും കാർട്ടൂണിന്റെ അവസാനഭാഗത്തു ഏൾ ചെയ്യുന്നതും തമ്മിൽ വലിയ ബന്ധമുണ്ട്. കഴിഞ്ഞ കാലത്തേക്കു തിരിച്ചുപോയി അന്നു ചെയ്ത കാര്യങ്ങളിൽ ചിലതു മാറ്റിച്ചെയ്യുവാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് ആദ്യം ഏൾ പറയുന്നത്. പ്രായോഗികമായി നമുക്കു ചെയ്യാവുന്ന കാര്യമല്ലിത്. എന്നാൽ, കഴിഞ്ഞ കാലത്തു ചെയ്ത ചില തെറ്റുകളെങ്കിലും നമുക്കു തിരുത്തുവാൻ സാധിക്കുമെന്നാണ് ഈ കാർട്ടൂണ്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.
ഏൾ ചെയ്ത ഒരു തെറ്റ് തന്റെ ഭാര്യയെ കൂടാതെ ഗ്രോസറി സ്റ്റോറിൽനിന്നു തിരികെപ്പോയി എന്നതാണ്. അറിഞ്ഞുകൊണ്ടു ചെയ്ത കാര്യമല്ലിത്. പ്രായം വർധിച്ചതുമൂലമുണ്ടായ ഓർമക്കുറവിന്റെ പ്രശ്നമായിരുന്നു അത്. എന്നാൽ, തന്റെ തെറ്റ് ഓർമിച്ചപ്പോൾ ആ നിമിഷം തന്നെ ഏൾ സ്റ്റോറിലേക്കു കാർ തിരികെ ഓടിക്കുന്നതായിട്ടാണു കാർട്ടൂണിൽ കാണുന്നത്.
നാം അനുകരിക്കേണ്ട വലിയൊരു മാതൃകയാണിത്. കഴിഞ്ഞ കാലങ്ങളിൽ നാം അറിഞ്ഞും അറിയാതെയും നിരവധി തെറ്റുകൾ ചെയ്തിട്ടുണ്ടാവാം. അവയിൽ പലതും തിരുത്തുവാൻ സാധിക്കും എന്നതാണു വാസ്തവം.
എല്ലാ തെറ്റുകളും നമുക്കു തിരുത്തുവാൻ സാധിച്ചെന്നു വരില്ല. എന്നാൽ, തിരുത്താൻ സാധിക്കുന്നവ നാം തിരുത്തുകതന്നെ വേണം. നാം എത്ര ശ്രമിച്ചാലും നമുക്കു തിരുത്താൻ സാധിക്കാത്തവയെ ദൈവത്തിന്റെ അനന്തപരിപാലനയ്ക്കു വിട്ടുകൊടുക്കുകയും വേണം. അപ്പോൾ ദൈവം അവ നേരെയാക്കിക്കൊള്ളും.
കഴിഞ്ഞകാലത്തിലെ തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കുന്പോൾ അതു ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ടായിരിക്കണം നാം ചെയ്യുന്നത്. എങ്കിൽ മാത്രമേ, അതു ശരിക്കും വിജയിക്കുകയുള്ളൂ. മുൻകാലങ്ങളിൽ ചെയ്ത പല തെറ്റുകളും നമുക്കു തിരുത്താവുന്നവ മാത്രമാണ്. അങ്ങനെ ചെയ്യുവാൻ ദൈവം പലപ്പോഴും നമുക്ക് അവസരവും തരുന്നുണ്ട്. നാം അതു ഉപയോഗിക്കണമെന്നു മാത്രം.
പിൻകാഴ്ചകൾ കാണാനുള്ള കണ്ണാടി ചെറുതും മുൻകാഴ്ചകൾ കാണാനുള്ള വിൻഡ്ഷീൽഡ് വലുതുമായിരിക്കുന്നതിന്റെ കാരണമായി ഏൾ പറയുന്നതു നാം ശ്രദ്ധിക്കുകതന്നെ വേണം. നമ്മൾ എവിടെ ആയിരുന്നു എന്നതിനെക്കാൾ അധികമായി നാം എങ്ങോട്ടു പോകുന്നു എന്നതാണു പ്രധാനം എന്ന് ഏൾ പറയുന്നത് എത്രയോ ശരിയാണ്!
നാം കഴിഞ്ഞ കാലങ്ങളിൽ നടന്നതു ശരിയായ വഴികളിലൂടെയാവാം. അല്ലെങ്കിൽ, തെറ്റായ വഴികളിലൂടെയാകാം. ശരിയായ വഴികളിലൂടെയാണു നമുക്ക് നടക്കാൻ സാധിച്ചതെങ്കിൽ നമുക്കതിനു ദൈവത്തോടു നന്ദി പറയാം. തെറ്റായ വഴികളിലൂടെ നാം നടക്കാനിടയായിട്ടുണ്ടെങ്കിൽ അതെക്കുറിച്ചു ദൈവത്തോടു മാപ്പപേക്ഷിക്കാം.
എന്നാൽ, ഇനിയുള്ള കാലം എപ്പോഴും ശരിയായ വഴികളിലൂടെയാണു നടക്കുന്നതെന്നു നാം ഉറപ്പുവരുത്തുകതന്നെ വേണം. അതാണ് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം. കാരണം, കഴിഞ്ഞുപോയ ഇന്നലെകളേക്കാൾ പ്രധാനപ്പെട്ടതാണു ദൈവം നമുക്കു നൽകുന്ന നാളെകൾ.
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ നമ്മുടെ മരണാനന്തര ജീവിതവും ധന്യമാകും; സ്വർഗസൗഭാഗ്യം കൊണ്ടു നാം അനുഗ്രഹിക്കപ്പെടും.
കഴിഞ്ഞ കാലത്തേക്കാൾ പ്രധാനപ്പെട്ടതു വരുംകാലം തന്നെ എന്നതു നമുക്കു മറക്കാതിരിക്കാം. വരുംകാലത്തു കഴിഞ്ഞകാലത്തെ തെറ്റുകൾക്കു പരിഹാരം ചെയ്യുവാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ നമ്മുടെ ഭാവികാലം ഭൂതകാലത്തെക്കാൾ ശ്രേഷ്ഠവും ധന്യവുമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകവ്യാപകമായി ദിവസവും ആയിരത്തോളം പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന കാർട്ടൂണ്‍ പരന്പരയാണ് ’പിക്കിൾസ്’. 1990 ഏപ്രിൽ രണ്ടിന് ആരംഭിച്ച ഈ കാർട്ടൂണ്‍ പരന്പര 2001-ലെ ഏറ്റവും നല്ല കോമിക് സ്ട്രിപ്പിനുള്ള അമേരിക്കൻ നാഷണൽ കാർട്ടൂണിസ്റ്റ് സൊസൈറ്റിയുടെ അവാർഡിന് അർഹമായി. ബ്രയൻ ക്രെയ്ൻ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് ജന്മം നൽകിയ ഈ പരന്പര പുസ്തകരൂപത്തിലും ഇപ്പോൾ ലഭ്യമാണ്.
വൃദ്ധദന്പതികളായ ഏൾ പിക്കിൾസും ഓവ്പലുമാണ് കാർട്ടൂണിലെ പ്രധാന കഥാപാത്രങ്ങൾ. റോസ്കോ എന്ന നായക്കുട്ടിയും മഫിൻ എന്ന പൂച്ചയും ആറുവയസുകാരനായ നെൽസണ്‍ എന്ന കൊച്ചുമകനുമാണ് മറ്റു കഥാപാത്രങ്ങൾ. നെൽസന്റെ മാതാപിതാക്കളായ ഡാനും സിൽവിയയും വല്ലപ്പോഴും ഈ പരന്പരയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ജോലിയിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ഏളിന്റെയും ഓവ്പലിന്റെയും അനുദിന ജീവിതത്തിലെ രസകരമായ ഏടുകളാണു പരന്പരയിലൂടെ കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുന്നത്. അവയിൽ ചിരിക്കുവാനും ചിന്തിക്കുവാനും ഏറെ വകയുണ്ട്. ഈ പരന്പരയിൽ അടുത്തയിടെ പ്രത്യക്ഷപ്പെട്ട ഒരെണ്ണം ഇവിടെ അവതരിപ്പിക്കട്ടെ.
ഏഴ് ചിത്രങ്ങളാണ് ഈ കാർട്ടൂണിലുള്ളത്. അതിൽ ഒന്നാമത്തേതിൽ ഏൾ പാട്ടുംപാടി കാർ ഓടിച്ചുകൊണ്ടു പോകുന്നതാണു കാണുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ഏൾ കാറിലിരുന്ന് ഇപ്രകാരം പറയുന്നു: ’നിങ്ങൾക്കറിയാമോ. എന്റെ കഴിഞ്ഞകാല ജീവിതത്തിലേക്കു ഞാൻ നോക്കുന്പോൾ അവിടേക്കു മടങ്ങിച്ചെന്നു ചില കാര്യങ്ങൾ മാറ്റി വയ്ക്കുവാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു’.
മൂന്നാമത്തെ ചിത്രത്തിൽ ഏൾ പറയുന്നു: ’എന്നാൽ, ഞാൻ പറയട്ടേ? ഞാൻ ഇപ്രകാരമാണ് അവയെ കാണുക.’ നാലാം ചിത്രത്തിൽ ഏൾ തുടരുന്നു: ’കാറിൽ, പിറകിലുള്ള കാഴ്ചകൾ കാണാനുള്ള കണ്ണാടി വളരെ ചെറുതും...’ അഞ്ചാം ചിത്രത്തിൽ: ’മുൻപിൽ കാണാനുള്ള വിൻഡ്ഷീൽഡ് വളരെ വലുതുമായിരിക്കുന്നതിന്റെ കാരണം...’
ആറാം ചിത്രത്തിൽ: ’നിങ്ങൾ എവിടെയായിരുന്നു എന്നതിലും പ്രധാനപ്പെട്ടതാണു നിങ്ങൾ എവിടേക്കു പോകുന്നു എന്നുള്ളത്!’ ഏഴാം ചിത്രത്തിൽ കാർട്ടൂണ്‍ ഇങ്ങനെ അവസാനിക്കുന്നു: ’ഓവ്പൽ? ഓ, കഷ്ടം! ഞാൻ നിന്നെ സ്റ്റോറിൽ നിർത്തിയിട്ടു പോന്നു!’
വളരെ മനോഹരമായ ഒരു വീക്ഷണമാണ് ഏൾ എന്ന കഥാപാത്രത്തിലൂടെ കാർട്ടൂണിസ്റ്റ് ക്രെയ്ൻ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ, അതിൽ നർമരസം കലർത്തുന്നതിനായിരിക്കണം ഭാര്യയെ മറന്നു ഗ്രോസറി സ്റ്റോറിൽനിന്ന് ഏൾ യാത്രതിരിച്ച രീതിയിൽ കഥ അവതരിപ്പിച്ചിരിക്കുന്നത്. അതോ, പിന്നിലേക്കു പോയി ചില തെറ്റുകൾ തിരുത്താൻ സാധിക്കും എന്നതിന്റെ സൂചനയായിരിക്കുമോ ഈ അവതരണത്തിലൂടെ ലക്ഷ്യമിടുന്നത്.
കാർട്ടൂണിന്റെ ആദ്യഭാഗത്ത് ഏൾ പറയുന്നതും കാർട്ടൂണിന്റെ അവസാനഭാഗത്തു ഏൾ ചെയ്യുന്നതും തമ്മിൽ വലിയ ബന്ധമുണ്ട്. കഴിഞ്ഞ കാലത്തേക്കു തിരിച്ചുപോയി അന്നു ചെയ്ത കാര്യങ്ങളിൽ ചിലതു മാറ്റിച്ചെയ്യുവാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് ആദ്യം ഏൾ പറയുന്നത്. പ്രായോഗികമായി നമുക്കു ചെയ്യാവുന്ന കാര്യമല്ലിത്. എന്നാൽ, കഴിഞ്ഞ കാലത്തു ചെയ്ത ചില തെറ്റുകളെങ്കിലും നമുക്കു തിരുത്തുവാൻ സാധിക്കുമെന്നാണ് ഈ കാർട്ടൂണ്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.
ഏൾ ചെയ്ത ഒരു തെറ്റ് തന്റെ ഭാര്യയെ കൂടാതെ ഗ്രോസറി സ്റ്റോറിൽനിന്നു തിരികെപ്പോയി എന്നതാണ്. അറിഞ്ഞുകൊണ്ടു ചെയ്ത കാര്യമല്ലിത്. പ്രായം വർധിച്ചതുമൂലമുണ്ടായ ഓർമക്കുറവിന്റെ പ്രശ്നമായിരുന്നു അത്. എന്നാൽ, തന്റെ തെറ്റ് ഓർമിച്ചപ്പോൾ ആ നിമിഷം തന്നെ ഏൾ സ്റ്റോറിലേക്കു കാർ തിരികെ ഓടിക്കുന്നതായിട്ടാണു കാർട്ടൂണിൽ കാണുന്നത്.
നാം അനുകരിക്കേണ്ട വലിയൊരു മാതൃകയാണിത്. കഴിഞ്ഞ കാലങ്ങളിൽ നാം അറിഞ്ഞും അറിയാതെയും നിരവധി തെറ്റുകൾ ചെയ്തിട്ടുണ്ടാവാം. അവയിൽ പലതും തിരുത്തുവാൻ സാധിക്കും എന്നതാണു വാസ്തവം.
എല്ലാ തെറ്റുകളും നമുക്കു തിരുത്തുവാൻ സാധിച്ചെന്നു വരില്ല. എന്നാൽ, തിരുത്താൻ സാധിക്കുന്നവ നാം തിരുത്തുകതന്നെ വേണം. നാം എത്ര ശ്രമിച്ചാലും നമുക്കു തിരുത്താൻ സാധിക്കാത്തവയെ ദൈവത്തിന്റെ അനന്തപരിപാലനയ്ക്കു വിട്ടുകൊടുക്കുകയും വേണം. അപ്പോൾ ദൈവം അവ നേരെയാക്കിക്കൊള്ളും.
കഴിഞ്ഞകാലത്തിലെ തെറ്റുകൾ തിരുത്തുവാൻ ശ്രമിക്കുന്പോൾ അതു ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ടായിരിക്കണം നാം ചെയ്യുന്നത്. എങ്കിൽ മാത്രമേ, അതു ശരിക്കും വിജയിക്കുകയുള്ളൂ. മുൻകാലങ്ങളിൽ ചെയ്ത പല തെറ്റുകളും നമുക്കു തിരുത്താവുന്നവ മാത്രമാണ്. അങ്ങനെ ചെയ്യുവാൻ ദൈവം പലപ്പോഴും നമുക്ക് അവസരവും തരുന്നുണ്ട്. നാം അതു ഉപയോഗിക്കണമെന്നു മാത്രം.
പിൻകാഴ്ചകൾ കാണാനുള്ള കണ്ണാടി ചെറുതും മുൻകാഴ്ചകൾ കാണാനുള്ള വിൻഡ്ഷീൽഡ് വലുതുമായിരിക്കുന്നതിന്റെ കാരണമായി ഏൾ പറയുന്നതു നാം ശ്രദ്ധിക്കുകതന്നെ വേണം. നമ്മൾ എവിടെ ആയിരുന്നു എന്നതിനെക്കാൾ അധികമായി നാം എങ്ങോട്ടു പോകുന്നു എന്നതാണു പ്രധാനം എന്ന് ഏൾ പറയുന്നത് എത്രയോ ശരിയാണ്!
നാം കഴിഞ്ഞ കാലങ്ങളിൽ നടന്നതു ശരിയായ വഴികളിലൂടെയാവാം. അല്ലെങ്കിൽ, തെറ്റായ വഴികളിലൂടെയാകാം. ശരിയായ വഴികളിലൂടെയാണു നമുക്ക് നടക്കാൻ സാധിച്ചതെങ്കിൽ നമുക്കതിനു ദൈവത്തോടു നന്ദി പറയാം. തെറ്റായ വഴികളിലൂടെ നാം നടക്കാനിടയായിട്ടുണ്ടെങ്കിൽ അതെക്കുറിച്ചു ദൈവത്തോടു മാപ്പപേക്ഷിക്കാം.
എന്നാൽ, ഇനിയുള്ള കാലം എപ്പോഴും ശരിയായ വഴികളിലൂടെയാണു നടക്കുന്നതെന്നു നാം ഉറപ്പുവരുത്തുകതന്നെ വേണം. അതാണ് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം. കാരണം, കഴിഞ്ഞുപോയ ഇന്നലെകളേക്കാൾ പ്രധാനപ്പെട്ടതാണു ദൈവം നമുക്കു നൽകുന്ന നാളെകൾ.
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ നമ്മുടെ മരണാനന്തര ജീവിതവും ധന്യമാകും; സ്വർഗസൗഭാഗ്യം കൊണ്ടു നാം അനുഗ്രഹിക്കപ്പെടും.
കഴിഞ്ഞ കാലത്തേക്കാൾ പ്രധാനപ്പെട്ടതു വരുംകാലം തന്നെ എന്നതു നമുക്കു മറക്കാതിരിക്കാം. വരുംകാലത്തു കഴിഞ്ഞകാലത്തെ തെറ്റുകൾക്കു പരിഹാരം ചെയ്യുവാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ നമ്മുടെ ഭാവികാലം ഭൂതകാലത്തെക്കാൾ ശ്രേഷ്ഠവും ധന്യവുമാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ