റിപ്പബ്ലിക് ദിനം ഉൾപ്പടെയുള്ള ആഘോഷവേളകളിലാണ് ഈ സൈനികവ്യൂഹത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ഭംഗിയും രാജ്യം നോക്കിക്കാണുക. എല്ലാ ജനുവരി 26നും പരന്പരാഗത സൈനികവേഷത്തിൽ അശ്വാരൂഢരായ ഈ സൈനികർ രാജ്പഥിലൂടെ പ്രധാന വേദിവരെ രാഷ്ട്രപതിയെ അനുഗമിക്കുന്നു.
രാഷ്ട്രപതിഭവന്റെ വിശാലവും വിസ്മയകരവുമായ വിശേഷങ്ങളാണ് കഴിഞ്ഞ വാരം ഡൽഹി സ്കെച്ചസ് പങ്കുവച്ചത്. രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റ അവസരത്തിൽ രാഷ്ട്രപതി ഭവനിൽനിന്നു തന്നെയുള്ള മറ്റൊരു വിശേഷമാണ് പങ്കുവയ്ക്കുന്നത്.
രാജ്യത്തെ ഏറ്റവും പുരാതനമായ സൈനികവ്യൂഹമാണ് രാഷ്ട്രപതിയുടെ ബോഡിഗാർഡ്സ്. ബ്രിട്ടീഷ് കാലത്ത് ആരംഭിച്ച് പാരന്പര്യവും പ്രൗഢിയും ഇന്നും അതേപടി നിലനിർത്തുന്ന ഈ സൈനികവ്യൂഹത്തിന് പ്രത്യേകതകൾ പലതുണ്ട്.
പലകാലങ്ങളിൽ പല പേരുകളിൽ വിവിധ ഭരണസാരഥികളുടെ സംരക്ഷണം നാലു നൂറ്റാണ്ടു വഹിച്ച സൈനിക വ്യൂഹമാണിത്. ബ്രിട്ടീഷ് ഭരണകാലത്തിന് ശേഷമാണ് പ്രസിഡന്റ്സ് ബോഡിഗാർഡ്സ് എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. നിലവിൽ കരസേനയുടെ കീഴിലുള്ള പ്രസിഡന്റ്സ് ബോഡിഗാർഡിൽ മിടുമിടുക്കന്മാരായ 200 സൈനികരാണുള്ളത്.
റിപ്പബ്ലിക് ദിനം ഉൾപ്പടെയുള്ള ആഘോഷവേളകളിലാണ് ഈ സൈനികവ്യൂഹത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ഭംഗിയും രാജ്യം നോക്കിക്കാണുക. എല്ലാ ജനുവരി 26നും പരന്പരാഗത സൈനികവേഷത്തിൽ അശ്വാരൂഢരായ ഈ സൈനികർ രാജ്പഥിലൂടെ പ്രധാന വേദിവരെ രാഷ്ട്രപതിയെ അനുഗമിക്കുന്നു.
1773ൽ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആണ് ഈ സൈനികവ്യൂഹത്തിനു രൂപം നൽകുന്നത്. തുടക്കത്തിൽ 50 സൈനികരായിരുന്നു. പിന്നീട് ബനാറസിലെ രാജാ ചെയ്ത് സിംഗ് 50 സൈനികരെക്കൂടി നൽകിയതോടെ അംഗബലം നൂറായി. ക്യാപ്റ്റൻ സ്വീനി ടൂണ് ആദ്യ കമാൻഡറും ലെഫ്. സാമുവൽ ബ്ലാക്ക് ഉപമേധാവിയുമായിരുന്നു.
ഒരു ക്യാപ്റ്റൻ, ഒരു ലെഫ്റ്റനന്റ്, നാല് സാർജന്റുമാർ, ആറ് ദഫേദാർമാർ, നൂറു സൈനികർ എന്നിങ്ങനെയായിരുന്നു തുടക്കത്തിൽ ഈ സൈനികവ്യൂഹത്തിന്റെ ഘടന.
1773 മുതൽ 1780 വരെ ദി ഗവർണേഴ്സ് ട്രൂപ്പ് ഓഫ് മുഗൾസ്, ട്രൂപ്സ് ഓഫ് ബോഡി ഗാർഡ്, ട്രൂപ്സ് ഓഫ് ഹോഴ്സ് ഗാർഡ്സ്, ട്രൂപ്സ് ഓഫ് ബ്ലാക്ക് കാവൽറി എന്നീ പേരുകളിലാണ് വ്യൂഹം അറിയപ്പെട്ടിരുന്നത്. 1784 മുതൽ ഗവർണർ ജനറൽസ് ബോർഡി ഗാർഡ്സ് എന്നായി.
1859ൽ ഹിസ് എക്സലൻസി വൈസ്രോയ്സ് ബോഡിഗാർഡ്സ് എന്നും 1944 മുതൽ നാൽപത്തിനാലാം ഡിവിഷണൽ സ്ക്വാഡ്രണ് എന്നും 1946 മുതൽ ഗവർണർ ജനറൽസ് ബോഡിഗാർഡ്സ് എന്നും അറിയപ്പെട്ടിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം സൈനികവ്യൂഹത്തെ ഇന്ത്യക്കും പാക്കിസ്ഥാനുമായി പകുത്തു നൽകി. 1950 മുതൽ പ്രസിഡന്റ്സ് ബോഡിഗാർഡ്സ് എന്നറിയപ്പെടുന്നു.
പ്രസിഡന്റ്സ് ബോഡി ഗാർഡ്സിന്റെ ആദ്യ കമാൻഡന്റ് കേണൽ താക്കൂർ ഗോവിന്ദ് സിംഗ് ആയിരുന്നു. വിഭജനസമയത്ത് ഈ സൈനിക വ്യൂഹത്തിന്റെ സ്വത്തുക്കൾ ഇന്ത്യയും പാക്കിസ്ഥാനും പകുത്തെടുക്കുകയായിരുന്നു.
ഒടുവിൽ ബ്രീട്ടീഷ് വൈസ്രോയി ഉപയോഗിച്ചിരുന്ന സ്വർണം പതിച്ച പ്രത്യേക വാഹനം ഇന്ത്യക്കോ പാക്കിസ്ഥാനോ എന്നതിൽ ആശയക്കുഴപ്പമായി. ഉടൻ കേണൽ താക്കൂർ ഗോവിന്ദ് സിംഗിന്റെ സഹസേനാപതി സഹാബ്സദ യാക്കൂബ് ഖാൻ ഒരു നാണയം ടോസ് ചെയ്യുകയും ആ വാഹനം ഇന്ത്യക്കു സ്വന്തമാവുകയും ചെയ്തു.
സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യ നേരിട്ട സുപ്രധാന യുദ്ധങ്ങളിലെല്ലാം ഈ സൈനികവ്യൂഹവും പങ്കാളികളായിരുന്നു. 1965ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തിൽ പ്രസിഡന്റ്സ് ബോഡിഗാർഡ്സ് സിയാച്ചിനിൽ നിർണായക സേവനമനുഷ്ഠിച്ചു.
1988-89 കാലത്ത് ഇന്ത്യാ-ശ്രീലങ്ക സമാധാനസേനയുടെ ഭാഗമായി ഇതിലൊരു വിഭാഗം പ്രവർത്തിച്ചു. സൊമാലിയയിൽ യു.എൻ. സമാധാന സേനയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പ്രഗത്ഭരായ സൈനികരെ മാത്രമാണ് പ്രസിഡന്റ്സ് ബോഡി ഗാർഡിലേക്ക് തെരഞ്ഞെടുക്കുന്നത്. 2019ൽ കേവലം ഒൻപത് ഒഴിവുകളിലേക്ക് പതിനായിരത്തിലധികം പേരാണ് അപേക്ഷിച്ചിരുന്നത്. ആറടി ഉയരമാണ് ഈ സൈനിക വിഭാഗത്തിന്റെ ഭാഗമാകാനുള്ളയാളുടെ അടിസ്ഥാന യോഗ്യത.
ഇവർ ഉപയോഗിക്കുന്ന കുതിരകൾക്കും വേണം ഇതേ കരുത്തും പ്രൗഢിയും. 1.58 മീറ്റർ ഉയരമുള്ള കുതിരകളെ മാത്രമാണ് സൈനികവ്യൂഹത്തിൽ ഉൾപ്പെടുത്തുക.
കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ്സ് ബോഡി ഗാർഡ്സിൽനിന്നു വിരമിച്ച വിരാട് എന്ന കുതിരയ്ക്ക് ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് എന്ന ബഹുമതി നൽകിയിരുന്നു. പതിമൂന്ന് റിപ്പബ്ലിക് ദിന പരേഡുകളിൽ വിരാട് പങ്കെടുത്തിട്ടുണ്ട്.
2018ൽ നാഷണൽ ജ്യോഗ്രഫിക് ചാനൽ ഈ സൈനികവ്യൂഹത്തെക്കുറിച്ച് ഒരു മുഴുനീള ഡോക്യുമെന്ററി നിർമിച്ചിരുന്നു. അമിതാബ് ബച്ചനായിരുന്നു അതിനു ശബ്ദവിവരണം നൽകിയത്.
രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പ്രസിഡന്റ്സ് ബോർഡി ഗാർഡ്സ് ഉണ്ടായിരുന്നെങ്കിലും കുതിരകൾ വലിക്കുന്ന രഥം ഉപയോഗിച്ചിരുന്നില്ല. പകരം കറുത്ത ലിമോസിൻ കാറിലാണ് രാംനാഥ് കോവിന്ദും ദ്രൗപദി മുർമുവും സഞ്ചരിച്ചത്.
ഫക്രുദീൻ അലി അഹമ്മദ്, ഡോ. എ.പി.ജെ. അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ, പ്രണാബ് മുഖർജി, രാംനാഥ് കോവിന്ദ് എന്നിവർ പല ഘട്ടങ്ങളിൽ ഇതേ രഥത്തിൽ സഞ്ചരിച്ചിരുന്നു. മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് ഒരിക്കൽ പോലും ഈ രഥത്തിൽ കയറിയിരുന്നില്ല.
സെബി മാത്യു
രാഷ്ട്രപതിഭവന്റെ വിശാലവും വിസ്മയകരവുമായ വിശേഷങ്ങളാണ് കഴിഞ്ഞ വാരം ഡൽഹി സ്കെച്ചസ് പങ്കുവച്ചത്. രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റ അവസരത്തിൽ രാഷ്ട്രപതി ഭവനിൽനിന്നു തന്നെയുള്ള മറ്റൊരു വിശേഷമാണ് പങ്കുവയ്ക്കുന്നത്.
രാജ്യത്തെ ഏറ്റവും പുരാതനമായ സൈനികവ്യൂഹമാണ് രാഷ്ട്രപതിയുടെ ബോഡിഗാർഡ്സ്. ബ്രിട്ടീഷ് കാലത്ത് ആരംഭിച്ച് പാരന്പര്യവും പ്രൗഢിയും ഇന്നും അതേപടി നിലനിർത്തുന്ന ഈ സൈനികവ്യൂഹത്തിന് പ്രത്യേകതകൾ പലതുണ്ട്.
പലകാലങ്ങളിൽ പല പേരുകളിൽ വിവിധ ഭരണസാരഥികളുടെ സംരക്ഷണം നാലു നൂറ്റാണ്ടു വഹിച്ച സൈനിക വ്യൂഹമാണിത്. ബ്രിട്ടീഷ് ഭരണകാലത്തിന് ശേഷമാണ് പ്രസിഡന്റ്സ് ബോഡിഗാർഡ്സ് എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്. നിലവിൽ കരസേനയുടെ കീഴിലുള്ള പ്രസിഡന്റ്സ് ബോഡിഗാർഡിൽ മിടുമിടുക്കന്മാരായ 200 സൈനികരാണുള്ളത്.
റിപ്പബ്ലിക് ദിനം ഉൾപ്പടെയുള്ള ആഘോഷവേളകളിലാണ് ഈ സൈനികവ്യൂഹത്തിന്റെ പ്രൗഢിയും ഗാംഭീര്യവും ഭംഗിയും രാജ്യം നോക്കിക്കാണുക. എല്ലാ ജനുവരി 26നും പരന്പരാഗത സൈനികവേഷത്തിൽ അശ്വാരൂഢരായ ഈ സൈനികർ രാജ്പഥിലൂടെ പ്രധാന വേദിവരെ രാഷ്ട്രപതിയെ അനുഗമിക്കുന്നു.
1773ൽ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആണ് ഈ സൈനികവ്യൂഹത്തിനു രൂപം നൽകുന്നത്. തുടക്കത്തിൽ 50 സൈനികരായിരുന്നു. പിന്നീട് ബനാറസിലെ രാജാ ചെയ്ത് സിംഗ് 50 സൈനികരെക്കൂടി നൽകിയതോടെ അംഗബലം നൂറായി. ക്യാപ്റ്റൻ സ്വീനി ടൂണ് ആദ്യ കമാൻഡറും ലെഫ്. സാമുവൽ ബ്ലാക്ക് ഉപമേധാവിയുമായിരുന്നു.
ഒരു ക്യാപ്റ്റൻ, ഒരു ലെഫ്റ്റനന്റ്, നാല് സാർജന്റുമാർ, ആറ് ദഫേദാർമാർ, നൂറു സൈനികർ എന്നിങ്ങനെയായിരുന്നു തുടക്കത്തിൽ ഈ സൈനികവ്യൂഹത്തിന്റെ ഘടന.
1773 മുതൽ 1780 വരെ ദി ഗവർണേഴ്സ് ട്രൂപ്പ് ഓഫ് മുഗൾസ്, ട്രൂപ്സ് ഓഫ് ബോഡി ഗാർഡ്, ട്രൂപ്സ് ഓഫ് ഹോഴ്സ് ഗാർഡ്സ്, ട്രൂപ്സ് ഓഫ് ബ്ലാക്ക് കാവൽറി എന്നീ പേരുകളിലാണ് വ്യൂഹം അറിയപ്പെട്ടിരുന്നത്. 1784 മുതൽ ഗവർണർ ജനറൽസ് ബോർഡി ഗാർഡ്സ് എന്നായി.
1859ൽ ഹിസ് എക്സലൻസി വൈസ്രോയ്സ് ബോഡിഗാർഡ്സ് എന്നും 1944 മുതൽ നാൽപത്തിനാലാം ഡിവിഷണൽ സ്ക്വാഡ്രണ് എന്നും 1946 മുതൽ ഗവർണർ ജനറൽസ് ബോഡിഗാർഡ്സ് എന്നും അറിയപ്പെട്ടിരുന്നു.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം സൈനികവ്യൂഹത്തെ ഇന്ത്യക്കും പാക്കിസ്ഥാനുമായി പകുത്തു നൽകി. 1950 മുതൽ പ്രസിഡന്റ്സ് ബോഡിഗാർഡ്സ് എന്നറിയപ്പെടുന്നു.
പ്രസിഡന്റ്സ് ബോഡി ഗാർഡ്സിന്റെ ആദ്യ കമാൻഡന്റ് കേണൽ താക്കൂർ ഗോവിന്ദ് സിംഗ് ആയിരുന്നു. വിഭജനസമയത്ത് ഈ സൈനിക വ്യൂഹത്തിന്റെ സ്വത്തുക്കൾ ഇന്ത്യയും പാക്കിസ്ഥാനും പകുത്തെടുക്കുകയായിരുന്നു.
ഒടുവിൽ ബ്രീട്ടീഷ് വൈസ്രോയി ഉപയോഗിച്ചിരുന്ന സ്വർണം പതിച്ച പ്രത്യേക വാഹനം ഇന്ത്യക്കോ പാക്കിസ്ഥാനോ എന്നതിൽ ആശയക്കുഴപ്പമായി. ഉടൻ കേണൽ താക്കൂർ ഗോവിന്ദ് സിംഗിന്റെ സഹസേനാപതി സഹാബ്സദ യാക്കൂബ് ഖാൻ ഒരു നാണയം ടോസ് ചെയ്യുകയും ആ വാഹനം ഇന്ത്യക്കു സ്വന്തമാവുകയും ചെയ്തു.
സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യ നേരിട്ട സുപ്രധാന യുദ്ധങ്ങളിലെല്ലാം ഈ സൈനികവ്യൂഹവും പങ്കാളികളായിരുന്നു. 1965ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തിൽ പ്രസിഡന്റ്സ് ബോഡിഗാർഡ്സ് സിയാച്ചിനിൽ നിർണായക സേവനമനുഷ്ഠിച്ചു.
1988-89 കാലത്ത് ഇന്ത്യാ-ശ്രീലങ്ക സമാധാനസേനയുടെ ഭാഗമായി ഇതിലൊരു വിഭാഗം പ്രവർത്തിച്ചു. സൊമാലിയയിൽ യു.എൻ. സമാധാന സേനയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പ്രഗത്ഭരായ സൈനികരെ മാത്രമാണ് പ്രസിഡന്റ്സ് ബോഡി ഗാർഡിലേക്ക് തെരഞ്ഞെടുക്കുന്നത്. 2019ൽ കേവലം ഒൻപത് ഒഴിവുകളിലേക്ക് പതിനായിരത്തിലധികം പേരാണ് അപേക്ഷിച്ചിരുന്നത്. ആറടി ഉയരമാണ് ഈ സൈനിക വിഭാഗത്തിന്റെ ഭാഗമാകാനുള്ളയാളുടെ അടിസ്ഥാന യോഗ്യത.
ഇവർ ഉപയോഗിക്കുന്ന കുതിരകൾക്കും വേണം ഇതേ കരുത്തും പ്രൗഢിയും. 1.58 മീറ്റർ ഉയരമുള്ള കുതിരകളെ മാത്രമാണ് സൈനികവ്യൂഹത്തിൽ ഉൾപ്പെടുത്തുക.
കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ്സ് ബോഡി ഗാർഡ്സിൽനിന്നു വിരമിച്ച വിരാട് എന്ന കുതിരയ്ക്ക് ചീഫ് ഓഫ് ദി ആർമി സ്റ്റാഫ് എന്ന ബഹുമതി നൽകിയിരുന്നു. പതിമൂന്ന് റിപ്പബ്ലിക് ദിന പരേഡുകളിൽ വിരാട് പങ്കെടുത്തിട്ടുണ്ട്.
2018ൽ നാഷണൽ ജ്യോഗ്രഫിക് ചാനൽ ഈ സൈനികവ്യൂഹത്തെക്കുറിച്ച് ഒരു മുഴുനീള ഡോക്യുമെന്ററി നിർമിച്ചിരുന്നു. അമിതാബ് ബച്ചനായിരുന്നു അതിനു ശബ്ദവിവരണം നൽകിയത്.
രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പ്രസിഡന്റ്സ് ബോർഡി ഗാർഡ്സ് ഉണ്ടായിരുന്നെങ്കിലും കുതിരകൾ വലിക്കുന്ന രഥം ഉപയോഗിച്ചിരുന്നില്ല. പകരം കറുത്ത ലിമോസിൻ കാറിലാണ് രാംനാഥ് കോവിന്ദും ദ്രൗപദി മുർമുവും സഞ്ചരിച്ചത്.
ഫക്രുദീൻ അലി അഹമ്മദ്, ഡോ. എ.പി.ജെ. അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ, പ്രണാബ് മുഖർജി, രാംനാഥ് കോവിന്ദ് എന്നിവർ പല ഘട്ടങ്ങളിൽ ഇതേ രഥത്തിൽ സഞ്ചരിച്ചിരുന്നു. മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് ഒരിക്കൽ പോലും ഈ രഥത്തിൽ കയറിയിരുന്നില്ല.
സെബി മാത്യു