+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുരന്തഭൂമികൾ ഓർമിപ്പിക്കുന്നത്

ഇനിയും സംഭവിച്ചേക്കാം പെരുമഴയും പ്രളയവുമൊക്കെ. ആവർത്തിച്ചേക്കാം വേറെയും ദുരന്തങ്ങൾ. 2018 മുതൽ കേരളമൊരു ദുരിത, ദുരന്തത്തുരുത്തായി മാറിയിരിക്കുകയാണല
ദുരന്തഭൂമികൾ ഓർമിപ്പിക്കുന്നത്
ഇനിയും സംഭവിച്ചേക്കാം പെരുമഴയും പ്രളയവുമൊക്കെ. ആവർത്തിച്ചേക്കാം വേറെയും ദുരന്തങ്ങൾ. 2018 മുതൽ കേരളമൊരു ദുരിത, ദുരന്തത്തുരുത്തായി മാറിയിരിക്കുകയാണല്ലോ. മഹാപ്രളയങ്ങളുടെ ഭയാനകമായ കാഴ്ചകൾക്ക് പലകുറി നാമൊക്കെ സാക്ഷ്യംവഹിച്ചു.

പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ.... ഉരുൾപ്രളയം വകഞ്ഞെടുത്ത മലയോരങ്ങളിൽ‌ ഗ്രാമവാസികളുടെ നിലവിളിയും വേദനയും നെടുവീർപ്പും കേരളത്തിനെക്കാലത്തും കണ്ണീരോർമയാണ്.

മലപിളർ‌ന്നു കുതിച്ചെത്തിയ പ്രളയത്തിൽ ‌നിരവധി പേർ മണ്ണിനടിയിൽപ്പെട്ടു ദാരുണമായി മരിച്ചു. ഇവിടങ്ങളിൽ അനാഥരായി മാറിയവർ അതിജീവനത്തിനായി നിലവിളിച്ചു. ആ ഭയാനക കാഴ്ചകളിൽ കേരളം വിറങ്ങലിച്ചു. ഈ ദുരന്തഭൂമികളിൽ കാലം പിന്നിടുന്പോഴും ഇല്ലായ്മയുടെയും ദുരിതങ്ങളുടെതുമായ നേർക്കാഴ്ചകളാണ് അവശേഷിക്കുന്നത്.

ഉടുവസ്ത്രമല്ലാതെ മറ്റൊന്നും ബാക്കിവയ്ക്കാതെ മിന്നൽപ്രളയം മലയോരവാസികളുടെ ജീവിതം തൂത്തെറിഞ്ഞു. ഒരു ജോഡി വസ്ത്രത്തിനും ഒരു ഭക്ഷണപ്പൊതിക്കും ഒരു നേരത്തെ മരുന്നിനും യാചനാപൂർവം കൈകൾ നീട്ടുന്നവരെ ദുരന്തഭൂമികളില്‌ കണ്ടു.

നിസഹായതയുടെ പാരമ്യതയിൽ എല്ലാം തകർന്നവരുടെ തീരാനൊന്പരം അനേകായിരം കണ്ണുകളെ നനച്ചു. പ്രകൃതിക്കു മുന്നിൽ നാമൊക്കെ എത്ര നിസാരരാണെന്ന തിരിച്ചറിവ് മനസിൽ നീറ്റലായി എക്കാലവും ഓർമപ്പെടുത്തുന്നു.

ഇനിയും സംഭവിച്ചേക്കാം പെരുമഴയും പ്രളയവുമൊക്കെ. ആവർത്തിച്ചേക്കാം വേറെയും ദുരന്തങ്ങൾ. 2018 മുതൽ കേരളമൊരു ദുരിത, ദുരന്തത്തുരുത്തായി മാറിയിരിക്കുകയാണല്ലോ. മഹാപ്രളയങ്ങളുടെ ഭയാനകമായ കാഴ്ചകൾക്ക് പലകുറി നാമൊക്കെ സാക്ഷ്യംവഹിച്ചു.

ഇനിയെങ്കിലും ദുരന്തങ്ങളെ മുന്നിൽകണ്ടുള്ള കരുതൽ നാമോരുത്തർക്കുമുണ്ടായിരിക്കണം. സർക്കാരും സംവിധാനവും സഹായം ചെയ്യട്ടെയെന്നു ചിന്തിച്ചു മാറിനിൽക്കാതെ ഭാവിയെ മുന്നിൽകണ്ട് എല്ലാർക്കും മുൻകരുതലുകളുണ്ടാവണം.

സമീപകാലത്ത് നേരിട്ട എല്ലാ ദുരന്തങ്ങളിലും സൻമനസുള്ളവരുടെയും സംഘടനകളുടെയും സമുദായസംരഭങ്ങളുടെയും കൈകോർക്കലാണ് അനേകായിരങ്ങൾക്ക് താങ്ങായി മാറിയത്. പക്ഷെ ആപത്ത് സംഭവിച്ച് ആഴ്ചകളോ മാസങ്ങളോ വൈകിയാണ് ഇവിടേക്കൊക്കെ സഹായപ്രവാഹങ്ങളുണ്ടാവുക എന്നതാണ് അനുഭവം.

ദുരന്തങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നവർ ആരുമാകട്ടെ. അവർക്ക് പണമായും സാധനങ്ങളായും കരുതൽ മുൻപേയുണ്ടാകണം. നാമൊക്കെ വരുമാനത്തിനിന്ന് ചെറിയൊരു വിഹിതം ഇവരുടെ പുനരുദ്ധാരണത്തിനായി മാറ്റിവയ്ക്കണം.

ഏറെ ദുരന്തഭൂമികളിലും പുനരധിവാസം പൂർത്തിയായിട്ടില്ല. പലർക്കും കിടപ്പാടം പോലും ലഭിച്ചിട്ടില്ല. ഇവിടങ്ങളിൽ ബാക്കിയുള്ളവരുടെ ദുഃഖദുരിതങ്ങൾ മലകളോളം വലുതാണുതാനും. കാലം തെറ്റിയ കാലാവസ്ഥയുടെ പ്രത്യാഘാതം അപ്രതീക്ഷിതമായി സംഭവിച്ചുകൊണ്ടേയിരിക്കും. അതിനാൽ മുന്നേയുള്ള കരുതലിനായി ഇന്നേ നമ്മുക്കു കൈകോർക്കാം.

പി.യു. തോമസ്, നവജീവൻ